കണ്ണുണ്ടായാൽ പോരാ കണ്ണട വയ്ക്കണം...
കണ്ണുണ്ടായാൽ പോരാ കണ്ണട വയ്ക്കണം...
ആരോഗ്യമന്ത്രിയും സ്പീക്കറുമൊക്കെ വാങ്ങിയ വില കൂടിയ കണ്ണടകളാണ് ഇപ്പോൾ
കേരളത്തിൽ വിവാദമായിരിക്കുന്നത്. കണ്ണട മലയാളിയുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. അതനുസരിച്ച് കണ്ണടക്കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. ചില കണ്ണട വിശേഷങ്ങൾ...

കണ്ണട കണ്ടുപിടിച്ചത്

1268നും 1284നും മദ്ധ്യേയാണ് കണ്ണട കണ്ടുപിടിക്കുന്നത്. ആരാണ് കണ്ടുപിടിച്ചതെന്ന കാര്യത്തിൽ ഇന്നും തർക്കമുണ്ട്. ഒന്നുകിൽ പിസയിലെ സാൽവിനോ ഡി അർമാത്തെ അല്ലെങ്കിൽ ഫ്ളോറൻസിലെ അലെസ്സാണ്‍ട്രോ സ്പീന. ഏതായാലും ആ കാലഘട്ടത്തിൽത്തന്നെ ചൈനയിലും കണ്ണട കണ്ടുപിടിച്ചിരുന്നു.
സത്യത്തിൽ യഥാർഥ "മൂക്ക് കണ്ണട’ അക്കാലത്തേതായിരുന്നു. കാരണം കാലില്ലാത്ത കണ്ണടകൾ ആയിരുന്നു അവ. മൂക്കിന്‍റെ പുറത്ത് ഉറപ്പിച്ചുവച്ചായിരുന്നു ആളുകൾ കണ്ണട ഉപയോഗിച്ചിരുന്നത്. 1600ൽ ആയിരുന്നു കണ്ണടയ്ക്ക് കാലുകൾ കണ്ടുപിടിച്ചത്.

1775ൽ ബെഞ്ചമിൻ ഫ്രാങ്ക്ളിൻ ആണ് ബൈഫോക്കൽ (ദൂരക്കാഴ്ചയ്ക്കും അടുത്തുള്ള കാഴ്ചയ്ക്കും ഉപകരിക്കുന്ന വിധം) ലെൻസുകൾ ആദ്യമായി ഉപയോഗിച്ചത്. 1752ൽ ജയിംസ് അയിസ്കോ ആണ് സണ്‍ ഗ്ലാസും മടക്കി വയ്ക്കാവുന്ന കാലുകൾ ഉള്ള കണ്ണടകളും കണ്ടു പിടിച്ചതും.

എല്ലാവരും കണ്ണടക്കാരാകുന്നു

മുന്പെല്ലാം കണ്ണിന് എന്തെങ്കിലും അസുഖമോ കുഴപ്പമോ ഉള്ളവർ മാത്രമാണ് കണ്ണട വച്ചിരുന്നത്. പുതിയ കാലത്ത് ഫാഷന്‍റെ മാറിയ ലോകത്ത് കണ്ണട സർവ വ്യാപിയായി. പ്ലെയിൻ ഗ്ലാസുകൾ ഏതു പ്രായത്തിലുമുള്ളവർ ധരിക്കുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്.
കേരളവും ഒട്ടും പിന്നിലായിരുന്നില്ല. പലതരത്തിലുമുള്ള കണ്ണടകൾ കേരളത്തിന്‍റെ കണ്ണട വിപണിയിലെത്തി. ഫ്രെയ്മുകളുടെ ഭംഗിയും വൈവിധ്യവും കണ്ണടക്കച്ചവടത്തിന് വേഗം കൂട്ടി. പുതിയ ഫാഷനുകളും ട്രെൻഡുകളും കണ്ണട വിപണിയിൽ കടന്നുവന്നു. പ്രതിവർഷം കേരളത്തിൽ 900 കോടിയുടെ കണ്ണട വ്യാപാരം നടക്കുന്നുവെന്നാണ് കണക്കാക്കിയിട്ടുള്ളത്.
വില കുറഞ്ഞ ലോക്കൽ കണ്ണടകൾ മുതൽ വൻവിലയുള്ള ബ്രാൻഡഡ് കണ്ണടകൾ വരെ കേരളമെന്ന കൊച്ചുവിപണിയിൽ വിറ്റഴിക്കപ്പെടുന്നുണ്ട്.

സൂപ്പർഹിറ്റ് കണ്ണട കവിത

മുരുകൻ കാട്ടാക്കടയുടെ കണ്ണടയെന്ന കവിത സൂപ്പർഹിറ്റാണ്. എത്രയോ വേദികളിൽ ഇതിനകം കണ്ണടയെന്ന കവിത പലരും പാടിയിരിക്കുന്നു. വളരെ ലളിതമായ വരികളും രസകരമായ താളവും കണ്ണടയെ ജനമനസുകളിൽ വേഗം ചേർത്തുവച്ചു.

എല്ലാവർക്കും തിമിരം
നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ചകൾ കണ്ടുമടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം..... എന്ന മുരുകൻകാട്ടാക്കടയുടെ കവിത കേരളം ഏറ്റുപാടി.

കേരളത്തിന്‍റെ പൊള്ളുന്ന യാഥാർഥ്യങ്ങൾ തെളിഞ്ഞുകാണാനാണ് മുരുകൻ കണ്ണട വേണമെന്ന് കുറിച്ചിട്ടത്...

കണ്ണട വ്യാപാരം കേരളത്തിൽ

നേരത്തെ സൂചിപ്പിച്ചപോലെ ആയിരംകോടിക്കടുത്താണ് കേരളത്തിലെ കണ്ണട വ്യാപാരം എന്ന് കേൾക്കുന്പോൾ അതിശയോക്തി തോന്നാമെങ്കിലും അതാണ് സത്യം. തിമിരത്തിനോ വെള്ളെഴുത്തിനോ ഷോർട്ട്സൈറ്റ് പോലുള്ള അസുഖങ്ങൾക്കോ വേണ്ടി മാത്രമല്ല ഇന്ന് മലയാളി കണ്ണട ധരിക്കുന്നത്. ഇന്ന് കണ്ണടകൾ ഫാഷൻ സിംബലാണ്. ഹെയർ സ്റ്റൈലിന് അനുയോജ്യമായ രീതിയിലുള്ള കണ്ണടകൾ വിപണിയിലുണ്ട്. മെട്രോ സിറ്റിയായ കൊച്ചിയിൽ കോടികളുടെ ബിസിനസ് കണ്ണട മേഖലയിൽ നടക്കുന്നുണ്ട്. ലോകത്തിന്‍റെ ഏതു ഭാഗത്തുമുള്ള പുതിയ കണ്ണട ഫാഷൻ കൊച്ചിയിലും ലഭ്യമാണ്.

കൊച്ചിയിൽ വസ്ത്രം തെരഞ്ഞെടുക്കുന്നതിനൊപ്പം കണ്ണടയും സെലക്ട് ചെയ്യുന്നവരുണ്ട്. ഡ്രസിന്‍റെ കളറിന് മാച്ചായി ഫ്രെയ്മുകൾ വാങ്ങുന്നവർ നിരവധിയാണ്. വില അവർക്കൊരു പ്രശ്നമേ അല്ല. ബ്രാൻഡഡ് കന്പനികളുടെ കണ്ണടകൾ ചോദിച്ചെത്തുന്നവരും ഏറെയാണ്. യുവതീയുവാക്കളാണ് കൂടുതലും - കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളിലെ കണ്ണടവിൽപ്പനക്കാരൻ പറഞ്ഞു.

500 രൂപയിൽ തുടങ്ങി ഒന്നും രണ്ടും ലക്ഷം രൂപ വരെ വിലയുള്ള കണ്ണടകൾ ഇന്ന് വിപണിയിലുണ്ട്. ഇതൊക്കെ ആളുകൾ വാങ്ങുമോ എന്ന് വെറുതെ സംശയിക്കണ്ട...ധാരാളംപേർ വാങ്ങുന്നുണ്ട്.

ഫ്രെയ്മാണ് താരം...പൊൻതാരം...

കണ്ണടകളിൽ ഫ്രെയ്മുകളാണ് താരങ്ങൾ. ശരിക്കും പൊൻതാരങ്ങൾ. വില വരുന്നത് ഫ്രെയ്മിനാണ്. അമേരിക്കയിൽ നിന്നും ലണ്ടനിൽ നിന്നും ഇറ്റലിയിൽ നിന്നുമൊക്കെയുള്ള മികച്ച ഫ്രെയ്മുകൾക്ക് ഇന്ത്യയിലും വൻ ഡിമാൻഡാണ്. ഉയർന്ന ഗുണനിലവാരമുള്ള ലെൻസുകളും ഈ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഫ്രെയ്മുകൾ പലതരത്തിലുണ്ട്. ഫ്രെയിം ഇല്ലാത്ത കണ്ണടകളുമുണ്ട്. ഫുൾ ഫ്രെയിം, ഹാഫ് ഫ്രെയിം, ഫ്രെയിംലെസ് എന്നിവയാണ് പ്രധാനം.

ലെൻസുകളുടെ കാര്യത്തിലാണെങ്കിൽ എച്ച് ഡി ലെൻസുകൾ വിപണിയെ കീഴടക്കിക്കഴിഞ്ഞു. ലെൻസിന്‍റെ പവർ കൂടുതൽ ആവശ്യമുള്ളവർക്കാണ് എച്ച് ഡി ലെൻസ്. പവറുള്ള കണ്ണടയാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധമാണ് എച്ച് ഡി ലെൻസുള്ള കണ്ണട നിർമിച്ചിരിക്കുന്നത്. വിലയും ഉയർന്നതാണ്.

കാഴ്ചയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കണ്ണട ഉപയോഗിക്കുന്നവരേക്കാൾ കൂടുതലാണ് ഇപ്പോൾ സ്റ്റൈലിനും ഭംഗിക്കും ഫാഷനും വേണ്ടി കണ്ണട ഉപയോഗിക്കുന്നവരെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വളരെ ലളിതമായ കണ്ണടകളും വിപണിയിലുണ്ട്. ഇവയ്ക്കും ഡിമാൻഡ് ഏറെയാണ്.

കൂളിംഗ് ഗ്ലാസുകൾ

കണ്ണടക്കൂട്ടത്തിലെ സൂപ്പർസ്റ്റാറാണ് എന്നും കൂളിംഗ് ഗ്ലാസുകൾ. പണ്ടൊക്കെ ഗൾഫിൽ നിന്നും വരുന്നവർ കൊണ്ടുവരുന്ന സാധനങ്ങളിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു കൂളിംഗ് ഗ്ലാസുകൾ. ഗൾഫ് മണമുള്ള ടീഷർട്ടും ലുങ്കിയും ധരിച്ച് സ്പ്രേയും പൂശി വലുപ്പമുള്ള ആ കൂളിംഗ് ഗ്ലാസും ധരിച്ച് വൈകുന്നേരങ്ങളിൽ നാട്ടുകവലകളിൽ വിലസിയിരുന്ന ഗൾഫുകാരെ മറക്കാൻ പറ്റുമോ...
പിന്നെപ്പിന്നെ ഗൾഫിൽ കിട്ടുന്ന മോഡലുകളെല്ലാം കേരളത്തിലും കിട്ടിത്തുടങ്ങി. കൂളിംഗ് ഗ്ലാസ് എന്ന പേരിനു പകരും സണ്‍ഗ്ലാസ് എന്ന് എല്ലാവരും വിളിച്ചു തുടങ്ങി. പലതരത്തിലുള്ള സണ്‍ഗ്ലാസുകൾ ഇന്ന് വിപണിയിലുണ്ട്. പലതരത്തിലുള്ള കൂളിംഗ് ഇഫക്ടുകൾ തരുന്നവ. പച്ചയും നീലയും ചുവപ്പും മിക്സഡ് കളറുമൊക്കെ ഈ സണ്‍ഗ്ലാസുകളിലുണ്ട്.

കംപ്യൂട്ടർ-വാഹന കണ്ണടകൾ

കംപ്യൂട്ടറിന് മുന്നിൽ മണിക്കൂറുകളോളം ഇരിക്കുന്നവരും വാഹനമോടിക്കുന്നവരും കണ്ണടകൾ തേടിയെത്തുന്നുണ്ടെന്ന് കണ്ണട വ്യാപാരികൾ പറയുന്നു. ആന്‍റിഗ്ലെയർ ഗ്ലാസുകളുള്ള കണ്ണടകളാണ് ഇക്കൂട്ടർ വാങ്ങുന്നത്. പ്ലെയിൻ ഗ്ലാസുകൾക്കും ആവശ്യക്കാരേറെയാണ്.

സിനിമയും കണ്ണടയും

മണിച്ചിത്രത്താഴിലെയും ചിത്രത്തിലേയും മോഹൻലാലിന്‍റെ കണ്ണടകൾ, രാജമാണിക്യത്തിലെ മമ്മുട്ടിയുടെ കണ്ണട, റെഡ് ചില്ലീസിൽ മോഹൻലാലിന്‍റെ വ്യത്യസ്തമായ സണ്‍ഗ്ലാസ്, സുരേഷ് ഗോപി പോലീസ് വേഷത്തിലെത്തുന്പോൾ ധരിക്കാറുള്ള ബ്ലാക്ക് ഗ്ലാസുകൾ...മലയാളസിനിമയിൽ കണ്ണടയും സണ്‍ഗ്ലാസും പ്ലെയിൻ ഗ്ലാസും ധരിക്കുന്നവർ നിരവധിയാണ്. ഏതാണ്ടെല്ലാ നടൻമാരും കണ്ണടകൾ കഥാപാത്രങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ട്.

ചാർലി എന്ന സിനിമയിൽ പാർവതി ഉപയോഗിച്ച കണ്ണടകൾ ട്രെൻഡായി മാറി.
കൂളിംഗ് ഗ്ലാസുകളോട് മമ്മൂട്ടിക്കുള്ള ക്രെയ്സ് പ്രസിദ്ധമാണല്ലോ. അന്പത് സീനുകളിലേക്ക് അന്പതു കൂളിംഗ് ഗ്ലാസുകൾ വേണമെന്ന് ശ്രീനിവാസൻ ‘ഉദയനാണ് താര’ത്തിൽ ആവശ്യപ്പെടുന്പോൾ തിയറ്ററിൽ നിറഞ്ഞ കൈയടിയായിരുന്നു.

മനുഷ്യർ മാത്രമല്ല...

മനുഷ്യർ മാത്രമല്ല മൃഗങ്ങളും കണ്ണട ധരിക്കാറുണ്ട്. ലോസ്് ആഞ്ചലസിലുള്ള ഒരു പൂച്ചക്കുട്ടി കണ്ണട ധരിച്ച് സുന്ദരിയായ വാർത്ത മുന്പ് ഇന്‍റർനെറ്റിൽ വൈറലായിരുന്നു. മോഗ്ബെൽ എന്നായിരുന്നു പൂച്ചക്കുട്ടിയുടെ പേര്. കണ്ണ് അടയ്ക്കാനുള്ള കഴിവില്ലാത്ത പൂച്ചക്കുട്ടിയായിരുന്നു അവൾ. കണ്ണുകളെ സംരക്ഷിക്കാനുള്ള ഈർപ്പവും മോഗ്ബെല്ലിന്‍റെ കണ്ണുകൾക്കുണ്ടായിരുന്നില്ല. തുടർന്ന് വളർത്തുമൃഗങ്ങളെ ശുശ്രൂഷിക്കുന്ന ഡോക്ടറെ കാണിച്ചപ്പോഴാണ് പ്രത്യേകതരം സണ്‍ഗ്ലാസുകൾ ധരിപ്പിച്ചാൽ ഗുണം കിട്ടുമെന്ന് നിർദ്ദേശിച്ചത്. കരടുകൾ കണ്ണിൽ പെടാതിരിക്കാൻ വേണ്ടിയായിരുന്നു അത്. പ്രത്യേകതരം വസ്ത്രങ്ങളും അവൾ അണിഞ്ഞു. കണ്ണടയും വസ്ത്രങ്ങളുമണിഞ്ഞ അവളുടെ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

കണ്ണട ധരിക്കുന്നവരുടെ എണ്ണം ഇനിയും കൂടും. അതനുസരിച്ച് കണ്ണട വിപണിയിൽ പുതിയ തരംഗങ്ങളുമുണ്ടാകും. ഭംഗിയുള്ള, വ്യത്യസ്തമായ കണ്ണടകൾ വിപണിയിലെത്തും. പൊന്നിൻവില കൊടുത്ത് അത് വാങ്ങാൻ ആളുകളും ഇവിടെയുണ്ടാകും. ന്യൂജൻ തലമുറ മൊബൈലിനും വാച്ചിനും വസ്ത്രങ്ങൾക്കും ചെരിപ്പിനും ഷൂസിനുമൊപ്പം പ്രാധാന്യം കണ്ണടകൾക്കും നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ കണ്ണുതുറന്നിരിക്കാം...പുതിയ കണ്ണടക്കാഴ്ചകൾക്കായി....

ഋഷി