Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വില്പനക്കാരും പ്രഫഷണലുകളായി
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി താഴെത്തട്ടിലെ കഞ്ചാവ് കച്ചവടക്കാരെ തിരിച്ചറിയാൻ പോലീസ് എക്സൈസ് അധികൃതർക്ക് ഏറെ പണിപ്പെടേണ്ട സാഹചര്യമാണ് നിലവിൽ. മൾട്ടി നാഷണൽ കന്പനികളിലെ ജീവനക്കാരുടെ ശൈലിയിൽ എക്സിക്യൂട്ടീവ് ലുക്കിലാണ് പലരും കഞ്ചാവ് വിൽപ്പന രംഗത്തുള്ളത്. നേരത്തെ സ്ഥിരം വിൽപ്പനക്കാരാണുണ്ടായിരുന്നതെങ്കിൽ നിലവിൽ നവ മാധ്യമങ്ങളുടെയും മൊബൈൽ ഫോണുകളുടെയും സഹായത്തോടെ സുരക്ഷിതമായി വിൽപ്പന നടത്തുന്ന യുവാക്കളാണ് കഞ്ചാവ് മാഫിയയുടെ അടിത്തറ. ഇതരസംസ്ഥാനങ്ങളിലെ പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിനായി പോയി കഞ്ചാവ് വിൽപ്പന തൊഴിലാക്കിയവരും ഏറെയാണ്.
സമീപകാലത്ത് ആലപ്പുഴ ജില്ലയുടെ വടക്കൻ മേഖലയിൽ നിന്ന് നിരവധി പ്രഫഷണൽ ബിരുദധാരികളാണ് കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് എക്സൈസിന്റെയും നാർക്കോട്ടിക് വിഭാഗത്തിന്റെയും വലയിൽ വീണത്. പലരും ഇതരസംസ്ഥാനത്തുനിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ചെറുകിട വിപണനക്കാർക്ക് കൈമാറാൻ ശ്രമിക്കുന്പോഴാണ് പിടിയിലായത്. അറസ്റ്റിലായ ശേഷമാണ് ഇവരിൽ പലരും കഞ്ചാവ് മാഫിയായുടെ കണ്ണികളാണെന്ന് മാതാപിതാക്കൾ പോലും അറിയുന്നത്. ധാരാളം പണവും വാഹനങ്ങളും ലഹരിക്ക് കഞ്ചാവും നൽകിയാണ് വിതരണക്കാർ യുവാക്കളെ താഴേത്തട്ടിലെ കണ്ണികളാക്കുന്നത്. തങ്ങൾക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നവരെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചും ഇവർക്കു യാതൊരു വിവരവും ലഭിക്കാറുമില്ല.
പിടിയിലാകുന്പോൾ പലപ്പോഴും അളവിൽ കുറഞ്ഞ കഞ്ചാവുമാത്രമാണ് കൈയിലുണ്ടാകുന്നതെന്നതിനാൽ നിയമത്തിന്റെ പഴുതുപയോഗിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പുറത്തിറങ്ങുന്ന ഇവർ വീണ്ടും കച്ചവടത്തിൽ സജീവമാകുകയാണ് പതിവ്. യുവാക്കളോടൊപ്പം യുവതികളും വിപണന രംഗത്തുണ്ടെന്നതാണ് ഞെട്ടിക്കുന്നത്. മുൻകാലങ്ങളിൽ സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളുമായിരുന്നു കഞ്ചാവ് കടത്താൻ ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ പൊതു ഗതാഗത സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. സ്ത്രീകളെ പരിശോധനകളിൽ നിന്നും ഒഴിവാക്കുന്നത് പ്രയോജനപ്പെടുത്താനായിട്ടാണ് കഞ്ചാവ് കടത്തലിനെ യുവതികളെ ഉപയോഗിക്കുന്നത്. ആലപ്പുഴ ബീച്ചുമായി ബന്ധപ്പെട്ട് ഒന്നിലേറെ യുവതികളാണ് കഞ്ചാവ് മാഫിയകളുടെ കണ്ണികളായി പ്രവർത്തിക്കുന്നത്.
നടപടി ശക്തമാക്കി അധികൃതർ... നിയമത്തിലെ പഴുത് മുതലാക്കി വില്പനക്കാർ
മാസങ്ങൾക്കു മുന്‍പ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയോട് ലഹരി മരുന്നുകൾ സംബന്ധമായ കേസുകളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. രഹസ്യാന്വേഷണ വിഭാഗം വഴി ഡിജിപിക്കു ലഭിച്ച റിപ്പോർട്ട് പ്രകാരം എറണാകുളം റൂറൽ, ആലപ്പുഴ ജില്ലകളിൽ മയക്കുമരുന്നു കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. എന്നാൽ നടപടികൾ പോലീസ് നാർക്കോട്ടിക് വിഭാഗവും എക്സൈസും ശക്തമാക്കിയതോടെയാണ് കൂടുതൽ വിൽപ്പനക്കാർ കുടുങ്ങുകയും കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതെന്നാണ് അധികൃതർ പറയുന്നത്. 2015ൽ കോട്പാ പ്രകാരം 666 കേസുകളാണ് ആലപ്പുഴയിൽ രജിസ്റ്റർ ചെയ്തിരുന്നത്.
61,342 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തിരുന്നു. 431 കേസുകളിലായി 19.89 കിലോ കഞ്ചാവ് പിടിച്ചെടുത്ത നാർക്കോട്ടിക് വിഭാഗം 506 പേരെ അറസ്റ്റ് ചെയ്തിരുന്നു. 2016 ആയപ്പോഴേക്കും കോട്പാ കേസുകളുടെ എണ്ണം 356 ആയി ചുരുങ്ങിയെങ്കിലും പിടിച്ചെടുത്ത നിരോധിത പുകയില പായ്ക്കറ്റുകളുടെ എണ്ണം 79,693 ആയി ഉയർന്നു. ഇതേകാലയളവിൽ 28.51 കിലോ കഞ്ചാവ് പിടിച്ചെടുക്കുകയും 540 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒന്നര കിലോ ഹാഷിഷും 72 എൽഎസ്ഡി സ്റ്റാന്പും 49 എൽഎസ്ഡി ഷുഗർ ടാബ് ലെറ്റുകളും നാർക്കോട്ടിക് വിഭാഗം പിടികൂടിയിരുന്നു. എന്നാൽ 2017ആയപ്പോഴേക്കും സ്ഥിതി ആകെ മാറി. കോട്പാ കേസുകളിൽ കഴിഞ്ഞ വർഷം കാര്യമായ കുറവാണുണ്ടായത്.
നടപടികൾ ശക്തമാക്കിയ പോലീസ് നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റതിന് 651 പേരെ അറസ്റ്റ് ചെയ്തു. എന്നാൽ കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും പിടിച്ചെടുത്ത കഞ്ചാവിന്റെ അളവിൽ ഭീമമായ വർധനവാണുണ്ടായത്. 55.80 കിലോ കഞ്ചാവാണ് കഴിഞ്ഞ ഡിസംബർ വരെ ആലപ്പുഴ ജില്ലയിൽ നിന്നും വിവിധ കേസുകളിലായി പിടിച്ചെടുത്തത്. മാർച്ച് മാസത്തിൽ 10 കിലോയും ജൂലൈ മാസത്തിൽ 18 കിലോയും കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇതേ കാലയളവിൽ ആലപ്പുഴ എക്സൈസ് നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നേതൃത്വത്തിൽ 22.20 കിലോ കഞ്ചാവ് പിടിച്ചെടുക്കുകയും 257 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
നാർക്കോട്ടിക് വിഭാഗം വലിയ അളവ് കഞ്ചാവുമായി ആളെ പിടികൂടുന്പോൾ കുറഞ്ഞ അളവ് കഞ്ചാവുമായുള്ള വില്പനക്കാരെയാണ് എക്സൈസ് പിടികൂടിയത്. ഒരു കിലോ കഞ്ചാവിൽ താഴെ മാത്രമാണ് പിടിയിലാകുന്നവരുടെ കൈയിലുള്ളതെന്നതിനാൽ തന്നെ നിയമത്തിന്റെ ആനൂകൂല്യം മുതലാക്കി പലപ്പോഴും സ്റ്റേഷൻ ജാമ്യം നൽകി വിതരണക്കാരെ വിടേണ്ട ഗതികേടിലാണ് അധികൃതർ. പുറത്തിറങ്ങുന്ന സമയം മുതൽ തന്നെ ഇവർ വീണ്ടും ലഹരിയുടെ വിതരണക്കാരായി സമൂഹത്തിലേക്ക് ഇറങ്ങുകയും ചെയ്യും.
ലഹരി മാഫിയായെ പ്രതിരോധിക്കാൻ ബോധവത്കരണം കുട്ടികളിലൂടെ
ടീനേജ് പ്രായക്കാരിലും യുവാക്കളിലും വർധിച്ചുവരുന്ന മയക്കുമരുന്നിനോടുള്ള ആസക്തി ഇല്ലാതാക്കാൻ ശക്തമായ നടപടികൾക്കൊപ്പം ബോധവത്കരണപ്രവർത്തനങ്ങളും സജീവമാക്കിയിരിക്കുകയാണ്, എക്സൈസും പോലീസും. സ്കൂൾ തലത്തിൽ സ്ഥലം എസ്ഐയും സ്കൂൾ പ്രിൻസിപ്പലും ഭാരവാഹികളായ സ്കൂൾതല സമിതികളുടെ നേതൃത്വത്തിലാണ് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്. കഞ്ചാവടക്കമുള്ള ലഹരി മരുന്നുകളുടെ വിൽപ്പന സംബന്ധിച്ചുള്ള വിവരങ്ങൾ അധികൃതർക്ക് രഹസ്യമായി കുട്ടികൾക്ക് നൽകാനുള്ള സംവിധാനവും ഇതോടൊപ്പമുണ്ട്. കൂടാതെ ബോധവത്കരണ നാടകങ്ങൾ, സെമിനാറുകൾ, തുടങ്ങിയ പരിപാടികളും വിദ്യാർഥികൾക്കിടയിൽ നടപ്പാക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ലഹരി മരുന്ന് വിൽപ്പയ്ക്കെതിരെ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങൾ വിദ്യാർഥികളുടെ ഇടയിൽ നടപ്പാക്കാനും അതുവഴി വളർന്നുവരുന്ന തലമുറയിലെ ലഹരി ഉപയോഗ വാസന ഇല്ലാതാക്കാനുമുള്ള ശ്രമത്തിലാണ് പോലീസ്. എക്സൈസ് വകുപ്പും സമാനമായ പ്രവർത്തനങ്ങൾ യുവാക്കളുടെ ഇടയിലും വിദ്യാർഥികളുടെ ഇടയിലും നടപ്പാക്കുന്നുണ്ട്. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് സംവിധാനം അടക്കമുള്ളവയെ പ്രയോജനപ്പെടുത്തി നാടിന് ഭീഷണിയാകുന്ന ലഹരി ഭീഷണിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന് വിദ്യാർഥി സമൂഹത്തിന്റെ ഇടയിലും പൊതുസമൂഹത്തിന്റെ ഇടയിലും വലിയ പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. ഒരു തലമുറയെ ഒന്നാകെ ലഹരി മരുന്നിന് അടിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കാനുള്ള ലഹരിമരുന്ന് മാഫിയയുടെ ശ്രമത്തിനെതിരേ അധികൃതരുടെ ഭാഗത്തുനിന്നുള്ള നടപടികൾ മാത്രമല്ല പൊതുസമൂഹത്തിന്റെ ജാഗ്രത കൂടിയാണ് ഉണ്ടാകേണ്ടത്.
(അവസാനിച്ചു)
വി.എസ്. രതീഷ്
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
Latest News
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
ത്രില്ലർ: മുംബൈയെ വിറപ്പിച്ച് പഞ്ചാബ് കീഴടങ്ങി
Latest News
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
ത്രില്ലർ: മുംബൈയെ വിറപ്പിച്ച് പഞ്ചാബ് കീഴടങ്ങി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top