അക്രമത്തിലൊടുങ്ങുന്ന ആഘോഷങ്ങൾ
അക്രമത്തിലൊടുങ്ങുന്ന ആഘോഷങ്ങൾ
ഓരോ പുതുവത്സരവും ഓരോരുത്തരിലും പ്രതീക്ഷയും സ്വപ്നവുമൊക്കെ സമ്മാനിക്കുമെന്നാണ് പറയപ്പെടുന്നത്. വരാനിരിക്കുന്ന നല്ല നാളെകളെ സന്തോഷത്തോടെ സ്വീകരിക്കാനാണ് പലർക്കും താത്പര്യം. പ്രത്യേകിച്ചും യുവാക്കൾക്ക്. എന്നാൽ, ആഘോഷം അതിരു കടക്കുന്പോൾ അരുതാത്തത് സംഭവിക്കുന്നു.

ഇക്കുറിയും പുതുവത്സരത്തെ രാജ്യത്തെ പല നഗരങ്ങളിലും ആഘോഷപൂർവമാണ് വരവേറ്റത്. നൃത്തവും സംഗീതവും പോലെ ലഹരിയും മേന്പൊടിക്ക് ഇടം പിടിച്ച ചില സുഹൃത്സംഗമങ്ങൾ അനിഷ്ടവർത്തമാനങ്ങൾക്കും കണ്ണീരുണങ്ങാത്ത മുറിവുകൾക്കും സാക്ഷ്യം വഹിച്ചു.

കൂട്ടുകാരൻ തന്നെ കൊലയാളിയായി...

ബംഗളൂരുവിലെ ജെ പി നഗറിലെ ഒരു ബാറിൽ ഹേമന്ത് കൂട്ടുകാരോടൊപ്പം പുതുവത്സരം ആഘോഷിക്കുകയായിരുന്നു. ജരഗനഹള്ളി സ്വദേശിയാണ് ഹേമന്ത്. സഹോദരൻ രവികുമാറും സുഹൃത്ത് അമൃതും ഒരുമിച്ചായിരുന്നു ആഘോഷം. ഭക്ഷണത്തോടൊപ്പം ലഹരിയും അവർ നന്നായി ആസ്വദിച്ചു. ഹേമന്തും അമൃതും തമ്മിൽ ഇതിനിടയിൽ നിസ്സാര കാര്യത്തിന് പരസ്പരം കൊന്പു കോർത്തു. രവികുമാർ ഇരുവരെയും നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. വാക്കുതർക്കം മൂത്തതോടെ കോപാകുലനായ അമൃത് കൈയിൽ കിട്ടിയ കത്തി ഹേമന്തിന്‍റെ നെഞ്ചിൽ കുത്തിയിറക്കി. മദ്യലഹരിയിൽ സ്വന്തം കൂട്ടുകാരനെ കുത്തിമലർത്തിയെന്ന ബോധം ഉണ്ടാകുന്നതിനു മുന്പ് തന്നെ അമൃത് പോലീസ് കസ്റ്റഡിയിലായി.

കൂട്ടുകാരുമായി ചേർന്ന് നടത്തിയ പുതുവത്സരാഘോഷം തന്നെയാണ് 23 കാരനായ ശിവറാമിന്‍റെയും ജീവൻ അപഹരിച്ചത്. ബെല്ലന്ദർ പോലീസ് സ്റ്റേഷൻ പരിധിയിലെ കസവനഹള്ളിക്കാരനായ ശിവറാം പുതുവത്സരം ആഘോഷിക്കുന്നത് കൂട്ടുകാരും ഒരുമിച്ചാണ്. പാട്ടും നൃത്തവുമൊക്കെയായി ആഘോഷം പൊടിപൊടിച്ചു. ഇതിനിടയിൽ ഏതോ കാര്യത്തെച്ചൊല്ലി ശിവറാമും ഏഴംഗ സുഹൃദ് സംഘവുമായി വാഗ്വാദമായി. ലഹരി തലയ്ക്ക് പിടിച്ചതിനാൽ എന്താണ് പറയുന്നതെന്നോ ചെയ്യുന്നതെന്നോ ആർക്കും കൃത്യമായ വെളിവില്ലായിരുന്നു. അടുത്ത നിമിഷം, ഏഴു കൂട്ടുകാരും കൂടി ശിവറാമിനെ മൂർച്ചയുള്ള കത്തിക്ക് ഇരയാക്കി.

ലഹരി തലയ്ക്ക് പിടിച്ചു; നാലുപേരെ കൊന്നു, സ്വയം ഒടുങ്ങി...

മദ്യലഹരിയിൽ വാഹനം ഓടിച്ച യുവാവ് നാലു പേരുടെ ജീവനെടുത്ത സംഭവവും ഇപ്രാവശ്യത്തെ പുതുവത്സര വാർത്തകളിൽപ്പെടുന്നു. അക്കൂട്ടത്തിൽ മൂന്നു പേരും പതിനെട്ട് വയസിൽ താഴെ പ്രായമുള്ളവരാണ്. ആന്ധ്ര പ്രദേശിലെ കഡപ്പ ജില്ലയിൽ പാതയോരത്ത് തീ കാഞ്ഞിരിക്കുകയായിരുന്നു ആ നാലുപേരും. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇവരുടെ മേൽ പാഞ്ഞുകയറി. നാലു പേരുണ്ടായിരുന്നു കാറിലും. ഡ്രൈവറും അപകടത്തിൽ മരണമടഞ്ഞു. ബാക്കിയുള്ള മൂന്നു പേരിൽ രണ്ടു പേർ രക്ഷപ്പെട്ടു. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
പുതുവത്സരാഘോഷത്തിന്‍റെ നിറവിലായിരുന്നുവത്രേ കാർ യാത്രക്കാർ. പുതുവത്സരദിനത്തിൽ തന്നെയാണ് ഹൂഗ്ലി ജില്ലയിലും കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ചു പേർ മരണമടഞ്ഞത്. അപകടത്തിന്‍റെ കാരണം അറിവായിട്ടില്ല.

കവർച്ചയ്ക്കിടയിൽ...

അമിത് എന്ന 22 കാരൻ ജെ.പി നഗറിലെ ശാഖംബരി നഗറിൽ രക്തത്തിൽ കുളിച്ച് കിടക്കുന്നതായിരുന്നു ഈ നവവത്സരത്തിലെ അവിടത്തെ പ്രഭാതകാഴ്ച. എം.ബി.എ വിദ്യാർഥിയായ അമിത് ശാഖംബരി നഗറിലെ ഒരു വീട്ടിൽ പേയിംഗ് ഗസ്റ്റ് ആയാണ് താമസം. രാത്രി വീട്ടിലേക്ക് മടങ്ങും വഴി അജ്ഞാതരുടെ ആക്രമണത്തിന് വിധേയനായിയെന്നാണ് പോലീസ് ഭാഷ്യം. അമിതിനെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടയിൽ അക്രമിസംഘം കൊലപ്പെടുത്തിയാകാനാണ് സാധ്യതയെന്നും പോലീസ് കൂട്ടിച്ചേർത്തു.


ബംഗളൂരുവിലെ അഞ്ജനപ്പ ഗാർഡനിലെ വീട്ടിൽ നിന്നും വിനുത് പുതുവത്സരത്തിന്‍റെ സന്തോഷം കൂട്ടുകാരുമായി പങ്കുവയ്ക്കാനാണ് രാത്രി പുറത്തിറങ്ങിയത്. നഗരത്തിലെ ഒരു പ്രിന്‍റിംഗ് പ്രസ്സിലെ ജീവനക്കാരനാണ് 27 കാരനായ വിനുത്. മാർഗമധ്യേ വിനുതും നാലുപേരുമായി വഴക്കിട്ടു. വിനുതിന് ചില സാന്പത്തിക ഇടപാടുകളുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടായിരുന്നു നാലു പേരും വിനുതിനെ കാണാനെത്തിയത്. ആയുധങ്ങളുമായിട്ടെത്തിയ അവർ വിനുതിനെ കഴുത്തറുത്ത് അവിടെതന്നെ ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തു.

35 കാരിയായ യുവതിയുടെ ചീഞ്ഞളിഞ്ഞ മൃതദേഹമാണ് നഗര പരിസരത്തെ പോലീസ് സ്റ്റേഷൻ അതിർത്തിയിലെ അന്തേവാസികൾ പുതുവത്സര ദിനത്തിൽ ആദ്യം കണ്ടത്. മാരപ്പ ഗാർഡനിലെ താര എന്ന സ്ത്രീയുടെ മൃതദേഹമെന്ന് പോലീസ് തിരിച്ചറിഞ്ഞു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കൊലപാതകം സംബന്ധിച്ച് വ്യക്തമായ മറ്റു തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. പുതുവത്സര ദിനത്തിൽ ദോദ ബനസ്വാഡി കോളനിയിൽ നടന്ന സംഭവത്തിന്‍റെ നടുക്കത്തിൽ നിന്നും സമീപവാസികൾ മോചിതരായിട്ടില്ല.

ഷങ്കർ- ലക്ഷമ്മ ദന്പതികൾ വളരെ കാലമായി ഈ കോളനിയിലാണ് താമസിക്കുന്നത്. സ്വാഭാവികമായ ചെറിയ വഴക്കുകൾ പതിവാണ്. ജനുവരി ഒന്നിന് രാവിലെ ഇരുവരും തമ്മിൽ ചെറിയൊരു കശപിശയുണ്ടായത്രെ. ദേഷ്യം മൂത്ത ഷങ്കർ കത്തിയെടുത്ത് ലക്ഷമ്മയെ കുത്തി. അധികം വൈകാതെ ആ രക്തം പുരണ്ട കത്തിയാൽ സ്വയം കഴുത്തറുത്തു. ലക്ഷമ്മ മരണമടഞ്ഞു. ഷങ്കർ മരണവുമായി മല്ലിട്ട് ആശുപത്രിയിലാണ്.

വിനോദയാത്ര വിലാപയാത്രയായി...

പുതിയ വർഷത്തെ വരവേൽക്കാൻ കൂട്ടുകാർ വിനോദയാത്ര നടത്തുന്നത് പുത്തരിയല്ല. കളിയും ചിരിയും തമാശകളുമൊക്കെയായി ഒരു യാത്ര. പശ്ചിമബംഗാളിലെ ശ്രീപള്ളി സ്വദേശികളായ അഞ്ചു യുവാക്കൾ ഇത്തരത്തിലൊരു ഉല്ലാസയാത്ര പോയതാണ് ദാമോദർ നദിയിലേയ്ക്ക്. ദൗർഭാഗ്യമെന്ന് പറയട്ടെ, അഞ്ചുപേരുടെയും കുടുംബങ്ങളെയും കൂട്ടുകാരെയും ബന്ധുക്കളെയുമൊക്കെ തീരാസങ്കടത്തിലാഴ്ത്തി അവരുടെ വിനോദയാത്ര. അഞ്ചുപേരും നദിയിൽ മുങ്ങിമരിച്ചു. പുതുവർഷത്തിലെ ആദ്യനാളിൽ തന്നെയാണ് ബിഹാറിലെ ഗംഗാ നദിയിലെ ബോട്ടപകടവും.

ഭഗൽപ്പൂർ ജില്ലയിലെ നദിയിൽ മുങ്ങിയ ബോട്ടിൽ ഒന്പത് ആണ്‍കുട്ടികളായിരുന്നു അവരിൽ ആറുപേരെയും ഗ്രാമവാസികൾ രക്ഷപ്പെടുത്തി.

മൂന്നു പേർക്കുള്ള തിരച്ചിൽ തുടരുന്നു. അക്രമങ്ങളും അത്യാപത്തുകളുമില്ലാതെ പുതുവർഷമാഘോഷിക്കാം..പക്ഷെ സ്വസ്ഥതയ്ക്കുമേൽ കറുത്ത നിഴൽ വീഴ്ത്തുന്നത് മനുഷ്യൻ തന്നെ....

ഗിരീഷ് പരുത്തിമഠം