പ്രളയബാധിതരിൽ നിന്നുപോലും പണപ്പിരിവ് നടത്തുന്നു: ഹസൻ
പ്രളയബാധിതരിൽ നിന്നുപോലും പണപ്പിരിവ് നടത്തുന്നു: ഹസൻ
തിരുവനന്തപുരം: പ്രളയബാധിത മേഖലകളിൽ നിന്നുപോലും പണപ്പിരിവ് നടത്തുന്നതു മൂലം ദുരിതാശ്വാസപ്രവർത്തനങ്ങൾ മറ്റൊരു ദുരന്തമായി മാറിയിരിക്കയാണെന്നു കെപിസിസി പ്രസിഡന്‍റ് എം.എം ഹസൻ. പ്രളയ ദുരന്തം ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂർ, ആറന്മുള മേഖലകളിലെ ജനങ്ങളിൽ നിന്നു പണം പിരിച്ചെടുക്കാനായി 788 ഉദ്യോഗസ്ഥരെയാണ് ജില്ലാ കളക്ടർ നിയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥർ പിരിവിന് ഇറങ്ങിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നാണ് പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവ്. പുനരധിവാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തേണ്ട സമയത്ത് പണപ്പിരിവിനോടാണ് സർക്കാരിന് താത്പര്യം. പ്രളയബാധിതരെ പിഴിയുന്ന സമീപനം ഒഴിവാക്കണം.


സുനാമിയും ഓഖിയുംനല്കിയ പാഠത്തിൽ നിന്ന് ഒന്നും പഠിക്കാൻ സാധിച്ചില്ല. പ്രളയത്തെ നേരിടുന്നതിൽ വലിയ ഐക്യമാണ് ഉണ്ടായത്. അത് അതിജീവനത്തിന് കരുത്തായി മാറുകയും ചെയ്തു. എന്നാൽ, മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയതോടെ വിവാദങ്ങൾ മാത്രമാണ് പിന്നീട് ഉണ്ടായത്. മന്ത്രിമാർ പിരിവിന് പോയതിനാൽ മന്ത്രിസഭ ചേരാത്തത് ആദ്യ സംഭവമാണ്. സർക്കാരിന്‍റെ ഈ നടപടികൾ ദുരിതബാധിതരുടെയും ജനങ്ങളുടെയും ആത്മവിശ്വാസം തകർത്തുവെന്നും സ്പെഷൽ അക്കൗണ്ട് പിൻവലിച്ചത് ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിക്കാനാണോയെന്ന് ജനങ്ങളിൽ സംശയം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.