Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഇങ്ങനെയുമുണ്ട് ഇവിടെ കുറെ കാഴ്ചകൾ
റെജി ജോസഫ്
നിരാശയുടെ നിഴലിൽ നെട്ടൂർ ആൽഫ സറീൻ ഫ്ളാറ്റ് സമുച്ചയം. ഒൻപതാംനിലയിലെ അപ്പാർട്ടുമെന്റിൽ മൂന്നു മുറികളിൽ മൂന്നു കിടപ്പുരോഗികളുടെ ഞരക്കം മാത്രം. കോട്ടയം സ്വദേശി ലത വർഗീസിന്റെ മാതാപിതാക്കളും ഭർത്താവിന്റെ അമ്മയുമാണ് ഈ മൂന്നു പേർ. പരിചരിക്കാൻ രാപകൽ വിശ്രമം അറിയാതെ ഇവർക്കൊപ്പം അറുപത്തിരണ്ടുകാരി മകൾ ലത. ലത പ്രമേഹത്തിനും പ്രഷറിനും മരുന്നു കഴിക്കുന്നുണ്ട്. ഡൽഹിയിൽ സ്വകാര്യ കന്പനിയിൽ ജോലി ചെയ്തിരുന്ന ഭർത്താവ് വർഗീസ് തോമസ് മരിച്ചതിനു പിന്നാലെയാണ് 12 വർഷം മുൻപു ലത കൊച്ചിയിൽ ഫ്ളാറ്റ് വാങ്ങിയത്. ഭർത്താവ് വർഗീസിന്റെ അമ്മ അശ്വതി(83) പക്ഷാഘാതം വന്ന് അർധബോധാവസ്ഥയിൽ ഒരു മുറിയിൽ. അടുത്ത മുറികളിൽ മറവിരോഗം ബാധിച്ചു ലതയുടെ പിതാവ് ഏബ്രഹാമും (90) അമ്മ ശാന്തയും (82). ഭാര്യയും ഭർത്താവുമാണെന്നതു പോലും മറന്നുപോയ ദന്പതികൾ. പേരും നാടും വീടും ഇവർ മറന്നുകഴിഞ്ഞു. കലണ്ടറിൽ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും താൾമറിയുന്നതൊന്നും ഇവർ അറിയുന്നില്ല. കട്ടിലിൽനിന്ന് എഴുന്നേൽപ്പിച്ചാൽ വീൽച്ചെയറിലേക്ക്. തിരികെ കട്ടിലിലേക്ക്. ജീവനോടും ജീവിതത്തോടും പോരാട്ടം നടത്തുന്ന ഇവരെയൊക്കെ ഒഴിപ്പിച്ച ശേഷം ഫ്ളാറ്റ് പൊളിക്കാൻ ആർക്കു കൽപ്പിക്കാനാകും.
ആൽഫ സെറീൻ അപ്പാർട്ട്മെന്റുകളിലെ കണ്ണുനിറയുന്ന മുഖങ്ങൾ തീരുന്നില്ല. ആഴ്ചകൾക്കു മുൻപ് ലേക് ഷോർ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കലിനു വിധേയനായ വയോധികനായ ഒരു പുരോഹിതൻ സഹോദരന്റെ ഫ്ളാറ്റിൽ അണുബാധയുണ്ടാകാതെ അടച്ച മുറിക്കുള്ളിൽ ഇവിടെ കഴിയുന്നുണ്ട്. സഹായികളായി സഹോദരനും സഹോദരപുത്രനും തൊട്ടടുത്ത മുറിയിലും.
ഇറങ്ങാനാവില്ല
മരിക്കേണ്ടി വന്നാലും ആൽഫ സെറീൻ വിട്ടിറങ്ങില്ലെന്ന ഉറച്ച നിലപാടാണ് വാഴൂർ സ്വദേശി അലക്സ് ജോസഫ് ആവർത്തിക്കുന്നത്. 20 വർഷം ദുബായിലും അഞ്ചു വർഷം ബംഗളൂരുവിലും ജോലി ചെയ്താണ് അലക്സ് ഇവിടെ അപ്പാർട്ട്മെന്റ് വാങ്ങിയത്. 67 വയസുള്ള എനിക്കു കിടപ്പാടം ഒഴിയാനോ മറ്റൊരു താമസസ്ഥലം കണ്ടെത്താനോ ഇനി അസാധ്യമാണ്. 2006ൽ ലോണെടുത്തു ഫ്ളാറ്റ് വാങ്ങി 12 വർഷം ബാങ്ക് അടവുകൾ നടത്തി കഴിഞ്ഞ വർഷമാണ് കടബാധ്യത തീർത്തത്. ഒരു വിധം സുരക്ഷിതമായ ചേക്കിടം സ്വന്തമായല്ലോ എന്ന് ആശ്വാസത്തിൽ കഴിയുന്പോഴാണ് ഈ ദുർവിധി നേരിടേണ്ടി വരുന്നത്.
ഞങ്ങൾ നിയമവിരുദ്ധ കെട്ടിടമല്ല വാങ്ങിയത്. പുറന്പോക്ക് കൈയേറിയതുമല്ല. നഗരസഭയിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും സർട്ടിഫിക്കറ്റുകളും പെർമിറ്റുകളും സ്വന്തമാക്കിയ ശേഷമാണ് പേരിൽ രേഖയാക്കിയത്. ഇക്കാലമത്രയും നഗരസഭയ്ക്കു നികുതി മുടങ്ങാതെ അടച്ചുവരുന്നുണ്ട്. 2012ൽ നിർമാണം പൂർത്തിയാക്കി കൈമാറിയതാണ് ഈ സമുച്ചയം. ഇക്കഴിഞ്ഞ ഏഴു വർഷത്തിനിടെ വർഷം നാലു ലക്ഷം രൂപ വീതം ഈ ഫളാറ്റിലെ 80 താമസക്കാരും ചേർന്നു നികുതി അടച്ചിട്ടുണ്ട്. ഫ്ളാറ്റ് വാങ്ങും മുൻപ് വില്ലേജ് ഓഫീസിൽ അന്വേഷിച്ചപ്പോഴും രേഖകളെല്ലാം സുതാര്യമാണെന്നു വ്യക്തമാക്കിയിരുന്നു.
30 ലക്ഷം ഫീസ്
2014ലാണ് സ്ഥലവുമായി ബന്ധപ്പെട്ട ഒരു കേസുള്ളതായി അറിയുന്നത്. അന്നു നിർമാതാക്കളെ വിളിച്ചുചോദിച്ചപ്പോൾ കുഴപ്പമൊന്നുമില്ല കേസൊക്കെ കൈകാര്യം ചെയ്തുകൊള്ളാമെന്നു ധൈര്യം പകർന്നു. ഹൈക്കോടതി സിംഗിൾ ബഞ്ചും ഡിവിഷൻ ബെഞ്ചും ബിൽഡർക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തതോടെ ധൈര്യമായി. പിന്നീടും ഇവിടെ താമസക്കാർ വന്നുകൊണ്ടിരുന്നു. വെറുതെ കിടക്കുന്ന അപ്പാർട്ട്മെന്റുകൾ ഒന്നുംതന്നെ ഈ ഫ്ളാറ്റിലില്ല. പിന്നീടാണ് സുപ്രീം കോടതിയിൽ കേസ് വന്നു ഞങ്ങൾ ഒഴിയണമെന്നും ഫ്ളാറ്റ് പൊളിക്കണമെന്നുമൊക്കെ വിധി വരുന്നത്.
ഞങ്ങൾ രണ്ടു പ്രവശ്യം സുപ്രീം കോടതിയിൽ അപ്പീൽ പോയതിൽ അഭിഭാഷകർക്ക് 15 ലക്ഷം രൂപ വീതം 30 ലക്ഷം രൂപ ഫീസ് നൽകി. നന്നായി വാദം നടന്നിട്ടും കോടതി ഞങ്ങളുടെ ന്യായവും ആശങ്കയും കേൾക്കാനോ അഭിഭാഷകരുടെ ഫയൽ തുറന്നുനോക്കാനോ തയാറാകാതെ വിധി പറയുകയായിരുന്നു.
ഇതു തത്കാലം പൊളിച്ചുമാറ്റിയാൽ തന്നെ പുതിയൊരു ഫ്ളാറ്റ് ഇതേ സ്ഥലത്തു വീണ്ടും പണിയുന്നതിൽ നിലവിൽ നിയമതടസമില്ലെന്നു ബിൽഡറുടെ വക്കീൽ വ്യക്തമാക്കിയപ്പോൾ എങ്കിൽ അങ്ങനെ ചെയ്തോളൂ എന്നായിരുന്നുവത്രെ മറുപടി. ഇപ്പോഴുണ്ടായിരിക്കുന്ന വിധിയുടെ അർഥവും നീതിയും മനസിലാകുന്നില്ല. ഇറങ്ങിപ്പോകണം എന്നു പറഞ്ഞാൽ എവിടേക്കു പോകണമെന്നുകൂടി കോടതിയും നഗരസഭയും സർക്കാരും പറയണം. ഞാൻ റിട്ടയർമെന്റിനുശേഷം ആൻജിയോപ്ലാസ്റ്റിക്കു വിധേനായി സ്ഥിരമായി മരുന്നു കഴിക്കുന്നുയാളാണ്. ഭാര്യയ്ക്കു ന്യൂറോ സംബന്ധമായ രോഗമുണ്ട്. മകളും അവളുടെ നാലു വയസും നാലു മാസവുമായ രണ്ടു കുഞ്ഞുങ്ങളും എന്റെ സംരക്ഷണയിൽ ഒപ്പം കഴിയുന്നുണ്ട്. നിരവധി കിടപ്പുരോഗികൾ ഫ്ളാറ്റിൽ വേറെയുമുണ്ട്.
കള്ളപ്പണമല്ല മുടക്കിയത്
എത്ര ഭീഷണി വന്നാലും ഒരിക്കലും ഇവിടെ നിന്നിറങ്ങുമെന്നു കരുതേണ്ട. ഇറങ്ങിയാൽ പിന്നെ തിരിച്ചു കയറാൻ സാധിക്കില്ലെന്നും ഞങ്ങൾക്കറിയാം. അതുകൊണ്ടുതന്നെ ഫ്ളാറ്റിൽനിന്നു പുറത്തേക്കു പോകാൻ മനസില്ലാതെ കഴിയുന്നവരുണ്ട്. ഞങ്ങളെ കുടിയിറക്കി കളമശേരി എഫ്എസിടിയുടെ സമീപം ഒരു ഡോർമെട്രിയിലേക്കു മാറ്റിത്താമസിപ്പിക്കാനാണു നഗരസഭയുടെയും മറ്റും നീക്കം എന്നു പറഞ്ഞു കേൾക്കുന്നു.
പ്രളയകാലത്തു ദുരിതാശ്വാസ ക്യാന്പായി പ്രവർത്തിക്കുന്ന ഒരു ഹാളാണ് ഇപ്പറയുന്ന ഡോർമെട്രി. കിടപ്പുരോഗികളും കുഞ്ഞുങ്ങളുമൊക്കൊയി ആയിരത്തിലധികം പേരെ ക്യാന്പിലേക്കു മാറ്റാനാണ് ആലോചനയെങ്കിൽ നടപ്പില്ല. ജീവിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. അധ്വാനിച്ചുണ്ടാക്കിയ പണമാണ്, കള്ളപ്പണമല്ല ഞങ്ങൾ ഫ്ളാറ്റിനു മുടക്കിയത്. മറ്റാർക്കും ശല്യമില്ലാതെ സ്വസ്ഥമായി ജീവിക്കുന്ന ഞങ്ങളെ ആട്ടിപ്പായിക്കണമെന്നു പറയാൻ ആർക്കാണ് അവകാശം. ഫ്ളാറ്റ് വാങ്ങിയശേഷം പ്രായമായ മാതാപിതാക്കളെ ഇതിൽ പാർപ്പിച്ച് വിദേശത്തു ജോലിക്കു പോയിരിക്കുന്നവർ പലരുണ്ട്. ചിലരുടെ മുത്തച്ഛനും മുത്തശിയുംവരെ മാതാപിതാക്കൾക്കൊപ്പം കഴിയുന്നുണ്ട്. ആൽഫാ സെറീനിൽ മാത്രം സ്കൂളിൽ പോകുന്ന 25 കുട്ടികളുണ്ട്. ആ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന വേദനയും ആശങ്കയും ആരും അറിയുന്നില്ല. ഇവിടത്തെ പത്തു പേർ 80 വയസു കഴിഞ്ഞവരാണ്. വീൽചെയറിൽ മാത്രം കഴിയുന്നവരുണ്ട്. വിലാസം വെളിപ്പെടുത്താൻ മാനം അനുവദിക്കാത്തവരാണു പലരും എന്നുകൂടി പറയട്ടെ.
ഫ്ളാറ്റ് വാങ്ങിയത്
10 ലക്ഷം രൂപ നൽകാതെ ഒരു സെന്റ് സ്ഥലം കൊച്ചിയുടെ ഒരു ഭാഗത്തും വാങ്ങാനാവില്ലെന്ന് ഏതു മലയാളിക്കും അറിയാം. അഞ്ചു സെന്റ് സ്ഥലം വാങ്ങണമെങ്കിൽ കുറഞ്ഞത് 50 ലക്ഷം രൂപ രൊക്കം മുടക്കണം. അതിനു ശേഷം അതിൽ ഒരു വീടു വയ്ക്കുകയെന്നത് അസാധ്യമായതിനാലാണ് ലോണെടുത്തു പലരും ഫ്ളാറ്റ് വാങ്ങുക. തന്നെയുമല്ല കാലങ്ങളോളം പ്രവാസിയായി കഴിഞ്ഞ ശേഷം റിട്ടയർമെന്റിനു ശേഷം മടങ്ങിവരുന്നവർക്ക് ഇവിടത്തെ സംവിധാനങ്ങളോടു പൊരുത്തപ്പെടുക എളുപ്പമല്ല. സർക്കാർ ഓഫീസുകൾ കയറിയിറങ്ങി അനുമതികൾ വാങ്ങി കരാറുകാരെയും തൊഴിലാളികളെയും യൂണിയനുകളെയും നേരിട്ടു മണ്ണിനു മുകളിൽ ഒരു വീടു പണി തീർക്കുക എന്നത് ആസാധ്യമായിരിക്കെയാണ് പലരും ഫ്ളാറ്റ് സ്വന്തമാക്കാൻ താത്പര്യപ്പെടുന്നത്. ഫ്ളാറ്റിന്റെ ഉയരം നോക്കി ഇതിനുള്ളിൽ താമസിക്കുന്നവരെ സാന്പത്തികമായി അളക്കരുതെന്നാണ് ഞങ്ങൾക്കു സമൂഹത്തോടു പറയാനുള്ളത്. ഫ്ളാറ്റിലെ ജീവിതം സുരക്ഷിതമാണ്. തന്നെയുമല്ല കേരളത്തിനു പുറത്ത് ഏറെക്കാലവും ഫ്ളാറ്റിൽ ജീവിച്ചവരാണു പലരും. അതിനാൽ നഗരത്തിൽ ഒരു അപ്പാർട്ട്മെന്റ് വാങ്ങി ജീവിക്കാൻ പ്രവാസി താത്പര്യപ്പെടുന്നു. ഇപ്പോഴത്തെ പ്രതിസന്ധിയിൽ ഫ്ളാറ്റ് ഉടമകൾക്കു കൈയൊഴിയാൻ പറ്റില്ല. സർക്കാരിനും നഗരസഭയ്ക്കും ഞങ്ങളെ പെരുവഴിയാക്കാനാവില്ലെന്നും അലക്സ് ജോസഫ് പറയുന്നു.
ഈ നിമിഷവും പൊളിക്കൽ ആലോചന അണിയറയിൽ സജീവമായി മുന്നേറുകയാണ്. കേരളത്തിൽനിന്നു മാത്രമല്ല കർണാടക, തമിഴ് നാട് സംസ്ഥാനങ്ങളിൽനിന്നുമൊക്കെ ഫ്ളാറ്റ് പൊളിക്കാൻ മരട് നഗരസഭയിലേക്കു ടെൻഡറുകൾ എത്തിയിരിക്കുന്നു. നാലു ഫ്ളാറ്റുകൾ പൊളിക്കാൻ 30 കോടി വേണമെന്നിരിക്കെ അതിനുള്ള പണം അക്കൗണ്ടിലില്ലെന്നാണ് നഗരസഭ അധികൃതരുടെ മറുപടി.
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
Latest News
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top