അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി

അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ്പായിരുന്നു പണി. ആറണയാണു കിട്ടുക. അച്ഛനില്ല. ഒരനിയത്തിയും അമ്മയും മാത്രം. മുഴുപ്പട്ടിണിയിലായിരുന്നു. ഞാനാണവളെ കല പഠിപ്പിച്ചത്. പത്തുവയസിന്‍റെ വ്യത്യാസമുണ്ട് ഞങ്ങൾ തമ്മിൽ.

അവളുടെ ഒരു കൂട്ടുകാരിയുണ്ട്, കൊച്ചന്നമ്മ. ഞാനവളോടു പറഞ്ഞു എനിക്കൊരു കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്.

ആരേന്യാ, രാധേന്യാണോ...
ങേ, നിനക്കെങ്ന്യാ അതറിയാ... അതറിഞ്ഞൂടേന്ന് ചിരിച്ചോണ്ടവൾ.
പോയി ചോദിച്ചപ്പോൾ അവളൊരു ആട്ടാട്ടി.

അങ്ങേരെന്‍റെ രക്ഷകർത്താവും ആശാനുമാണ്. അങ്ങനെയൊരു മോഹം അങ്ങേരുടെ മനസിലുണ്ടെങ്കിൽ നാളെമുതൽ എന്‍റെ വീട്ടിൽ വരരുത്. എനിക്കയാളുടെ ഒരു സഹായവും വേണ്ട.

ഞാൻ ഇല്ലെങ്കിൽ അവൾക്കു ജീവിക്കാനാകില്ല, ആരു കൊണ്ടുനടക്കാനാണ് നാടകത്തിന്.
നേരിട്ട് സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ഞാൻ സംസാരിച്ചു. നീ കൊച്ചന്നമ്മയോടു പറഞ്ഞത് എനിക്കറിയാം. നിനക്ക് ഇഷ്ടാണോ..

ഇഷ്ടല്ല. പിന്നീട് പറഞ്ഞു, നേരം വെളുത്ത് വൈകുന്നേരമാകുംവരെ തെണ്ടി നടന്നാൽ തലചായ്ക്കാൻ ഒരിടം വേണം. ഒരു കൊച്ചുവീട്. അതുണ്ടാക്കീട്ടു മതി. എന്‍റെ അനിയത്തീനെ പഠിപ്പിക്കണം. അവൾക്ക് എന്‍റെ അമ്മേനെ നോക്കാൻ ത്രാണിയുണ്ടാകുംവരെ പഠിപ്പിക്കണം.

അങ്ങനെയാണ് അനിയത്തി ലീല ബിഎ ലിറ്ററേച്ചറും, എച്ച്ഡിസിയും പഠിച്ചത്. അതിനുശേഷമായിരുന്നു ഞങ്ങടെ കല്യാണം. എനിക്കന്ന് 37. അവൾക്ക് 26. അന്നൊക്കെ നാടകംതന്നെ ജോലി. നാടകംകൊണ്ടുമാത്രം ജീവിച്ച ഒരു കുടുംബമാണ് ഞങ്ങടേത്.

ഞാൻ പറഞ്ഞു, കാലു തല്ലിയൊടിക്കും

എനിക്കീ മനുഷ്യനോടു പ്രണയം ഉണ്ടായിരുന്നില്ല. ഇയാളെന്നോടു പ്രണയം പറഞ്ഞു. ഞാൻ പറഞ്ഞു, ഇനിയെന്‍റെ വീട്ടിൽ കടന്നുപോകരുത്, കാലു തല്ലിയൊടിക്കും. പിന്നെ പരസ്പരം മിണ്ടുന്നില്ല. പക്ഷേ, നാടകങ്ങൾക്കു പോയിരുന്നു.

കാറളത്തായിരുന്നു എന്‍റെ വീട്. അമ്മ ജാനകി, അച്ഛൻ കറപ്പൻ. അനിയത്തി ലീല. ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചിട്ടുണ്ട്. എനിക്കു 16 വയസായപ്പോൾ വീട്ടുകാർ കല്യാണം കഴിപ്പിക്കാനൊരുങ്ങി.

എന്‍റെ മൂത്ത അമ്മാവൻ മദ്രാസിലായിരുന്നു. ഞാൻ അവിടെ ഒരാളെ കണ്ടുവച്ചിട്ടുണ്ടെന്നും, ജോസ് ജീവിതമാർഗം ഉണ്ടാക്കിത്തന്നൂന്ന് ശര്യാ, അതിന് എന്താ വേണ്ടെന്നുവച്ചാൽ പൈസ കൊടുത്ത് അവസാനിപ്പിക്കാംന്നും. എന്നാൽ ആ സമയത്ത് എനിക്കു കുറേശ മനസിലേക്ക്...

കളർസീനോടുകൂടി കളിച്ച ആദ്യ നാടകം

പതിന്നാലാമത്തെ വയസിൽ ഞാനൊരു നാടകം കണ്ടു. കൈനിക്കര എന്ന നാടകകൃത്തിന്‍റെ കാൽവരിയിലെ കാൽപ്പാദം. അതിലെ യൂദാസിന്‍റെ അന്ത്യം, അതെനിക്കു ഭയങ്കരമായി സ്ട്രൈക്ക് ചെയ്തു.

അത് സിഎൽസിയിൽ അവതരിപ്പിക്കണമെന്നു പറഞ്ഞപ്പോൾ അവസരം കിട്ടിയില്ല, കാരണം ഞാൻ പയ്യനല്ലേ. കുറച്ചുകാലം കഴിഞ്ഞപ്പോൾ അന്നത്തെ വികാരിയച്ചനോട് (പിന്നീട് തൃശൂർ രൂപത ആർച്ച്ബിഷപ്പായ മാർ ജോസഫ് കുണ്ടുകുളം) ഞാനൊരു അഞ്ചു മിനിട്ട് ചോദിച്ചു, സ്റ്റേജില്. ഒരു വൺ ആക്ട് പ്ലേ നടത്താൻ.

അതെന്താണ്...
ഒരാൾ ഒറ്റയ്ക്കുനിന്ന് അഭിനയിക്കുന്നത്.

അച്ചൻ പറഞ്ഞു, ഇത് പള്ളിയാണ്, അത് ഓർമയുണ്ടാകണം. പള്ളിക്കു പറ്റിയ സാധനമാണെന്നു പറഞ്ഞ്, അന്നു ഞാൻ യൂദാസിന്‍റെ അന്ത്യം സ്റ്റേജിൽ അവതരിപ്പിച്ചു. നല്ല കൈയടി കിട്ടി.

19 വയസായപ്പോൾ ഉദയ ആർട്സ് ക്ലബ് എന്ന പേരിൽ സ്വന്തമായി കലാസമിതി ഉണ്ടാക്കി. കാനം ഇജെയുടെ "എന്നിട്ടും നിങ്ങളെന്നെ സ്നേഹിക്കുന്നു'എന്ന നാടകമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ചത്.

അന്നു നാടകത്തിൽ സ്ത്രീകൾ അധികം ഇല്ല. പറവൂരിൽ ഒന്നുരണ്ട് സ്ത്രീകളുണ്ട്. അവരുടെ വിലാസം കണ്ടുപിടിച്ചുചെന്നു. പറവൂർ വത്സല, നന്ദിയാട്ടുകുന്നം ലീല. അവരെ രണ്ടുപേരെ ബുക്ക് ചെയ്തു. അന്ന് 20 രൂപയാണു പ്രതിഫലം. പിന്നെ വണ്ടിക്കൂലി. എന്‍റെ വീട്ടിൽ വീട്ടുകാരുടെ സാന്നിധ്യത്തിൽ റിഹേഴ്സൽ.

ആ നാടകം ഇരിങ്ങാലക്കുടയിൽ വീടിനടുത്തുതന്നെ മൈതാനത്ത് (അയ്യങ്കാവ് മൈതാനം) അവതരിപ്പിച്ചു. കരണ്ടില്ല, കുട്ടിസായിപ്പിന്‍റെ ഇലക്‌ട്രിക് കടയിൽനിന്ന് ജനറേറ്റർ കൊണ്ടുവന്ന് കളർസീനോടുകൂടിയാണു നാടകം കളിച്ചത്.

അന്നൊന്നും നാടകംകൊണ്ടു ജീവിക്കുമെന്നു വിചാരിച്ചിട്ടില്ല. 28 വയസു കഴിഞ്ഞപ്പോഴാണു നാടകം തൊഴിലായി സ്വീകരിച്ചത്.

രാധയെന്ന പെൺകുട്ടി നടിയാകുന്നു

എനിക്ക് 19 വയസുള്ളപ്പോൾ ഞാനൊരു നാടകമെഴുതി, കടലിന്‍റെ കളിപ്പാട്ടങ്ങൾ. ഒരു മുക്കുവന്‍റെ കഥയായിരുന്നു. ഏകരംഗനാടകം. അന്ന് കൊടുങ്ങല്ലൂരിൽ ആനാപ്പുഴ സുകുമാരന്‍റെ നേതൃത്വത്തിൽ അഖിലകേരള നാടകോത്സവം നടക്കുന്നു.

ഒരു ദിവസം മൂന്നുവച്ച് പത്തു ദിവസം 30 നാടകങ്ങൾ. അതിൽ സെലക്‌ഷൻ കിട്ടി. ഇവൾക്കന്ന് (കലാലയം രാധ) ഒന്പതു വയസ്. ഞാൻ അവളുടെ അമ്മയോടു പറഞ്ഞു. രാധയെ അഭിനയിപ്പിച്ചാൽ കൊള്ളാമെന്നുണ്ട്.

ആദ്യം സമ്മതിച്ചില്ല. പിന്നീടു പറഞ്ഞ് ഓക്കെയാക്കി. നല്ല നാടകത്തിനും അഭിനയത്തിനും ഒരു പവൻ, സംവിധായകന് അരപ്പവൻ. അതാണു സമ്മാനം. അന്ന് അവിടെ ഒരുപാട് വലിയ നടിമാരൊക്കെ മത്സരത്തിനുണ്ട്.

പറവൂർ വത്സല, പറവൂർ ലീല, നന്പ്യാടത്ത് മല്ലിക, നീലക്കുയിൽ കമലം, പരവൂർ മേരി, പറവൂർ ജാനമ്മ. അവരെയെല്ലാം പിന്നിലാക്കി ഇവൾ നേടി. ഒന്പതാമത്തെ വയസിൽ നല്ല നടിക്കുള്ള അവാർഡ്. ഒരു പവൻ സമ്മാനമായി കിട്ടി.

ചില നടിമാരു പറഞ്ഞു, എവിടുന്നോ വന്ന ഒരു പീക്കിരിപ്പെണ്ണ് ഒരു പവൻ അടിച്ചോണ്ടുപോയി. അതോടുകൂടി ഇവളെക്കുറിച്ചു വലിയ അഭിപ്രായമായി.

പിന്നീട് വൈലോപ്പിള്ളിയുടെ മാന്പഴം ആധാരമാക്കി ഒരു നാടകം അവതരിപ്പിച്ചു. അന്നൊരു കാര്യം ഇയാളോടു പറഞ്ഞിരുന്നു, "അങ്കണത്തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്‌കെ, അമ്മതൻ നേത്രത്തില്‍നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍' എന്നു പാടുന്പോൾ നിന്‍റെ കണ്ണിൽനിന്ന് കണ്ണീരു വരണംന്ന്.

വെറുതെ പറഞ്ഞെന്നു മാത്രം. എന്നാൽ അതു പാടിക്കൊണ്ടിരിക്കുന്പോൾ ഞാൻ സ്റ്റേജിലേക്കു നോക്കുന്പോൾ ഈ കുട്ടി കണ്ണീരിൽ കുളിച്ചുനിൽക്കുകയാണ്. ഞാൻ രോമാഞ്ചം പൂണ്ടു.

ജീവിതത്തിൽ ഭാര്യയാണെങ്കിലും ഇവൾ കൂടുതലും എന്‍റെ അമ്മയായിട്ടാണ് അഭിനയിച്ചിട്ടുള്ളത്.

ടി.എ. കൃഷ്ണപ്രസാദ്