Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
തിരിച്ചടിയിൽ അടിതെറ്റാതെ...
അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നാണല്ലോ പറയാറ്. പക്ഷേ, മക്കളെ തല്ലുന്ന കാര്യത്തിൽ കുറഞ്ഞതു മൂന്നു പക്ഷമെങ്കിലുമുണ്ട്. മക്കളെ മാതാപിതാക്കൾ തല്ലിത്തന്നെ വളർത്തണം എന്നു ചിന്തിക്കുന്നവരാണ് ആദ്യപക്ഷം. മക്കളെ ഒരിക്കലും അടിക്കാൻ പാടില്ലെന്നും തെറ്റുകൾ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുകയാണു വേണ്ടതെന്നും രണ്ടാമത്തെ പക്ഷം ചിന്തിക്കുന്നു. മക്കളെ തല്ലുന്നതു പൊതുവേ ശരിയല്ലെങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ തല്ലുന്നതിനു കുഴപ്പമില്ല എന്നതാണ് മൂന്നാമത്തെ കൂട്ടരുടെ നിലപാട്. കുട്ടികളെ അവരുടെ തെറ്റുകളുടെ പേരിൽ ശിക്ഷിക്കാമെങ്കിലും തല്ലുന്നതു ശരിയായ ശിക്ഷാമാർഗമായി ആധുനിക ലോകം പൊതുവേ അംഗീകരിക്കുന്നില്ല എന്നു നമുക്കറിയാം. അഥവാ മക്കളെ അടിച്ചു വളർത്തണമെന്ന് നിർബന്ധമുള്ളവർ അത് “ആളറിഞ്ഞു വേണം’’ ചെയ്യാനും. “എത്ര തല്ലിയാലും നാണമില്ലാത്ത’’ പിള്ളേരുണ്ട്. ഒരടി കിട്ടുന്പോൾതന്നെ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്ന കുട്ടികളുമുണ്ട്.
മാതാപിതാക്കളുടെ അടിയോട് വിവിധ രീതിയിൽ പ്രതികരിക്കുന്ന മക്കളുള്ളതുപോലെ ദൈവത്തിന്റെ അടിയോട് വ്യത്യസ്ഥരീതിയിൽ പ്രതികരിക്കുന്നവരാണു മനുഷ്യർ. ചൂടേൽക്കുന്പോൾ മെഴുക് ഉരുകുന്നു. ചെളി കട്ടപിടിക്കുന്നു. ജീവിതത്തിലെ തിരിച്ചടികളിൽ മനസുരുകി ദൈവത്തിലേക്ക് അടുക്കുന്നവരുണ്ട്. മനസ് കട്ടിപിടിച്ച് ദൈവത്തിൽ നിന്ന് അകന്നു പോകുന്നവരുമുണ്ട്. ചെറുപ്പത്തിൽ തന്നെ ദൈവത്തിൽനിന്ന് അടി കിട്ടിയവനായിട്ടാണ് ഒരു പക്ഷേ, സക്കറിയ തന്നെത്തന്നെ കണ്ടത്. സന്താനരാഹിത്യം എന്ന വലിയ താഢനമേറ്റിട്ടും അദ്ദേഹം പുരോഹിത ശുശ്രൂഷകളിലൂടെ ദൈവത്തോടു ചേർന്നുനിൽക്കുക തന്നെ ചെയ്തു.
വാർധക്യത്തിൽ ദൈവത്തിന്റെ ശിക്ഷണത്തിന്റെ ദണ്ഡ് ഒരിക്കൽകൂടി സക്കറിയായുടെ മേൽ പതിച്ചു. ആ അടിയിൽ സക്കറിയ ഉൗമയായി പോയി. സന്താനരഹിതനായ സക്കറിയ ഉൗമയും കൂടി ആയതോടെ അദ്ദേഹത്തിന്റെ അപമാനം അതിന്റെ പരമകാഷ്ഠയിലെത്തിക്കാണണം. എങ്കിലും ഈ തിരിച്ചടികളിലൊന്നും അദ്ദേഹം അടിപതറിയില്ല. ഉൗമയായിക്കഴിഞ്ഞ പത്തുമാസക്കാലവും ദൈവസ്തുതികൾ മനസിൽ ഉരുവിട്ടുകൊണ്ട് സക്കറിയാ തന്നെത്തന്നെ എളിമപ്പെടുത്തി.
ഒടുവിൽ നാവിന്റെ കെട്ടഴിഞ്ഞപ്പോൾ അതുവരെ മനസിൽ നിറഞ്ഞുനിന്നിരുന്ന വികാര വിചാരങ്ങളൊക്കെ അണപൊട്ടിയൊഴുകി. അതിൽ അമർഷത്തിന്റെയും കാലുഷ്യത്തിന്റെയും കണികപോലുമുണ്ടായിരുന്നില്ല. പിന്നെയോ നിഷ്കളങ്കമായ ദൈവസ്തുതികൾ മാത്രം. സക്കറിയ വാ തുറന്നത് ദൈവത്തെ സ്തുതിക്കാനാണ്, അതും ആത്മാവിനാൽ നിറഞ്ഞ്. അടികൊടുത്ത ദൈവം തന്നെ ആത്മാവിനെയും കൊടുക്കുന്നു. ദൈവം ശിക്ഷിക്കുന്നത് നശിപ്പിക്കാനല്ലെന്നു വ്യക്തം. സക്കറിയ നമുക്കൊരു ജീവിതപാഠം നൽകുന്നു: ദൈവം ശിക്ഷിക്കുന്നു എന്നു തോന്നുന്പോഴും അടിപതറാതെ ഉള്ളുരുകി ദൈവത്തെ കാത്തിരിക്കുന്നവർക്ക് നന്ദിയോടെ ദൈവസ്തുതികൾ ആലപിക്കാനുള്ള കാലം അകലെയല്ല എന്ന പാഠം.
ക്രിസ്മസ് കാത്തിരിപ്പിന്റെ തിരുനാള്‍-7 / ഫാ.ജേക്കബ് ചാണിക്കുഴി(മംഗലപ്പുഴ സെമിനാരി )
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഉണ്ണി കാത്തിരിക്കുന്നത്...
പ്രശ്നങ്ങൾ ഒന്നിനു പിറകെ ഒ
ഉറ്റവരുടെ സന്തോഷത്തിനു മാറ്റുകൂട്ടാൻ...
ഹെലൻ കുട്ടികളുമായി ക്രിസ്മസിന്റെ പാതിരാകുർബാനയ്ക
കരുണയുള്ളവരായി കാത്തിരിക്കാം...
‘ക്രിസ്മസ് ദിവസം എന്റെ വലിയ ദുഃഖം അന്ന് ഒരിക്കൽ
രാജാക്കന്മാരെപ്പോലെ
വിരുന്നുകാർ നമ്മെ സന്തോഷിപ്പിക്കുന്നവരാണ്, ഒ
ഭയമകറ്റുന്ന ദൈവം...
എന്റെയടുത്തു വന്ന്, എന്റെ തോളിൽ കൈയമർത്തിക്കൊണ്ട്, “പേടിക്കണ്ട,
ഭാഗ്യവാന്മാരാകാൻ...
പലരും ഭാഗ്യം അന്വേഷിക്കുന്നു; എന്നാൽ ഭാഗ്യം ചിലരെ മാത്രമാണ് അന്വേഷ
ചുറ്റുമുള്ള നന്മകളിൽ സന്തോഷിച്ചുകൊണ്ട്...
“അവളൊന്നും അത്രകണ്ട് ഞെളിയണ്ട. അവളൊക്കെ എങ്ങനെ കിടന്നതാണെന്നെനിക്കറിയാം. എന്‍
പരിമിതികളിൽ പതറാതെ...
പശുവിനെ തൊഴുത്തിൽകേറ്റിക്കെട്ടി, കാടിയും കൊടുത്ത് തന്റെ കൈയും കാലു
മറ്റൊരു മംഗളവാർത്തയായി...
വിദേശത്തുനിന്ന് അവധിക്കു വന്നതാണു പ്രിൻസ്. പ്രായമായ അങ്കിളിനെ
ദൈവദൂതരാകാൻ...
“അപ്പോഴാണ് ആ മനുഷ്യൻ ദൈവദൂതനെപ്പോലെ കടന്നുവന്നത്...’’ എന്ന് ഒ
ആശയടക്കിക്കൊണ്ട്...
കൗമാര ചാപല്യങ്ങൾക്കടിപ്പെട്ട് ജീവിതം നശിപ്പി
ദൈവകരത്തിലെ കാത്തിരിപ്പ്...
പതിമൂന്നാം വയസിൽ എവറസ്റ്റിന്റെ നെറുകയിൽ; 13-ാം വയസിൽ ഒളിന്പി
പേരിടുന്പോൾ...
എല്ലാവരും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വാക്കു
അപരന്റെ നന്മയിൽ സന്തോഷിച്ചുകൊണ്ട്...
പച്ചമാങ്ങ മലയാളികളുടെ മനസിൽ ഗർഭകാലത്തിന്റെ പ്രതീകമാണ്. പച്ചമാങ്ങയടക്കം
കൂട്ടിരുന്നുകൊണ്ട്...
“ഓ, ഒരു പുണ്യാളൻ, എല്ലാം അറിയാമെന്നാ വിചാരം. താൻ ചെയ്യു
കുറ്റപ്പെടുത്താതെ...
രാത്രിയിൽ ഭർത്താവ് സ്ഥിരമായി ഉറക്കപ്പിച്ചു പറയുന്നതിൽ സഹികെട്ട് ഡോക്ടറ
മൗനപൂർവം
ജോലിയും കഴിഞ്ഞു ക്ഷീണിച്ചാണു റോസ് വീട്ടിലെത്തിയത്. രണ്ടാം ക്ലാസിൽ പ
അറിയാത്തതിനു വേണ്ടിയുള്ള കാത്തിരിപ്പ്
""അച്ചനറിയാമല്ലോ, ഏഴു കൊല്ലം നോക്കിയിരുന്നുണ്ടായ ക
കാത്തിരിപ്പിന്റെ ആത്മീയത
“കഠിനാധ്വാനം കൂടാതെ വിജയിക്കാമെന്നു വിചാരിക്കുന്നതു വിത്തു വിത
കാത്തിരിപ്പിന്റെ കുഞ്ഞുങ്ങൾ...
“മൂന്നു മിനിറ്റുകൊണ്ട് ബാ ങ്ക് ലോൺ’’, “മൂന്നു മണിക്കൂർ ക
കാത്തിരിപ്പിന്റെ കല
ഏതു നേരത്താണോ ദൈവമേ ഈ വണ്ടിയിൽ വന്നു കയറാൻ തോന്നിയത്. ട്രെയിനി
കാത്തിരിപ്പിന്റെ ഭാഗ്യം
കുട്ടികൾ ഉമ്മറത്തുതന്നെയുണ്ട്. പപ്പ ജോലിയും കഴിഞ്ഞു വ
Latest News
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
കണ്ണൂരില്‍ കോണ്‍ഗ്രസ് അനുഭാവിയായ ബിഎല്‍ഒ ഇടപെട്ട് കള്ളവോട്ട് ചെയ്യിച്ചെന്ന് പരാതി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Latest News
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
കണ്ണൂരില്‍ കോണ്‍ഗ്രസ് അനുഭാവിയായ ബിഎല്‍ഒ ഇടപെട്ട് കള്ളവോട്ട് ചെയ്യിച്ചെന്ന് പരാതി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top