Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കല്ലറയൊരുക്കുന്ന ഇടിവണ്ടികൾ
എല്ലാം മറക്കാൻ ശ്രമിക്കുകയാണ് അഷ്കറും സച്ചിനും. ഇപ്പോഴും ഭയപ്പെടുത്തുന്ന രംഗങ്ങൾ മനസിലേക്കു കടന്നു വരുന്നു. പണം കൊടുത്തു ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്പോൾ സുരക്ഷിതരായിരിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. ഒന്നു നന്നായി ഉറങ്ങി വീട്ടിലെത്താമെന്ന ആഗ്രഹത്തോടെയാണ് യാത്ര.
ഉറക്കത്തിൽ എന്തോ അപകടം സംഭവിച്ചതാണോ എന്നായിരുന്നു ചിന്ത. ഒന്നും മനസിലായില്ല. കയറിയ വണ്ടി കേടായതും അതിനു പകരം വണ്ടി വന്നതും കയറിയിരുന്നതും മാത്രം ഓർമ. പെട്ടെന്നു മയങ്ങിപ്പോയി. പക്ഷേ, വാഹനത്തിൽ നിറയുന്ന അട്ടഹാസവും ശരീരത്തിൽ മർദനമേൽക്കുന്നതും ഞെട്ടലോടെയാണ് അറിഞ്ഞത്. പിന്നീട് ഞെട്ടിയുണർന്നപ്പോൾ ഞെട്ടിപ്പോയി. ക്രൂരമായി അലറിക്കൊണ്ടു നിൽക്കുന്ന ഏതാനും പേർ. പിന്നീട് ഇടിവണ്ടിയായി കല്ലട വണ്ടി മാറുകയായിരുന്നു. ഇതു രണ്ട് സുഹൃത്തുക്കളുടെ കഥയല്ല. അവർ അനുഭവിച്ച വേദനയുടെ കഥയാണ്. വീട്ടിലേക്കു വരുന്ന മക്കളെ നോക്കിയിരുന്ന മാതാപിതാക്കൾ ഞെട്ടലോടെ കേട്ട സംഭവം. മക്കൾ തിരിച്ചു വന്നാൽ മാത്രം സന്തോഷം അനുഭവിക്കേണ്ടിവരുന്ന മാതാപിതാക്കൾ. വോൾവോ ബസിൽ അതും പ്രൈവറ്റ് ബസിൽ കയറ്റി വിടുന്പോൾ പണം വാങ്ങിയവൻ കൊല്ലാൻ ശ്രമിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ?. ഇവിടെ കേരളത്തിൽ അതും നടക്കുമെന്ന സത്യം ജനം തിരിച്ചറിയുന്നു. തിരുവനന്തപുരത്തുനിന്നും ബംഗളൂരുവിലേക്കു പായുന്ന കല്ലട ബസ് കല്ലറ ഒരുക്കുന്ന സംഭവകഥയാണ് ഇപ്പോൾ കേരളം ശ്രവിക്കുന്നത്. പണമുണ്ടെങ്കിൽ എന്തും ചെയ്യാമെന്നു വിശ്വസിക്കുന്ന ബസുകാരുടെ ക്രൂരതയുടെ കഥ.
മുഹമ്മദ് അഷ്കറും സച്ചിനും ഈറോഡിൽ പഠിക്കുന്ന വിദ്യാർഥികൾ. സുഹത്തുക്കൾ. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു അവർ. അതിനായി കല്ലട ബസിനെ ആശ്രയിച്ചു. കൂടെ തിരുവനന്തപുരം സ്വദേശി അജയ് ഘോഷും ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്കു പോവുകയായിരുന്നു അജയ് ഘോഷ്. ബസ് ഹരിപ്പാട്ടെത്തിയപ്പോൾ തകരാറിലായി. അപ്പോൾ സമയം അർധരാത്രി 12 മണി. എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുന്ന യാത്രക്കാർ. പരസ്പരം പരിചയമില്ലാത്ത ആളുകൾ. സ്ത്രീകളും കുട്ടികളും പെരുവഴിയിൽ. കയറി നിൽക്കാൻ കെട്ടിടങ്ങളില്ലാത്ത സ്ഥലം. അസ്വസ്ഥരായ കുട്ടികൾ വാവിട്ടുനിലവിളിക്കുന്നു. ബസിൽ നിന്നും ഇറക്കി വിടുകയും ചെയ്തു. എന്ത് ചെയ്യണമെന്ന് അറിയില്ല. ഡ്രൈവറോടും ക്ലീനറോടും ചോദിക്കുന്പോൾ ഉത്തരമില്ല. എവിടെയെങ്കിലും കയറി ഇരിക്കാൻ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറുപടിയില്ല. തിരുവനന്തപുരത്തും വൈറ്റിലയിലും വിളിച്ചിട്ടും മറുപടിയില്ല. ലോകം ഉറങ്ങുന്ന സമയത്തു പരിചയമില്ലാത്ത സ്ഥലത്തു കൊതുകിന്റെ ശല്യത്തിൽ ഇഴജന്തുക്കളുടെ ഇടയിൽ പേടിച്ച് വിറച്ചുസ്ത്രീകളും കുട്ടികളും. അഷ്കറും സച്ചിനും അജയ്ഘോഷും ഡ്രൈവറെ ചോദ്യം ചെയ്തു. കുറച്ചുനേരം പരസ്പരം കയർത്തു സംസാരിച്ചു. പക്ഷേ, മറ്റൊന്നും സംഭവിച്ചില്ല. ഹരിപ്പാട് പോലീസെത്തി പ്രശ്നങ്ങൾ പരിഹരിച്ചു മറ്റൊരു ബസ് എത്തിച്ചാണ് യാത്ര തുടരാൻ സൗകര്യം ഒരുക്കിയത്. അപ്പോഴേക്കും മൂന്ന് മണിക്കൂറോളം കഴിഞ്ഞിരുന്നു. വൈറ്റിലയിലെത്തിയപ്പോൾ ബസ് നിൽക്കുന്നു. എല്ലാവരും ഉറക്കത്തിലായിരുന്നു. പിന്നീട് നടന്നതെല്ലാം ഞെട്ടിക്കുന്ന കാര്യങ്ങളാണ്.
ബസ് ജീവനക്കാരെന്നു പറയപ്പെടുന്ന മൂന്നോ നാലോ ഗുണ്ടകൾ ബസിനുള്ളിലേക്കു പാഞ്ഞു കയറുന്നു. ബസിനുള്ളിലെ ജീവനക്കാർ സീറ്റ് നന്പർ പറഞ്ഞു കൊടുക്കുന്നു. ഇവരാണ് പ്രശ്നമുണ്ടാക്കിയതെന്ന് ബസ് ഡ്രൈവർ ആണ് ബസിൽ കയറിയ സംഘത്തിന് ചൂണ്ടിക്കാട്ടി കൊടുത്തത്. കല്ലടയോട് കളിച്ചാൽ നീയൊക്കെ വിവരം അറിയും, ബസിൽ നിന്ന് ഇറങ്ങി പോകെടാ എന്ന് ആക്രോശിച്ചായിരുന്നു മർദ്ദനം. ഉറങ്ങിക്കിടന്നവർക്ക് പലർക്കും ആദ്യം സംഗതി പിടികിട്ടിയില്ല. ക്രൂരമായി മർദ്ദിച്ച് ബസിൽ നിന്ന് ഇറക്കിവിടാൻ ശ്രമിക്കുന്നതിനിടെ ചോദ്യം ചെയ്യാൻ ശ്രമിച്ച സഹയാത്രികനെ തലയ്ക്കടിച്ച് വീഴ്ത്തി. ബാക്കിയുള്ളവരെ നിരത്തിൽ ഓടിച്ചിട്ട് തല്ലുകയായിരുന്നു.പിന്നീട് ബസിലെ നിറയെ യാത്രക്കാരെ ബന്ദിയാക്കി ഈ വിദ്യാർഥികളെ ക്രൂരമായി മർദിക്കുന്നു. ഞങ്ങളുടെ കല്ലറ സുരേഷേട്ടെനെതിരേ പരാതി കൊടുക്കുമോടാ എന്നു ചോദിച്ചാണ് മർദിച്ചതെന്നു യാത്രക്കാർ പറയുന്നു. ഗുണ്ടകൾ വീണ്ടും വീണ്ടും മുഖത്തേക്ക് ആഞ്ഞ് അടിക്കുകയായിരുന്നു. മേത്ത് തൊടാതെ വർത്താനം പറഞ്ഞാൽ മതി എന്ന് പറഞ്ഞു. ബസിൽ ഉണ്ടായിരുന്ന ആദ്യം പരാതി പറഞ്ഞ യാത്രക്കാരനെ മർദ്ദിച്ച് അവശനാക്കി. എന്നെയും ഫ്രണ്ടിനേയും അവർ പൊതിരെ മർദ്ദിച്ചു. ഞങ്ങൾ രണ്ട് സുഹൃത്തുക്കളും രണ്ട് സ്ഥലത്തേക്ക് മാറിയെങ്കിലും വീണ്ടും ഇവർ എത്തി മർദ്ദിക്കുകയും ചെയ്തു. കൈയിലെ കാശു കൊടുത്തു ബസിൽ കയറിയ കുട്ടികളെ വഴിയിൽ ഇറക്കിവിടുകയും ബസിൽ നിന്നും ചവിട്ടി പുറത്താക്കുകയുമായിരുന്നു. പരിഭ്രാന്തരായ യാത്രക്കാർ ആരും ഒന്നും പറഞ്ഞില്ല. അവർ ഭയപ്പെട്ടിരുന്നു. സംഭവമറിഞ്ഞെത്തിയ മരട് പോലീസ് മൂവരെയും വൈറ്റില പരിസരത്തു നിന്നു കണ്ടെത്തുകയായിരുന്നു. അജയ് ഘോഷ് തൃശൂരിലെ ആശുപത്രിയിൽ ചികിൽസ തേടി. സംഭവത്തെ കുറിച്ച് ബസ് ബുക്കിംഗ് ആപ്ലിക്കേഷനായ റെഡ് ബസിൽ രണ്ടുതവണ വിളിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും യാത്രക്കാരൻ പരാതിപ്പെടുന്നുണ്ട്. ഇതോടെ, റെഡ് ബസ് ആപിന്റെ ഒൗദ്യോഗിക ഫേസ് ബുക്ക് പേജിൽ പ്രതിഷേധവുമായി നിരവധി യാത്രക്കാരെത്തി.
യാത്രാമധ്യേ ബസ് വഴിയിൽ മണിക്കൂറുകളോളം പിടിച്ചിട്ടതിന്റെ കാരണമന്വേഷിച്ച യുവാക്കളെയാണ് ഗുണ്ടകളെത്തി ക്രൂരമർദ്ദനത്തിനിരയാക്കിയത്. ബസ് എപ്പോൾ പോകും ചേട്ടാ എന്നു ചോദിച്ചതിനാണ് ഈ മർദനം.അതു പോലും ചോദിക്കാൻ പാടില്ല എന്ന കർശന നിർദേശം. ബംഗളൂരുവിലേക്കുള്ള നിരവധി വിദ്യാർഥികളും ജോലിക്കാരുമുൾപ്പെടെ ഏറ്റവും കൂടുതൽ മലയാളികൾ ആശ്രയിക്കുന്നത് കല്ലട ബസിനെയാണ്. നേരത്തെയും കല്ലട ബസിൽ ഇത്തരത്തിൽ ജീവനക്കാരുടെ ആക്രമണങ്ങളുണ്ടായതായി പരാതിയുയർന്നിട്ടുണ്ട്. ഇതെല്ലാം ജേക്കബ് ഫിലിപ്പ് എന്നയാത്രക്കാരൻ കാമറയിൽ പകർത്തി. ഇദ്ദേഹം കാമറയിൽ പിടിക്കുന്നത് ആരും അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിൽ ഇന്ന് ജേക്കബ് ഫിലിപ്പ് ഉണ്ടാകുമായിരുന്നില്ല.
ജേക്കബ് ഫിലിപ്പിനു
പറയാനുണ്ട്...
കല്ലട ട്രാവൽസിന്റെ വോൾവോ ബസിലെ ക്രൂരതകളെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റും വീഡിയോയും വൈറലാകുന്നു. ജേക്കബ് ഫിലിപ്പ് ഇതിലെ യാത്രക്കാരനായിരുന്നു. ഈ ക്രൂരത പുറംലോകം അറിഞ്ഞതു ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഉണ്ടായിരുന്നതു കൊണ്ടാണ്.
അർധ രാത്രി 12 മണിക്ക് ഹരിപ്പാട്ട് നിന്നും ബംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ സുരേഷ് കല്ലട ഗ്രൂപ്പിന്റെ ബസിൽ കയറിയ ജേക്കബ് ഫിലിപ്പാണ് സുരേഷ് കല്ലട ഗ്രൂപ്പിന്റെ ഗുണ്ടായിസവും ക്രൂരതയും വീഡിയോ സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജേക്കബ് ഫിലിപ്പ് ഫേസ്ബുക്കിൽ എഴുതുന്നു. വെളുപ്പിന് 12 മണിക്കാണ് കല്ലട സുരേഷ് ഗ്രൂപ്പിന്റെ ബസിൽ ബാംഗ്ലൂരിലേക്ക് പോകുവാൻ ജേക്കബ് ഫിലിപ്പ് കയറുന്നത്. പത്ത് മിനിറ്റിനകം സഞ്ചരിച്ച വാഹനം ബ്രേക്ക് ഡൗണ്‍ ആകുകയായിരുന്നു. എല്ലാ യാത്രക്കാരെയും വാഹനത്തിൽ നിന്നും വെളിയിലിറക്കിയ ജീവനക്കാർ എന്നാൽ കൃത്യമായ ഉത്തരങ്ങൾ യാത്രക്കാർക്കു നൽകിയില്ല. പകരം യാത്രാ സംവിധാനം ഒരുക്കുകയോ യാത്രക്കാർക്ക് കൃത്യമായ നിർദ്ദേശങ്ങളോ അറിയിപ്പുകളോ നൽകുന്നതിനും ഡ്രൈവർ തയാറായില്ല. ബസ് നന്നാക്കാൻ ആളെത്തും എന്നു മാത്രമായിരുന്നു മറുപടി.
താൻ രണ്ടു തവണ റെഡ് ബസിൽ വിളിച്ച് പരാതി പറഞ്ഞിട്ടും പരാതി റെക്കോഡ് ചെയ്തതല്ലാതെ യാതൊരു നടപടിയുമുണ്ടായില്ല. യാത്രക്കാർ ദേശീയ പാതയോരത്ത് ഇരുട്ടിൽ തന്നെ നിൽക്കുകയും ബസ് ജീവനക്കാർ യാതൊരു മറുപടിയും നൽകാതാകുകയും ചെയ്തതോടെ രണ്ട് ചെറുപ്പക്കാർ ഡ്രൈവറോട് കയർത്ത് സംസാരിച്ചു. അപ്പോഴും കൃത്യമായ മറുപടി നൽകാൻ ജീവനക്കാർ തയാറായില്ല. ഒരു മണിക്കൂറിനുശേഷം കൊച്ചിയിലെ വൈറ്റിലയിലുള്ള സുരേഷ് കല്ലടയുടെ ഓഫീസിൽ ഈ ചെറുപ്പക്കാർ വിളിച്ചു.എന്നാൽ പരുഷമായ ഭാഷയിലുള്ള സംസാരം നടന്നു എന്നല്ലാതെ യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വൈറ്റിലയിലെ ഓഫീസിൽ നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. കുറച്ച് സമയം കഴിഞ്ഞ് അവിടെയെത്തിയ ഹരിപ്പാട് പോലീസ് ഡ്രൈവറോട് യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട ശേഷം 30 മിനിറ്റ് അവിടെ നിന്നു. അതിന് ശേഷം പോലീസും പോയി. വീണ്ടും മൂന്നു മണിക്കൂർ കഴിഞ്ഞാണ് പകരം ബസെത്തി ഇവർ യാത്ര തുടരുന്നത്. പുതിയതായി എത്തിയ ബസിൽ യാത്ര തുടരവേ ബസിൽ എല്ലാവരും ഉറക്കമായിരുന്നു. എന്നാൽ കുറച്ച് സമയത്തിന് ശേഷം വലിയ ഒച്ച കേട്ടാണ് താൻ ഉണർന്നതെന്നും അപ്പോൾ കണ്ടത് ബസിന്റെ ഡ്രൈവർ ഉൾപ്പെടെ നാലഞ്ച് പേർ ചേർന്ന് നേരത്തേ ബസ് ഡ്രൈവറോട് ചൂടാകുകയും വൈറ്റിലയുള്ള കല്ലട ട്രാവൽസിന്റെ ഓഫീസിൽ വിളിക്കുകയും ചെയ്ത രണ്ടു ചെറുപ്പക്കാരെയും സിനിമ സ്റ്റൈലിൽ മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഈ ചെറുപ്പക്കാരെയും വണ്ടിയുടെ മുൻ സീറ്റുകളിലുരുന്ന കുറച്ച് ആളുകളെയും ഇവർ ബസിൽ നിന്നും പിടിച്ചിറക്കിക്കൊണ്ടു പോയെന്നും പോസ്റ്റിൽ പറയുന്നു. രണ്ടാമത്തെ ബസിനെ പിൻതുടർന്നെത്തിയ ആദ്യ ബസിന്റെ ഡ്രൈവറും കൂട്ടരുമാണ് ബസിൽ കയറി ഈ അതിക്രമം കാട്ടിയത്. ചെറുപ്പക്കാരെ മൃഗീയമായി മർദ്ദിക്കുന്ന വീഡിയോയും ജേക്കബ് ഫിലിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ബസിലെ യാത്രക്കാർക്ക് യാതൊരു സുരക്ഷയുമില്ലെന്നും ജേക്കബ് പറയുന്നു.
(തുടരും)
സൂര്യനാരായണൻ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
Latest News
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top