എടത്വയിലെ ഇരട്ടക്കൊലപാതകം
എടത്വയിലെ  ഇരട്ടക്കൊലപാതകം
എസ്. സുരേന്ദ്രൻ
ജില്ലാ പോലീസ് ചീഫ്, എറണാകുളം

ഞാൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായി ചാർജെടുത്ത സമയത്ത് അന്വേഷിച്ച ഒരു അസ്വാഭാവിക മരണത്തെക്കുറിച്ചാണ് ഓർമ വരുന്നത്.

ആലപ്പുഴ ജില്ലയിലെ ഉൾനാടൻ ഗ്രാമമായ എടത്വയിലാണ് സംഭവം നടക്കുന്നത്. സ്ഥിരം മദ്യപാനിയായിരുന്നു മധു എന്ന ചെറുപ്പക്കാരൻ. നാട്ടുകാർക്കും വീട്ടുകാർക്കും ഒരുപോലെ ശല്യക്കാരൻ. ജോലി ചെയ്തുകിട്ടുന്ന പണത്തിൽ പകുതിയിലേറെയും അവൻ ചെലവാക്കുന്നത് മദ്യപിക്കാനും മറ്റു ദുശീലങ്ങൾക്കും വേണ്ടിയായിരുന്നു. കള്ളുഷാപ്പുകളിലും പണിയിടങ്ങളിലും പതിവായി അവൻ വഴക്കുണ്ടാക്കും. സമാന സ്വഭാവമുള്ളവരുമായിട്ടായിരുന്നു മധുവിന്‍റെ ചങ്ങാത്തവും.

എത്ര മദ്യപിച്ചാലും മധു തന്‍റെ വീട്ടിൽ വന്നേ ഉറങ്ങാറുള്ളൂ. ഒരു ദിവസം രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ മധു അന്നു രാത്രി വീട്ടിൽ തിരിച്ചെത്തിയില്ല. അവിവാഹിതനായ മധുവിന്‍റെ ബന്ധുക്കൾ അയാൾ വരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നു. നേരം പുലർന്നിട്ടും അയാളെ കാണാതിരുന്നതിനെത്തുടർന്ന് സഹോദരി അന്വേഷിച്ചിറങ്ങി.

വീടിനു സമീപത്തെ തോടിനരികിൽവച്ച് അയൽവാസിയും മധുവിന്‍റെ സുഹൃത്തുമായ ലിന്‍റോയെ കണ്ടു. അവർ ലിന്‍റോയോട് കാര്യം പറഞ്ഞു. തലേദിവസം താനും മധുവും മറ്റൊരു സുഹൃത്തായ മോബിനും കൂടി പതിവായി മദ്യപിക്കാറുള്ള ചിറയിലിരുന്ന് മദ്യപിച്ചതായും രാത്രി 8.30ഓടു കൂടി അവിടെനിന്ന് എല്ലാവരും പിരിഞ്ഞു പോയതായും ലിന്‍റോ പറഞ്ഞു. താൻ ഇപ്പോൾ പ്രഭാതകർമങ്ങൾക്കായി ഇവിടെ വന്നതാണെന്നും മധു പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ മറ്റു സുഹൃത്തുക്കളോട് അന്വേഷിച്ചു വരാമെന്നും പറഞ്ഞ് ലിന്‍റോ അവിടെനിന്നും തിടുക്കത്തിൽ പോയി.

കാട്ടുതീ പോലെ പരന്ന വാർത്ത

മധുവിനെ കാണാനില്ലെന്ന വാർത്ത അറിഞ്ഞ് അയൽവാസികളായ ചിലർ അവിടെയെത്തി. അവരിൽ ഒരാൾ മധുവിന്‍റേതു പോലെ തോന്നിക്കുന്ന ഒരു കൈലിമുണ്ട് തോട്ടിൽ കിടക്കുന്നത് കണ്ടതായി പറഞ്ഞു. എല്ലാവരും കൂടി അവിടെ ചെന്ന് നോക്കിയപ്പോൾ മധുവിന്‍റെ വീട്ടിലേക്ക് പോകുന്നതിനായി തോടിനു കുറുകെ ഇട്ടിരിക്കുന്ന തടിപാലത്തിനു താഴെയായി ഒരു കൈലിമുണ്ട് കണ്ടു. സ്ഥലത്തു വന്നതിൽ ചിലർ കൈലി കണ്ട ഭാഗത്ത് വെള്ളത്തിൽ ഇറങ്ങി കാലു കൊണ്ട് പരതി നോക്കിയപ്പോൾ എന്തോ തടയുന്നതായി തോന്നി. എല്ലാവരും കൂടി അത് പൊക്കിയെടുത്ത് നോക്കിയപ്പോൾ ഏവരും ഞെട്ടിത്തരിച്ച് പോയി. ചേതനയറ്റ മധുവിന്‍റെ ശരീരമായിരുന്നു അത്. ഇതുകണ്ടുനിന്ന മധുവിന്‍റെ സഹോദരങ്ങൾ അലമുറയിട്ടു കരഞ്ഞു. മധുവിന്‍റെ മരണം അസ്വാഭാവിക മരണമായതിനാൽ അയാളുടെ സഹോദരൻ എടത്വാ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പോലീസെത്തി നിയമാനുസരണം നടപടികൾ സ്വീകരിച്ചതിനു ശേഷം മധുവിന്‍റെ മൃതശരീരം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി. സംസ്കാരച്ചടങ്ങിനിടെ മധു മദ്യപിച്ച് ലക്കുകെട്ട് പാലത്തിൽ നിന്ന് വീണതാകാമെന്നും മറിച്ച് ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്നും നാട്ടുകാർക്കിടയിൽ നിന്ന് കേട്ടു. തുടർന്നുള്ള ദിവസങ്ങളിൽ നാട്ടിൽ ഈ സംഭവത്തെക്കുറിച്ച് ചൂടുള്ള വാർത്തകൾ പരന്നു.




വിരൽ ചൂണ്ടിയത് കൊലപാതകത്തിലേക്ക്

ഏറെ വൈകുംമുന്പേ പോസ്റ്റ്മോർട്ടം റിപ്പോർട്ടുമായി പോലീസെത്തി. മധുവിന്‍റെ മരണം പാലത്തിൽനിന്നും തോട്ടിൽ വീണു സംഭവിച്ചതല്ല. മറിച്ച് എന്തോ കഴുത്തിൽ ഇട്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും വീട്ടുകാരെ അറിയിച്ചു. തുടർന്ന് ആരെയെങ്കിലും സംശയമുണ്ടെങ്കിൽ അറിയിക്കണമെന്നും കൂടുതൽ തെളിവെടുപ്പുകൾക്കായി മൊഴി നല്കുവാൻ ഹാജരാകണമെന്നും വീട്ടുകാരെ ധരിപ്പിച്ചു. ഇത്തരത്തിലൊരു വാർത്ത നാട്ടുകാരെയും വീട്ടുകാരെയും ഭയപ്പാടിലാക്കി.

മധുവിന്‍റെ കൊലപാതകം എടത്വാ പോലീസ് അന്വേഷിച്ചുവരവേ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ഒരു പൗരസമിതി രൂപീകരിക്കുകയും ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും ആരോപിച്ച് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുകയും ചെയ്തു. പോലീസ് മധുവിന്‍റെ മിത്രങ്ങളേയും നാട്ടുകാരെയും ശത്രുക്കളെയും കേന്ദ്രീകരിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ചു. ഈ അന്വേഷണം പുരോഗമിക്കവേയാണ് ഞാൻ പുതിയ ജില്ലാ പോലീസ് മേധാവിയായി ചാർജെടുത്തത്. അസ്വാഭാവിക മരണങ്ങൾ പ്രത്യേകം അന്വേഷിക്കാൻ ഞാൻ ഉത്തരവിറക്കി. തുടർന്ന് മധു കൊലക്കേസ് അന്വേഷിക്കാൻ ചെങ്ങന്നൂർ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. പൊതുവേ ശല്യക്കാരനാണെങ്കിലും മധുവിനെ കൊല്ലാനായി മാത്രം ശത്രുത ഉള്ളവരായി ആരേയും ചൂണ്ടിക്കാണിക്കാൻ മധുവിന്‍റെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ കഴിഞ്ഞില്ല. പെട്ടെന്നുണ്ടായ പ്രകോപനത്താൽ ആരെങ്കിലും ചെയ്തതാണോ അതോ ആസൂത്രിത കൊലപാതകമാണോ എന്നുള്ള കാര്യങ്ങൾ പോലീസിനെ വലച്ചു.

അന്വേഷണം പലവിധത്തിൽ

മധുവിനോടൊപ്പം അവസാന ദിവസമുണ്ടായിരുന്നവരെ നിരീക്ഷിക്കുകയും അന്വേഷണം അതിനെ അടിസ്ഥാനമാക്കി മുന്നോട്ടു കൊണ്ടുപോകുവാനും പോലീസ് തീരുമാനിച്ചു. ലിന്‍റോയും മോബിനുമായിരുന്നു മധുവിനോടൊപ്പം അവസാനമായി മദ്യപിച്ചിരുന്ന സുഹൃത്തുക്കൾ. രണ്ടു പേരെയും വിളിച്ചുവരുത്തി പോലീസ് വിശദമായി ചോദ്യം ചെയ്തു. അന്നേ ദിവസം മധു അമിതമായി മദ്യപിച്ചിരുന്നുവെന്നും ഏകദേശം രാത്രി എട്ടരയ്ക്ക് ലിന്‍റോയോടൊപ്പം വീട്ടിലേക്കു പോയതായും മോബിൻ പറഞ്ഞു. തന്‍റെയൊപ്പം വന്ന മധു പിന്നീട് ഒറ്റയ്ക്കാണ് പോയതെന്നും തന്‍റെ വീടെത്തിയപ്പോൾ താൻ വീട്ടിലേക്കു പോയതായും ലിന്‍റോ പോലീസിനോടു പറഞ്ഞു. വീട്ടുകാർക്ക് മധുവിനോടു ശത്രുത ഉള്ളതായി തങ്ങളോടു പറഞ്ഞിട്ടുള്ളതായും അവർ അറിയിച്ചു.
തുന്പുകളൊന്നും ലഭിക്കാതെ വലഞ്ഞ പോലീസ് ശാസ്ത്രീയമാർഗങ്ങൾ അന്വേഷണത്തിന്‍റെ ഭാഗമായി അവലംബിച്ചു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊബൈൽ നന്പർ കേന്ദ്രീകരിച്ച് അവരുടെ ഫോണ്‍ വിളികളും ടവർ ലൊക്കേഷനും അന്വേഷണ വിധേയമാക്കി. പോളിഗ്രാഫ് ടെസ്റ്റ് പോലുള്ള ശാസ്ത്രീയ പരിശോധനകൾക്ക് വിധേയരാകുവാൻ ഇരുപതോളം പേർക്കു നോട്ടീസ് അയച്ചു.

(തുടരും)

തയാറാക്കിയത്- സീമ മോഹൻലാൽ