കാത്തിരിപ്പിന്‍റെ ആത്മീയത
കാത്തിരിപ്പിന്‍റെ ആത്മീയത
“കഠിനാധ്വാനം കൂടാതെ വിജയിക്കാമെന്നു വിചാരിക്കുന്നതു വിത്തു വിതയ്ക്കാതെ വിളവെടുക്കാമെന്നു വ്യാമോഹിക്കുന്നതു പോലെയാണ് ’’ എന്നു പറയാറുണ്ട്. വൈരുധ്യമെന്നു പ്രഥമദൃഷ്ട്യാ തോന്നിയേക്കാമെങ്കിലും ഭാവാത്മകമായ കാത്തിരിപ്പിലും അധ്വാനമുണ്ട്. അത്തരത്തിലുള്ള കാത്തിരിപ്പ് ക്രൈസ്തവ ആധ്യാത്മകതയുടെ അവിഭാജ്യ ഘടകവുമാണ്. മനുഷ്യ രക്ഷാചരിത്രം തന്നെ ദൈവം നല്കിയ വാഗ്ദാനങ്ങളുടെ പൂർത്തീകരണം കാത്തിരുന്ന, കാത്തിരിക്കുന്ന വിശ്വാസികളുടെ ചരിത്രമാണ്. രക്ഷകനു വേണ്ടിയുള്ള ഇസ്രയേൽ ജനത്തിന്‍റെ കാത്തിരിപ്പിന്‍റെ കഥയാണു പഴയ നിയമം. പുതിയ നിയമമാകട്ടെ രക്ഷകന്‍റെ ആഗമനത്തിന്‍റെയും അവന്‍റെ പുനരാഗമനത്തിനുവേണ്ടിയുള്ള കാത്തിരിപ്പിന്‍റെയും കഥയാണ്.

ക്രൈസ്തവ ജീവിതത്തിനു നിറം പകരുന്നതു ദൈവിക വാഗ്ദാനങ്ങളുടെ പൂർത്തീകരണത്തിനുവേണ്ടിയുള്ള പ്രത്യാശയോടെയുള്ള കാത്തിരിപ്പാണ്. എന്നാൽ, ഇത് അന്ധവും യുക്തിഹീനവുമായ ഒരു കാത്തിരിപ്പല്ല. കാരണം മനുഷ്യരക്ഷാ ചരിത്രം ദൈവം തന്‍റെ വാഗ്ദാനങ്ങൾ പൂർത്തീകരിച്ചതിന്‍റെ കൂടി ചരിത്രമാണ്. ദൈവം തന്‍റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്നു ബൈബിൾ സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ദൈവം മനുഷ്യനു നല്കിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ചതിന്‍റെ ഓർമയാണ് ഇനിയും ദൈവിക വാഗ്ദാനങ്ങളുടെ പൂർത്തീകരണത്തിന് പ്രത്യാശയോടെ കാത്തിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്.


ഈ കാത്തിരിപ്പ് നിഷ്ക്രിയമായ ഒന്നല്ല. ദൈവത്തെ വിശ്വാസപൂർവം അള്ളിപ്പിടിച്ചുകൊണ്ടിരിക്കുന്നതിന്‍റെ അധ്വാനം ഈ കാത്തിരിപ്പിൽ അന്തർലീനമാണ്. ഇത്രമാത്രം ഭാവാത്മകമായി ദൈവത്തെ കാത്തിരുന്നവരുടെ കഥകൾ വിശുദ്ധ ലൂക്കാ തന്‍റെ സുവിശേഷത്തിൽ പരാമർശിക്കുന്നുണ്ട്. പ്രവാചകനായ ശിമയോനാണ് അതിൽ ഒരാൾ. മരണമടുത്തെത്തിയിട്ടും രക്ഷകനെ കാണാനാകുമെന്ന പ്രതീക്ഷ കൈമോശം വരാതെ രക്ഷകനായി കാത്തിരുന്നയാളാണ് ശിമയോൻ. ആ കാത്തിരിപ്പ് ദൈവം സഫലമാക്കുകയും ചെയ്തു.

രക്ഷകനുവേണ്ടിയുള്ള ദൈവജനത്തിന്‍റെ കാത്തിരിപ്പ് ദൈവം സഫലമാക്കിയതിന്‍റെ ഓർമകൾ നിറഞ്ഞ ഈ മംഗളവാർത്തക്കാലം നമ്മുടെ ജീവിതത്തിന്‍റെ വിവിധ മേഖലകളിൽ ദൈവിക ഇടപെടലിനുവേണ്ടി പ്രത്യാശയോടെ കാത്തിരിക്കാൻ നമ്മെ ശക്തരാക്കട്ടെ. കർത്താവിനുവേണ്ടി കാത്തിരിക്കുന്നവർ ഒരിക്കലും ലജ്ജിതരാവുകയില്ലല്ലോ (ഏശയ്യ 49,23).

ഫാ.ജേക്കബ് ചാണിക്കുഴി (മംഗലപ്പുഴ സെമിനാരി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.