Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പ്രശാന്തിയുടെ നഗരം
പുലരിയോടെ ഈ പാതയോരങ്ങളിൽ പുതുപൂക്കൾ വില്പനയ്ക്കെത്തും. പല നിറങ്ങളും പല സുഗന്ധങ്ങളുമുള്ളവ. അവ ഈ ചെറുപട്ടണത്തിനുതന്നെ പ്രാർഥനയായി അർപ്പിക്കപ്പെടുന്നപോലെ. അതെ, പുട്ടപർത്തിക്ക് സദാ പ്രാർഥനയുടെ, പ്രശാന്തിയുടെ ഭാവമാണ്. സത്യ സായി ബാബ സ്ഥാപിച്ച, അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്ന പ്രശാന്തിനിലയത്തിന്റെ പേരും അന്തരീക്ഷവും ചിത്രാവതി നദിക്കരയിലുള്ള പുട്ടപർത്തിക്ക് ആകമാനം ആ ഭാവം പകരുന്നു. പ്രകൃതി നൽകുന്ന സുന്ദരദൃശ്യങ്ങൾ കാര്യമായി ഇല്ലാതിരുന്നിട്ടും ഇവിടേക്ക് ജാതിമതദേശഭേദമില്ലാതെ പതിനായിരക്കണക്കിനു യാത്രികർ ഒഴുകിയെത്തുന്നതിനു പിന്നിൽ പ്രശാന്തിനിലയവും അനുബന്ധ സ്ഥാപനങ്ങളുമല്ലാതെ മറ്റൊന്നല്ല.
വിശ്വാസികളുടെ എണ്ണം വർധിച്ചതോടെ 1944ൽ സായി ബാബ ഇവിടെ ഒരു ചെറിയ ക്ഷേത്രം നിർമിച്ചു. 1950 നവംബർ 23ന് പ്രശാന്തി നിലയം ഉദ്ഘാടനംചെയ്തു. രണ്ടുവർഷമെടുത്താണ് നിർമാണം പൂർത്തിയായത്. ശ്രമകരമായിരുന്നു നിർമാണം. സെൻട്രൽ ഹാളിലേക്കുള്ള വന്പൻ ഗർഡറുകൾ തിരുച്ചിറപ്പള്ളിയിൽനിന്ന് പേനുകൊണ്ട വരെ ട്രെയിൻ മാർഗവും തുടർന്ന് റോഡ് മാർഗവുമാണ് എത്തിച്ചത്. മുഖ്യകവാടം മുതൽ മനോഹരമായ നിർമിതികളാണ് പ്രശാന്തി നിലയത്തിലുള്ളത്. പാറക്കൂട്ടങ്ങളും പൊന്തക്കാടുകളും നിറഞ്ഞ് വരണ്ടു കിടന്ന പ്രദേശം ഇപ്പോൾ മനസുകൾക്കു കുളിർമ ചൊരിഞ്ഞ് പ്രഭയോടെ പരിലസിക്കുന്നു.
ഇരുപതിനായിരം പേർക്ക് ഇരിക്കാവുന്ന സായ് കുൽവന്ത് ഹാൾ, പൂർണചന്ദ്ര ഓഡിറ്റോറിയം, മതമൈത്രിയുടെ പ്രതീകമായ സർവ ധർമ സ്തൂപം, ക്ഷേത്രങ്ങൾ, ധ്യാനവൃക്ഷം, താമസ സ്ഥലങ്ങൾ, കാന്റീനുകൾ, ഷോപ്പിംഗ് സെന്റർ, പുസ്തകശാല, റേഡിയോ പ്രക്ഷേപണകേന്ദ്രം തുടങ്ങിയവ പ്രശാന്തിനിലയത്തിനകത്തുണ്ട്. സായ് കുൽവന്ത് ഹാളിനോടു ചേർന്നാണ് സായി ബാബയുടെ അന്ത്യവിശ്രമ സ്ഥലം. രാവിലെയും വൈകുന്നേരവുമായി ആയിരക്കണക്കിനുപേർ അവിടെ പ്രാർഥിക്കാനെത്തുന്നു.
സത്യസായി യൂണിവേഴ്സിറ്റി, ശ്രീ സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ മെഡിക്കൽ സയൻസസ്, ലോക മതങ്ങളുടെ ചരിത്രം പ്രദർശിപ്പിക്കുന്ന ചൈതന്യ ജ്യോതി മ്യൂസിയം, അന്താരാഷ്ട്ര സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയം, ശ
രീ സത്യ സായി സ്പേസ് തിയറ്റർ, സത്യ സായി മ്യൂസിക് കോളജ്, സ്കൂളുകൾ, കംപ്യൂട്ടർ സെന്റർ എന്നിങ്ങനെ ഒട്ടേറെ അനുബന്ധ സ്ഥാപനങ്ങൾ പ്രശാന്തി നിലയത്തിനു പുറത്ത് പുട്ടപർത്തിയിലുണ്ട്. പൗരാണികതയുടെ രൂപഭംഗിയും ആധുനിക സാങ്കേതികവിദ്യകളും സമന്വയിക്കുന്നതാണ് ഓരോ നിർമിതിയും. ഓരോന്നും കാഴ്ചക്കാരെ ആകർഷിക്കും.
സേവനം ദൗത്യമാകുന്പോൾ
ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുക എന്ന ജീവിതരീതിയാണ് സത്യസായി ബാബ സ്വീകരിച്ചതും അനുയായികളെ പഠിപ്പിച്ചതും. സൗജന്യ ചികിത്സകൾക്കായി ആശുപത്രികൾ, കുടിവെള്ളംപോലും ലഭിക്കാതെ വലഞ്ഞവർക്കുവേണ്ടി ഒരുക്കിയ പദ്ധതികൾ, സൗജന്യ വിദ്യഭ്യാസ പദ്ധതി, അശരണർക്ക് വാസസ്ഥലം നൽകൽ, സ്വയം തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതികൾ, അന്നദാനം, വസ്ത്രവിതരണം.. സായി ബാബ നേരിട്ടുനടത്തിയതാണ് ഇവയെല്ലാം. പുട്ടപർത്തിയിലും അനന്തപുരിലും ബംഗളുരുവിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ എൽകെജി മുതൽ പിഎച്ച്ഡിവരെ സൗജന്യ വിദ്യാഭ്യാസം നൽകുന്നു. പുട്ടപർത്തിയിലും ബംഗളൂരുവിലും സൗജന്യ ചികിത്സയ്ക്കായി സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളുണ്ട്. അനന്തപുർ ജില്ലയിലും, കിഴക്കും പടിഞ്ഞാറും ഗോദാവരി ജില്ലകളിലും ചെന്നൈയിലും ശുദ്ധജല പദ്ധതികൾ നടപ്പാക്കാനായി കോടിക്കണക്കിനു രൂപയാണ് ചെലവഴിച്ചത്. സ്ത്രീകളുടെ ഉന്നമനത്തിനും സ്വയം തൊഴിൽ സംരംഭങ്ങൾക്കും വേണ്ടി രൂപംനൽകിയ ഈശ്വരാംബാ ട്രസ്റ്റ് അനേകർക്ക് ആശ്വാസമാകുന്നു.
സായി ബാബ തുടക്കമിട്ട ഇത്തരം സേവന പ്രവൃത്തികൾ ശ്രീ സത്യസായി സേവാ സംഘടനയിലെ പ്രവർത്തകരിലൂടെ അനസ്യൂതം തുടരുന്നു. ലോകമെന്പാടും നിന്നായി നിശ്ചിതകാലങ്ങളിൽ അവർ പ്രശാന്തി നിലയത്തിലും മറ്റു സ്ഥാപനങ്ങളിലും വോളണ്ടിയർമാരായി എത്തുന്നു.
പരിസര ശുചീകരണം മുതൽ എല്ലാക്കാര്യങ്ങൾക്കും സദാ സന്നദ്ധരായി അവരുണ്ടാകും. പുറത്ത് ലോകമെന്പാടുമായിത്തന്നെ അവർ സന്നദ്ധ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നു. ത്യാഗവും നിസ്വാർഥതയുമാണ് അവരുടെ മുഖമുദ്ര.. മനുഷ്യസ്നേഹവും.
കാഷ് കൗണ്ടറില്ലാത്ത ആശുപത്രി
വിശാലമായൊരു ആരാധനാലയമെന്നു തോന്നും അനന്തപുരിലുള്ള ശ്രീ സത്യ സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ മെഡിക്കൽ സയൻസസിന്റെ പുറംകാഴ്ച കണ്ടാൽ. ഉദ്യാനം കടന്നുചെല്ലുന്നത് വിശാലമായൊരു പ്രാർഥനാ ഹാളിലേക്ക്. തൂണുകളില്ലാത്ത, പൗരാണിക ഇസ്ലാമിക്-ഹിന്ദു വാസ്തുകലയുടെ സമന്വയമാണവിടം. അവിടെനിന്ന് ആശുപത്രിയുടെ റിസപ്ഷനിലേക്കും വിവിധ വകുപ്പുകളിലേക്കും കടക്കാം. സാധാരണ ആശുപത്രികളുടെ മുൻവശത്തുതന്നെ കാണുന്ന കാഷ് കൗണ്ടർ ഇവിടെയില്ല. ചികിത്സകളെല്ലാം സൗജന്യമായിരിക്കേ അത്തരമൊരിടത്തിന്റെ ആവശ്യമില്ലതന്നെ! അതെ, 1991ൽ സ്ഥാപിതമായ ഈ ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയകൾ അടക്കം എല്ലാ ചികിത്സകളും മരുന്നുകളും സൗജന്യമാണ്.
ലക്ഷക്കണക്കിനു രൂപ ചെലവു വരുന്ന ഓപ്പറേഷനുകൾ നടത്താൻ കഴിവില്ലാത്ത പാവങ്ങളെ മനസിൽക്കണ്ടാണ് സത്യ സായി ബാബ ആശുപത്രി പദ്ധതി പ്രഖ്യാപിച്ചത്. പ്രഖ്യാപനംവന്ന് ഒരു വർഷത്തിനകം ആശുപത്രി യാഥാർഥ്യമായി. കാർഡിയോളജി, കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി, യൂറോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പ്ലാസ്റ്റിക് സർജറി, ഗാസ്ട്രോ എൻറോളജി, അനസ്തേഷ്യോളജി, റേഡിയോളജി വിഭാഗങ്ങളിലായി പ്രഗത്ഭരായ ഡോക്ടർമാരുടെയും അനുബന്ധ വിദഗ്ധരുടെയും സേവനം ആശുപത്രിയിൽ ലഭ്യമാണ്. വിദേശത്തുനിന്നുള്ള വിദഗ്ധർ സേവനത്തിനായി ആശുപത്രിയിൽ എത്താറുണ്ട്. ടെലിമെഡിസിൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ദൂരദേശങ്ങളിലുള്ള രോഗികൾക്കും മികച്ച ചികിത്സ എത്തിക്കാൻ ആശുപത്രി ശ്രമിക്കുന്നു.
കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്കനുസരിച്ച് ഹൃദ്രോഗ വിഭാഗത്തിൽ മാത്രം 27,441 ശസ്ത്രക്രിയകൾ നടത്തിക്കഴിഞ്ഞു- എല്ലാം പരിപൂർണ സൗജന്യം. കേരളത്തിൽനിന്നും ഒട്ടേറെ രോഗികൾ ഇവിടെ ചികിത്സയ്ക്കെത്തുന്നുണ്ട്. ആദ്യമെത്തുന്നവർക്ക് ആദ്യം സേവനം എന്ന രീതിയാണ് ആശുപത്രിയിൽ പിന്തുടരുന്നതെന്ന് അധികൃതർ പറഞ്ഞു. അതല്ലാതെ യാതൊരുവിധ പരിഗണനകളുമില്ല. എന്നാൽ കുഞ്ഞുങ്ങളുടെ കാര്യത്തിൽ മുൻഗണന ലഭിക്കും. കുട്ടികളുടെ ഹൃദയശസ്ത്രക്രിയയ്ക്ക് അധികം കാത്തിരിക്കേണ്ടിവരില്ല. സൗജന്യമായി ഏറ്റവും മികച്ച ചികിത്സയും പരിഗണനയും ഇവിടെനിന്നു ലഭിക്കും.
സായി പി. നിലയം റെയിൽവേ സ്റ്റേഷനിൽനിന്ന് പ്രശാന്തിനിലയത്തിലേക്കുള്ള വഴിമധ്യേയാണ് വിശാലവും മനോഹരവുമായ കാന്പസിൽ ആശുപത്രി സ്ഥിതിചെയ്യുന്നത്. രോഗികൾക്കും ഒപ്പമെത്തുന്നവർക്കും വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കി സദാ സേവന സന്നദ്ധരായി ഇവിടെ ഡോക്ടർമാരും മറ്റു ജീവനക്കാരും കാത്തിരിക്കുന്നുണ്ട്. എല്ലാവരെയും സ്നേഹിക്കുക, എല്ലാവരെയും സേവിക്കുക എന്ന സത്യ സായി ബാബയുടെ ആപ്തവാക്യം ഇവിടെ യാഥാർഥ്യമാകുന്നുണ്ട്.
ആശുപത്രിയിൽ ചികിത്സ തേടാൻ...
മിക്കവാറും ശസ്ത്രക്രിയ നിർദേശിക്കപ്പെടുന്ന രോഗികളാണ് കേരളത്തിൽനിന്ന് സത്യ സായി ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുന്നത്. ഇവിടെനിന്നുള്ള ഡോക്ടർമാരുടെ പരിശോധനാ റിപ്പോർട്ടും മറ്റു വിശദാംശങ്ങളും ഇ-മെയിൽ ചെയ്താൽ ഒരാഴ്ചയ്ക്കകം ആശുപത്രിയിൽനിന്ന് മറുപടി ലഭിക്കും. അവർ നിർദേശിക്കുന്ന ദിവസം നേരിട്ടു ചെന്നാൽ വിദഗ്ധ ഡോക്ടറെ കാണാനും ശസ്ത്രക്രിയയ്ക്കും സൗകര്യം ചെയ്യും. ആശുപത്രിയിൽ ചെന്നു കാത്തിരിക്കുന്നതിനേക്കാൾ ഈ രീതിയാണ് എളുപ്പമെന്ന് അധികൃതർ പറഞ്ഞു. റിപ്പോർട്ടുകൾ ഇ-മെയിൽ ചെയ്യാനുള്ള വിശദവിവരങ്ങൾ വെബ് സൈറ്റിൽ ലഭിക്കും.
വിലാസവും
ഫോണ്‍ നന്പറുകളും ചുവടെ.
ശ്രീ സത്യ സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ
മെഡിസിനൽ സയൻസസ്, പ്രശാന്തിഗ്രാം,
അനന്തപുർ ജില്ല, ആന്ധ്ര പ്രദേശ്.
വെബ്സൈറ്റ്: http://psg.sssihms.org.in
പ്രശാന്തി നിലയം ഫോണ്‍: 91-8555-287388
ഇ-മെയിൽ:
[email protected]
പുട്ടപർത്തിയിലെത്താൻ
ബംഗളുരുവിൽനിന്ന് ഏതാണ്ട് 150 കിലോമീറ്റർ അകലെയാണ് പുട്ടപർത്തി. റെയിൽ, റോഡ് മാർഗങ്ങൾ സൗകര്യത്തിനുണ്ട്. ബംഗളുരുവിൽനിന്നുള്ള ട്രെയിനിൽ സായി പി. നിലയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ ഓട്ടോയിൽ പോകാനുള്ള ദൂരമേ ആശുപത്രിയിലേക്കും പ്രശാന്തി നിലയത്തിലേക്കുമുള്ളൂ. കർണാടക, ആന്ധ്ര പ്രദേശ് ട്രാൻസ്പോർട്ട് ബസുകൾ ധാരാളമുണ്ട്. ആശുപത്രിക്കു മുന്നിൽ ബസിറങ്ങാം. പ്രശാന്തി നിലയത്തിനു തൊട്ടടുത്താണ് ബസ് സ്റ്റാൻഡ്.
എഴുത്തും ചിത്രങ്ങളും:
വി.ആർ. ഹരിപ്രസാദ്
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
Latest News
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top