പ്രളയപ്പിരിവ് ഗുണ്ടാപ്പിരിവായി, പ്രതികാരവുമായി ഉദ്യോഗസ്ഥർ
പ്രളയപ്പിരിവ് ഗുണ്ടാപ്പിരിവായി, പ്രതികാരവുമായി ഉദ്യോഗസ്ഥർ
തൃശൂർ: പ്രളയത്തേക്കാൾ ഭീകരമാണ് ഗുണ്ടാപ്പിരിവിനെ വെല്ലുന്ന സർക്കാരിന്‍റെ പ്രളയപ്പിരിവ്. സർക്കാരിന്‍റെ വിവിധ വകുപ്പുകളാണ് ഒന്നാംസ്ഥാനത്തിനായി മത്സരിച്ച് കച്ചവടക്കാരെ പിഴിയുന്നത്. ഒരേ വ്യാപാരിയിൽനിന്നു പല സർക്കാർ ഡിപ്പാർട്ടുമെന്‍റുകളാണ് ഭീഷണിപ്പിരിവു നടത്തുന്നത്. പതിനായിരം മുതൽ ലക്ഷം രൂപവരെയാണ് ഓരോ വകുപ്പും ചോദിച്ചിരിക്കുന്നത്.

വിവിധ വകുപ്പുകൾക്കു സർക്കാർ നൽകിയ ടാർജറ്റ് നേടിയെടുക്കാനാണ് ഭീഷണിപ്പിരിവ്. നിർബന്ധപ്പിരിവിനെതിരെ ഹൈക്കോടതിതന്നെ രംഗത്തെത്തിയിട്ടുണ്ടെങ്കിലും വകുപ്പു മേധാവികൾ അതു തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന നിലപാടിലാണ്. ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ്, നഗരസഭ ആരോഗ്യ വിഭാഗം, കെഎസ്ഇബി, തൊഴിൽ വകുപ്പ് എന്നിങ്ങനെ നാലു വകുപ്പുകളാണ് ഭീമമായ തുക ആവശ്യപ്പെട്ടിരിക്കുന്നത്. സ്വന്തം നിലയിലും ഹോട്ടലുടമകളുടെ സംഘടനാതലത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുകയും നിധിയിലേക്കു സംഭാവന നൽകുകയും ചെയ്തവരെയാണു വീണ്ടും പിഴിയുന്നത്.

റേഷൻ വ്യാപാരികളെപ്പോലും വെറുതേ വിടുന്നില്ല. സിവിൽ സപ്ലൈസ് വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അളവുതൂക്ക വകുപ്പുമെല്ലാമാണ് റേഷൻ വ്യാപാരികളെ കൊള്ളയടിക്കുന്നത്.

ദുരിതാശ്വാസ ഫണ്ടിലേക്ക് ഏറ്റവുമധികം തുക നൽകിയെന്ന കേമത്തരത്തിനായാണ് സർക്കാർ ഡിപ്പാർട്ടുമെന്‍റുകളും നഗരസഭകൾ അടക്കമുള്ള തദ്ദേശഭരണ സ്ഥാപനങ്ങളും ഇങ്ങനെ പകൽക്കൊള്ള നടത്തുന്നത്.

പണം തന്നില്ലെങ്കിൽ റെയ്ഡ് നടത്തി കട പൂട്ടിക്കുമെന്നാണ് ഓരോ വകുപ്പിന്‍റെയും തലപ്പത്തുള്ളവരുടെ ഭീഷണി. ഗതികെട്ട ഹോട്ടലുടമകൾ പരാതിയുമായി മന്ത്രിമാരായ ഇ.പി. ജയരാജൻ, വി.എസ്. സുനിൽകുമാർ എന്നിവരെ സമീപിച്ചിരുന്നു

. എന്നാൽ, നിർബന്ധ പിരിവ് ഇല്ലെന്നാണ് മന്ത്രിമാരുടെ പ്രതികരണം. മറ്റു മേഖലകളിലുള്ള വ്യാപാരികളും വ്യവസായികളും ഇതേ പ്രശ്നം ചൂണ്ടിക്കാട്ടി മന്ത്രിമാരെ സമീപിച്ചിരുന്നു. എന്നാൽ തങ്ങൾ നിർബന്ധപ്പിരിവിന് ഒരു ഉദ്യോഗസ്ഥനേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു മറുപടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.