ജീവിതവിജയത്തിന് പ്രലോഭനങ്ങളിൽ വീഴാതിരിക്കുക
ജീവിതവിജയത്തിന് പ്രലോഭനങ്ങളിൽ വീഴാതിരിക്കുക
"സുരസയൊടു പവനസുത സുഖഗതിമുടക്കുവാൻ
തൂർണം നടന്നിതു നാഗജനനിയും'


ഹനുമാന്‍റെ ബുദ്ധിയും ബലവും അറിഞ്ഞുവരാനും മാർഗതടസം സൃഷ്ടിച്ച് പരീക്ഷിക്കാനും നാഗമാതാവായ സുരസയോട് ആവശ്യപ്പെടുന്നു ദേവഗണങ്ങൾ. പക്ഷെ, ബുദ്ധിമാനും ശക്തനും രാമഭക്തനുമായ ഹനുമാൻ എല്ലാ പരീക്ഷണങ്ങളേയും തരണം ചെയ്ത് നാഗമാതാവിനെ വണങ്ങി അനുഗ്രഹവും വാങ്ങി ലക്ഷ്യത്തിലേക്കു കുതിക്കുന്നു. സൽക്കാരങ്ങൾ സ്വീകരിക്കാൻ തയാറായില്ല ഹനുമാൻ. അത്രപോലും കാലവിളംബം വരുത്താത്ത വാനരശ്രേഷ്ഠൻ എല്ലാ പരീക്ഷണങ്ങളിലും ജയിക്കുന്നു.

ഇതുതന്നെയാണ് ജീവിതവിജയത്തിന് അനിവാര്യം. സംസാരസാഗരം താണ്ടുന്പോൾ എന്തു ദുരിതങ്ങൾ മുന്നിൽവന്നാലും തളരാത്തവർ വിജയം വരിക്കും. ഹനുമാൻ കാണിച്ചുതരുന്നതും മറ്റൊന്നുമല്ല. ഒരു തരത്തിലും പ്രലോഭനങ്ങളിൽ വീഴാത്തവർ സംസാര സാഗരം സുഖമായി താണ്ടുന്നു. കൂടെ സന്പാതിമാരുടെ ഉപദേശവും ഉണ്ടെങ്കിൽ ഉചിതം. പൂർണമായ ഏകാഗ്രതയോടെ, കളങ്കലേശമില്ലാത്ത ഭക്തിയോടെ, അചഞ്ചലമായ മനസുനേടിയെടുത്താൽ ഏതു സാഗരവും സുഗമമായി താണ്ടാമെന്ന് ഹനുമാൻ കാണിച്ചു തരുന്നു. പ്രലോഭനങ്ങളിലും സൽക്കാരങ്ങളിലും വീഴുന്ന മനസിന് ഒരു നല്ല വഴികാട്ടിയാണ് ഈ സന്ദർഭം.


ഇന്ന് എല്ലാ അപകടങ്ങളും വന്നെത്തുന്നത് പ്രലോഭനങ്ങളിലൂടെയാണ്. വിളക്കിന്‍റെ ശോഭയിൽ ആകൃഷ്ടരായി ചിറകുകരിഞ്ഞുവീഴുന്നു നമ്മുടെ യുവത്വം. നേർവഴിക്ക് നടത്താൻ അനുഭവജ്ഞാനമുള്ളവരുടെ കുറവ് നമ്മെ വല്ലാതെ അലട്ടുകയും ചെയ്യുന്നുണ്ട്. ഉറച്ച ലക്ഷ്യബോധവും തളരാത്ത മനസുമുള്ള യുവത്വത്തെ ഉണ്ടാക്കാനുള്ള ഉപദേശം നൽകാൻ പ്രാപ്തിയുള്ള സന്പാദിമാരാകണം സമൂഹം. താണ്ടാം നമുക്ക് ജീവിതസാഗരം. ഉയർന്നു പറക്കാം. ജീവിത വിജയത്തിലേക്ക്. ഹനുമാനെപ്പോലെ തന്നെ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.