കേരളത്തിലെ വനിതാ ഗുണ്ട
കേരളത്തിലെ വനിതാ ഗുണ്ട
കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു വരാപ്പുഴ പീഡനക്കേസ്. നിർധനകുടുംബത്തിലെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുക്കളുടെ സഹായത്തോടെ ഇടനിലക്കാരിയായി ശോഭാജോണ്‍ പലപ്രമുഖർക്കും കാഴ്ചവച്ചു. ശോഭാ ജോണിനു 18 വർഷം തടവും പിഴയുമാണ് കോടതി വിധിച്ചത്.

കേരളത്തിൽ ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ വനിതയെന്ന റെക്കോർഡിനുടമയാണ് ശോഭാ ജോണ്‍. തിരുവനന്തപുരം സ്വദേശിനിയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ശോഭാ ജോണ്‍ ക്രിമിനലായി വളർന്നത്. ചെറുപ്രായത്തിൽത്തന്നെ വിവാഹിതയായി, എങ്കിലും പിന്നീട് നാട്ടുകാർ കേൾക്കുന്നത് അനാശാസ്യ വാർത്തകളും അറസ്റ്റുമാണ്. ഇതോടെ വീടുമായുള്ള ബന്ധം ഉപേക്ഷിച്ചു. പിന്നീട് പണം പലിശയ്ക്കു കൊടുത്തു തുടങ്ങി. പണമിടപാടിലെ പ്രശ്നങ്ങൾ ഒതുക്കാനാണ് ഗുണ്ടാ സംഘങ്ങളെ ആദ്യമായി സമീപിച്ചത്. പിന്നീട് ഗുണ്ടാ സംഘങ്ങളുടെ തലൈവിയായി മാറി. ക്വട്ടേഷനു പുറമേ സ്വന്തമായി പെണ്‍വാണിഭ സംഘവും രൂപീകരിച്ചു. ബ്ലാക്ക് മെയിലിംഗും ക്വട്ടേഷനും പെണ്‍വാണിഭവവുമായി ശരിക്കുമൊരു അധോലോക നായികയായി.

ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയിൽ ചെയ്തും സ്വർണവും പണവും തട്ടിയെടുത്ത കേസിലാണ് ശോഭാജോണ്‍ കുപ്രസിദ്ധയാകുന്നത്. ശോഭാ ജോണ്‍ മുഖ്യപ്രതി. 2006 ജൂലെെ 23നാണ് തന്ത്രിയെ കുടുക്കിയ ഫ്ളാറ്റിലെ ബ്ലാക്ക് മെയിൽ നടക്കുന്നത്. തന്ത്രപൂർവം തന്ത്രിയെ ഫ്ളാറ്റിലെത്തിച്ച് കത്തിയും തോക്കും കാണിച്ചു ഭീഷണിപ്പെടുത്തിയാണ് ശോഭാ ജോണും കൂട്ടാളികളും കൊള്ളയടിച്ചത്. തന്ത്രിയുടെ 27.5 പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തു.മറ്റൊരു സ്ത്രീയേയും തന്ത്രിയേയും നഗ്നരാക്കി ചിത്രമെടുത്തു. ഇതിനായി 30 ലക്ഷം രൂപ കൂടിയാണ് ചോദിച്ചത്.

പോലീസിന്‍റെ നോട്ടപ്പുള്ളി ആയിരിക്കുന്പോഴാണ് ശോഭാ ജോണ്‍ വരാപ്പുഴ പെണ്‍വാണിഭത്തിനു ഇറങ്ങിയത്. 16 തികയാത്ത പെണ്‍കുട്ടിയെ നിരവധി പേർക്കാണ് സംഘം കാഴ്ച വച്ചത്. എറണാകുളം ജില്ലയിലെ വരാപ്പുഴയിലുള്ള ഒരു വാടകവീട്ടിലാണ് പീഡനം നടന്നത്.2011 ജൂലൈ മൂന്നിന് പോലീസ് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലാകുന്നത്. ബംഗളൂരിലെത്തിച്ചു പലർക്കും കാഴ്ച വച്ചു. ബംഗളൂരിൽവച്ചാണ് ശോഭാജോണ്‍ പിടിയിലാകുന്നത്. തന്ത്രികേസിൽ ഏഴുവർഷം, പീഡനത്തിന് 18 വർഷം.

2012ൽ നടന്ന ബ്ലാക്ക് മെയിൽ കേസിൽ ശോഭാ ജോണിനും കൂട്ടാളി ബെച്ചുറഹ്മാനുടമക്കം 11 പ്രതികളെയും കോടതി ശിക്ഷിച്ചു.ഏഴ് വർഷം കഠിന തടവാണ് കോടതി ശോഭയ്ക്കും കൂട്ടാളികൾക്കും വിധിച്ചത്.

കൊച്ചിയിൽ നടന്നത്

ശോഭാ ജോണിനെപ്പോലെ ക്രിമിനലുകളാണെന്നോ ഗുണ്ടകളാണെന്നോ അവർ എന്ന് ആരും പറയില്ല. എന്നാൽ ഇവരും കുറ്റകൃത്യമാണ് ചെയ്തത്. ഒരു ടാക്സി ഡ്രൈവറെ ജനം നോക്കിനിൽക്കേ അടിച്ചു താഴെ വീഴ്ത്തിയശേഷം കല്ലുകൊണ്ട് തലയ്ക്കിടിക്കുക എന്നതു കുറ്റകൃത്യം തന്നെ. സിസിടിവി കാമറകൾ കള്ളം പറയാതെ നിൽക്കുന്നുവെന്ന് ഓർക്കുക. കൊച്ചി വൈറ്റിലയിൽ യുവതികളുടെ ആക്രമണത്തിനിരയായ ടാക്സി ഡ്രൈവർ ഷെഫീഖിന്‍റെ ജീവിതാവസ്ഥ പരിതാപകരം. കുടുംബം പോറ്റാൻവേണ്ടി വളയം പിടിക്കാനിറങ്ങിയ ഷെഫീഖ് ആക്രമണമേറ്റ് കിടപ്പിലായതോടെ കുടുംബത്തിന്‍റെ വരുമാനം നിലച്ചു. അതേസമയം, ആ നശിച്ച നിമിഷങ്ങൾക്കുശേഷം താനൊരു തീരുമാനമെടുത്തെന്നും ഷെഫീഖ് പറയുന്നു.മറ്റൊന്നുമല്ല, ഇനി ജോലിക്കു പോകുന്പോൾ മുണ്ടുടുക്കില്ല. ആക്രമിച്ച സ്ത്രീകൾ തന്‍റെ മുണ്ട് വലിച്ചുപറിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.

ബുക്ക് ചെയ്ത കാറിൽ പുരുഷ യാത്രക്കാരനുമായി വന്ന കുന്പളം താനത്തിൽ ഹൗസിൽ ഷെഫീക്കിനെ (37) ഈ മാസം 20നായിരുന്നു സ്ത്രീകൾ റോഡിലിട്ട് മർദിച്ചത്. മർദനത്തെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ഷെഫീക്ക് തനിക്കുണ്ടായ ശാരീരികവും മാനസികവുമായ ഞെട്ടലിൽ നിന്ന് ഇതുവരെ മുക്തനായിട്ടില്ല.സാധാരണ ജോലിക്ക് പോകുന്പോൾ ഞാൻ ജീൻസാണ് ധരിക്കാറുള്ളത്. അന്ന് ആ നശിച്ച ദിവസം എന്‍റെ ഗ്രഹപ്പിഴയ്ക്ക് മുണ്ട് ധരിക്കാൻ തോന്നി. ഇന്നിപ്പോൾ ആ നിമിഷത്തെ ഞാൻ ശപിക്കുകയാണ്. ഇനി ഒരിക്കലും ജോലി സമയത്ത് ഞാൻ മുണ്ട് ധരിക്കില്ലെന്ന് ഷെഫീഖ് ഉറപ്പിച്ച് പറയുന്നു.

തന്നെ മർദിക്കുന്ന ദൃശ്യങ്ങൾ ടിവിയിൽ കണ്ട അമ്മ ബോധരഹിതയായി. ഭാര്യയേയും ഈ സംഭവം വല്ലാത്ത മനോവിഷമത്തിലാക്കി. പത്തു വയസുള്ള മകൻ നിറുത്താതെ കരയുകയായിരുന്നു. പിന്നീട്, ഉപ്പ റോഡിൽ നഗ്നനായി നിന്നുവെന്ന് തമാശയായി അവൻ പറഞ്ഞു. യഥാർത്ഥ വസ്തുത മനസിലായപ്പോൾ അങ്ങനെ പറയുന്നത് അവൻ നിർത്തി. സംഭവത്തെക്കുറിച്ച് ഓർക്കാൻ പോലും കഴിയുന്നില്ലെന്ന് ഷെഫീഖ് മനോവിഷമത്തോടെ പറഞ്ഞു. സംഭവത്തിന് ശേഷം മാതാപിതാക്കളുടെ മുഖത്ത് നോക്കാൻ പോലും വിഷമമായിരുന്നു. ഇനി ആർക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടാവരുതേയെന്നാണ് തന്‍റെ പ്രാർഥനയെന്നും അദ്ദേഹം പറഞ്ഞു.

ജാമ്യമില്ലാത്ത വകുപ്പുകൾപ്രകാരം കേസെടുക്കപ്പെട്ട ഷെഫീഖിന് സമയം മോശമാണെങ്കിൽ രണ്ടു വർഷം തടവുശിക്ഷയും അനുഭവിക്കേണ്ടി വന്നേക്കും.യൂബർ ടാക്സി ഡ്രൈവർക്ക് മർദനമേറ്റ സംഭവത്തിൽ തെറ്റ് പൂർണമായും യുവതികളുടെ ഭാഗത്താണെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷിയും രംഗത്തു വന്നിരുന്നു. ഷെഫീക്കിനെ വൈറ്റിലയ്ക്കു സമീപം മൂന്നു യുവതികൾ ചേർന്ന് മർദ്ദിച്ച സംഭവത്തിന്‍റെ ഏക സാക്ഷിയാണു തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഷിനോജ്. യുവതികൾ സംഘം ചേർന്ന് ഡ്രൈവറെ ആക്രമിക്കുകയായിരുന്നെന്നും ഡ്രൈവർ മോശമായി പെരുമാറിയെന്ന യുവതികളുടെ ആരോപണം കളവാണെന്നും സംഭവം നടന്ന സമയത്ത് വാഹനത്തിലുണ്ടായിരുന്ന ഷിനോജ് പറഞ്ഞു.


പൂൾ ടാക്സി പ്രകാരം വിളിച്ച വാഹനത്തിൽ നിന്ന് ഷിനോജിനെ ഇറക്കിവിടണം എന്നാവശ്യപ്പെട്ട് യുവതികൾ ഷെഫീക്കിനോട് കയർത്തു. എന്നാൽ ഇതിന് ഷെഫീക്ക് തയാറാകാത്തതിനെത്തുടർന്ന് യുവതികൾ അക്രമാസക്തരാകുകയായിരുന്നു. കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നുമുളള ഷെഫീക്കിന്‍റെ പരാതി പൂർണമായും സത്യമാണെന്നും ഇതിനു പുറമേ നടുറോഡിൽ ഷഫീക്കിന്‍റെ അടിവസ്ത്രംവരെ യുവതികൾ വലിച്ചു കീറിയെന്നും ഷിനോജ് പറയുന്നു.

കേരളത്തെ ഞെട്ടിച്ച പെണ്‍കൊലയാളി

കേരളത്തിൽ കൊലപാതക കേസിൽ അറസ്റ്റിലാകുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുകയാണ്. മിക്ക കേസുകളുടെയും കാരണം അവിഹിതവും പണവുമാണ്. കേരളത്തെ ഞെട്ടിച്ച ആദ്യ പെണ്‍കൊലപാതകിയെന്ന് വേണമെങ്കിൽ ഷെറിനെ വിശേഷിപ്പിക്കാം. സൗന്ദര്യം കൈമുതലാക്കിയ രക്തരഷസെന്നാണ് അക്കാലത്ത് മാധ്യമങ്ങൾ ഇവരെ വിശേഷിപ്പിച്ചത്. 2009 നവംബർ ഏട്ടിന് രാവിലെയാണ് ചെങ്ങന്നൂർ കാരണവേഴ്സ് വില്ലയിൽ ഭാസ്കര കാരണവർ എന്ന 65കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ന്യൂയോർക്കിൽ സ്റ്റോർ കീപ്പറായിരുന്ന കാരണവർ ഭാര്യയുടെ മരണത്തെ തുടർന്ന് നാട്ടിൽ തിരികെയെത്തി വിശ്രമജീവിതം നയിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. മരണം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പോലീസ് കാരണവരുടെ മകൻ ബിനു പീറ്ററുടെ ഭാര്യ ഷെറിനെ (27) അറസ്റ്റു ചെയ്തു.
പാവപ്പെട്ട കുടുംബത്തിലെ അംഗമായ ഷെറിനെ ഭാസ്കര കാരണവർ മരുമകളാക്കിയത് ബുദ്ധിമാന്ദ്യമുള്ള മകനെ ശുശ്രൂഷിക്കുമെന്നോർത്താണ്. 2001ൽ വിവാഹത്തെ തുടർന്ന് ഷെറിനെയും ബിനുവിനെയും കാരണവർ ന്യൂയോർക്കിലേക്ക് കൊണ്ടുപോയെങ്കിലും മരുമകളുടെ സ്വഭാവദൂഷ്യം കാരണം കൊലപാതകം നടക്കുന്നതിനു മൂന്നു വർഷം മുന്പ് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഭർത്താവിന്‍റെ പണത്തിൽ ധൂർത്തടിച്ച് നടക്കാനും ഇഷ്ടമുള്ളവർക്കൊപ്പം കഴിയാനുമായിരുന്നു ഷെറിനു താത്പര്യം. മകന്‍റെ കാര്യത്തിൽ തന്‍റെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് മനസിലാക്കിയ കാരണവർ പ്രവാസി ജീവിതം മതിയാക്കി നാട്ടിലെത്തുകയായിരുന്നു. ഇതോടെ സ്വൈര്യവിഹാരം നഷ്ടപ്പെട്ട ഷെറിൻ അസ്വസ്ഥയായി. തന്‍റെ ആവശ്യങ്ങൾൾക്കുള്ള പണത്തിന് നിയന്ത്രണം വച്ചപ്പോൾ പക കടുത്തു. ഒടുവിൽ കൊലയിലേക്കു കാര്യങ്ങളെത്തി. ഇപ്പോൾ ജയിലിലാണ് ഷെറിൻ.

ഹണിമൂണിനിടയിൽ ഭർത്താവിനെ കൊന്ന ഭാര്യ

മൂന്നാറിനെ ഞെട്ടിച്ചൊരു കൊലപാതാകമായിരുന്നു അനന്തപത്മനാഭന്‍റേത്. ആ കൊലപാതകത്തിനു പിന്നിലെ കരങ്ങളാകട്ടെ സ്വന്തം ഭാര്യയുടേതും. കല്യാണം കഴിഞ്ഞ് ഭർത്താവിനൊപ്പം ഹണിമൂണിനെത്തിയതായിരുന്നു ശ്രീവിദ്യ. മൂന്നാറിൽ വച്ച് അനന്തൻ കൊല്ലപ്പെട്ടു. മോഷണ ശ്രമം ചെറുത്ത ഭർത്താവിനെ രണ്ടുപേർ ചേർന്ന് കൊന്നുവെന്ന് ഇവർ പോലീസിനോട് പറഞ്ഞു. ഓട്ടോറിക്ഷക്കാരായ രണ്ടുപേരാണ് ഭർത്താവിനെ കൊന്നതെന്നായിരുന്നു ശ്രീവിദ്യ പറഞ്ഞത്. എന്നാൽ അന്നുരാത്രി തന്നെ ചെന്നൈ സ്വദേശികളായ ആനന്ദ്, അൻപുരാജ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അവിടെ കഥയാകെ മാറി. ശ്രീവിദ്യ പറഞ്ഞിട്ടാണ് തങ്ങൾ വന്നതെന്നും എല്ലാം അവരുടെ അറിവോടെയാണെന്നും താനും ശ്രീവിദ്യയും വർഷങ്ങളായി പ്രണയത്തിലാണെന്നും ആനന്ദ് പറഞ്ഞു. ഒരുമിച്ചുള്ള ചോദ്യം ചെയ്യലിൽ ശ്രീവിദ്യ എല്ലാം സമ്മതിച്ചു. ഭർത്താവിനെ കൊന്ന് കാമുകനുമായി രക്ഷപെടുകയായിരുന്നു പദ്ധതി. ഇപ്പോഴും ജയിലിൽ തന്നെയുണ്ട് ശ്രീവിദ്യ.

കുഞ്ഞിനെതിരേയും ക്വട്ടേഷൻ

ഭർത്താവിനെയും കുഞ്ഞിനെയും കൊല്ലാൻ കാമുകനൊപ്പം പദ്ധതിയിട്ട ടെക്നോപാർക്ക് ജീവനക്കാരി അനുശാന്തിയുടെ കഥ കേരളം മറക്കില്ല. 2014 ഏപ്രിലിൽ ആറ്റിങ്ങലിലാണ് സംഭവം. ടെക്നോപാർക്കിലെ സഹപ്രവർത്തകനായ നിനോ മാത്യവുമൊത്ത് ജീവിക്കാനാണ് മനഃസാക്ഷി മരവിക്കുന്ന കുറ്റകൃത്യത്തിന് അനുശാന്തി കൂട്ടുനിന്നത്. കൊലനടത്താനുള്ള സഹായത്തിന് പിഞ്ചുമകൾ ഓടിനടക്കുന്ന വീട്ടിലെ മുറികൾ വരെ മൊബൈലിൽ പകർത്തി വാട്സ് ആപ്പ് വഴി കാമുകന് നൽകി. ഗുരുതരമായി വെട്ടേറ്റ ഭർത്താവ് രക്ഷപ്പെട്ടെങ്കിലും മൂന്നുവയസ്സുകാരി മകളും ഭർത്താവിന്‍റെ അമ്മയും മരിച്ചു.

കാമുകനെ വെട്ടിനുറുക്കിയ ഡോക്ടർ

കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്കെയ്സിലാക്കുക. ഇത് നാടിന്‍റെ പല ഭാഗങ്ങളിൽ ഉപേക്ഷിക്കുക. കണ്ണൂർ സ്വദേശി ഡോക്ടർ ഓമനയുടെ കേസ് ഞെട്ടലോടെയാണ് കേരളം കേട്ടത്. 1996 ജൂലായ് 11 നാണ് സം ഭവം. മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ച കാമുകനെ ഉൗട്ടിയിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഉൗട്ടി റെയിൽവേ സ്റ്റേഷനിലെ വിശ്രമ മുറിയിലാണ് കൊലപാതകം നടന്നത്. കൊലയ്ക്ക് ശേഷം മൃതദേഹം വെട്ടിമുറിച്ച് സ്യൂട്ട് കെയ്സിലാക്കി. ആന്തരികാവയവങ്ങൾ ചെറു കഷണങ്ങളാക്കി മുറിയിലെ ടോയ്‌ലറ്റിൽ തന്നെ ഫ്ലഷ് ചെയ്തു. മൃതദേഹം ഉപേക്ഷിക്കാൻ ഉൗട്ടിയിൽ നിന്ന് കൊടൈക്കനാലിലേക്ക് കാറിൽ പോകവേ പെട്ടിയിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ട ഡ്രൈവറാണ് വിവരം പോലീസിൽ അറിയിച്ചത്. ഒരു ചെറിയ അശ്രദ്ധ, കൈപ്പിഴ അല്ലെങ്കിൽ ദൈവം അവശേഷിപ്പിച്ച തെളിവിന്‍റെ തരിന്പ്. ഓമന പിടിക്കപ്പെട്ടു. 1998ൽ അവർക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. രണ്ട് വർഷത്തിനു ശേഷം 2001ൽ പരോളിലിറങ്ങിയ ഓമന തിരികെ വന്നില്ല. ഇൻറർപോൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 17 വർഷങ്ങൾക്കിപ്പുറവും ഓമനയെപ്പറ്റി പോലീസിന് ഒരു വിവരവും ഇല്ല.

സൂര്യനാരായണൻ