മഴ തോരുന്പോൾ...
മഴ തോരുന്പോൾ...
അങ്ങനെ ഏറെക്കാലത്തിനു ശേഷം കേരളം വെള്ളത്തിൽ മുങ്ങി. 99 ലെ വെള്ളപ്പൊക്കം കാണാൻ ഭാഗ്യമുണ്ടായില്ല എന്നു സങ്കടപ്പെട്ടിരുന്നവർക്ക് അതിന്‍റെ ചെറിയൊരു വേർഷൻ ഇപ്പോൾ അനുഭവിക്കാൻ സാധിച്ചു. 25% അധിക മഴ കിട്ടി ഇതുവരെ. കർക്കടകം കിടക്കുന്നു ബാക്കി.
അന്നത്തെ കാലം പോലെയല്ല, ഇപ്പോൾ ജനസഖ്യ വളരെ കൂടി. അതുകൊണ്ടുതന്നെ മഴക്കെടുതിയുടെ ഭീകരാന്തരീക്ഷം നാം അനുഭവിക്കാൻ പോകുന്നതേയുള്ളു. ആരോഗ്യ രംഗത്തുള്ളവരും പൊതുസമൂഹവും ചിന്തിക്കേണ്ട കാര്യങ്ങൾ പലതാണ്.

തെക്കൻ ജില്ലകളിലെല്ലാം വെള്ളം മൂടിയ സ്ഥിതിക്ക് എല്ലാവരുടേയും സെപ്റ്റിക് ടാങ്കുകളും കുടിവെള്ള സ്രോതസുകളും ഒരേ നിലവാരത്തിലായിരിക്കും.

വെള്ളപ്പൊക്കത്തിൽ ഏറ്റവും വലിയ ദുരിതം ടോയ്‌ലറ്റിൽ പോകാനാണ്. എവിടേക്കു ഫ്ലഷ് ചെയ്യും. അങ്ങനെ കുറച്ചു ദിവസം കൊണ്ടു നാടും വീടും റോഡും എല്ലാം മനുഷ്യ വിസർജ്യം കൊണ്ടു മലിനപൂരിതമായിട്ടുണ്ടാവും. എല്ലാ ഓവുചാലുകളിലേയും അഴുക്കെല്ലാം ക്ലീൻ ആയിട്ടുണ്ടാവും!

മഴ തോരുന്പോൾ

മഴതോരാൻ വേണ്ടി നാം കാത്തിരിക്കുകയാണ്. വീണ്ടും കേരളം ഒരു രോഗകാലത്തേക്ക് മാറാൻ തിയററ്റിക്കലായി എല്ലാ സാധ്യതയും ഉണ്ട്.

മനുഷ്യ വിസർജ്യ സന്പർക്കം കൊണ്ടുവരാവുന്ന എല്ലാ ജലജന്യ രോഗങ്ങളും ഉടൻ വരാനുള്ള സാധ്യതയേറെയാണ്.

1) മഞ്ഞപ്പിത്തം: അതിൽ ഹെപ്പറ്റൈറ്റിസ് എ എന്ന ഇനത്തിലുള്ള വൈറസ് ജന്യമായ മഞ്ഞപ്പിത്തമാണു പടരാൻ സാധ്യത കൂടുതൽ. ശ്രദ്ധയോടെ ചികിൽസിച്ചില്ലെങ്കിൽ വീണ്ടും രോഗം വരാനിടയുണ്ട്. എല്ലാവരിലേക്കും രോഗം പകരാനും സാധ്യതയേറെയാണ്.
2) ടൈഫോയിഡ്- സാല്മനെല്ല കുടുംബത്തിൽ പെട്ട ബക്റ്റീരിയകളാണു രോഗകാരികൾ.രോഗിയുടെ അല്ലെങ്കിൽ രോഗവാഹകരുടെ വിസർജ്യത്തിലൂടെ, വെള്ളത്തിലൂടെ ചുറ്റുപാടുമുള്ള പ്രതിരോധശേഷി കുറഞ്ഞവരെയെല്ലാം ബാധിക്കാം.
3) വയറിളക്ക രോഗങ്ങൾ - മലിന ജലത്തിലൂടെ ഇത് കുട്ടികളിലും വൃദ്ധരിലും പെട്ടെന്ന് ബാധിക്കുന്നു.

കുടിവെള്ളം മാത്രം ശ്രദ്ധിച്ചാൽ പോരാ

എലിപ്പനി: ഓവുചാലുകൾ എലിവർഗ്ഗങ്ങളുടെ കോളനികളാണല്ലോ. ഭൂരിഭാഗവും ചത്തിട്ടുണ്ടാവും; പ്രത്യേകിച്ച് പെരുച്ചാഴികൾ. ആ നാട്ടിലെ എലികൾക്ക് എലിപ്പനിയുണ്ടെങ്കിൽ അവയുടെ വിസർജ്യങ്ങളിലൂടെയും ശവങ്ങളിലൂടെയും ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ പടർത്തുന്ന എലിപ്പനി പടരാം.

ശരീരത്തിലുണ്ടാകുന്ന മുറിവുകളിലൂടെയും മലിന ജലത്തിൽ കുളിക്കുന്നതും കുടിക്കുന്നതും രോഗകാരണമായേക്കാം.

കൊതുകുകൾ

പെരുമഴയത്ത് കുഞ്ഞുകൊതുകുകൾ ചത്തുപോകുന്നതിനാൽ അവയുടെ എണ്ണം കുറഞ്ഞിട്ടുണ്ടാകും. മഴമാറുന്പോൾ കഥ മാറുന്നു. ചുറ്റും മുട്ടയിടാൻ ഇഷ്ടം പോലെ വെള്ളം. മലിനജലം വേണ്ടവരായ ക്യൂലക്സ് ( മന്ത് പരത്തുന്നവൻ) അനോഫിലസ്( മലേറിയ പരത്തുന്നവൻ) എന്നിവർക്കു ബഹുത്ത് ഖുശി! ശുദ്ധജലത്തിൽ മുട്ടയിടുന്ന് ഈഡിസിനാണേൽ (ചിക്കുൻ ഗുനിയ, ഡെങ്കി ഫെയിം) അതിലും സുഖം, അവർ പെറ്റു പെരുകും നമുക്കാണേൽ ആരോഗ്യക്കുറവും. പനി കൊണ്ടു ജീവിക്കാൻ രക്ഷയില്ല എന്ന സ്ഥിതിവരും ഇനി വെള്ളം മുഴുവനങ്ങ് വറ്റിയെന്നു വിചാരിക്കുക.


അപ്പോളും പ്രശ്നമാണ്. കായലിൽ നിന്നും പുഴയിൽ നിന്നും മലവെള്ളത്തിലൂടെ നാടുകാണാൻ വന്ന് തിരിച്ചുപോകാതിരുന്ന മീനുകളെല്ലാം ചാവൻ തുടങ്ങും. അവ കെട്ടിക്കിടന്ന പ്രദേശവും നാറ്റിക്കും. റോഡിലും വീട്ടിലും അടിഞ്ഞുകിടന്ന ചെളികളെല്ലാം നല്ല നൈസ് പൊടിയായി പാറിപ്പറന്ന് നമ്മുടെ മൂക്കിലൂടെ അകത്തുകയറാൻ തുടങ്ങും. അവയിൽ എന്തൊക്കെയുണ്ടാവുമെന്ന് നാം മുകളിൽ പറഞ്ഞതാണല്ലോ. പലവിധ ശ്വാസകോശരോഗങ്ങൾ കൂടും.

എന്തു ചെയ്യും?

അഞ്ചുമിനിറ്റെങ്കിലും തിളപ്പിച്ച വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. ചില ഹോട്ടലുകളിൽ കാണുന്ന രീതിയിൽ ചൂടുവെള്ളവും തണുത്തവെള്ളവും മിക്സ് ചെയ്യുന്ന പരിപാടിവേണ്ട.

പച്ചവെള്ളത്തിൽ തയാറാക്കുന്ന ജ്യൂസുകൾ വേണ്ടെന്നു വയ്ക്കുക. പച്ചവെള്ളത്തിലരയ്ക്കുന്ന ചമ്മന്തി പോലും വേണ്ടെന്നു വച്ചേക്കു. . സോഡയും, ഫ്രിഡ്ജിൽ വച്ച പച്ചവെള്ളവും, ഐസും... എല്ലാത്തിലും ഒരു ശ്രദ്ധവേണം.
മലിനജലത്തിൽ ഇറങ്ങുന്പോൾ കാലുകളിൽ മുറിവുള്ളവർ ശ്രദ്ധിക്കുക.
അയൽ പക്കത്തുള്ള രോഗികൾക്ക് എന്തുരോഗമാണെന്നറിഞ്ഞ്, അവരിൽ നിന്നുരോഗം മറ്റുള്ളവരിലേക്കു പടരാതെ നോക്കാൻ അയൽകൂട്ടങ്ങളും റെസിഡൻസ് അസോസിയേഷനുകളും ജാഗരൂകമായിരിക്കുക.

ഡെങ്കി പ്പനി, മങ്കിപ്പനി, ചിക്കുൻ ഗുനിയ, പക്ഷിപ്പനി,പന്നി പ്പനി, എലിപ്പനി, വവ്വാൽ പനി (?) എന്നിങ്ങനെ വിവിധ പേരിലുള്ള ഒാരോ രോഗത്തിനെയും പേടിച്ച് വെവ്വേറെ വാക്സിനും പ്രതിരോധമരുന്നുകളും കഴിച്ച് പേടിച്ചു ജീവിക്കുകയല്ല വേണ്ടത്.

സ്വന്തം ശരീരത്തിന്‍റെ മൊത്തത്തിലുള്ള പ്രതിരോധ ശേഷികൂട്ടുക എന്നതാണു ശാശ്വത പരിഹാരം. ഈ സമയം മനുഷ്യന്‍റെ ആരോഗ്യം കുറവാണെന്നും രോഗാണുക്കൾക്കും രോഗവാഹകർക്കും അനുകൂലമാണെന്നുമുള്ള യാഥാർഥ്യം തിരിച്ചറിഞ്ഞ് ജീവിക്കുക.

ഡോ:റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, കണ്ണൂർ
മൊബൈൽ 9447689239 :
[email protected]