ഞങ്ങൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടേ...
ഞങ്ങൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടേ...
ഇവർ പോലീസുകാർ ചെയ്യുന്നത് ദാസ്യപ്പണി-5

ചുമ്മാ നടക്കുന്നവർക്കും മാവോയിസ്റ്റ് ഭീഷണി. അല്ലെങ്കിൽ നാക്സൽ ഭീഷണി. ഭരിച്ചു കൊണ്ടിരിക്കുന്പോൾ ഇങ്ങനെയോരോ പരിപാടികൾ സംഘടിപ്പിച്ചു പോലീസുകാരെ ജോലിക്കായി നിയോഗിക്കും. പിന്നെ അധികാരം ഒഴിഞ്ഞാലും തിരിച്ചു വിടില്ല. ഇതാണ് ഇപ്പോൾ രാഷ്ട്രീയക്കാർ ചെയ്യുന്നത്. ഒരു കോണ്‍ഗ്രസ് നേതാവ് നല്ലവനാണ്. പാവം ആർക്കും ഒരു ഉപദ്രവം ചെയ്തിട്ടില്ല. പക്ഷേ, ഒരു സ്വഭാവ ദൂഷ്യമുണ്ട്. എപ്പോഴും പോലീസു കൂടെ വേണം. ചുമ്മാ കുറെ പോലീസുകാർ കൂടെ കാണുന്നതു ഒരു സുഖമാണല്ലോ. പണ്ടെങ്ങോ അധികാരത്തിൽ ഇരുന്നപ്പോൾ മാവോയിസ്റ്റ് ഭീഷണി എന്നെഴുതി കൊടുത്തു കൂടെ കൂട്ടിയതാണ്. സർക്കാർ ശന്പളം കൊടുത്തു കൊള്ളും. പിന്നെ വിഷമിക്കേണ്ട ആവശ്യവുമില്ല.പെട്ടി ചുമക്കാനും ഇസ്തിരിയിട്ട വസ്ത്രങ്ങൾ വാങ്ങി കൊണ്ടു വരാനും കാറോടിക്കാനും ആളെ കിട്ടുന്നതു ചെറിയ കാര്യമല്ലല്ലോ. ഒരു സഹായി എപ്പോഴും ഉണ്ടായിരിക്കുന്നതും നല്ലതാണ്. ഈ നേതാവ് ഇപ്പോൾ വല്ലപ്പോഴും മാത്രമേ വീട്ടിൽ നിന്നും ഇറങ്ങുന്നുള്ളൂ. നാട്ടിൽ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല.അത്രമാത്രം ജനപ്രിയനാണ്. തിരുവനന്തപുരത്തു നടക്കുന്ന യുഡിഎഫ് യോഗത്തിൽ മാത്രമേ പങ്കെടുക്കാറുള്ളൂ.അപ്പോഴും കൂടെ പോലീസും കാണും.

ദാസ്യപ്പണി ചെയ്യിക്കുന്നതു ഉന്നത പോലീസ് ഉദ്യോഗസ്ഥർ മാത്രമാണെന്നു പറഞ്ഞു രക്ഷപ്പെടാനും കഴിയില്ല. അത്യാവശ്യ ഡ്യൂട്ടിക്കുപോലും സേനയിൽ ആളില്ലാത്ത സാഹചര്യം നിലനിൽക്കുന്പോഴാണ് രാഷ്‌ട്രീയ നേതാക്കൾക്കും ഉന്നത വ്യക്തികൾക്കും ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിൽ സുരക്ഷ നൽകുന്നത്.

നിലവിൽ എംഎൽഎ അല്ലെങ്കിലും ഒരു വനിത നേതാവിന്‍റെ കൂടെ രണ്ട് പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. പൊതുരംഗത്ത് ഒട്ടും സജീവമല്ലാത്ത ഇവർക്ക് എന്തിനാണ് പൊലീസ്് സംരക്ഷണം എന്ന് മാത്രം വ്യക്തമല്ല. ഇതാണ് ഏറെ വിവാദത്തിന് ഇടനൽകുന്നതും. രണ്ട് പോലീസുകാരും ഇവർക്കൊപ്പമില്ല. വയനാട്, തിരുവനന്തപുരം സ്വദേശികളായ രണ്ട് പോലീസുകാരാണ് ഇവിടെ സുരക്ഷക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇവർക്ക് യാതോരു ജോലിയുമില്ലെന്നതാണ് സത്യം. നേതാവിന്‍റെ വീട്ടിൽ പാറാവ് ജോലി ചെയ്യുന്ന പൊലീസുകാർക്ക് വെറുതെ ശന്പളം നൽകുകയാണ് സർക്കാർ ഇപ്പോൾ. സുരക്ഷാ ജീവനക്കാരിൽ തിരുവനന്തപുരം സ്വദേശിയായ പോലീസുകാരൻ ഈ അടുത്തൊന്നും വയനാട്ടിൽ വന്നിട്ട് പോലുമില്ല. ഇയാൾക്ക് നാട്ടിൽ തുണിക്കടയും മറ്റ് ചെറുകിട ബിസിനസുകളുമാണ്. ഇതിനൊപ്പം ശന്പളവും കിട്ടും. മറ്റ്് പൊലീസുകാർക്കുള്ളിൽ നിന്ന് തന്നെയാണ് ഈ വിവരം പുറത്തായത്. വയനാട് സ്വദേശിയായ പൊലീസുകാരൻ വാഴ കർഷകനായി പണിയെടുക്കുകയാണെന്നാണ് വിവരം. മാവോയിസ്റ്റ്് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് 2017 മെയ് മാസം മുതൽ ഇവർക്ക് സുരക്ഷ ഏർപ്പെടുത്തിയത്. എന്നാൽ ഇവർക്ക് യാതൊരു സുരക്ഷാ പ്രശ്നവും ഇല്ലെന്നതാണ് പുറത്തുവരുന്ന വിവരം.

മുൻ എംഎൽഎക്കും കാവൽ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഇവർ പൊതുരംഗത്ത് ഒട്ടും സജീവമല്ല. മാവോയിസ്റ്റുകളുടെ ഭീഷണി ഉണ്ടെന്ന വാദം പോലും ശരിയല്ലെന്നും പോലീസുകാർ തന്നെ പറയുന്നു. രാഷ്‌ട്രീയക്കാർക്ക് പോലീസ് സുരക്ഷ നൽകണമെങ്കിൽ ജീവന് ഭീഷണിയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് വേണം. അതിന് വേണ്ടി നക്സൽ വിഷയം വെറുതെ ഉയർത്തിയതെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ.

ടോമിൻ ജെ. തച്ചങ്കരി പോലീസ് ആസ്ഥാനത്ത് എഡിജിപിയായിരിക്കെ, പോലീസ് സേനയിൽ ചുമതലപ്പെടുത്തിയ ഡ്യൂട്ടികൾക്കു പകരം ഡ്യൂട്ടി ചെയ്യുന്നവരുടെയും രാഷ്‌ട്രീയക്കാരുടെയും മറ്റു വിഐപികളുടെയും സുരക്ഷാ ജീവനക്കാരായി പ്രവർത്തിക്കുന്നവരുടെയും കണക്കെടുത്തിരുന്നു. ഇത്തരത്തിൽ 3,200 പേരുണ്ടെന്നായിരുന്നു കണ്ടെത്തൽ. ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. കണക്കെടുപ്പിനോടു വകുപ്പിൽനിന്നു സഹകരണവും ലഭിച്ചില്ല.

നിയമ പ്രകാരമല്ലാതെ ക്യാംപിൽനിന്നു മാറി ആറു വർഷമായി പോലീസ് ആസ്ഥാനത്തു ജോലി ചെയ്യുന്നയാളെയും പരിശോധനയിൽ കണ്ടെത്തി. ജോലി പൊലീസ് ആസ്ഥാനത്ത്, ശന്പളം വാങ്ങുന്നതു ക്യാംപിൽനിന്ന് പോലീസ് ആസ്ഥാനത്തെ ലിസ്റ്റിൽ പേരു കാണാത്തതിനെത്തുടർന്നു പരിശോധിച്ചപ്പോൾ ക്യാംപിലെ രജിസ്റ്ററിൽ പേരുണ്ട്. ഈ ഉദ്യോഗസ്ഥനുവേണ്ടി ദിവസവും ഒപ്പിടുന്നത് ഒരു വനിതാ ജീവനക്കാരി. പോലീസ് ബാൻഡിൽ ജോലി ചെയ്യുന്പോൾ ഒരു എഡിജിപിയുടെ നിർദേശ പ്രകാരം പോലീസ് ആസ്ഥാനത്തെത്തിയതാണ്. പിന്നീടു തിരികെപ്പോയില്ല. ആരും അന്വേഷിച്ചുമില്ല.

ജോലി ചെയ്യാതെ വർഷങ്ങളായി ശന്പളം വാങ്ങിക്കുന്ന ഒരു ഡിവൈഎസ്പിയെയും പരിശോധനയിൽ കണ്ടെത്തി. പണ്ടെങ്ങോ അസുഖം വന്നതിന്‍റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയായിരുന്നു സുഖവാസം. ഇതെല്ലാം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയുണ്ടായില്ല. ഉന്നതരുടെ നിർദേശപ്രകാരം പകരം ജോലി ചെയ്യുന്നവരെക്കുറിച്ചു പരിശോധിക്കാൻ പോലീസ് ആസ്ഥാനത്തു സംവിധാനവുമില്ല. വിഐപികളുടെ കൂടെയുള്ള ജോലി ഒരു വിഭാഗം പോലീസുകാർ ചോദിച്ചു വാങ്ങുന്നതാണെന്നു. പോലീസുകാർ തന്നെ പറയുന്നു.മന്ത്രിമാർ, മുൻ മന്ത്രിമാർ, പ്രമുഖ രാഷ്‌ട്രീയ നേതാക്കൾ, മത നേതാക്കൾ എന്നിവർക്കൊപ്പം ഡ്യൂട്ടി ചോദിച്ചു വാങ്ങുന്നവരുണ്ട്. വിഐപി ഡ്യൂട്ടി കിട്ടിയാൽ പിന്നെ കുറേ വർഷത്തേക്കു തിരിച്ചു വരവുണ്ടാകില്ല. നേതാക്കളുടെ ഇഷ്ടക്കാരായാൽ അവരുടെ ശുപാർശപ്രകാരം കൂടെ നിർത്തും. നേതാവിനോടൊപ്പം നിൽക്കുന്പോഴുള്ള അധികാരം ആസ്വദിച്ചു പോലീസുകാർ ആ ജോലിയിൽ തുടരും. വിഐപി ഡ്യൂട്ടിയിലാണെങ്കിൽ യൂണിഫോം ധരിക്കേണ്ടെന്ന ആനുകൂല്യമുണ്ട്.

കണക്കെടുപ്പ് പൂർത്തിയായി

ക്രമസമാധാന ഡ്യൂട്ടി, ക്യാംപിലെ പരിശീലനം, സംഘർഷ മേഖലകളിലെ ഡ്യൂട്ടി എന്നിവയിൽനിന്ന് ഒഴിഞ്ഞുനിൽക്കാം. വിരമിച്ച ഉദ്യോഗസ്ഥർക്കൊപ്പവും ഇത്തരത്തിൽ പ്രവർത്തിക്കുന്നവരുണ്ട്. കോടതി ഡ്യൂട്ടിയും കാലോചിതമായി പരിഷ്കരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
പോലീസ് സേനയിലെ ദാസ്യപ്പണിയുടെ കണക്കെടുപ്പ് പൂർത്തിയായി. മന്ത്രിമാർക്കും രാഷ‌്ട്രീയക്കാർക്കും ഒപ്പമാണ് ഏറ്റവും അധികം പേർ ദാസ്യപ്പണി ചെയ്യുന്നത്. ഐപിഎസുകാർക്കൊപ്പം 333 പേർ ജോലി ചെയ്യുന്നെന്നാണ് കണക്ക്. ഐപിഎസുകാർക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ അസോസിയേഷൻ മുഖ്യമന്ത്രിയെ കണ്ടു.

മൊത്തം 984 പൊലീസുകാർ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാരായി ജോലി ചെയ്യുന്നുണ്ട്. ഇതിൽ 388 പേരും മന്ത്രിമാർക്കും രാ‌ഷ‌്ട്രീയ നേതാക്കൻമാർക്കും ഒപ്പമാണ്. ഐപിഎസുകാർക്കൊപ്പം 333 പേരാണ് ജോലി ചെയ്യുന്നത്. ഐഎഎസ്, ഐഎഫ്എസ് കാർക്കൊപ്പം 64 പേരുണ്ട്. വിവിധ ജഡ്ജിമാർക്കൊപ്പം 173 പേരാണുളളത്.

1239 ക്യാന്പ് ഫോളോവർമാരിൽ 1156 പേരെ ക്യാന്പിൽ ഇപ്പോഴുള്ളൂ. 54 പേർ വിവിധ ഓഫീസർമാർക്ക് ഒപ്പമാണ് ഉളളത്. 29 പേർ ഓഫീസർമാരുടെ വീടുകളിൽ ജോലി ചെയ്യുന്നു. അതേസമയം തുടർച്ചയായി ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ ഐപിഎസ്ഓഫീസർമാരുടെ അസോസിയേഷൻ മുഖ്യമന്ത്രിയെ നേരിൽ കണ്ടു. ഇവരൊന്നും പോലീസുകാരെ തിരിച്ചു വിടാൻ തയാറല്ല.

ദാസ്യപ്പണി വെറുമൊരു വാർത്തയായി മാറും. ഒന്നും സംഭവിക്കില്ല. ഒന്നും സംഭവിക്കാൻ അനുവദിക്കില്ല. അത്രമാത്രം സംഘടിതശക്തികളാണ് ഇതിനു പിന്നിലുള്ളത്. ഇപ്പോൾ തന്നെ പോലീസുകാരെ തിരിച്ചു അയയ്ക്കില്ലെന്നു ഐപിഎസ് മേലാളൻമാർ അറിയിച്ചു കഴിഞ്ഞു. ഗവാസ്ക്കറിനെ മർദിച്ചതും ഈ യുവാവ് അനുഭവിച്ച അവഗണനകളും കേട്ടവരും വായിച്ചവരും എല്ലാം മറക്കും. മർദിച്ചവരും അവഗണിച്ചവരും ഇനിയും ഇവിടെ തന്നെ കാണും. അനുഭവിക്കാൻ കുറെ ഗവാസ്ക്കർമാർ വീണ്ടും ജനിക്കും. (അവസാനിച്ചു)

സൂര്യനാരായണൻ