സ്മാർട്ട് പോലീസ്
സ്മാർട്ട് പോലീസ്
തോക്കുമായി പാറാവു നിൽക്കുന്ന കൊന്പൻ മീശയുള്ള പോലീസുകാരനെ കണ്ടാലേ ആവലാതിക്കാരന്‍റെ ഉള്ളിൽ ഒരു ചെറിയ വിറയലുണ്ടാകും. പരമാവധി ധൈര്യം സംഭരിച്ച് പടിക്കെട്ടുകൾ കയറി അടുത്തു ചെല്ലുന്പോൾ പുറത്ത് വിറയൽ പ്രകടമാകും. എന്താ കാര്യം എന്ന ചോദ്യത്തിനെക്കാൾ കിടിലോൽക്കിടിലമായിരിക്കും പാറാവുകാരന്‍റെ നോട്ടം- ആഗതൻ പോലും സ്വയം പ്രതിയെന്ന് സംശയിച്ചുപോകുന്ന വിധം... ഈ കടന്പ കടന്ന് പോലീസ് സ്റ്റേഷനുള്ളിൽ ചെന്ന് സാക്ഷാൽ ഏമാനെ കാണുന്പോൾ ചിലപ്പോൾ വാക്കുകൾ തൊണ്ടയിൽ തന്നെ കുരുങ്ങിപ്പോയേക്കാം. പരാതി സംബന്ധിച്ചുള്ള കുരുക്കു ചോദ്യങ്ങൾക്കും നെറ്റി ചുളിക്കലുകൾക്കും കണ്ണുരുട്ടലുകൾക്കും ശേഷം ആവലാതിക്കാരൻ പുറത്തിറങ്ങുന്പോൾ ആകെ വിയർത്ത് കുപ്പായം ശരീരത്തോട് ഒട്ടിപ്പിടിച്ചിരിക്കും. അൽപ്പം വെള്ളം കിട്ടിയാൽ ആശ്വാസമായെങ്കിൽ എന്ന പ്രതീതി. ജീവിതത്തിൽ ഒരിക്കലും ഇങ്ങോട്ടേയ്ക്ക് വരാൻ ഇടയാവല്ലേ എന്ന് കരളുരുകി പ്രാർഥിക്കും... എന്നാൽ ഇതൊക്കെ പഴംകഥകളായി മാറി. ഇന്ന് നമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷനുകൾക്ക് ജനകീയ സ്വഭാവമാണ്. ജനങ്ങളോട് നന്നായി ഇടപഴകുന്ന ജനമൈത്രി സംവിധാനമാണ് നിലവിലുള്ളത്. രാജ്യത്തെ മുഴുവൻ കാര്യം പരിശോധിച്ചാൽ ഈ മൈത്രി മാത്രം പോരാ എന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.

സ്മാർട്ട് എന്ന് വെറുതെ പറഞ്ഞാൽ പോരാ...

2014 ൽ ഗുവാഹതിയിൽ സംഘടിപ്പിച്ച ഡിജിപിമാരുടെയും ഐജിമാരുടെയും സെൻട്രൽ പോലീസ് ഓർഗനൈസേഷനുകളുടെ മേധാവിമാരുടെയും 49- ാം വാർഷിക കോണ്‍ഫറൻസിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പ്രസ്താവിച്ചത്. പോലീസിനെക്കുറിച്ച് ജനങ്ങളിൽ പോസിറ്റീവ് ആയ ചിത്രം രൂപപ്പെടണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിർദേശം. സ്റ്റേഷനുകൾ സ്മാർട്ട് ആവുക എന്നുവച്ചാൽ അതിനുമൊരു വ്യക്തമായ കാഴ്ചപ്പാടുണ്ട്. നിയമങ്ങൾ പാലിക്കപ്പെടുന്ന, നീതിബോധത്തിൽ വിട്ടുവീഴ്ചയില്ലാത്ത, ആധുനിക സംവിധാനങ്ങളുള്ള, ചലനാത്മകമായ, ജാഗ്രതയുള്ള, ഉത്തരവാദിത്വമുള്ള, വിശ്വാസയോഗ്യമായ, ചുമതലാബോധമുള്ള, പരിശീലനം സിദ്ധിച്ച, സാങ്കേതികവിദ്യ പരിജ്ഞാനമുള്ളവയാകണം ഓരോ പോലീസ് സ്റ്റേഷനുകളും എന്നതായിരുന്നു ആഹ്വാനം.

ആഭ്യന്തര മന്ത്രാലയത്തിൽ നിന്നു സംസ്ഥാന പോലീസ് മേധാവികൾക്ക് ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളും നൽകപ്പെട്ടു.

ആർ.എസ് പുരം നന്പർ വണ്‍

തമിഴ്നാട്ടിലെ കോയന്പത്തൂർ സിറ്റി പോലീസിന്‍റെ പരിധിയിലുള്ളതാണ് ആർ.എസ് പുരം (ബി2) പോലീസ് സ്റ്റേഷൻ. സന്ദർശകർക്കായി ആകർഷകമായ മുറിയും അന്വേഷണ സംബന്ധമായ വിവരങ്ങൾ ചർച്ച ചെയ്യുന്നതിനായി മറ്റൊരു മുറിയും റിസപ്ഷനിസ്റ്റ് കാബിനും വെയിറ്റിംഗ് ഹാളും ഇവിടെയുണ്ട്. ജനസൗഹൃദ പോലീസ് സ്റ്റേഷൻ എന്നത് അക്ഷരംപ്രതി നടപ്പിലാക്കുന്നുവെന്ന് നാട്ടുകാരും സമ്മതിക്കുന്നു.

വയോവൃദ്ധർക്കും ഭിന്നശേഷിക്കാർക്കുമായി പോലീസ് സ്റ്റേഷനിൽ സൗകര്യപ്രദമായി പ്രവേശിക്കാൻ പ്രത്യേക റാന്പ് നിർമിച്ചിട്ടുണ്ട്. സ്റ്റേഷന്‍റെ മുന്നിൽ തയാറാക്കിയിട്ടുള്ള മനോഹരമായ പുൽത്തകിടിയും കാഴ്ചയ്ക്ക് മാറ്റു കൂട്ടുന്നതാണ്. കുട്ടികൾക്കായി ഒരുക്കിയ ക്രഷ് ആണ് മറ്റൊരു സവിശേഷത. കുട്ടികളുമായി വരുന്ന സ്ത്രീകളോട് പരാതി സംബന്ധിച്ചുള്ള വിവരം പോലീസ് തിരക്കുന്പോൾ ഈ കുട്ടികൾക്ക് ക്രഷിൽ സമയം ചെലവഴിക്കാം. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിദഗ്ധ ടീം ആർ.എസ് പുരം പോലീസ് സ്റ്റേഷൻ വിലയിരുത്താനായി എത്തിയപ്പോൾ ഈ ഭൗതിക സാഹചര്യങ്ങൾ മാത്രമല്ല കണക്കിലെടുത്തത്. ഈ സ്റ്റേഷനിലെ വിവിധ കേസുകൾ, അവയുടെ വർത്തമാന പരിതസ്ഥിതി, തീർപ്പായിട്ടുള്ള കേസുകളുടെ സ്വഭാവം, കുറ്റാന്വേഷണമികവ് എന്നിങ്ങനെ എല്ലാ ക്രൈം റിക്കാർഡുകളും സംഘം വിശദമായി പരിശോധിച്ചു.

ശുചിത്വത്തിന് മതിയായ പ്രാധാന്യമുള്ള പോലീസ് സ്റ്റേഷനിൽ മഴവെള്ള സംഭരണിയും നിർമിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുകളെ നിർദേശിക്കാൻ ആവശ്യപ്പെട്ടപ്പോൾ തമിഴ്നാട് പോലീസ് ആർ.എസ് പുരവും ചെന്നൈ അണ്ണാ നഗ (കെ4)റും മാണ് മാതൃകകളായി തെരഞ്ഞെടുത്തത്. ആർ.എസ് പുരം രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ എന്ന തിളക്കമാർന്ന നേട്ടത്തിന് അർഹമായി.


തമിഴ്നാട് പോലീസിന്‍റെ തൊപ്പിയിൽ പൊൻതൂവലായി ഈ രണ്ടു സ്റ്റേഷനുകളും. മികച്ച സ്റ്റേഷനുകളുടെ പട്ടികയിൽ അണ്ണാ നഗറിനാണ് അഞ്ചാം സ്ഥാനം.

വളപട്ടണം സ്റ്റേഷൻ കേരളത്തിലെ നന്പർ വണ്‍

കണ്ണൂർ ജില്ലയിലെ വളപട്ടണം പോലീസ് സ്റ്റേഷന്‍റെ ചരിത്രത്തിൽ രണ്ടു നിയമപാലകരുടെ ചോരക്കറയുണ്ട്. സ്വാതന്ത്ര്യ സമരകാലത്തായിരുന്നു സംഭവം. ബ്രീട്ടീഷുകാർ രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയെയും പങ്കാളിയാക്കിയതിലെ പ്രതിഷേധം ശക്തമായപ്പോൾ മർദനമുറകളുമായി പോലീസ് രംഗത്തിറങ്ങി. 1940 സെപ്തംബർ 15 ന് പ്രതിഷേധദിനമായി ആചരിക്കാൻ കെപിസിസി തീരുമാനിച്ചപ്പോൾ കലക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

||

ഉത്തരവ് ലംഘിച്ച് പലയിടത്തും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. ചിറയ്ക്കൽ താലൂക്കിലെ കീച്ചേരിയിൽ ഇതോടൊപ്പം കർഷകസമ്മേളനവും നടത്താൻ നിശ്ചയിക്കപ്പെട്ടിരുന്നു. അതിന് നിരോധനമുണ്ടായപ്പോൾ മൊറാഴ വില്ലേജിലെ അഞ്ചാംപിടീകയിലേക്ക് സമ്മേളനം മാറ്റാൻ നേതാക്കൾ തീരുമാനിച്ചു. വളപട്ടണം എസ്ഐ കുട്ടികൃഷ്ണമേനോൻ തളിപ്പറന്പ് മജിസ്ട്രേറ്റുമായി സ്ഥലത്തെത്തുകയും പ്രകടനവും പൊതുയോഗവും നിരോധിച്ചതായ അറിയിപ്പ് നൽകുകയും ചെയ്തു. ആരും പിരിഞ്ഞു പോകാതെയായപ്പോൾ പോലീസ് ലാത്തിച്ചാർജ് നടത്തി. കല്ലും കന്പുകളുമായി പ്രതിഷേധക്കാർ ചെറുത്തു. എസ്ഐ യും ഹെഡ്കോണ്‍സ്റ്റബിൾ ഗോപാലൻനന്പ്യാരും കല്ലേറിൽ കൊല്ലപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് കെ.പി.ആർ. ഗോപാലനെ വധശിക്ഷയ്ക്ക് മദ്രാസ് ഹൈക്കോടതി വിധിച്ചെങ്കിലും ജനകീയ സമ്മർദത്തെത്തുടർന്ന് ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. 1905 ൽ സ്ഥാപിച്ച വളപട്ടണം പോലീസ് സ്റ്റേഷൻ രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളിൽ ഒന്പതാം സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഹൈദരാബാദിലെ പഞ്ചഗുട്ട, ലഖ്നൗവിലെ ഗുഡാംബ, ജൽപായിഗുരിയിലെ ധൂപ്ഗുരി എന്നീ പോലീസ് സ്റ്റേഷനുകൾ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലെത്തി. നൈനിറ്റാളിലെ ബംബൂൽപ്പര, മെയിൻപുരിയിലെ ഘിരോർ, ഡെഹ്റാഡൂണിലെ റിഷികേശ് എന്നിവയ്ക്കൊക്കെ പിറകിൽ ഡൽഹിയിലെ കീർത്തിനഗർ പോലീസ് സ്റ്റേഷൻ പത്താം സ്ഥാനത്തിനുള്ള ഖ്യാതി കരസ്ഥമാക്കി.

രാജ്യത്ത് പലയിടത്തും ജനങ്ങളുടെ ആത്മവിശ്വാസം നേടാൻ പോലീസ് വിവിധ ബോധവത്കരണ പരിപാടികളിലൂടെയും മറ്റും നന്നായി പരിശ്രമിക്കുന്നുണ്ട്. അതേസമയം, കുറ്റകൃത്യങ്ങളുടെ എണ്ണം പലപ്പോഴും നിയന്ത്രണാതീതമാകുന്നതായാണ് നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

2014- ൽ വനിതകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 38,385 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ 2015 -ൽ 41,001 ആയും 2016- ൽ 41,761 ആയും വർധിച്ചു. കുട്ടികൾക്കു നേരെയുള്ള കുറ്റകൃത്യങ്ങളും പെരുകുകയാണ്. 2014- ൽ 15,191, 2015- ൽ 17,653, 2016- ൽ 18,480 എന്നതാണ് കണക്ക്. മുതിർന്ന പൗരന്മാർക്കും സമാധാനത്തോടെ ജീവിക്കാനാവുന്നില്ലായെന്നതും സങ്കടകരം. 2014- ൽ 2,930, 2015- ൽ 3,297, 2016- ൽ 3,562 എന്നിങ്ങനെയാണ് വൃദ്ധർക്കെതിരായ അക്രമങ്ങളുടെ കണക്ക്. അക്രമങ്ങളും അതിക്രമങ്ങളും യഥാവിധി പ്രതിരോധിക്കാൻ പോലീസും പൊതുജനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിച്ചേ മതിയാകൂ.

ഗിരീഷ് പരുത്തിമഠം