കാത്തിരിപ്പിന്‍റെ കല
കാത്തിരിപ്പിന്‍റെ കല
ഏതു നേരത്താണോ ദൈവമേ ഈ വണ്ടിയിൽ വന്നു കയറാൻ തോന്നിയത്. ട്രെയിനിലിരുന്ന് ഓരോരുത്തരായി ദേഷ്യപ്പെടുകയാണ്. എങ്ങനെ പൊട്ടിത്തെറിക്കാതിരിക്കും? പതിവിലും താമസിച്ചാണു ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ വീണ്ടും വഴിയിൽ പിടിച്ചിട്ടിരിക്കുന്നു. പോരാത്തതിനു പൊരി വെയിലും. പെട്ടെന്നു ഒരു കുടുകുടാ ചിരികേട്ടു.അടുത്ത കന്പാർട്ടുമെന്‍റിൽ നിന്നാണ്. ഒരു പയ്യൻ കോമിക് വായിച്ച് പരിസരം മറന്നു ചിരിക്കുകയാണ്. ട്രെയിൻ താമസിക്കുന്നത് അവനൊരു വിഷയമേയല്ല. കുറച്ചു മുന്നോട്ടു നടന്നപ്പോൾ ഒരുമിച്ചിരുന്നു പാന്പും കോണിയും കളിക്കുന്ന ഒരു കുടുംബത്തെക്കണ്ടു. തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുകയാണു വേറേ കുറെ ചെറുപ്പക്കാർ.

പൊട്ടിത്തെറിച്ചവരും പൊട്ടിച്ചിരിച്ചവരുമടക്കം എല്ലാവരും അന്ന് താമസിച്ചേ വീട്ടിലെത്തിയിട്ടുണ്ടാകുകയുള്ളൂ. ചിലർ കാത്തിരുന്നു മടുത്തതിന്‍റെ വെറുപ്പും ദേഷ്യവും നിരാശയും പേറി വീട്ടിലെത്തി. മറ്റു ചിലർ, കാത്തിരിപ്പു സമയത്തിനിടയ്ക്കു കേട്ട തമാശകൾ ഓർത്തോർത്തു സന്തോഷിച്ചു.പലപ്പോഴും പലതിനായും കാത്തിരിക്കുന്നവനാണു മനുഷ്യൻ. അക്കാര്യത്തിൽ മനുഷ്യർ തമ്മിൽ വ്യത്യാസമില്ല. എന്നാൽ, എങ്ങനെ കാത്തിരിക്കുന്നുവെന്നതാണു മനുഷ്യരെ വ്യത്യസ്തരാക്കുന്നത്. പിറുപിറുത്തും പഴി പറഞ്ഞും സ്വയം ശപിച്ചും കാത്തിരിപ്പു സമയത്തെ വിഷലിപ്തമാക്കുന്നവരുണ്ട്. എന്നാൽ, ശാന്തമായി കാത്തിരിപ്പു സമയത്തെ ആഹ്ളാദഭരിതരാക്കുന്നവരുമുണ്ട്.



വിമോചകനായ മിശിഹായ്ക്കുവേണ്ടി നൂറ്റാണ്ടുകൾ കാത്തിരുന്നവരാണ് യഹൂദർ. ചിലർ കാത്തിരുപ്പിൽ മനം മടുത്ത് കത്തിയെടുത്തു. റോമിന്‍റെ ഭരണത്തിനെതിരേ അക്രമം നടത്താൻ തീവ്രവാദികളായ അവർ തയാറായി. മറ്റു ചിലർ കർശനമായ ആചാരാനുഷ്ഠാനങ്ങൾ കൊണ്ട് കാത്തിരിപ്പ് തീവ്രമാക്കി. അക്കൂട്ടർ പൊതുജനങ്ങളിൽനിന്നു വിട്ടുമാറി അവരുടെ മാത്രം കൂട്ടായ്മകളുണ്ടാക്കി. മറ്റു ചിലർ വിമോചകനുവേണ്ടിയുള്ള കാത്തിരിപ്പിൽ വെള്ളം ചേർത്ത് മർദകഭരണകൂടവുമായി സന്ധി ചെയ്ത് അധികാരവും സന്പത്തും കയ്യാളുന്ന ജനപ്രമാണികളായി മാറി. ഭൂരിഭാഗം യഹൂദരും സാധാരണ ജീവിതം നയിച്ചുകൊണ്ട് വിമോചകനായുള്ള ശാന്തമായ കാത്തിരിപ്പു തുടർന്നു. അങ്ങനെയുള്ള ഒരു കുടുംബത്തിൽനിന്ന് യേശു പിറന്നു.

കാത്തിരിപ്പ് ഒരു കലയാണ്. ദൈവത്തിൽ ആശ്രയിക്കുന്നവർക്കു സ്വായത്തമായ കല. ദൈവത്തെ ആശ്രയിക്കുന്നവർ പുലരിയാവാൻ കാത്തിരിക്കുന്ന കാവൽക്കാരെപ്പോലെയാണ് (സങ്കീർത്തനം130, 5-6). അവർ രാത്രിയെ പഴിക്കാറില്ല. പുലരി വരുമെന്ന ഉറപ്പുള്ളതിനാൽ രാത്രി അവരെ നിരാശരാ ക്കുന്നില്ല.

ഫാ. ജേക്കബ് ചാണിക്കുഴി
(മംഗലപ്പുഴ സെമിനാരി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.