ഇന്ദ്രജിത്തിന്‍റെ പതനം
ഇന്ദ്രജിത്തിന്‍റെ പതനം
"രാവണി യുദ്ധേമരിച്ചതു കാരണം
രാവണൻ താനും മരിച്ചാനറിക നീ
ക്രുദ്ധനായ് നമ്മോടു യുദ്ധത്തിനായ് വരും
പുത്രശോകത്താലിനിദ്ദശഗ്രീവനും'


ഇന്ദ്രജിത്തിന്‍റെ മരണം ശ്രീരാമനെ ഏറെ സന്തോഷിപ്പിച്ചു. ലക്ഷ്മണനെ അനുമോദിച്ചുകൊണ്ടു പറഞ്ഞു -നീ ചെയ്തത് ഏറ്റവും നന്നായി. ഇന്ദ്രജിത്തിന്‍റെ മരണത്തോടെ രാവണൻ മരിച്ചതിന് തുല്യനായി. പുത്രമരണം കൊണ്ട് ക്രുദ്ധനായ രാവണൻ ഉടൻ പോർക്കളത്തിലിറങ്ങും.
ആരാണ് ഇന്ദ്രജിത്ത്. ഇന്ദ്രനെ ജയിച്ചവൻ. ഇന്ദ്രിയങ്ങളുടെ നാഥനായ ഇന്ദ്രനെ തോൽപ്പിച്ചവൻ. ബ്രഹ്മാസ്ത്രം കൈയിലുള്ളവൻ. പക്ഷെ, രാഗദ്വേഷങ്ങളുടേയും അഹങ്കാരത്തിന്‍റെയും ഇരിപ്പിടം മനസിലുള്ളവൻ. എല്ലാ ഇന്ദ്രിയങ്ങളേയും ജയിച്ചിട്ടും അഹങ്കാരമെന്ന വികാരത്തെ മാത്രം കൂടെ നിർത്തിയവൻ.

ദീർഘതപസുകൊണ്ട് നേടിയെടുത്തതു മുഴുവൻ അഹങ്കാരത്തിനു മുന്നിൽ നിഷ്പ്രഭമായിപ്പോയി. തന്നെക്കാൾ കഴിവുള്ളവനാണ് മകൻ എന്ന് രാവണനും അഹങ്കരിച്ചു. ബ്രഹ്മാസ്ത്രം കൈയിലുള്ള അവനെ ആരും തോൽപ്പിക്കില്ലെന്ന് രാവണനും ധരിച്ചു. പക്ഷെ, രാവണനേക്കാൾ അഹന്തയും അമിതവിശ്വാസവും ഇന്ദ്രജിത്തിനുണ്ടായി. ശ്രീരാമനുപോലും തന്നെ തോൽപ്പിക്കാനാകില്ലെന്ന് ധരിച്ചു ഇന്ദ്രജിത്ത്.


ഇതുതന്നെയാണ് സമൂഹത്തിലെ ചിലരുടേയും ചിന്ത. കട്ടും കവർന്നും കുമിച്ചു കൂട്ടിയ സന്പത്ത് കണ്ട് രാവണൻകോട്ടയിലിരുന്ന് മറ്റുള്ളവരോട് കൊഞ്ഞനം കുത്തുന്നവർ. ഏതിനേയും ബ്രഹ്മാവിനോട് വിലപറഞ്ഞു വാങ്ങിയ ബ്രഹ്മാസ്ത്രം പോലെ വാങ്ങാം എന്നു ധരിക്കുന്നവർ. ബ്രഹ്മാസ്ത്രം - ധനം - കൈയിലുള്ള തനിക്ക് ആരെയും ജയിക്കാമെന്ന് ധരിക്കുന്നു ഇവർ.

പക്ഷെ, അന്യായം കൊണ്ട് കോട്ടകളും സാമ്രാജ്യങ്ങളും പണിയുന്നവർക്ക് പ്രകൃതീ ദേവിയുടെ തിരിച്ചടിയിൽ എല്ലാം നഷ്ടപ്പെടുമെന്ന് ഓർക്കുക. വിജയം ഉണ്ടാകുമെന്ന് അവസാനം വരെ അഹങ്കരിച്ചു നടന്ന ഇന്ദ്രജിത്തുമാർ ഓർക്കുക ഒരുനാൾ വരും ലക്ഷ്മണന്‍റെ ഐന്ദ്രാസ്ത്രം. അതിനെ തടുക്കാൻ ഒരു ബ്രഹ്മാസ്ത്രവും പോരാതെ വരും.

സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.