കാത്തിരിപ്പിന്‍റെ ഭാഗ്യം
കാത്തിരിപ്പിന്‍റെ ഭാഗ്യം
കുട്ടികൾ ഉമ്മറത്തുതന്നെയുണ്ട്. പപ്പ ജോലിയും കഴിഞ്ഞു വരുന്നതു കാത്തിരിക്കുകയാണ് അവർ. പപ്പയെ കണ്ടപാടേ തോളിൽ ചാടിക്കേറാൻ അവർ ഓടിയടുത്തു.

തന്‍റെ അരുമകളെ കോരിയെടുത്ത് ഉമ്മകൾകൊണ്ട് അയാൾ മൂടി. അവർ തിരിച്ചും. ഇവിടെ ആര് ആരെയാണു കാത്തിരുന്നത്? മക്കൾ പപ്പയെയോ, പപ്പ മക്കളെയോ? ആർക്കാണു കൂടുതൽ സന്തോഷം? പപ്പയ്ക്കോ മക്കൾക്കോ? ഇത്തരം സുഖകരമായ കാത്തിരിപ്പുകളും സമാഗമങ്ങളുംകൊണ്ട് അടയാളപ്പെടുത്തിയിട്ടുള്ള ജീവിതങ്ങൾക്ക് സൗഭാഗ്യത്തിന്‍റെ സൗന്ദര്യമുണ്ട്. ഇത്തരം കാത്തിരിപ്പുകൾ ജീവിതത്തിന് അഴകും അർഥവും ആവേശവും നൽകുന്നു. ഇഷ്ടസുഹൃത്തിന്‍റെ വരവിനായി, ഇഷ്ടപ്പെട്ട ജോലിയിൽ പ്രവേശിക്കുന്ന ആദ്യദിനത്തിനായി, ഇഷ്ടസഖിയെ സ്വന്തമാക്കുന്ന വിവാഹദിനത്തിനായി, ആദ്യത്തെ കൺമണിക്കായി... അങ്ങനെ എത്രയോതരം സുന്ദരമായ കാത്തിരിപ്പുകൾ. കാത്തിരിക്കാൻ എന്തെങ്കിലുമൊക്കെ ഉണ്ടായിരിക്കുക ഒരു ഭാഗ്യമാണ്. കാത്തിരിപ്പ് ഒരു ഭാരമല്ല, ഭാഗ്യമാണ് എന്നു തിരിച്ചറിയുന്പോഴാണു ജീവിതത്തെ കൂടുതൽ വിലമതിക്കാനും ആസ്വദിക്കാനും നമുക്കു കഴിയുന്നത്.

പലർക്കുവേണ്ടിയും പലതിനുവേണ്ടിയും ആവേശപൂർവം കാത്തിരിക്കാനുള്ള ഭാഗ്യം ലഭിച്ചവരാണ് നാമെങ്കിൽ, അതോടൊപ്പമുള്ള ഉത്തരവാദിത്വംകൂടി നാം കാണാതെ പോകരുത്. നമുക്കായി കാത്തിരിക്കുന്നവരെ തിരിച്ചറിയുക എന്നതാണ് ആ ഉത്തരവാദിത്വം. നമ്മുടെ സ്നേഹപൂർവമായ ഒരു നോട്ടം, ചിരി, സാന്നിധ്യം, കുശലംപറച്ചിൽ, ഒരു കൈസഹായം, ആശ്വാസവചനം, ക്ഷമ എന്നിവയ്ക്കായി ദാഹത്തോടെ കാത്തിരിക്കുന്നവർ നമ്മുടെ കുടുംബത്തിനു പുറത്തല്ല, അകത്താണു കൂടുതലുള്ളതെന്ന് ഓർക്കാം.


യഹൂദജനം മിശിഹായ്ക്കായി ഒരുങ്ങി കാത്തിരുന്നു. അവരുടെ ഒരുക്കവും കാത്തിരിപ്പും അനുസ്മരിച്ചുകൊണ്ടും അനുവർത്തിച്ചുകൊണ്ടുമാണു ക്രൈസ്തവർ ഓരോ വർഷവും ക്രിസ്മസിനായി ഒരുങ്ങുന്നത്. ആ ഒരുക്കത്തിന്‍റെയും കാത്തിരിപ്പിന്‍റെയും കാലം ഇന്ന് ആരംഭിക്കുകയാണ്. ദൈവപിതാവിനുവേണ്ടിയുള്ള മനുഷ്യരുടെ കാത്തിരിപ്പും മക്കളുടെയടുത്തേക്കുള്ള ദൈവപിതാവിന്‍റെ യാത്രയും സന്ധിക്കുന്ന തിരുമുറ്റമാണു ക്രിസ്മസ്. തനിക്കായി കാത്തിരിക്കുന്നവരെ അവരുടെ ജീവിതത്തിന്‍റെ തിരുമുറ്റത്തെത്തി വാരിപ്പുണരുന്നവനാണു ദൈവമെന്ന ഏറ്റുപറച്ചിലാണു ക്രിസ്മസ്. നമ്മുടെ കാത്തിരിപ്പും നമുക്കായുള്ള മറ്റുള്ളവരുടെ കാത്തിരിപ്പും സഫലമാകുന്ന സന്തോഷത്തിന്‍റെ തിരുമുറ്റത്തേക്ക് ദൈവം നമ്മെ വഴിനടത്തട്ടെ.

ഫാ.ജേക്കബ് ചാണിക്കുഴി (മംഗലപ്പുഴ സെമിനാരി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.