ഇന്നും തുടരുന്ന പീഡനം
ഇന്നും തുടരുന്ന പീഡനം
ലൈംഗികത്തൊഴിൽ ഉപജീവന മാർഗമായി സ്വീകരിച്ച സ്ത്രീകൾക്ക് സുരക്ഷിതമായ താവളമാണ് ചുവന്ന തെരുവുകളെന്നു പറയുമെങ്കിലും ഇത്തരം ഇടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ അനവധിയാണ്. ചെന്നുപെട്ടാൽ പിന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് പോക്ക് അസാധ്യമെന്നാണ് ആയിരക്കണക്കിന് സ്ത്രീജന്മങ്ങളുടെ അനുഭവസാക്ഷ്യം. സോനാഗച്ചിക്കും കമാഠിപുരയ്ക്കും ജെബി റോഡിനും പുറമേ രാജ്യത്തു പലയിടങ്ങളിലുമുണ്ട് സജീവമായ വേറെയും ചുവന്ന തെരുവുകൾ.

ശിവ്ദാസ്പുർ (വാരാണസി)

പുരാതന കാലത്തിന്‍റെ ബാക്കിപത്രമാണ് ശിവ്ദാസ്പൂർ. ക്ഷേത്ര നഗരമായ വാരാണസിയിലെ ഈ പ്രദേശം ഏറ്റവും ചെലവു കുറഞ്ഞ വേശ്യാലയങ്ങൾക്ക് പേരുകേട്ടതാണ്. പണ്ട് ദേവദാസികളുടെ സ്വർണത്തിളക്കം തങ്ങിനിന്നിരുന്ന ഈ ഗ്രാമം ഇന്ന് ജീവിക്കുന്നത് വീടുകളെ വിലകുറഞ്ഞ വേശ്യാലയങ്ങളാക്കി മാറ്റിയാണ്.

വാരാണസി ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുണ്യപുരാതന തീർഥാടനകേന്ദ്രമാണ്. എന്നാൽ ഇന്ന് വാരാണസി മറ്റൊരു കാര്യത്തിൽ കുപ്രസിദ്ധമാണ്. നിരവധി ബാലവേശ്യകൾ ചൂഷണത്തിന് ഇരയാകുന്ന ഇടമാണിത്. ഗുഡിയ എന്ന ഡോക്യുമെന്‍ററിയിലൂടെയാണ് ഈ സത്യം ലോകമറിഞ്ഞത്. മാധ്യമങ്ങൾ ഈ ഡോക്യുമെന്‍ററിക്കു വൻ പ്രാധാന്യമാണ് അന്നു നൽകിയത്. വേശ്യാലയങ്ങളിൽ നിന്ന് രക്ഷിച്ചവരുടെ ജീവിതമാണ് ഡോക്യുമെന്‍ററിയിൽ അനാവരണം ചെയ്തിരിക്കുന്നത്. വാരാണസിയിലെ ലൈംഗികത്തൊഴിലാളികളുടെ ചിത്രവും ഇതിൽ വരച്ചുകാണിക്കുന്നുണ്ട്.

പതിമൂന്നും പതിനേഴും വയസുള്ള രണ്ടു പെണ്‍കുട്ടികളുടെ കദനകഥയാണ് ഇതിലൂടെ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തുന്നത്. ഇത് ഈ രണ്ടു പെണ്‍കുട്ടികളുടെയല്ല, ഇത്തരത്തിൽ വാരാണസിയിലെ വേശ്യാലയങ്ങളിൽ പെട്ടുപോയി നരകയാതന അനുഭവിക്കുന്ന ആയിരക്കണക്കിനു പെണ്‍കുട്ടികളുടെ പ്രതിനിധികളാണവർ. ഇവരെ അവരുടെ ഗ്രാമത്തിൽ നിന്നു തട്ടിക്കൊണ്ടു പോവുകയായിരുന്നു. രണ്ടു പുരുഷന്മാർ തട്ടിയെടുത്ത ഇവരെ പാർപ്പിച്ച പലയിടത്തു വച്ചും ക്രൂരമായി മർദിക്കുകയും മാനഭം ചെയ്യുകയും ചെയ്തു. മുംബൈയിൽ എത്തിച്ച പെണ്‍കുട്ടികളെ വാരാണസിയിലെ ഒരു വേശ്യാലയം നടത്തിപ്പുകാരനു വിറ്റു. എന്നാൽ പെണ്‍കുട്ടികളെ അന്വേഷിച്ചു വീട്ടുകാർ പിന്നാലെയുണ്ട് എന്ന വിവരമറിഞ്ഞ് അവർ കുട്ടികളെ മുംബൈയിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഓടുന്ന വണ്ടിയിൽ നിന്നാണു തന്നെ വലിച്ചെറിഞ്ഞതെന്ന് ഇതിൽ ഒരു പെണ്‍കുട്ടി ഡോക്യുമെന്‍ററിയിൽ വെളിപ്പെടുത്തുന്നുണ്ട്. പിന്നീട് ഒരു ട്രെയിനിൽ കയറുകയും ആരുടെയൊക്കെയോ സഹായത്താൽ സ്വന്തം വീട്ടിൽ തിരിച്ചെത്തുകയുമായിരുന്നു. ഒരു എൻജിഒ ആണ് ഇവർക്കു രക്ഷകരായത്.

ചതുർഭുജ്സ്ഥാൻ (മുസാഫർപുർ)

ബിഹാറിലെ മുസാഫർപൂരിലുമുണ്ട് ഒരു ചുവന്ന തെരുവ്. ചതുർഭുജ് സ്ഥാൻ എന്നാണ് ഇവിടം അറിയപ്പെടുന്നത്. മുഗൾ രാജവംശകാലംതൊട്ട് ഇവിടെ വേശ്യാലയങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് പറയപ്പെടുന്നത്. നിലവിൽ ഇവിടെ 2,500ൽ അധികം ലൈംഗികത്തൊഴിലാളികളുണ്ട്.
കേന്ദ്ര സർക്കാരിന്‍റെ നോട്ട് നിരോധനം വന്നതോടെ പട്ടിണിയിലായതിന്‍റെ കഥയാണ് ഇവിടെയുള്ള ലൈംഗികത്തൊഴിലാളികൾക്ക് പറയാനുള്ളത്. കൂലി നോട്ടു രൂപത്തിൽ മാത്രമെ ഇവിടത്തെ സ്ത്രീകൾ വാങ്ങിയിരുന്നുള്ളു. 500,1000 രൂപ നോട്ടുകൾ നിരോധിച്ചതോടെ ഇവിടെ എത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇതോടെ തങ്ങളുടെയും കുഞ്ഞുങ്ങളുടെയും വിശപ്പടക്കാനുള്ള മാർഗവും കുറഞ്ഞു.

ബിഹാറിൽ സന്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ ഉത്തരവിറക്കിയപ്പോൾ അതിനെ പിന്തുണച്ചുകൊണ്ട് ഇവിടത്തെ ലൈംഗികത്തൊഴിലാളികളും രംഗത്തെത്തിയിരുന്നു. മദ്യനിരോധനത്തെ അനുകൂലിച്ച് തീർത്ത മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ 250 ലൈംഗികത്തൊഴിലാളികളാണ് എത്തിയത്. പുരാതന ക്ഷേത്രങ്ങൾക്ക് പേരുകേട്ട മുസാഫർപൂരിലെ ഈ തെരുവ് പ്രാചീന കാലം മുതൽ തന്നെ വേശ്യാവൃത്തി കൊണ്ടു കുപ്രസിദ്ധമാണ്. എന്നാൽ പണ്ടത്തെ ആഡംബരവും സന്പത്തും നിറഞ്ഞ ദേവദാസികളുടെ സ്ഥാനത്ത് ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സ്ത്രീകളെയാണ് നമുക്ക് ഇന്ന് ഇവിടെ കാണാൻ കഴിയുക.

മീർ ഗുഞ്ജ് (അലാഹാബാദ്)

ഉത്തർപ്രദേശിലെ ഏറ്റവും വലിയ റെഡ് ലൈറ്റ് ഏരിയയാണ് മീർ ഗുഞ്ജ്. മനുഷ്യ കടത്തിനും നിർബന്ധിത വേശ്യാവൃത്തിക്കും പേര് കേട്ട സ്ഥലം കൂടിയാണ് ഇത്. പകൽ വെളിച്ചത്തിൽ പോലും കടന്നു ചെല്ലാൻ പേടി തോന്നുന്നയത്ര അപകടകരമായ ഒരു സ്ഥലം കൂടിയാണ് ഇത്.

ബുധ്‌വാർ പേട്ട് (പൂന)

പൂനയിലെ ചുവന്ന തെരുവുകളിൽ ഒന്നാണ് ബുധ്‌വാർ പേട്ട്. പൂന നഗരത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഇവിടെ നാലായിരത്തിലധികം ലൈംഗികത്തൊഴിലാളികളാണുള്ളത്. ശരിക്കും ബോളിവുഡ് സിനിമകളിലൊക്കെ കാണുന്നതുപോലെയുള്ള ഒരു ചുവന്ന തെരുവാണിത്. ഇപ്പോൾ പൊളിഞ്ഞുവീഴും എന്നു തോന്നും വിധത്തിൽ നിൽക്കുന്ന ഇരുനിലകെട്ടിടങ്ങൾ അടുങ്ങി അടുങ്ങിയിരിക്കുന്നു. അവയ്ക്കു മുന്നിൽ ആളുകളെയും പ്രതീക്ഷിച്ച് ഒരുങ്ങി നിൽക്കുന്ന സ്ത്രീകൾ-ഇതാണ് ഇവിടത്തെ സ്ഥിരം കാഴ്ച. 300 മുതൽ 1000 രൂപ വരെ ഇവിടെ ഒരുമണിക്കൂറിന് ഇവർ ഈടാക്കും. രാജ്യത്തെ പ്രധാന ചുവന്ന തെരുവായ ബുധ്‌വാർ പേട്ട് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും പുസ്തകങ്ങളുടെയും വില്പന കേന്ദ്രം കൂടിയാണ്.


ഇറ്റ്‌വാരി, നാഗ്പുർ

മഹാരാഷ്‌ട്രയിലെ വലിയ നഗരങ്ങളിൽ ഒന്നായ നാഗ്പൂരിലുമുണ്ട് ഒരു ചുവന്ന തെരുവ്. ഗംഗ-യമുന എന്നാണ് ഇതിന്‍റെ പേര്. പണ്ട് പൂനയിൽനിന്ന് ഇവിടെ എത്തിയ രണ്ടു നർത്തകിമാരുടെ പേരിൽനിന്നാണ് ഇവിടത്തെ ചുവന്ന തെരുവിന് ആ പേരുവന്നത്. ഏകദേശം 300 വർഷം പഴക്കമുണ്ട് ഈ തെരുവിന്. പണ്ട് ഇവിടെ താമസിച്ചിരുന്ന സന്പന്നകുടുംബങ്ങൾ തങ്ങളുടെ വീടുകളിലെ ആഘോഷപരിപാടികൾക്ക് നൃത്തം അവതരിപ്പിക്കാനായി മറ്റു നഗരങ്ങളിൽനിന്ന് നർത്തകിമാരെ കൊണ്ടുവരുമായിരുന്നത്രേ. ഇത്തരത്തിൽ നാഗ്പൂരിലെത്തി മടങ്ങാത്തവർ നഗരപ്രാന്തത്തിന്‍റെ വെളിയിൽ വാസമുറപ്പിച്ചു. പിന്നീട് ഇവിടം ഗംഗ-യമുന എന്നറിയപ്പെടാൻ തുടങ്ങി. കാലക്രമേണ ഇവിടം ഒരു ചുവന്ന തെരുവായി മാറുകയായിരുന്നു. സമൂഹത്തിന്‍റെ മുഖ്യധാരയിൽനിന്ന് പുറത്താക്കപ്പെട്ടവരായിരുന്നു ഇവിടത്തെ സ്ത്രീകൾ. മുന്പ് ഇവിടെ സംഗീത സദസുകളും നൃത്ത സന്ധ്യകളുമൊക്കെ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവയൊന്നുമില്ല. ഏകദേശം 1500 ലൈംഗിക തൊഴിലാളികൾ ഇവിടത്തെ തെരുവിൽ താമസിക്കുന്നു.

ബംഗളൂരുവിലെ കമാഠിപുര

മുംബൈയിലെ റെഡ് സ്ട്രീറ്റിന് സമാനമായി ഇന്ന് ബംഗളൂരു വളർന്നുകൊണ്ടിരിക്കുന്നു എന്ന് പറഞ്ഞാൽ ഞെട്ടണ്ട. സിറ്റിയുടെ മുക്കിലും മൂലയിലും വേശ്യാലയങ്ങളുണ്ട്. ബംഗാളികൾ എന്നു മുദ്രകുത്തപ്പെട്ട വിഭാഗത്തിലെ സ്ത്രീകളാണ് മാംസ ്യാപാരത്തിനായി ബംഗളൂരു സിറ്റിയിൽ പ്രധാനമായും എത്തുന്നത്.

അടുത്തയിടെ ജെപി നഗറിൽ നടന്ന അറസ്റ്റിൽ നിന്നാണ് ഇതരസംസ്ഥാനക്കാരെക്കുറിച്ച് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. വെസ്റ്റ് ബംഗാൾ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ജെപി നഗറിലെ വേശ്യാലയത്തിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

റെയ്ഡിൽ മൂന്ന് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിഹാർ, ബംഗാൾ സ്വദേശികളാണ് ഇവർ. ജോലിക്കെന്ന് തെറ്റിധരിപ്പിച്ചും പണം വാഗ്ദാനം ചെയ്തുമാണ് ബിഹാറിലെയും ബംഗാളിലെയും ഗ്രാമപ്രദേശങ്ങളിലെ പെണ്‍കുട്ടികളെ സിറ്റിയിൽ എത്തിക്കുന്നത്. കാഷ്മീരിൽ നിന്നു വരെ പെൺകുട്ടികളെ ഇവിടെ എത്തിക്കുന്നുണ്ട്. ജോലി തേടി ബംഗളൂരു സിറ്റിയിൽ മാസങ്ങൾക്കു മുൻപ് എത്തിയ ഈ ഇതരസംസ്ഥാന യുവാക്കളാണ് പിന്നീട് സ്ത്രീകളെ വച്ച് മാംസക്കച്ചവടത്തിലേക്ക് കടന്നത്.

ബംഗളൂരു സിറ്റിയിൽ പഠിക്കാൻ എത്തുന്ന വിദ്യാർഥിനികൾക്ക് പണം ഉണ്ടാക്കാനുള്ള മാർഗമായും മാംസക്കച്ചവടം മാറിയിരിക്കുകയാണ്. ഇതിനായി ഡേറ്റിങ് ആപ്പുകൾ വരെ ഉപയോഗിക്കുന്നുണ്ട്.

സിറ്റിയിൽ പ്രവർത്തിക്കുന്ന ഡാൻസ് ബാറുകൾക്ക് മറവിലും വേശ്യാലയങ്ങൾ തന്നെയാണത്രേ പ്രവർത്തിക്കുന്നത്. കാഷ്മീർ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നും എത്തിക്കുന്ന പെണ്‍കുട്ടികളെ ലക്ഷങ്ങളുടെ ഡീലുകൾക്കാണ് വിറ്റഴിക്കപ്പെടുന്നത്. ഇടനിലക്കാർക്കു ലഭിക്കുന്ന പണത്തിന്‍റെ പത്തു ശതമാനം മാത്രമാണ് പെണ്‍കുട്ടികൾക്ക് ലഭിക്കുന്നത്.

പോലീസിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഇത്തരം കേസുകളിൽ ബംഗളൂരു സ്വദേശികളുടെ പങ്ക് വളരെ കുറവാണ്. പഠനത്തിനും ജോലിക്കുമായി മറ്റു സ്ഥലങ്ങളിൽ നിന്നും എത്തുന്നവരാണ് പ്രശ്നക്കാർ.

മുംബൈയിലെ കമാഠിപുരപോലെ പേരിടാത്ത അല്ലെങ്കിൽ പേരു വെളിപ്പെടുത്താത്ത നിരവധി കമാഠിപുരകൾ തിങ്ങി നിറഞ്ഞ സ്ഥലമാണ് ബംഗളൂരു സിറ്റി. മുംബൈയിലെ തെരുവുകളിൽ മാംസ വിൽപ്പന നടത്തുന്ന സ്ത്രീകൾക്ക് ജീവിക്കാൻ വഴിയില്ലാത്തതിന്‍റെയോ അകപ്പെട്ടു പോയതിന്‍റെയോ കഥകൾ പറയാനുണ്ടാകും. എന്നാൽ മോഡേണ്‍ സിറ്റിയുടെ കഥ ഇത്തിരി മോഡേണ്‍ ആണ്. പഠിക്കാനായി വീട്ടിൽ നിന്നു നൽകുന്ന പണം മദ്യത്തിനും മയക്കുമരുന്നിന്നും തികയാതെ വരുന്പോൾ ഡാൻസ് ബാറുകളിൽ എത്തുന്നു. വേശ്യാവൃത്തി കേസുകളിൽ സിറ്റിയിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾ വളരെ അപൂർവമാണ്. സെക്സ് റാക്കറ്റുകളുടെ വലയിൽപ്പെട്ട് ഇത്തരം സാഹചര്യങ്ങളിൽ എത്തിപ്പെടുന്ന പെണ്‍കുട്ടികളെ വളരെ അപൂർവമായി മാത്രമേ പോലീസിനും രക്ഷപ്പെടുത്താൻ കഴിയുന്നുള്ളൂ.

തമിഴ്നാട്ടിലെ കന്പമടക്കമുള്ള സ്ഥലങ്ങളിലും ഇത്തരം വേശ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അവിടെ മുറികളിലല്ല, ചെറിയ കുഴികളിലേക്കാണ് ആവശ്യക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത്. അതായത് ഒാലകൾ കൊണ്ടു മൂടിയ കുഴികൾക്കുള്ളിലാണ് മാംസവില്പന നടക്കുന്നത്. ഇവിടങ്ങളിലും സാധാരണ ചുവന്ന തെരുവുകളെപ്പോലെ ഇടനിലക്കാരും പ്രവർത്തിക്കുന്നു.
(അവസാനിച്ചു)

പ്രദീപ് ഗോപി