Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ലൈഫ് ഓഫ് രവീന്ദ്രൻ
രണ്ടര വയസിൽ പോളിയോ ബാധിച്ചതിന്റെ ലക്ഷണം ശരീരത്തിൽ പ്രകടമായി. ശരീരം ശോഷിച്ചുതുടങ്ങി. ആറാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിലെ കുളിമുറിയിൽ കാൽ തെന്നി വീണു. ആറുമാസം കിടപ്പിലായി. തുടർന്ന് എണീറ്റ് നിൽക്കുക, നടക്കുക എന്നത് അസാധ്യമായി. പല ചികിത്സകളും നടത്തി. അൽപം ആശ്വാസം എന്നതിനപ്പുറം പരസഹായമില്ലാതെ നടക്കാൻ സാധിക്കാതെയായി. ഓടിച്ചാടി നടന്ന ബാല്യകാലത്തെയാണ് പോളിയോ കാൽവച്ച് വീഴ്ത്തിയത്. എന്നിട്ടും രവീന്ദ്രൻ തോൽവി സമ്മതിച്ചില്ല. കൈ–കാലുകൾക്ക് നഷ്ടപ്പെട്ട ചലനശേഷിയെ മറികടക്കാൻ നിറങ്ങളാണ് രവീന്ദ്രന് കൂട്ടുനിന്നത്. കണ്ണിൽ കണ്ടതൊക്കെയും രവീന്ദ്രൻ കാൻവാസിലേക്ക് പകർത്തി. പൂക്കളും പൂമ്പാറ്റകളും മരങ്ങളും പക്ഷികളും സൂര്യനും കടലും ആകാശവും ആ കാൻവാസിൽ നിറഞ്ഞു. ജീവൻ തുടിക്കുന്ന ചിത്രങ്ങൾ നോക്കി പലരും അത്ഭുതപ്പെട്ടു. അവരൊക്കെയും അതേ അത്ഭുതത്തോടെ രവീന്ദ്രനെ നോക്കി. രവീന്ദ്രൻ ഒന്നുചിരിച്ചു. നിശ്ചലമായ ആ കൈകൾക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. എല്ലാം പറഞ്ഞത് വായിൽ കടിച്ചുപിടിച്ച ബ്രഷുകളായിരുന്നു.
ചിത്രങ്ങൾ വരയ്ക്കാൻ ജന്മസിദ്ധമായി കിട്ടിയ കഴിവ് ഒരു അക്കാദമിക് മേമ്പൊടിയും കൂടാതെയാണ് രവീന്ദ്രൻ ഉപയോഗപ്പെടുത്തിയത്. ആദ്യം കൈ കൊണ്ടും പിന്നീട് വായ കൊണ്ടും. ഇന്ന് സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് മൗത്ത് ആൻഡ് ഫൂട്ട് പെയിന്റിംഗ് ആർട്ടിസ്റ്റ്സ് (എഎംഎഫ്പിഎ) എന്ന സംഘടയിലെ അസോസിയേറ്റ് മെമ്പറാണ് രവീന്ദ്രൻ. ഇദ്ദേഹം കടിച്ചുപിടിച്ച് ബ്രഷ് കൊണ്ടുവരച്ച ചിത്രങ്ങൾ ഇന്ന് ലോകത്തിന്റെ പലയിടങ്ങളിൽ പല രൂപത്തിൽ എഎംഎഫ്പിഎ വഴി ആൾക്കാർ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് തായിനേരിയിലെ വീട്ടിൽ ചക്രക്കസേരയിലിരുന്ന് സൺഡേ ദീപികയോട് ജീവിതം പറയുകയാണ് രവീന്ദ്രൻ. കൈവിട്ടുപോകുമായിരുന്ന ജീവിതത്തെ കടിച്ചെടുത്ത കഥ.
<ആ>ആദ്യം കാലുകളോട്
ചെന്നൈയിൽ താമസമാക്കിയ മലയാളികളായ കുഞ്ഞിരാമൻ–നാരായണി ദമ്പതികൾക്ക് ആറു മക്കളാണ്
അഞ്ചു പെണ്ണും ഒരാണും. ഏറ്റവും ഇളയ ആൺസന്തതിയെ അവർ രവീന്ദ്രൻ എന്നു വിളിച്ചു. 1969 ലാണ് എം.സി. രവീന്ദ്രന്റെ ജനനം. വിദ്യാഭ്യാസം ഏഴാം ക്ലാസിൽ അവസാനിപ്പിച്ചു. പഠിക്കാൻ മോശമായതുകൊണ്ടായിരുന്നില്ല അക്കാദമിക് വിദ്യാഭ്യാസത്തിന് രവീന്ദ്രൻ പൂർണവിരാമമിട്ടത്. ചെറുപ്രായത്തിൽ പിടികൂടിയ പോളിയോ കാലുകളെ പൂർണമായും കീഴടക്കിയതോടെയാണ് രവീന്ദ്രൻ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചത്.
അക്കാലത്തിനിടയിൽതന്നെ ചിത്രകലയിൽ തനിക്കുള്ള അഭിരുചി രവീന്ദ്രൻ തിരിച്ചറിഞ്ഞിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുത്തു. അധ്യാപകരും വിദ്യാർഥികളും ഏറെ പ്രോത്സാഹനം നൽകുകയും ചെയ്തു. പതിനൊന്നാം വയസിൽ കുളിമുറിയിലെ വീഴ്ചയിൽ കാലുകൾക്കുണ്ടായ തളർച്ചയ്ക്ക് പ്രതിവിധി തേടി രക്ഷിതാക്കൾ രവീന്ദ്രനെ ചെന്നൈയിൽ പലയിടത്തും ചികിത്സയ്ക്ക് വിധേയനാക്കി. ഒന്നും ഫലിക്കാതെ വന്നപ്പോൾ ജന്മനാട്ടിൽ മെച്ചപ്പെട്ട ആയുർവേദ ചികിത്സയുണ്ടെന്നറിഞ്ഞ് പയ്യന്നൂരിലേക്ക് വണ്ടി കയറി. അങ്ങനെ തന്റെ 15–ാം വയസിൽ, കൃത്യമായി പറഞ്ഞാൽ 1984 ൽ രവീന്ദ്രൻ പയ്യന്നൂരിലെത്തി. ഇവിടെ ചികിത്സ പലതും പരീക്ഷിച്ചു. ഒന്നിനും രവീന്ദ്രനെ സ്വന്തം കാലിൽ എഴുന്നേറ്റുനിൽക്കാൻ പ്രാപ്തനാക്കിയില്ല.
<ആ>തളരാതെ മുന്നോട്ട്
വീൽചെയറിലായി പിന്നീടുള്ള യാത്രകൾ. എങ്കിലും രവീന്ദ്രൻ വെറുതെയിരുന്നില്ല. കൈകൾ കൊണ്ട് ചിത്രം വരച്ച് മനസിനെ ശാന്തമാക്കി. പ്രകൃതിയെ പകർത്താനാണ് അന്നും രവീന്ദ്രന് ഇഷ്ടം. അതോടൊപ്പം വ്യക്തികളുടെ ചിത്രങ്ങളും. സിനിമാ നടൻമാരേയും രാഷ്ര്ടീയക്കാരേയും വരച്ചുതുടങ്ങിയ രവീന്ദ്രൻ പതിയെ ബന്ധുക്കളുടെ ഫോട്ടോകൾ നോക്കി അതുപോലെ പകർത്താൻ തുടങ്ങി.
അത്തരം ചിത്രങ്ങൾ കണ്ടവർ ചില ഫോട്ടോകൾ കൊടുത്ത് ഇതുപോലെ വരച്ചുതരാമോ എന്ന് രവീന്ദ്രനോടു ചോദിച്ചു. ശ്രമിച്ചുനോക്കാം എന്നായിരുന്നു രവീന്ദ്രന്റെ മറുപടി. ശ്രമം വിജയിച്ചു. പലരുടേയും ഫോട്ടോകൾ നോക്കി അതുപോലെ വരച്ചുകൊടുത്തു. വ്യക്തികളുടെ ഫോട്ടോകൾ നോക്കിയുള്ള ചിത്രരചന ഒരു പ്രഫഷണൽ ജോലിയായി രവീന്ദ്രൻ തെരഞ്ഞെടുത്തു. വരച്ചുകൊടുത്തവയ്ക്ക് പ്രതിഫലവും ലഭിച്ചു. ചിത്രങ്ങൾ വരച്ചുകൊടുക്കപ്പെടും എന്നൊരു ബോർഡും വീടിനരികിൽ സ്ഥാപിച്ചു. അതുകൊണ്ട് മംഗളൂരുവിൽ നിന്നടക്കം ഓർഡറുകൾ കിട്ടി.
എന്നാൽ വിധി പിന്നെയും രവീന്ദ്രനെ വേട്ടയാടി. കൈകളുടെ ചലനശേഷി മനസിന്റെ ആഗ്രഹത്തിനനുസരിച്ച് നടക്കാതെ പോയി. കൈകൾക്ക് തളർച്ച അനുഭവപ്പെട്ടു തുടങ്ങി. ചിത്രരചനയുടെ താളവും കൃത്യതയും ആരോ അടർത്തിയെടുത്തതു പോലെ. രവീന്ദ്രൻ അവിടെയും പൊരുതി. കൈകൾ കൊണ്ട് പൂർത്തിയാക്കാൻ സാധിക്കാത്ത ചിത്രങ്ങളെ വായ കൊണ്ട് രവീന്ദ്രൻ പൂർത്തിയാക്കി. ബ്രഷ് കടിച്ചുപിടിച്ചായിരുന്നു രവീന്ദ്രന്റെ പരീക്ഷണം. അത്തരം ഒരു രീതിയെക്കുറിച്ച് മുമ്പ് എപ്പോഴോ വായിച്ചറിഞ്ഞ അറിവു മാത്രമേ രവീന്ദ്രനുണ്ടായിരുന്നുള്ളൂ. ഏറെ സമയമെടുത്താണ് ആദ്യമൊക്കെ ചിത്രം പൂർത്തിയാക്കിയത്. താൻ വായ കൊണ്ടു ചിത്രം വരയ്ക്കുന്ന കാര്യം മറ്റുള്ളവരോട് പറയാൻ രവീന്ദ്രന് അന്നു മടിയായിരുന്നു. എന്നാൽ എന്നോ എപ്പോഴോ ആ സത്യം പുറംലോകമറിഞ്ഞു. കേട്ടവരും കണ്ടവരും പ്രോത്സാഹിപ്പിച്ചു.
<ആ>വഴിത്തിരിവ്
വായ കൊണ്ട് ചിത്രം വരയ്ക്കുന്ന കുഞ്ഞിമംഗലം സ്വദേശി ഗണേഷ് കുമാറിനെ നേരിൽ കണ്ടു സംസാരിച്ചതും രവീന്ദ്രന്റെ മുന്നോട്ടുള്ള കുതിപ്പിന്റെ അനിവാര്യ ഘടകമായി. കുഞ്ഞിമംഗലത്തെ ചിത്രകലാധ്യാപകനായ കെ.ടി. നാരായണൻ മാസ്റ്ററെ പരിചയപ്പെട്ടതോടെ ചിത്രരചനയെക്കുറിച്ച് കൂടുതൽ അറിയാനും പുതിയ വാതായനങ്ങൾ തുറക്കുന്നതിനും കാരണമായി. നാരായണൻ മാസ്റ്ററുടെ നിർദേശപ്രകാരമാണ് രവീന്ദ്രൻ ഏഴു ചിത്രങ്ങൾ എഎംഎഫ്പിഎ എന്ന സംഘടയ്ക്ക് അയച്ചുകൊടുക്കുന്നത്. സംഘടനയിൽ അതിനു മുമ്പേ അംഗമായിരുന്ന ഗണേഷ് കുമാറിന്റെ സഹായത്തോടെയാണ് ചിത്രങ്ങൾ അയച്ചത്. പ്രകൃതിയിലെ കാഴ്ചകളാണ് അതിലേക്കും പകർത്തിയത്.
മൂന്നുദിവസം കഴിഞ്ഞപ്പോൾ ഒരു അറിയിപ്പുകിട്ടി. സംഘടനയുടെ മുംബൈയിലെ പ്രസാധക കേന്ദ്രത്തിലേക്ക് നേരിട്ട് വരണം എന്നായിരുന്നു അറിയിപ്പ്. രവീന്ദ്രന്റെ ശാരീരിക വൈകല്യത്തെക്കുറിച്ചും വരയ്ക്കാനുള്ള കഴിവിനെക്കുറിച്ചും നേരിട്ടറിയാനാണ് മുംബൈയിലേക്ക് വിളിപ്പിച്ചത്. ആറുദിവസം രവീന്ദ്രൻ മുംബൈയിൽ തങ്ങി. അവിടെ എക്സിബിഷൻ ഹാളിൽ ജനങ്ങളുടെ ഇടയിൽനിന്ന് വരയ്ക്കണം. വിഷയങ്ങളൊന്നുമില്ല, എന്തും വരയ്ക്കാം. രവീന്ദ്രൻ മൂന്നു ചിത്രങ്ങൾ വരച്ചു. അങ്ങനെ 2003 ൽ എഎംഎഫ്പിഎയിൽ രവീന്ദ്രന് സ്റ്റുഡന്റ് മെമ്പർഷിപ്പ് ലഭിച്ചു.
സംഘടനയിൽ അംഗമായാൽ പിന്നെയുള്ള വരകൾ അവർക്കു വേണ്ടി മാത്രമാണ്. അതിനുള്ള പ്രതിഫലവും അവർ തരും. ചിത്രരചനയെക്കുറിച്ച് കൂടുതൽ പഠിക്കാൻ സ്കോളർഷിപ്പും ലഭിക്കും. നല്ല ചിത്രങ്ങൾ വരച്ച് അവർക്ക് അയച്ചുകൊടുക്കുക. അവർ ചിത്രങ്ങൾ വിലയിരുത്തി മെച്ചപ്പെട്ടത് തെരഞ്ഞെടുത്ത് വിപണിയിൽ എത്തിക്കും. അങ്ങനെ രവീന്ദ്രന്റെ ചിത്രങ്ങളും ലോകം കണ്ടുതുടങ്ങി. വരകളുടെയും വർണങ്ങളുടെയും നിയമാവലിക്കപ്പുറത്തുനിന്ന് തന്റേതായ ചിത്രബോധത്തിൽനിന്നും വിരിയിച്ചെടുത്ത രവീന്ദ്രന്റെ രചനകൾക്ക് ഇന്നു ലോകമെങ്ങും ആവശ്യക്കാർ ഏറെയാണ്.
<ആ>സ്വന്തം കാലിൽ
സംഘടനയിൽ സ്റ്റുഡന്റ് മെമ്പറായി തുടങ്ങിയ രവീന്ദ്രന് 2011 ലാണ് അസോസിയേറ്റ് മെമ്പർഷിപ്പ് ലഭിച്ചത്. വിവിധ രാജ്യങ്ങളിലായി സംഘടന വിളിച്ചുചേർക്കുന്ന യോഗത്തിലടക്കം അസോസിയേറ്റ് മെമ്പർക്ക് പങ്കെടുക്കേണ്ടതായുണ്ട്. അതിനുള്ള യാത്രാ ചെലവടക്കം മുഴുവൻ തുകയും സംഘടനയാണ് നൽകുക.
രവീന്ദ്രൻ ഇന്ന് ‘സ്വന്തം കാലിലാണ്’ നിൽക്കുന്നത്. എഎംഎഫ്പിഎ എന്ന സംഘടയിൽ അംഗമായതുവഴി ചിത്രരചയിൽ കൂടുതൽ മെച്ചപ്പെടാനും സാമ്പത്തികമായി മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനും സാധിക്കുന്നുണ്ടെന്ന് രവീന്ദ്രൻ പറയുന്നു. ആദ്യം കാലുകളിലും പിന്നീട് കൈകളിലും വിധി നടത്തിയ വേട്ടയിൽനിന്നും ജീവിതത്തെ കടിച്ചെടുക്കുകയായിരുന്നു രവീന്ദ്രൻ.
രവീന്ദ്രന്റെ ഫോൺ നമ്പർ: 9497296993
<ആ>ഷിജു ചെറുതാഴം
കാന്താ ഞാനും വരാം.. തൃശിവപേരൂർ പൂരം.. കാണാൻ...
വെള്ളിയാഴ്ചയാണ് തൃശൂർ പൂരമെങ്കിലും തൃശൂരിൽ പൂരക്കാഴ്ചകൾ വിരിഞ്ഞുവിടർന്നു ക
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
കലിഫോർണിയ: ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണു വാക്വിറ്റ. ശരീരത്തിനു ചാരനിറ
ചൂടൻ ഡ്രൈവിംഗ്
വേനല്‍ച്ചൂട് കനത്തതോടെ ഡ്രൈവിംഗില്‍ കരുതല്‍ വേണമെന്ന മുന്നറിയിപ്പുമായി എത്തി
വിശപ്പകറ്റി സുഭിക്ഷ അഞ്ചാം വർഷത്തിലേക്ക്
വിശക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വയറു നിറയെ ഭക്ഷണം നൽകുകയെന്നത് ഒരു പുണ്യ
ചൂടുകാലമാണേ, സൂക്ഷിക്കണേ...
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്...പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു... ഇങ്ങനെ
പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും എട്ട് വർഷങ്ങൾ
പതിമൂന്നു വര്‍ഷം മുമ്പ് മട്ടാഞ്ചേരി കൊച്ചങ്ങാടി രക്ഷാ സ്പെഷല്‍ സ്കൂളിലേക്ക് അ
വൈറലായ ആ സൊമാറ്റോക്കാരന്‍
കൊച്ചി: "ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍... ഇതിനൊരു അവസാനം ഇല്ലേ... ഒന്ന് അവസാനി
വയനാട്ടിൽ വന്യമൃഗങ്ങൾ മാത്രമല്ല അപൂർവ പക്ഷികളുമുണ്ട്...
കല്‍പ്പറ്റ: കേരളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള
പട്ടായയെ വിറപ്പിച്ച് സിംഹക്കുട്ടിയുടെ കാർ യാത്ര; വെട്ടിലായി ഇന്ത്യൻ ഉടമ
പട്ടായ: പട്ടായ നഗരത്തെ അന്പരപ്പിച്ച കാഴ്ചയായിരുന്നു അത്! ലോകത്തെ ആഡംബരക്കാറു
മോദിയുടെ ഗ്രാമത്തില്‍ 3,000 വര്‍ഷം മുൻപേ മനുഷ്യവാസം
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂവായിരം വര്‍ഷം മുന്‍പുള്ള മനുഷ്യവാസത്തി
30 വർഷം മുന്‍പ് മോഷണം പോയ ബാഗ് തിരികെ കിട്ടി
മോസ്കോ: സാധനങ്ങൾ കവർച്ചചെയ്യപ്പെടുന്നത് ആർക്കായാലും സങ്കടമുണ്ടാക്കുന്ന കാര്‍
ലോട്ടറിയടിച്ചു; വീട്ടമ്മ ബോധംകെട്ടു!
ന്യൂയോര്‍ക്ക്: കോടികൾ ലോട്ടറിയടിച്ചെന്നു കേട്ടാൽ അസാധാരണരീതിയിലായിരിക്കും ആ
"പ്രിയ സാന്താ, അസുഖമായതിനാൽ ഇത്തവണ വരില്ല അല്ലേ...'; ഹൃദയത്തിൽ തൊട്ട് 10 വയസുകാരിയുടെ കത്ത്
ലണ്ടൻ: ക്രിസ്മസിനു സമ്മാനവുമായി സാന്താക്ലോസ് എത്തുമെന്നു കരുതുന്നവരാണു കുട്ടി
‘ബുള്ളറ്റ് ബാബ’യുടെ അനുഗ്രഹം തേടി; എൽഫീൽഡ് ബുള്ളറ്റിനെ പ്രതിഷ്ഠയാക്കി ആരാധന
രാജസ്ഥാനിലെ ഒരു ക്ഷേത്രം ജനശ്രദ്ധയാകർഷിച്ചത് അതിന്റെ വാസ്തുകലയിലോ ഉത്സവാഘോ
ലോകത്ത സുന്ദരന്‍ മരം പ്രായം 800
സോൾ: ദക്ഷിണകൊറിയയിൽ ഒരു മുതുമുത്തശൻ മരമുണ്ട്. 800 വയസാണു പ്രായം. ഏകദേശം 17 മ
ആ മഞ്ഞുമല ഒഴുകുകയാണ്...! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല നീങ്ങുന്നത് ദിവസവും മൂന്നു മൈൽ
ന്യൂയോർക്ക്: 1980 മുതൽ സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ
ഉത്തരം പറഞ്ഞ് പയ്യൻ നേടിയത് ഒരു കോടി
മുംബൈ: ഇന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയായ കോന്‍ ബനേഗ ക്രോർപതിയിൽ വിസ്മയിപ്പിക്കു
കൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
ഹീലോംഗ്ജിയാംഗ്(ചൈന): വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴി
അടുത്തമാസം ലോകത്ത് ദുരന്തങ്ങളുടെ പരന്പര..! ഞെട്ടിക്കുന്ന പ്രവചനവുമായി "ബ്രസീലിന്റെ നോസ്ട്രഡാമസ്'
ബ്രസീലിയ: ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേ
19.97 രൂപയുടെ സ്റ്റാന്പ് വിറ്റത് 16.65 കോടിക്ക്!
ന്യൂയോർക്ക്: സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവർ ലോകത്ത് ഒരുപാടുണ്ട്. അപൂർവമായ സ
കൈയടി നേടി "ഓട്ടോറിക്ഷാ റേസ്'
കോഹിമ: പതിനായിരക്കണക്കിന് ഓട്ടോറിക്ഷകളും ഓട്ടോ ഡ്രൈവർമാരുമുള്ള രാജ്യമാണ് ഇ
ഏതു പട്ടിക്കും ഒരു ദിവസമുണ്ട്..! തെരുവുനായ നെതർലൻഡ്സിലേക്കു പറക്കും
വാരണാസി: ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറയുന്നതു ചുമ്മാതല്ല. ഉത്തർപ്രദേശ
കാരറ്റ് പാടത്ത് പുരാവസ്തുക്കളുടെ വൻ വിളവെടുപ്പ്
ജനീവ: വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗുട്ടിംഗൻ പട്ടണത്തിനു സമീപമുള്ള കാരറ
കരുതിയതുപോലെയല്ല അന്പിളി അമ്മാവന്റെ പ്രായം..!
ഷിക്കാഗോ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്
ഇന്ത്യക്കാരുടെ "ഗാർലിക് നാൻ' അടിപൊളിയെന്നു സായിപ്പ്
ന്യൂയോർക്ക്: ലോകത്തിലെ വിവിധ രുചിക്കൂട്ടുകൾ ആസ്വദിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്
ഇനി എഐ കാലം; ബ്രിട്ടനിലെ സ്കൂളിൽ “എഐ ഹെഡ്മാഷ്’
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും പുതുവിവ്ലവം സൃഷ്ടിച്ചു മുന്ന
അന്നദാതാവിന്റെ മരണം: കുരങ്ങന്റെ ദുഃഖം കണ്ടവർ കരഞ്ഞുപോയി..!
ലക്നൗ: ഉത്തർപ്രദേശിൽനിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ നി
ഈ മീനിന് വെള്ളം വേണ്ട...!
വെള്ളമില്ലാതെ മത്സ്യത്തിനു ജീവിക്കാൻ കഴിയുമോ..? ഇതിനു മറുപടിയായി ഒരു അദ്ഭുതമ
പൂക്കളിൽ ഇവൻ ഭീമൻ..! നാറ്റം മൂലം അടുത്തു ചെല്ലാൻ വയ്യ
തെക്കുകിഴക്കൻ ഏഷ്യയിലെ വിദൂര മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പുഷ്പമാണ് റഫ്ല
തട്ടുകട വിഭവം ഹിറ്റ്..!
ന്യൂഡൽഹി: രുചികരമായ പാചകക്കൂട്ടുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ
"എനിക്ക് പഠിക്കാൻ ഇഷ്ടമാണ്...'! 92കാരി യുപി സ്കൂൾ വിദ്യാർഥിനി
ലഖ്നോ: പ്രായം വെറുമൊരു സംഖ്യയാണ് എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ
എയർഹോസ്റ്റസുമാരുടെ ചിരി വെറും ചിരിയല്ല!
വിമാനത്തിനുള്ളിലേക്ക് കയറുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് തൊഴുകൈയോടെ നിൽക്ക
വിമാനത്തിൽ പട്ടിശല്യം! ദന്പതികൾക്ക് ടിക്കറ്റ് ചാർജ് മടക്കി നൽകി
സിംഗപ്പുർ: പാരീസിൽനിന്നു സിംഗപ്പുർ എയർലൈൻസ് വിമാനത്തിൽ യാത്രചെയ്ത ദന്പതി
"എഐ' ക്രിമിനലുമാകും!
മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ (എഐ) ഉപയോഗം വ്യാപകമാകുന്നതിനിടെ ഇ
ഭർത്താവിന് 42 കോടി ബംപർ, ഭാര്യയ്ക്ക് തണ്ണിമത്തൻ!
കൊളറാഡോ: എഴുപത്തിയേഴുകാരനായ ഭർത്താവ് കുറച്ചു പൂക്കളും ഒരു തണ്ണിമത്തനുമായി
വീണ്ടും മാസ്ക് അണിയും കാലം...
രണ്ട് വര്‍ഷമായി മാറ്റിവച്ച മാസ്ക് ഒരിക്കല്‍കൂടി അണിയേണ്ടിവരുമെന്ന് വിചാരിച
കുടിയന്മാർ മൂക്കുമുട്ടെ തിന്നു; പണം ചോദിച്ചപ്പോൾ ഇടിയോടിടി
നോയിഡ: നോയിഡയിലെ ഒരു ഹോട്ടലിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മ
ചിലന്തി കൊണ്ടുവന്ന ഭാഗ്യം..! പ്രതിമാസം 10.37 ലക്ഷം വീതം 30 വർഷം
ലണ്ടന്‍: മൂന്നു പെണ്‍മക്കൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുന്പോഴാണു വീടിനു മുന്‍
നേപ്പാളില്‍ നിന്നൊരു അനൂപ് മേനോന്
കുറ്റവാളികള്‍ രണ്ടു തരത്തിലുണ്ടെന്ന് പറയാറുണ്ട്. ഒന്ന് എന്തെങ്കിലുമൊരു സാഹചര
ട്രെയിനിൽ ടിക്കറ്റ് എടുത്ത് ആടിന്റെ യാത്ര! ഉടമയ്ക്കു കൈയടി
ഇന്ത്യൻ റെയിൽവേയിൽ കഴിഞ്ഞദിവസമുണ്ടായ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറ
സുന്ദരൻ ഞാനും..! കണ്ണാടി നോക്കുന്ന കുതിര വൈറൽ
ചിന്താശേഷിയുള്ള മൃഗങ്ങൾ ഉണ്ടെങ്കിലും സൗന്ദര്യബോധമുള്ള മൃഗങ്ങളെപ്പറ്റി അധികം
അന്പന്പോ... 39 അടി ഉയരം 82 അടി നീളം!
ലിസ്ബൺ: പോർച്ചുഗലിലെ പോന്പലിൽ ഒരു വീടിന്റെ നിർമാണപ്രവൃത്തികൾക്കായി മുറ്റത്
ഓടുന്ന ട്രെയിനിനടിയില്‍ സാരിയുടുത്ത സ്ത്രീ..!
നിര്‍ത്തിയിട്ട ട്രെയിനിനടിയില്‍ കൂടി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതി
തക്കാളിയിൽ കുളിച്ച് ചുവന്ന് സ്പെയിൻ; ആഘോഷമാക്കി ലാ ടൊമാറ്റിന ഫെസ്റ്റിവൽ
ഏത് രാജ്യത്തേക്ക് യാത്ര ചെയ്താലും അവിടുത്തെ എല്ലാത്തരം ഉത്സവങ്ങളും ആഘോഷങ്ങളും ന
മലയാളിക്കു പൂവിടാൻ തമിഴ്നാട്ടിൽ ഒരുക്കം
കർക്കടക മാസം കഴിഞ്ഞാൽ ഓണത്തിനുള്ള ഒരുക്കങ്ങളിലേക്ക് മലയാളികൾ കടക്കും. പൂക്
കഷണ്ടി മറച്ചു കല്യാണം കഴിക്കാനെത്തി തല്ലുകൊണ്ടതു മിച്ചം!
പട്ന: കഷണ്ടി വിഗ് വച്ച് മറച്ചു വിവാഹം കഴിക്കാനെത്തിയയാൾ വധുവിന്റെ ബന്ധുക്കളു
അപൂര്‍വ നീരാളിയെ കണ്ടെത്തി!
പടിഞ്ഞാറന്‍ കോസ്റ്റാറിക്കയിലെ ആഴക്കടലിൽ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിയെ ക
"എഗ് പാനിപ്പൂരി' സൂപ്പർ
ഉത്തരേന്ത്യയിലെ തട്ടുകടകളിലെ മെനുവില്‍ ഒരു പുത്തന്‍ വിഭവം കൂടി എത്തിയിരിക്കു
മരിക്കും മുൻപ് നാൻസി എഴുതി സ്വത്ത് മുഴുവൻ എന്റെ പൂച്ചകൾക്ക്!
വളര്‍ത്തുമൃഗങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നവരെക്കുറിച്ചുള്ള കഥകൾ ഒരുപാട് ക
കോടീശ്വരൻ എന്നു പറഞ്ഞിട്ട് എന്താ കാര്യം? 27-ാം തവണയും ലിയാങ് ഷി പരീക്ഷയിൽ തോറ്റു
ബീജിംഗ്: ചൈനീസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും കഠിനമായ പരീക്ഷയാണ് "ഗാവോ
ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച..! റോസി @ 32
ലണ്ടൻ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ചയാണ് റോസി. ജൂൺ ഒന്നി
ഭൂമിക്ക് സന്തോഷിക്കാം! പ്ലാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തി
പ്ലാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുക
വിവാഹം ബഹിരാകാശത്ത്, ഒരാൾക്ക് ഒരു കോടി
വിവാഹാഘോഷം വ്യത്യസ്തമാക്കാൻ പലരും പലതും ചെയ്യുന്നുണ്ട്. എന്തൊക്കെ പുതുമ കൊണ്ടു
ശനിയുടെ ഉപഗ്രഹം തേടി നാസയുടെ "പാമ്പ്'
വാഷിംഗ്ടണ്‍ ഡിസി: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസിൽ പര്യവേക്ഷണത്തിന
വരുന്നു "എല്‍ നിനോ'; വര്‍ഷാവസാനം ചൂട് റിക്കാര്‍ഡില്‍ എത്തും
ബ്രസ്സല്‍സ്: 2023-24ല്‍ ലോകത്ത് റിക്കാര്‍ഡ് താപനില രേഖപ്പെടുത്തുമെന്ന് ശാസ്ത്രജ്
ലങ്ക കടന്ന് വാനരപ്പട ചൈനയിലേക്ക്
രാമായണത്തിൽ സീതയെ രക്ഷിക്കാനായി വാനരപ്പട ലങ്കയിലേക്ക് ആണ് കടന്നതെങ്കിൽ ഇപ
ലോകം അവസാനിച്ചാലും ഈ അറയിൽ വാഴാം..!
യുഎസ്: സവിശേഷമായ ഒരു ഭൂഗർഭ അറ നിർമിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ മുൻ
നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റു, 122 കോടി രൂപ
ദുബായ്: ലോകത്തിലെ ഏറ്റവും ചെലവേറിയ നന്പർ പ്ലേറ്റ് ദുബായിയിൽ! "P 7' എന്ന ഈ നന്പ
ലണ്ടനിലെ ഭിക്ഷാടകർക്ക് ആഡംബര ജീവിതം!
ലണ്ടൻ: ലണ്ടനിലെ ഭിക്ഷാടകരെക്കുറിച്ചറിഞ്ഞാൽ ആരും അതിശയിച്ചുപോകും! നഗരത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള യുവതിയുടെ ദുഃഖം നിസാരമല്ല
ബള്‍ഗേറിയയിലെ ബര്ഗാസില്നിന്നുള്ള ആന്‍ഡ്രിയ ഇവാനോവ എന്ന 25കാരി പ്രശസ്തയാണ്
Latest News
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
Latest News
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top