പ്രളയവും വരൾച്ചയും പാഠമാക്കാം
പ്രളയവും  വരൾച്ചയും  പാഠമാക്കാം
റെജി ജോസഫ്

പാടങ്ങൾ നികത്തിയും കുന്നുകളിടിച്ചും മരങ്ങൾ വെട്ടിയും പുഴകൾ കൈയേറിയും നാടു വികസിപ്പിക്കുന്പോൾ ഇല്ലാതാകുന്നത് കുടിവെള്ള സ്രോതസുകളാണ്. രണ്ടു കുടം വെള്ളം ഉൗറ്റിയെടുക്കുന്പോൾ ഒരു കുടമെങ്കിലും തിരികെ മണ്ണിൽ നിറയുന്നുണ്ടോ എന്ന് ആരും നിരീക്ഷിക്കുന്നില്ല. ഈ വെള്ളം നാളേക്കുള്ള കരുതലാണെന്ന് തിരിച്ചറിയുന്നുമില്ല.

വെള്ളം കുറച്ചു മാത്രം വേണ്ട കൃഷി വികസിതരാജ്യങ്ങൾ ആവിഷ്കരിക്കുന്പോൾ ഇവിടെ വെള്ളം കൂടുതൽ വേണ്ട വിളകൾ കൃഷി ചെയ്യുന്നു. ഡ്രിപ്, സ്പ്രിംഗ്ളർ, മൈക്രോസ്പ്രിംഗ്ളർ തുടങ്ങി സൂക്ഷ്മജലസേചന രീതികൾ നടപ്പാക്കി ജലനഷ്ടം പരമാവധി കുറയ്ക്കാനും കൂടുതൽ വിളവ് ഉറപ്പാക്കാനുമുള്ള പദ്ധതികൾ ഉണ്ടാവണം. കാർഷിക ആവശ്യങ്ങൾക്കും വെള്ളം ഇനി കൂടുതൽ വേണ്ടിവരും. കുഴൽക്കിണറുകളേറെയും പരാജയപ്പെടുന്ന സാഹചര്യത്തിൽ കാർഷികോത്പാദനം ഇനിയും പിന്നോട്ടടിക്കുമെന്ന് തീർച്ച. കേരളത്തിലെ കൃഷിയിടങ്ങളിൽ 77 ശതമാനം സ്ഥലത്ത് മാത്രമേ നിലവിൽ ജലസേചനമുള്ളൂ. വെള്ളം ലഭ്യമായ കൃഷിയിടങ്ങളിലാകട്ടെ ജലവിനിയോഗം തികച്ചും അശാസ്ത്രീയവുമാണ്.

അക്കേഷ്യ, യൂക്കാലിപ്റ്റ്സ്, ഗ്രാൻഡീസ് തുടങ്ങി വെള്ളം ഈറ്റുന്ന മരങ്ങൾ നട്ട് വനവത്കരണം നടത്തുകയാണ് നാം. വനവത്കരണത്തിനായി തെരഞ്ഞെടുക്കുന്ന മരങ്ങൾ എത്രത്തോളം വെള്ളം കുടിച്ചുതീർക്കും എന്നത് പഠനവിഷയമാക്കുന്നില്ല. കുടിവെള്ളം വില കൊടുത്തു വാങ്ങാം എന്നു കരുതിയാൽ അവിടെയും തെറ്റി. ഉറവ വറ്റുന്ന കേരളം നാളെ കടൽവെള്ളം ശുദ്ധീകരിച്ച് കുടിക്കേണ്ടി വരുമോ എന്നു ചിന്തിക്കേണ്ട കാലമാണിത്. കാലാവസ്ഥാവ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കെ ഭൂമിയിലെ മഴയിലും ഉറവയിലും വലിയ വ്യതിയാനങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ചുട്ടുപൊള്ളുന്ന മണ്ണിന് വെള്ളം ആഗിരണം ചെയ്യാനുള്ള ശേഷികുറയുന്നു. ഉഷ്ണമേഖല പസഫിക് സമുദ്രം ചൂടുപിടിച്ചുണ്ടാകുന്ന എൽ നീനോ പ്രതിഭാസത്തിന്‍റെ ചെറിയ സാന്നിധ്യം പോലും ഇവിടെ മണ്‍സൂണിനെ തളർത്തിയേക്കാം. ചില വർഷങ്ങളിൽ അതിവർഷവും ചില വർഷങ്ങളിൽ മഴയില്ലായ്മയും സംഭവിക്കാം. കാലാവസ്ഥാവ്യതിയാനം രൂക്ഷമാകുന്ന ഭാവികാലത്ത് മണ്‍സൂണ്‍ കൂടുതൽ അസ്ഥിരപ്പെടാനാണ് സാഹചര്യം. തെക്കുപടിഞ്ഞാറൻ കാലവർഷവും തുലാവർഷവും അസ്ഥിരമാകുന്പോൾ കേരളത്തിലെ കൃഷിയും കാലാവസ്ഥയും തകിടം മറിയും. മഴക്കാലം കഴിഞ്ഞാലുടൻ കേരളത്തിലെ താപനില അതിവേഗം ഉയരുകയായി. 38 ഡിഗ്രി മുതൽ 42 ഡിഗ്രി വരെ താപനില ഉയർന്ന് വേനലിൽ കേരളം ചുട്ടുപൊള്ളുന്നു.

അറിയണം ഈ കണക്കുകൾ

2030 ൽ 40 ശതമാനം ജനങ്ങൾക്കും ഇവിടെ കുടിവെള്ളം കിട്ടാതാകുമെന്നാണ് നീതി ആയോഗിന്‍റെ റിപ്പോർട്ട്. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഡൽഹി നഗരങ്ങൾ ഇപ്പോൾതന്നെ കടുത്ത ദാഹത്തിലാണ്. കേരളത്തിൽ കൊച്ചിയും കോഴിക്കോടും ഈ പട്ടികയിലുണ്ട്. കുടിവെള്ളത്തിന്‍റെ ഗുണനിലവാരം അനുസരിച്ച് 122 രാജ്യങ്ങളിൽ 120-ാം സ്ഥാനത്താണ് ഇന്ത്യ. ആഗോളശുദ്ധജലലഭ്യതയിൽ നാലു ശതമാനം മാത്രമാണ് ഇന്ത്യയിൽ അവശേഷിക്കുന്നതെന്നതും നാം തിരിച്ചറിയണം.

1951 ൽ ആളോഹരി ജലലഭ്യത 5,177 ഘനമീറ്ററായിരുന്നത് 2011 ൽ 1,545 ക്യുബിക് മീറ്ററായി കുറഞ്ഞു. അതായത് 60 വർഷത്തിനിടെ 70 ശതമാനം ഇടിവ്. 2001 ലെ ശരാശരി വാർഷിക പ്രതിശീർഷ ജല ലഭ്യത 1,820 ക്യുബിക് മീറ്ററായിരുന്നു. 2025 ൽ 1,341 ക്യുബിക് മീറ്ററായും 2050 ൽ 1,140 ക്യുബിക് മീറ്ററായും കുറയുമെന്നാണ് നിരീക്ഷണം.

ലോകബാങ്ക് റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ജലസേചനത്തിന്‍റെ 60 ശതമാനവും ഭൂഗർഭജലമാണ്. ചൈനയെയും യുഎസിനെയുംകാൾ കൂടുതൽ വെള്ളം ഇന്ത്യയിൽ ഉപയോഗിക്കുന്നു. ഇന്ത്യയിൽ വേർതിരിച്ചെടുത്ത ഭൂഗർഭജലത്തിന്‍റെ എട്ട് ശതമാനം മാത്രമാണ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്.

ഇസ്രായേൽ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഗാർഹിക മലിനജലം സംസ്കരിക്കുകയും പുനരുപയോഗിക്കുകയും ചെയ്യുന്നു. ഇസ്രയേൽ ഉപയോഗിച്ച വെള്ളത്തിന്‍റെ 100 ശതമാനം ശുദ്ധീകരിക്കുകയും 94 ശതമാനം വീടുകളിലേക്ക് പുനരുപയോഗിക്കുകയും ചെയ്യുന്നുണ്ട്. കേരളം ഇത്തരം സാധ്യതകളെപ്പറ്റി ചിന്തിച്ചുതുടങ്ങിയിട്ടില്ല.

പഴമയെ കൈവിടരുത്

കുളങ്ങൾ, തോടുകൾ, കനാലുകൾ എന്നിങ്ങനെ കേരളത്തിന്‍റെ സന്പന്നമായ ജലസ്രോതസുകളെ പുനരുജ്ജീവിപ്പിക്കണം. പുഴകളെയും തോടുകളെയും സംയോജിപ്പിക്കണം. ആസന്നഭാവിയിൽ കേരളത്തിലെ ഉപയോഗശൂന്യമായ പാറക്കുളങ്ങളിലെ വെള്ളം കുടിക്കാനും കൃഷിക്കും പ്രയോജനപ്പെടുത്തണം. കേരളത്തിലെ വാർഷിക ഭൂജല ലഭ്യത 6,070 ദശലക്ഷം ഘനമീറ്ററാണ്. അതേ സമയം വാർഷിക ഭൂജല വിനിയോഗം 2,840 ദശലക്ഷം ഘനമീറ്ററും.

വെള്ളത്തിന്‍റെ പ്രാധാന്യം മനസിലാക്കിയ പഴയതലമുറ നിയന്ത്രിതമായ ഉപയോഗം പ്രാവർത്തികമാക്കിയവരും ജലസംരക്ഷണ മാർഗങ്ങൾ സ്വീകരിച്ചവരുമായിരുന്നു. അങ്ങനെയാണ് കാവുകൾ, കുളങ്ങൾ, കിണറുകൾ, ഉറവകൾ, ചോലകൾ എന്നിവയെ പഴയ തലമുറ സംരക്ഷിച്ചു പോന്നത്.


സംസ്ഥാനത്തെ ജലസ്രോതസുകളിൽ 73 ശതമാനവും മലിനമാണെന്നാണ് സാക്ഷരതാ മിഷന്‍റെ പഠന റിപ്പോർട്ട് ഏറെ പ്രസക്തമാണ്. ജലജന്യ രോഗങ്ങളിലേക്ക് കേരളം വഴുതിവീഴാൻ ഇതാണ് കാരണം. 1,302 കുളങ്ങൾ, 941 തോടുകൾ, 153 പുഴഭാഗങ്ങൾ, 16 കായൽ ഭാഗങ്ങൾ, 1,107 പൊതുകിണറുകൾ എന്നിവിടങ്ങൾ നിരീക്ഷിച്ചതിൽ 26.9 ശതമാനം ജലസ്രോതസുകൾ പൂർണമായും 46.1 ശതമാനം ജലസ്രോതസുകൾ ഭാഗികമായും മലിനമാണെന്ന് ഈ പഠനത്തിൽ കണ്ടെത്തി.

അനിയന്ത്രിതമായ വയൽ നികത്തൽ കേരളത്തിന്‍റെ ഭക്ഷ്യസുരക്ഷയിലും ജലസുരക്ഷയിലും ഒരു പോലെ ആഘാതമേൽപ്പിച്ചു. മൂന്നു തവണ കൃഷി ചെയ്യുന്ന ഒരു ഹെക്ടർ നെൽവയലിൽ ഒരു വർഷം രണ്ടു കോടി ലിറ്റർ വെള്ളം താഴുമെന്നാണ് കണക്ക്. ഇത് വലിയൊരളവിൽ ആഴത്തിലേക്ക് ഉൗർന്നിറങ്ങി ഭൂഗർഭജലത്തെ പരിപോഷിപ്പിച്ചിരുന്നു. കേരളത്തിൽ ജലലഭ്യത ഉറപ്പുവരുത്താൻ ചുരുങ്ങിയത് അഞ്ചു ലക്ഷം ഹെക്ടർ സ്ഥലത്തെങ്കിലും നെൽകൃഷി നടത്തിയേ തീരൂ.
വരുംഭാവിയിൽ കേരളത്തിന് ജലക്ഷാമം വർധിക്കുകയേയുള്ളു. നഗരങ്ങളിലേക്ക് ഗ്രാമങ്ങൾ കുടിയേറുന്ന കാലമാണിത്. നഗരവാസികൾക്ക് വേണ്ടിടത്തോളം വെള്ളം സ്വയം സംഭരിക്കാനോ സർക്കാർ സംവിധാനത്തിന് വിതരണം ചെയ്യാനോ സാധിക്കാത്ത സാഹചര്യമുണ്ടാകും. വാട്ടർ അഥോറിട്ടി കുടിവെള്ള വിതരണത്തിന് ആശ്രയിക്കുന്ന പുഴകളും അണക്കെട്ടും വേനൽ പകുതിയിലേ വറ്റിവരളുന്നു.

വീണ്ടുകീറി കേരളം

കേരളത്തിൽ വ്യാപകമായി ഭൂമിയിൽ വിള്ളലുണ്ടാകുന്നുവെന്ന ഭൗമശാസ്ത്രജ്ഞരുടെ കണ്ടെത്തൽ വരാനിരിക്കുന്ന ജലക്ഷാമത്തിനുള്ള സൂചനയാണ്. 150 മീറ്റർ നീളത്തിലും ഒന്നര മീറ്റർ വീതിയിലും വരെ കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ മണ്ണ് ഇരുന്നുപോയിട്ടുണ്ട്. സോയിൽ പൈപ്പിംഗ് എന്ന പ്രതിഭാസമാണിത്. സമീപ പ്രളയങ്ങളിൽ കളിമണ്ണും ചെമ്മണ്ണും ഒഴുകിപ്പോയതിനെത്തുടർന്ന് ഉപരിതലം ഇടിഞ്ഞുപോയതാണു കാരണം. മണ്ണ് കുത്തൊഴുക്കിൽ കുതിർന്ന് ഒലിച്ചുപോകുന്ന ഈ പ്രതിഭാസത്തെ ടണൽ ഇറോഷൻ എന്നാണ് പറയുക. പുഴയിലെ മണൽശേഖരം മുൻപൊക്കെ പ്രകൃതിദത്തമായ തടയണകളും ജലസംഭരണികളുമായിരുന്നു. മണൽശേഖരങ്ങളും തിട്ടകളും ശേഖരിച്ച വെള്ളം ജലനിരപ്പ് താഴുന്നതിനനുസരിച്ച് പുഴയിലേക്ക് ഉൗറിവരുമായിരുന്നു. നീർത്തടങ്ങളിൽ തങ്ങിനിൽക്കുന്ന വെള്ളം, പ്രളയം കഴിഞ്ഞാലും പുഴയിൽ എത്തിയിരുന്നു. മണൽ പാളിയും അടിയിലുള്ള കളിമണ്ണിന്‍റെയും ചെളിയുടെയും പാളിയും ഒഴുകിപ്പോയതോടെ പുഴയുടെ തടത്തിൽ വെള്ളം പിടിച്ചുനിർത്താനാകുന്നില്ല. ഇത് കാലാന്തരത്തിൽ ഭൂഗർഭജലനിരപ്പ് വീണ്ടും താഴാൻ കാരണമാകും.

മലനിരകളും ഇടനാട്ടിലെ കുന്നുകളുമൊക്കെ വെള്ളത്തെ ശേഖരിച്ചുവയ്ക്കുകയും പുഴകളിലൂടെ അത് വേനൽക്കാലത്ത് പുറത്തുവിടുകയും ചെയ്തിരുന്നു. അങ്ങനെയാണ് പുഴകൾ വേനലിൽ കേരളത്തിന്‍റെ ജീവനും ജീവിതവുമായി മാറി നീർച്ചാലുകൾ എന്ന് അറിയപ്പെട്ടത്. വെള്ളം ശേഖരിച്ചുവയ്ക്കേണ്ട മലമുടികൾ ഉരുൾ പൊട്ടിയും മണ്ണിടിഞ്ഞും താഴേക്കുപോന്നതോടെ ആഗിരണശേഷി കുറഞ്ഞു.

ലോകത്തിലെ അഞ്ഞൂറിലേറെ വൻനദികളിൽ പകുതിയിലേറെയും വരളുകയാണെന്ന് ഐക്യരാഷ്ട്രസംഘടന മുന്നറിയിപ്പു തരുന്നുണ്ട്. നൈൽ, ആമസോണ്‍ നദികൾപോലും ഇങ്ങനെ വരണ്ട ദുരന്തത്തിലേക്കൊഴുകുന്പോൾ കേരളത്തിലെ പുഴകളെ ദുർവിധിയിൽനിന്ന് എങ്ങനെ കരകയറ്റാം എന്നതിൽ പഠനം അനിവാര്യമായിരിക്കുന്നു.

കരുതിവയ്ക്കാം ഓരോ തുള്ളിയും

മഴത്താളവും മഴച്ചൊല്ലും മഴക്കഥകളുമൊക്കെ സമൃദ്ധമാക്കിയ കേരളം മഴയനുഭവങ്ങൾ ഓർമയിലൊളിപ്പിച്ചും വിധിയെ പഴിച്ചും കഴിഞ്ഞുകൂടേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു.
പുഴകൾ, തടാകങ്ങൾ, പൊഴിമുഖങ്ങൾ, അഴിമുഖങ്ങൾ, കണ്ടൽക്കാടുകൾ, ഉപ്പളങ്ങൾ, ചതുപ്പുകൾ, കാവുകൾ, കാടുകൾ, തണ്ണീർതടങ്ങൾ തുടങ്ങി ഇക്കോ വ്യൂഹങ്ങൾ ഒന്നടങ്കം കടന്നാക്രമിച്ച് തകർത്ത ജനതതിയായി കാലം നമ്മെ രേഖപ്പെടുത്തിക്കഴിഞ്ഞു. വെള്ളത്തിനായി നാം മണ്ണ് കുഴിച്ച് താഴേക്കിറങ്ങുന്നു. മറുവശത്ത് വികസനത്തിനായി പാറകൾ പൊടിച്ചു തീർക്കുന്നു. അങ്ങനെ പൊടിച്ചും കുഴിച്ചും തീരുകയാണ് ജനനിബിഡമായ കൊച്ചുകേരളം. 2040 ആകുന്നതോടെ ഇപ്പോഴുള്ളതിന്‍റെ 64 ശതമാനം അധികം വെള്ളം കേരളത്തിന് വേണ്ടിവരുമെന്നാണ് കണക്ക്.

ഉറവകൾ വറ്റുന്പോൾ, ജലസ്രോതസുകൾ വരളുന്പോൾ തിരിച്ചറിയുക, കേരളം ഭയാനകമായ പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന്. ആവും വിധത്തിലെത്തിലെല്ലാം ഓരോ തുള്ളി വെള്ളവും നാളേക്കായി കരുതിവയ്ക്കുന്നില്ലെങ്കിൽ നാളെ കേരളം ദാഹിച്ചു വരളും...

(അവസാനിച്ചു)