രത്നാകരനിൽ നിന്നും വാല്മീകിയിലേക്കുള്ള ദൂരം
രത്നാകരനിൽ നിന്നും വാല്മീകിയിലേക്കുള്ള ദൂരം
"നിത്യവും ചെയ്യുന്ന കർമഗണഫലം
കർത്താവൊഴിഞ്ഞു മറ്റന്യർ ഭുജിക്കുമോ !
താന്താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ
താന്താനനുഭവിച്ചീടുകെന്നേ വരൂ.'


താൻ ചെയ്തുകൂട്ടുന്ന കർമദോഷം താൻ‌തന്നെ അനുഭവിക്കും. മറ്റാർക്കും അതിൽ പങ്കില്ല എന്ന് അറിയിക്കുന്നു. ദുഷ്കർമം ചെയ്തു നടക്കുന്ന രത്നാകരനെന്ന കള്ളനോട് കർമഫലം തേടിയെത്തും എന്ന് അറിയിക്കുന്നു പത്നി. ചെയ്യുന്നത് തെറ്റാണെന്ന് ബോധ്യപ്പെട്ട രത്നാകരൻ തെറ്റ് ഉപേക്ഷിച്ച് നേരായ മാർഗം തെരഞ്ഞെടുക്കുന്നു. ചെയ്തുകൂട്ടിയ തെറ്റുകൾ ക്ഷമിച്ച് പരമമായ സത്യത്തെ കാണിച്ചുകൊടുത്തു മുനിശ്രേഷ്ഠൻമാർ. ഇനി തെറ്റുചെയ്യില്ല എന്ന് ഉറപ്പാക്കുന്നവർ വാല്മീകിമാരാകുന്നു. ചെയ്യുന്നത് തെറ്റെന്ന് കാണിച്ചുകൊടുത്താലും ആ പാത ഉപേക്ഷിക്കാൻ തയാറാകാത്തവർ വീണ്ടും രത്നാകരൻമാരായി ജീവിതം തുലയ്ക്കുന്നു.


ജീവിതം ധന്യമാക്കാൻ ഏത് തെറ്റ് ചെയ്തവർക്കും സാധിക്കും. അതിന് നേരായ മാർഗം ഉപദേശിക്കാൻ - താൻ ചെയ്ത പാപങ്ങൾ കഴുകിക്കളയാൻ - ഉത്തമൻമാരായ ഗുരുക്കൻമാർ വേണം. അങ്ങനെ രാമനാമത്തിന്‍റെ പ്രഭാവമാണ് വാത്മീകിയെന്ന ഉത്തമനെയും രാമായണമെന്ന വിശ്വകാവ്യത്തേയും സൃഷ്ടിച്ചത്.

"രാമനാമത്തിൻ പ്രഭാവം നിമിത്തമായ്
രാമ ഞാനിങ്ങനെയായ്ചമഞ്ഞീടിനേൻ'


മരാ എന്ന വാക്കിൽ നിന്നും രാമനെന്നുള്ള തിരിച്ചറിവ് രത്നാകരനെ വാല്മീകിയാക്കാൻ സഹായിച്ചു. അജ്ഞാനത്തിൽ നിന്ന് രാമ എന്ന ജ്ഞാനത്തിലേക്ക് നയിക്കാൻ ഇന്നത്തെ തലമുറയ്ക്ക് നല്ല ഗുരുക്കൻമാരെ ലഭിക്കാൻ പ്രാർഥിക്കാം.

സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.