സുഖം മാത്രം തേടിയുള്ള യാത്ര ദുഃഖത്തിൽ അവസാനിക്കുന്നു
സുഖം മാത്രം തേടിയുള്ള യാത്ര ദുഃഖത്തിൽ അവസാനിക്കുന്നു
"ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസുമോർക്ക നീ'


ലക്ഷ്മണോപദേശത്തിലെ ഓർത്തുവയ്ക്കേണ്ട ശ്രേഷ്ഠമായ വരികൾ. ലൗകിക സുഖങ്ങളെല്ലാം മിന്നൽപിണർ പോലെ മാഞ്ഞേക്കും. ആയുസും അതുപോലെ തന്നെ. രാമായണം എന്ന മഹാകാവ്യം തരുന്ന ഏറ്റവും ശ്രേഷ്ഠമായ സന്ദേശം.

സുഖത്തിനു പിന്നാലെ പോയവരെല്ലാം ദു8ഖത്തിലേക്ക് വഴുതിവീഴുന്നു. ത്രിഗുണങ്ങളിൽ തമോഗുണം, രജോഗുണം എന്നിവ കാമക്രോധാതികളിലേക്ക് മനുഷ്യമനസിനെ ഉയർത്തുന്നു. പരമജ്ഞാനത്തിലേക്കുള്ള സത്വഗുണം സ്വീകരിക്കുന്നതുവഴി എല്ലാ ഭോഗസുഖങ്ങളും നിയന്ത്രിക്കാനാകുന്നു.

"സത്വഗുണോദയം സ്വർഗം ' എന്ന ഭാഗവതവാക്യം ഈ അവസരത്തിൽ ഓർ‌ക്കുന്നത് നന്ന്. സ്വർഗം അങ്ങ് മുകളിലല്ല, മനസിൽ തന്നെയാണെന്നു പറഞ്ഞുതരുന്നു മുനിശ്രേഷ്ഠൻമാർ. നേരായ അറിവ് നമ്മെ ഈശ്വരതുല്യരാക്കുന്നു. തമോഗുണം നമുക്ക് നരകം സമ്മാനിക്കുന്നു. അതുതന്നെയല്ലെ രാമായണത്തിലെ കഥാപാത്രങ്ങൾ നമുക്ക് തരുന്ന സന്ദേശവും.


ദശരഥനും കൈകേയിക്കും ബാലിക്കും രാവണനും സംഭവിച്ചത് ദു8ഖം തന്നെയല്ലെ. മാനിന്‍റെ സൗന്ദര്യം കണ്ട് ഭ്രമിച്ച സീതയ്ക്കും സഹോദരപത്നിയെ പ്രാപിച്ച ബാലിക്കും സീതാസൗന്ദര്യം കണ്ട് ഭ്രമിച്ച രാവണനും അനുഭവിച്ചത് ദുഃഖം തന്നെയല്ലെ.

ഇന്ദ്രിയ സുഖത്തെ തേടിയുള്ള മനുഷ്യന്‍റെ യാത്ര മനുഷ്യനെ നാശത്തിലേക്ക് നയിക്കുമെന്നതിന് ഉദാഹരണമായി രാമായണത്തേക്കാൾ നല്ലൊരു ഗ്രന്ഥമില്ല.

സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.