കുടുംബം കൊലയറയാകുമ്പോള്‍....
കുടുംബം കൊലയറയാകുമ്പോള്‍....
ജീവനു തുല്യം താൻ സ്നേഹിക്കുന്ന ഭാര്യയെ കാണാനില്ല എന്ന പരാതിയുമായാണ് ബിനോദ് പഥക് പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിന്‍റെ ഭാഗമായി അടുത്ത ദിവസം ബിനോദിന്‍റെ വീട്ടിൽ ചെന്നു. ബിനോദിന്‍റെ 14 കാരിയായ മകളാണ് പോലീസിനെ സ്വീകരിച്ചത്.

ആ കുട്ടിയുടെ മൊഴി കണ്ണിൽ ചോരയില്ലാത്ത ഒരു കൊലപാതകിയെ തിരിച്ചറിയാൻ പോലീസിനെ സഹായിച്ചു. അച്ഛനും അമ്മയും വളരെ വർഷങ്ങളായി അത്ര നല്ല സ്വരചേർച്ചയിൽ ആയിരുന്നില്ലായെന്നും മിക്കവാറും അവർ തമ്മിൽ വഴക്കു കൂടാറുണ്ടെന്നും അവൾ പറഞ്ഞു. അച്ഛന് ഏതോ സ്ത്രീയുമായി അടുപ്പമുണ്ടെന്നും അതിനെച്ചൊല്ലി രണ്ടു മൂന്നു ദിവസങ്ങൾക്കു മുന്പും വീട്ടിൽ വലിയ വഴക്കും വാക്കേറ്റവുമൊക്കെയുണ്ടായെന്നും ആ കുട്ടി സങ്കടത്തോടെ അറിയിച്ചു. വഴക്ക് മൂത്തപ്പോൾ കോപാകുലനായ അയാൾ ഭാര്യയെ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് കുത്തിക്കൊന്നു. എന്നിട്ടും കലി തീരാതെ, അവരുടെ ശിരസ് വെട്ടിമാറ്റി. ഉടലും ശരീരവും ചാക്കുകളിലാക്കി. വീട്ടിലെ കട്ടിലിനോട് ചേർന്ന പെട്ടിയിൽ ഒളിപ്പിച്ചു. സൗകര്യം പോലെ ഈ ചാക്കുകൾ പുറത്ത് കൊണ്ടുപോയി നശിപ്പിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. സ്വന്തം അച്ഛന്‍റെ ക്രൂരതയ്ക്ക് അമ്മ ഇരയാവുന്നതും തന്നെ നൊന്തു പെറ്റ പ്രിയപ്പെട്ട അമ്മയുടെ ശരീരം അച്ഛൻ വെട്ടിനുറുക്കി ചാക്കുകളിലാക്കുന്നതുമൊക്കെ കണ്ട് ആ പെണ്‍കുട്ടി വല്ലാതെ പേടിച്ചുപോയിരുന്നു. ആരോടെങ്കിലും ഇക്കാര്യങ്ങൾ പറഞ്ഞാൽ തനിക്കും ഈ ഗതി വരുമെന്ന ഭയമായിരുന്നു അവൾക്ക്... കൊലപാതകം പുറത്തറിഞ്ഞതിനെത്തുടർന്ന് ബിനോദ് ഒളിവിലാണ്. പ്രതിക്കു വേണ്ടി പോലീസ് ഇപ്പോഴും ഉൗർജിതമായ തെരച്ചിൽ തുടരുന്നു.

വീട്ടമ്മയുടെ ദുരൂഹ മരണം: തെളിവുകൾ ഭർത്താവിനെതിര്...

കാമുകിയുമായി സ്വസ്ഥതയോടെ കഴിയുക എന്ന ഉദ്ദേശ്യത്ിൽ ഭാര്യയുടെ കഥ കഴിച്ച സംഭവം ഝാർഖണ്ഡിലെ റാഞ്ചിയിലാണ്. കഴിഞ്ഞ ദിവസം മുംബൈയിലും ഒരു വീട്ടമ്മ കൊല്ലപ്പെട്ടു. പ്രതി മറ്റാരുമല്ല, സ്വന്തം ഭർത്താവ് തന്നെയെന്നാണ് പോലീസിന്‍റെ നിഗമനം. ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സ്നേഹലിന്‍റെ ഭർത്താവ് ഒരു റിയൽ എസ്റ്റേറ്റ് ബിസിനസ്കാരനാണ്. ഈ ദന്പതികൾക്ക് 11 വയസുള്ള ഒരു മകനുണ്ട്. കുറച്ചു നാളുകൾക്കു മുന്പ് സ്നേഹലിന്‍റെ സഹോദരന്മാരോട് പെങ്ങളെ കൊണ്ടുപോയ്ക്കോളാൻ അയാൾ ആവശ്യപ്പെട്ടിരുന്നു. സ്നേഹലിന് മറ്റൊരു പുരുഷനുമായി അടുത്ത ബന്ധമുണ്ടെന്നും അവൾ ഈ വീട്ടിൽ തന്‍റെ ഭാര്യയായി തുടരുന്നതിൽ തനിക്ക് താത്പര്യമില്ലെന്നും അയാൾ പറഞ്ഞുവത്രെ. ഇക്കഴിഞ്ഞ ഞായറാഴ്ച സ്നേഹലിന്‍റെ സഹോദരന്മാർ അവളെ ഫോണിൽ വിളിച്ചു. എന്നാൽ യാതൊരു പ്രതികരണവുമുണ്ടായില്ല. തുടർന്ന് അവർ സ്നേഹലിന്‍റെ ഭർത്താവിനെ മൊബൈലിൽ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. എന്തോ പന്തികേട് തോന്നിയ സഹോദരന്മാർ സ്നേഹലിന്‍റെ വീട്ടിലെത്തി. വീടിന്‍റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. പാതി തുറന്ന ജനലിലൂടെ അകത്ത് കണ്ട കാഴ്ച ആ സഹോദരന്മാരെ തളർത്തി. കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചുകിടക്കുകയാണ് അവരുടെ ഏക സഹോദരി. വാതിൽ തകർത്ത് അകത്തുചെന്ന് അവളെയും വാരിയെടുത്ത് ഏറ്റവും അടുത്തുള്ള ആശുപത്രിയിലേയ്ക്ക് അവർ പാഞ്ഞു. പക്ഷെ, സ്നേഹലിന്‍റെ ജീവൻ രക്ഷിക്കാനായില്ല. സ്നേഹലിന്‍റെ ശിരസിൽ അമ്മിക്കല്ല് (അരകല്ല്) കൊണ്ട് ആഞ്ഞടിച്ചതിന്‍റെയും ശരീരത്തിൽ കത്തി കുത്തിക്കയറ്റിയതിന്‍റെയും അടയാളങ്ങളുണ്ട്. സ്നേഹലിനെ കൊല്ലാൻ ഉപയോഗിച്ചതെന്ന് കരുതുന്ന രക്തം പുരണ്ട കല്ലും കത്തിയും പോലീസ് കണ്ടെടുത്തു. സംഭവത്തിനു ശേഷം സ്നേഹലിന്‍റെ ഭർത്താവ് ഒളിവിലാണ്. പോലീസ് വിവിധ സംഘങ്ങളായി പ്രതിക്കു വേണ്ടിയുള്ള ഉൗർജിതമായ തെരച്ചിൽ നടത്തുന്നു. ഈ കേസിൽ ഭർത്താവാണ് കൃത്യത്തിനു പിന്നിലെന്ന് പോലീസ് പ്രത്യക്ഷമായി വെളിപ്പെടുത്തിയിട്ടില്ല. പ്രഥമദൃഷ്ട്യാ, തെളിവുകളെല്ലാം ഭർത്താവിന് എതിരാണ്.


ഏക മകളുടേത് അപകടമരണമോ... ?

പ്രഭാവതിയിലെ ബഹുനില മന്ദിരത്തിന്‍റെ 23-ാം നിലയിൽ നിന്നു കഴിഞ്ഞ ദിവസം ഒരു യുവതി താഴേക്ക് വീണുമരിച്ചു. കേതകി വിനായക് ഗാവന്ദേ എന്ന യുവതിയാണ് മരിച്ചത്. രണ്ടു മാസം മുന്പായിരുന്നു കേതകിയുടെ വിവാഹം. എംഎ ബിരുദധാരിണിയാണ് ഈ 28 കാരി. ദാദർ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രഭാവതിയിലെ ഫ്ളാറ്റിൽ കേതകിയുടെ മാതാപിതാക്കളാണ് താമസിക്കുന്നത്. സംഭവദിവസം രാവിലെ ഭർത്താവും ഒരുമിച്ച് കേതകി മാതാപിതാക്കളെ കാണാനെത്തി. കേതകിയെ അവരോടൊപ്പം വിട്ട് അയാൾ ഓഫീസിലേക്ക് പോയി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് തന്‍റെ മുറിയുടെ ജനാലയിലൂടെ കേതകി താഴേക്ക് വീണത്. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും പോലീസിന് ലഭിച്ചിട്ടില്ല. കേതകി കുറച്ചു നാളുകളായി വല്ലാത്ത നിരാശയിലായിരുന്നുവെന്നാണ് മാതാപിതാക്കളും ഭർത്താവും പോലീസിന് മൊഴി നൽകിയിരിക്കുന്നത്. കണ്ണിലെ കൃഷ്ണമണി പോലെ വളർത്തുകയും ശോഭനമായ ഭാവി പ്രതീക്ഷിച്ച് മികച്ചതെന്ന് ബോധ്യപ്പെട്ട വിവാഹ ജീവിതം മകൾക്കായി ഒരുക്കുകയും ചെയ്ത ആ മാതാപിതാക്കൾക്ക് കേതകിയുടെ വേർപാട് സഹിക്കാനാവുന്നില്ല. പ്രാഥമികമായി പോലീസ് കേസെടുത്തത് അപകടമരണം എന്ന നിലയ്ക്കാണ്. പക്ഷെ, അന്വേഷണം നടക്കുന്നു. കേതകി അങ്ങനെ ജീവനൊടുക്കാനുള്ള കാരണം കണ്ടുപിടിക്കുക എന്നതിനോടൊപ്പം മുൻപ് അത്തരത്തിലുള്ള ശ്രമം നടന്നിട്ടുണ്ടോ എന്നതുമൊക്കെ അന്വേഷണത്തിൽപ്പെടും.

അനാഥമാകുന്ന ബാല്യങ്ങൾ

കഴിഞ്ഞ ഒരു മാസത്തിനിടയിൽ വിവിധ പ്രദേശങ്ങളിലായി അരങ്ങേറിയ ഈ സംഭവങ്ങളിലെല്ലാം ജീവൻ നഷ്ടമായത് സ്ത്രീകൾക്കാണ്. വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകൾ തന്നെയാണ് ഇതിനൊക്കെ ആധാരമായി പോലീസ് ചൂണ്ടിക്കാണിക്കുന്നതും. 27 വർഷത്തെ ദാന്പത്യത്തിന് ബാബ്ലി എന്ന വീട്ടമ്മ കഴിഞ്ഞ ദിവസം വിരാമമിട്ടത് അടുക്കളയിലെ ഒരു ഉപകരണത്തിന്‍റെ സഹായത്തോടെയാണ്. ബാബ്ലി- വസീം ദന്പതികൾക്ക് മൂന്നു കുട്ടികളുണ്ട്. ഭർത്താവ് മറ്റൊരു യുവതിയെ രഹസ്യമായി വിവാഹം കഴിച്ചുവെന്ന് അറിഞ്ഞപ്പോൾ ബാബ്ലിയുടെ സകല നിയന്ത്രണവും തെറ്റി. വസീമിനോട് ഇക്കാര്യം ചോദിച്ചു. ബാബ്ലിയുടെ വാദങ്ങളൊക്കെ ശരിയാണെന്നായിരുന്നു അയാളുടെ മറുപടി. ഇരുവരും തമ്മിൽ കടുത്ത വഴക്കായി. രാത്രി ഉറങ്ങാൻ കിടന്ന വസീമിനെ ബാബ്ലി അരകല്ല് എടുത്ത് ശിരസിലടിച്ച് കൊന്നു. വസീം മരിച്ചതായി ബന്ധുക്കൾക്ക് സന്ദേശം നൽകിയ ബാബ്ലി സംസ്കാര ചടങ്ങുകൾക്കുള്ള ക്രമീകരണവും ചെയ്തു. ഇതിനിടയിൽ ആരോ പോലീസിനെ വിവരം അറിയിച്ചതോടെയാണ് ബാബ്ലി കുടുങ്ങിയത്. ഇത്തരം സംഭവങ്ങൾ പോലീസിനെ സംബന്ധിച്ചിടത്തോളം വിവിധ കേസുകളിൽ ഒന്ന് മാത്രം. ജീവിതത്തിലെ ഈ താളപ്പിഴകളിൽ അക്ഷരാർഥത്തിൽ ജീവിതം നഷ്ടമാകുന്നവരുടെ പട്ടികയിൽ കുട്ടികളും ഉൾപ്പെടുന്നു. ഭാര്യയോ ഭർത്താവോ കൊല്ലപ്പെടുകയും ഭാര്യയോ ഭർത്താവോ കുറ്റകൃത്യം നടത്തി ജയിലാവുകയും ചെയ്താൽ അനാഥരാകുന്നത് യാതൊരു തെറ്റും ചെയ്യാത്ത മക്കളായിരിക്കും.
പരസ്പര സ്നേഹവും വിശ്വാസവുമാണ് ദാന്പത്യജീവിതത്തെ കൂടുതൽ കെട്ടുറപ്പോടെ നയിക്കുന്നത്. തെറ്റിദ്ധാരണകളിലൂടെ ജീവിതത്തിലെ സന്തോഷകരമായ മുഹൂർത്തങ്ങൾ നശിപ്പിക്കുന്നതെന്തിന് എന്ന് തന്നോട് തന്നെ ചോദിക്കുകയും അപാകതകളൊക്കെ പരമാവധി ഒഴിവാക്കി മെച്ചപ്പെട്ട ജീവിതം തുടരാൻ ശ്രമിക്കുകയും വേണം.

ഗിരീഷ് പരുത്തിമഠം