ഇവർ പോലീസുകാരോ , വയറ്റാട്ടിമാരോ...
ഇവർ പോലീസുകാരോ , വയറ്റാട്ടിമാരോ...
ഇവർ പോലീസുകാർ ചെയ്യുന്നത് ദാസ്യപ്പണി-3

മർദനത്തിന് ഇരയായ പോലീസുകാരനു നേരേ സ്ത്രീപീഡന കേസ് എടുക്കുന്ന പോലീസ്. ക്രമസമാധാന പാലനം നടത്തേണ്ട പോലീസുകാർ നായയെ കുളിപ്പിക്കാനും നായയ്ക്ക് മീൻ വാങ്ങാനും പോകുന്നു. ക്യാംപ് ഫോളോവർമാരെ വയറ്റാട്ടിമാരായി പോലും നിയമിക്കുന്ന സ്ഥിതി. ഉയർന്ന പോലീസ് മേധാവിയുടെ ഭാര്യയുടെ പ്രസവത്തിന് വയറ്റാട്ടിയെ നിയമിച്ചതിന് പോലീസിൽ നിന്ന് ശന്പളം കൊടുക്കുന്നു. രാജസ്ഥാനിൽ നിന്നുള്ള ഐ പി എസ് ഉദ്യോഗസ്ഥൻ ഭാര്യയുടെ പ്രസവത്തിന് വയറ്റാട്ടിയെ നിയമിച്ചതിന് രണ്ട് മാസമായി സർക്കാരിൽ നിന്നു ശന്പളം വാങ്ങുന്നു. ഇതു വെറുതെ ആരും പറയുന്നതല്ല. നിയമസഭയിൽ കെ. മുരളീധരൻ പറഞ്ഞതു രേഖപ്പെടുത്തിയിരിക്കുന്നതാണ്. മുഖ്യമന്ത്രി മുതൽ താഴോട്ട് ആരും ഇതിനെ എതിർത്തില്ല.അപ്പോൾ സംഭവം സത്യമാണെന്നറിയുന്പോഴാണ് ദയനീയത പുറത്തു വരുന്നത്. ഉന്നതപോലീസ് ഉദ്യോഗസ്ഥനു ദേഷ്യം വന്നാൽ പോലീസുകാരന്‍റെ കഴുത്തിനു കുത്തിപ്പിടിക്കുന്നു. പോലീസിൽ ദാസ്യപ്പണി ചെയ്യിക്കുന്ന പതിവ് കാലാകാലങ്ങളായി തുടരുകയാണ്. കൊളോണിയൽ സംസ്കാരത്തിന്‍റെ തുടർച്ചയായി പിൻതുടരുന്ന കാര്യമായി വേണം അതിനെ കാണാൻ. ബഹുഭൂരിപക്ഷം പോലീസുകാരും ഇത്തരം കാര്യങ്ങൾ ചെയ്യിക്കുന്നവരല്ല. എന്നാൽ ഒരുവിഭാഗം ഇത്തരം കാര്യങ്ങൾ ചെയ്യിക്കുന്നുണ്ട്. അതിൽ ഉത്തരേന്ത്യക്കാരെന്നോ തെക്കേയിന്ത്യക്കാരെന്നോ ആണ്‍, പെണ്‍ വ്യത്യാസമോ ഇല്ല.

വീണ്ടും വെളിപ്പെടുത്തലുകൾ

സുദേഷ് കുമാറിനെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തലുമായി പോലീസുകാർ രംഗത്തെത്തുന്നു. സുദേഷ് കുമാറിന്‍റെ പട്ടിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് പോലീസ് അകന്പടിയായി പോയിട്ടുണ്ടെന്നും പട്ടിയുടെ യാത്രയ്ക്ക് എല്ലായ്പോഴും ഒൗദ്യോഗിക വാഹനമാണ് ഉപയോഗിക്കുന്നതെന്നും പോലീസുകാർ പറയുന്നു.സുദേഷ് കുമാറിന്‍റെ പട്ടിക്ക് പകരുന്ന രോഗം വന്നിട്ടും മുൻകരുതലില്ലാതെ പരിചരിക്കേണ്ടി വന്നെന്നും ഡിജിപിക്ക് പരാതി നൽകിയപ്പോൾ കാസർഗോട്ടേക്ക് സ്ഥലംമാറ്റി പ്രതികാരം ചെയ്തെന്നും പോലീസുകാർ പറയുന്നു.

വീട്ടുപണി ചെയ്തില്ലെങ്കിൽ സ്ഥലമാറ്റം?

ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കുറിച്ചു അന്വേഷണം നടത്തിയാൽ ജനം ഞെട്ടും. മണ്ണുത്തി പോലീസ് സ്റ്റേഷനിലെ വനിതാ ഐപിഎസ് ട്രെയിനിക്കെതിരെ ഒരു പരാതി ഉയർന്നിട്ടുണ്ട്. വീട്ടുപണി ചെയ്യാത്തതിനു സ്ഥലം മാറ്റി പീഡിപ്പിച്ചുവെന്നാണ് പരാതി. ഉയർന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ വീട്ടുപണി ചെയ്യാൻ തയാറാകാത്തതിനു പോലീസുകാരനെ എആർ ക്യാന്പിലേക്ക് സ്ഥലംമാറ്റികഴിഞ്ഞു. ഇതു സംബന്ധിച്ചു രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. മറ്റൊരു പരാതി കേട്ടാൽ പോലീസുകാർ എന്തെല്ലാം ചെയ്യണമെന്ന സംശയം വരും. അടുക്കള മാലിന്യം നീക്കാൻ തയാറാകാത്തതാണ് ഉദ്യോഗസ്ഥയെ ചൊടിപ്പിച്ചതെന്നാണ് പോലീസുകാരന്‍റെ വെളിപ്പെടുത്തൽ.അടുക്കളമാലിന്യം പോലീസ് യൂണിഫോമിട്ട് പുറത്തുകൊണ്ട് കളയാൻ പറ്റില്ലെന്ന് ഉറപ്പിച്ചുപറഞ്ഞതോടെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ തനിക്കെതിരെ ഗുരുതര അച്ചടക്ക ലംഘനത്തിനു മേലുദ്യോഗസ്ഥർക്കു റിപ്പോർട്ട് സമർപ്പിച്ചെന്നാണ് പോലീസുകാരന്‍റെ പരാതി. തന്നെക്കൊണ്ട് വീട്ടുപണികൾ ഇവർ ചെയ്യിച്ചിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തുന്നു.

ഐപിഎസ് ട്രെയിനിയായ ഉദ്യോഗസ്ഥയ്ക്കും അമ്മയ്ക്കും കുളിക്കാൻ ചൂടുവെള്ളം കുളിമുറിയിൽ കൊണ്ടുവയ്ക്കുക, വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുക തുടങ്ങിയ പണികൾ തന്നെക്കൊണ്ട് ചെയ്യിച്ചിരുന്നതായി പോലീസുകാരൻ കഴിഞ്ഞദിവസം ചാനലിൽ വെളിപ്പെടുത്തിയതോടെയാണ് മണ്ണുത്തി സംഭവം രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കാൻ തുടങ്ങിയത്. ഡ്യൂട്ടി ചെയ്യാൻ വിസമ്മതിച്ചു എന്ന് ഈ പോലീസുകാരനെതിരെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ മുകളിലേക്കു റിപ്പോർട്ടു നൽകുകയും ഇതേത്തുടർന്ന് ഇയാളെ എആർ ക്യാന്പിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

ഡിജിപിക്ക് നിരവധി പരാതികൾ

പോലീസ് ദാസ്യവേലയുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ ഡിജിപിക്ക് ലഭിച്ചു. ക്യാന്പ് ഫോളോവേഴ്സിന്‍റെ കണക്കെടുക്കാൻ ഉത്തരവ് നൽകിയതിനു പിന്നാലെ ദിവസക്കൂലിക്കാരായ രണ്ട് പോലീസുകാർ കൂടി ഡിജിപിക്ക് പരാതി നൽകി. ആംഡ് പോലീസ് ബറ്റാലിയൻ ഡെപ്യൂട്ടി കമൻഡാന്‍റിന്‍റെ തിരുവനന്തപുരത്ത് വീട്ടിൽ ടൈൽസ് പാകാനായി നാല് പേരെ നിയോഗിച്ചെന്നാണ് പരാതി. പണി ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഈ ഉദ്യോഗസ്ഥനെതിരേ മുന്പ് ആരോപണം ഉയർന്നെങ്കിലും പരാതി ലഭിച്ചിരുന്നില്ല. ഇതിനിടെ, ഡിജിപിയുടെ കണക്കെടുപ്പ് ഉത്തരവിനു പിന്നാലെ നടപടി ഭയന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാർ തങ്ങളുടെ വീട്ടിൽ ജോലിക്ക് നിയോഗിച്ചിരുന്നവരെ തിരികെ ക്യാന്പുകളിലേക്ക് അയച്ചു. തിരുവനന്തപുരത്ത് വിവിധ പോലീസ് ഓഫീസർമാർ ഇതിനകം പത്ത് പേരെ ക്യാന്പിലേക്ക് അയച്ചിട്ടുണ്ട്.


പരാതികൾ അട്ടിമറിച്ചു

ദാസ്യവേലയുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതികൾ അട്ടിമറിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്. ക്യാന്പ് ഫോളോവേഴ്സിനെ ദാസ്യപ്പണികൾക്ക് ഉപയോഗിക്കരുതെന്നാവശ്യപ്പെട്ട് മുൻ ഡിജിപിമാരും ഉത്തരവ് ഇറക്കിയിരുന്നു. രമണ്‍ ശ്രീവാസ്തവ 2006ലും സെൻകുമാർ 2015ലും ഉത്തരവ് നൽകിയിരുന്നു. ക്യാന്പ് ഫോളോവേഴ്സിനെ അനധികൃതമായി വീടുകളിൽ നിയമിക്കരുതെന്ന് രമണ്‍ശ്രീവാസ്തവ ഉത്തരവിൽ പറയുന്നു. ഈ ഉത്തരവ് അനുസരിക്കാതായതോടെ സെൻകുമാർ കർശന ഉത്തരവ് നൽകി. ക്യാന്പ് ഫോളോവേഴ്സുമാരെ വീട്ടുവേല ചെയ്യിച്ചാൽ അതിന് കൂട്ടുനിൽക്കുന്ന ക്യാന്പ് കമൻഡാന്‍റിനും പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നായിരുന്നു ഉത്തരവ്. ഇതെല്ലാം ഐപിഎസ് ലോബി അട്ടിമറിച്ചു. ക്യാന്പ് ഫോളോവേഴ്സിന്‍റെ കണക്കെടുപ്പ് ഇന്നലെ ഉച്ചയ്ക്ക് നൽകണമെന്ന് ഡിജിപി ഉത്തരവ് നൽകിയിരുന്നെങ്കിലും രാത്രി വൈകിയും പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ലഭ്യമായില്ല.

വീട്ടുജോലി ചട്ടലംഘനം

പോലീസ് ക്യാന്പിലെ ഒഴിവാക്കാനാകാത്ത ഘടകമാണ് ക്യാന്പ് ഫോളോവേഴ്സ്. അവരെ ഉദ്യോഗസ്ഥരുടെ വീട്ടുജോലിക്ക് നിർത്തുന്നത് ചട്ടലംഘനമാണ്. സഹായ ജോലിക്കാരെ വയ്ക്കാൻ സർക്കാർ നൽകുന്ന തുക പറ്റിക്കൊണ്ടാണ് ചില ഉന്നത ഉദ്യോഗസ്ഥർ ചട്ടലംഘനം നടത്തുന്നത്. പൊതുഖജനാവിൽ നിന്ന് കൊള്ളയടിക്കുന്നതിന്‍റെ തെളിവാണ് ഇത്. ചില കയ്യൂക്കുള്ള ഉദ്യോഗസ്ഥരാണ് ഇത്തരം കൃത്യങ്ങൾക്ക് പിന്നിൽ. അവർക്കെതിരെ ശക്തമായ നടപടിവേണം. പൊതുജനത്തിന്‍റെ നികുതിപ്പണം ദുരുപയോഗം ചെയ്യുന്ന ഇത്തരക്കാർക്കെതിരെ വിജിലൻസ് അന്വേഷണം ഉൾപ്പെടെയുള്ളവ നടത്തി നടപടിയെടുക്കണം. മനുഷ്യത്വരഹിതമാണ് ഇത്തരം പ്രവർത്തനങ്ങൾ. പരീക്ഷ ജയിച്ച്, യൂണിഫോമിട്ട്, കുപ്പായത്തിൽ നക്ഷത്രങ്ങളും കുത്തിയാൽ പോലീസാവില്ല. ആ യൂണിഫോമും ചിഹ്നവും തങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്ന ഉത്തരവാദിത്തത്തെക്കുറിച്ചു ബോധം വേണം. ഉത്തരവിടാനുംഭരിക്കാനുമുള്ള അധികാരം മാത്രമല്ല സേവനം ചെയ്യാനുള്ള ബാധ്യതകൂടി ആ യൂണിഫോം നൽകുന്ന സന്ദേശത്തിലുണ്ട്. അത് ഉൾക്കൊണ്ടിരുന്നെങ്കിൽ കേരളത്തിലെ പോലീസ് ഇങ്ങനെയാവില്ലായിരുന്നു. അടിയും ഇടിയും ചവിട്ടിക്കൊല്ലലും ഗുണ്ടാപ്പണിയും കഴിഞ്ഞ് കീഴ്ജീവനക്കാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്ന കഥവരെയെത്തി നിൽക്കുന്നു കേരളാ പോലീസിലെ ഉന്നതന്മാരുടെ വിളയാട്ടം.

വിദ്യാഭ്യാസ യോഗ്യതയിൽ പിന്നിലല്ല

റാങ്കിൽ താഴെയാണെങ്കിലും വിദ്യാഭ്യാസ യോഗ്യതയിൽ ഒട്ടും പിന്നിലല്ലാത്ത ഈ സഹപ്രവർത്തകരെ മനസിലാക്കാനുള്ള മാനുഷിക നിലവാരം ഇല്ലാത്തവർ എത്ര വലിയ ഉദ്യോഗസ്ഥരായാലും അവരിൽ നിന്ന് ആർക്കാണു നീതി കിട്ടുക?

ബ്രിട്ടീഷുകാർ ഉപേക്ഷിച്ചുപോയ ദുഃശീലങ്ങളിൽ ഒന്നാണു നമ്മൾ ഇന്നും കൊണ്ടാടുന്ന ഈ ശൈലി.

വിടുപണിക്കു വിധിക്കപ്പെട്ടവർ

ഏതായാലും ഉന്നതരുടെ ദൃഷ്ടിയിൽ എല്ലാവരും വിടുപണിക്കു വിധിക്കപ്പെട്ടവർ തന്നെ. ഉത്തരവില്ലാതെയും ചിലരെ വിടുപണിക്കായി ഉപയോഗിക്കുന്നതായി പരാതിയുണ്ട്. ഉയർന്ന ഉദ്യോഗസ്ഥരുടെ സഹായത്തിനും സുരക്ഷയ്ക്കും നിയോഗിക്കപ്പെട്ടവരാണ് ഫലത്തിൽ അവരുടെ വീട്ടുവേലക്കാരായി മാറിയത്. ജനങ്ങളുടെ നികുതിപ്പണംകൊണ്ടു ശന്പളം നൽകുന്ന രണ്ടായിരത്തോളം പോലീസുകാരാണ് ഇത്തരത്തിൽ അടിമപ്പണിക്കു വിധിക്കപ്പെട്ടത്. അധികാരത്തിന്‍റെ മറവിലും അച്ചടക്കത്തിന്‍റെ വാൾമുനയിലും കാലാകാലമായി നടന്നുപോന്ന ഈ പ്രാകൃത നടപടി പുറത്തറിയാൻ ഇവരിൽപ്പെട്ട ഒരാൾക്ക് ഒരു പോലീസ് ഉന്നതന്‍റെ മകളുടെ തല്ലുകൊള്ളേണ്ടിവന്നു.

പറഞ്ഞിട്ടു കാര്യമില്ല, നിയമത്തിന്‍റെ പേരിൽ സ്വയം രൂപപ്പെടുത്തിയ അധികാരത്തിന്‍റെ ഇരുന്പുമറയ്ക്കുള്ളിൽ ശബ്ദം നഷ്ടപ്പെട്ടവരായിരുന്നു ഇവർ. നിയമാനുസൃത ജോലിക്കേ ഇവരെ നിയോഗിക്കാവൂ എന്ന ഉത്തരവൊന്നും ഉന്നതരുടെ മുന്നിൽ വിലപ്പോയില്ല.
(തുടരും)

സൂര്യനാരായണൻ