തിരിച്ചടിയിൽ അടിതെറ്റാതെ...
തിരിച്ചടിയിൽ   അടിതെറ്റാതെ...
അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നാണല്ലോ പറയാറ്. പക്ഷേ, മക്കളെ തല്ലുന്ന കാര്യത്തിൽ കുറഞ്ഞതു മൂന്നു പക്ഷമെങ്കിലുമുണ്ട്. മക്കളെ മാതാപിതാക്കൾ തല്ലിത്തന്നെ വളർത്തണം എന്നു ചിന്തിക്കുന്നവരാണ് ആദ്യപക്ഷം. മക്കളെ ഒരിക്കലും അടിക്കാൻ പാടില്ലെന്നും തെറ്റുകൾ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുകയാണു വേണ്ടതെന്നും രണ്ടാമത്തെ പക്ഷം ചിന്തിക്കുന്നു. മക്കളെ തല്ലുന്നതു പൊതുവേ ശരിയല്ലെങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ തല്ലുന്നതിനു കുഴപ്പമില്ല എന്നതാണ് മൂന്നാമത്തെ കൂട്ടരുടെ നിലപാട്. കുട്ടികളെ അവരുടെ തെറ്റുകളുടെ പേരിൽ ശിക്ഷിക്കാമെങ്കിലും തല്ലുന്നതു ശരിയായ ശിക്ഷാമാർഗമായി ആധുനിക ലോകം പൊതുവേ അംഗീകരിക്കുന്നില്ല എന്നു നമുക്കറിയാം. അഥവാ മക്കളെ അടിച്ചു വളർത്തണമെന്ന് നിർബന്ധമുള്ളവർ അത് “ആളറിഞ്ഞു വേണം’’ ചെയ്യാനും. “എത്ര തല്ലിയാലും നാണമില്ലാത്ത’’ പിള്ളേരുണ്ട്. ഒരടി കിട്ടുന്പോൾതന്നെ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്ന കുട്ടികളുമുണ്ട്.

മാതാപിതാക്കളുടെ അടിയോട് വിവിധ രീതിയിൽ പ്രതികരിക്കുന്ന മക്കളുള്ളതുപോലെ ദൈവത്തിന്‍റെ അടിയോട് വ്യത്യസ്ഥരീതിയിൽ പ്രതികരിക്കുന്നവരാണു മനുഷ്യർ. ചൂടേൽക്കുന്പോൾ മെഴുക് ഉരുകുന്നു. ചെളി കട്ടപിടിക്കുന്നു. ജീവിതത്തിലെ തിരിച്ചടികളിൽ മനസുരുകി ദൈവത്തിലേക്ക് അടുക്കുന്നവരുണ്ട്. മനസ് കട്ടിപിടിച്ച് ദൈവത്തിൽ നിന്ന് അകന്നു പോകുന്നവരുമുണ്ട്. ചെറുപ്പത്തിൽ തന്നെ ദൈവത്തിൽനിന്ന് അടി കിട്ടിയവനായിട്ടാണ് ഒരു പക്ഷേ, സക്കറിയ തന്നെത്തന്നെ കണ്ടത്. സന്താനരാഹിത്യം എന്ന വലിയ താഢനമേറ്റിട്ടും അദ്ദേഹം പുരോഹിത ശുശ്രൂഷകളിലൂടെ ദൈവത്തോടു ചേർന്നുനിൽക്കുക തന്നെ ചെയ്തു.


വാർധക്യത്തിൽ ദൈവത്തിന്‍റെ ശിക്ഷണത്തിന്‍റെ ദണ്ഡ് ഒരിക്കൽകൂടി സക്കറിയായുടെ മേൽ പതിച്ചു. ആ അടിയിൽ സക്കറിയ ഉൗമയായി പോയി. സന്താനരഹിതനായ സക്കറിയ ഉൗമയും കൂടി ആയതോടെ അദ്ദേഹത്തിന്‍റെ അപമാനം അതിന്‍റെ പരമകാഷ്ഠയിലെത്തിക്കാണണം. എങ്കിലും ഈ തിരിച്ചടികളിലൊന്നും അദ്ദേഹം അടിപതറിയില്ല. ഉൗമയായിക്കഴിഞ്ഞ പത്തുമാസക്കാലവും ദൈവസ്തുതികൾ മനസിൽ ഉരുവിട്ടുകൊണ്ട് സക്കറിയാ തന്നെത്തന്നെ എളിമപ്പെടുത്തി.

ഒടുവിൽ നാവിന്‍റെ കെട്ടഴിഞ്ഞപ്പോൾ അതുവരെ മനസിൽ നിറഞ്ഞുനിന്നിരുന്ന വികാര വിചാരങ്ങളൊക്കെ അണപൊട്ടിയൊഴുകി. അതിൽ അമർഷത്തിന്‍റെയും കാലുഷ്യത്തിന്‍റെയും കണികപോലുമുണ്ടായിരുന്നില്ല. പിന്നെയോ നിഷ്കളങ്കമായ ദൈവസ്തുതികൾ മാത്രം. സക്കറിയ വാ തുറന്നത് ദൈവത്തെ സ്തുതിക്കാനാണ്, അതും ആത്മാവിനാൽ നിറഞ്ഞ്. അടികൊടുത്ത ദൈവം തന്നെ ആത്മാവിനെയും കൊടുക്കുന്നു. ദൈവം ശിക്ഷിക്കുന്നത് നശിപ്പിക്കാനല്ലെന്നു വ്യക്തം. സക്കറിയ നമുക്കൊരു ജീവിതപാഠം നൽകുന്നു: ദൈവം ശിക്ഷിക്കുന്നു എന്നു തോന്നുന്പോഴും അടിപതറാതെ ഉള്ളുരുകി ദൈവത്തെ കാത്തിരിക്കുന്നവർക്ക് നന്ദിയോടെ ദൈവസ്തുതികൾ ആലപിക്കാനുള്ള കാലം അകലെയല്ല എന്ന പാഠം.

ക്രിസ്മസ് കാത്തിരിപ്പിന്റെ തിരുനാള്‍-7 / ഫാ.ജേക്കബ് ചാണിക്കുഴി(മംഗലപ്പുഴ സെമിനാരി )

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.