മിന്നലാക്രമണം: ജെയ്ഷ ഇ മുഹമ്മദിന്‍റെ ഉന്നതനേതാക്കളെ പാക്കിസ്ഥാൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി
മിന്നലാക്രമണം: ജെയ്ഷ ഇ മുഹമ്മദിന്‍റെ ഉന്നതനേതാക്കളെ പാക്കിസ്ഥാൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി
ന്യൂഡൽഹി: ഇന്ത്യയുടെ ആക്രമണത്തെ തുടർന്ന് പാക്കിസ്ഥാൻ ജെയ്ഷ ഇ മുഹമ്മദിന്‍റെ ഉന്നതനേതാക്കളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി റിപ്പോർട്ട്. പാക് പഞ്ചാബിൽനിന്നും നേതാക്കളെ മാറ്റിയെന്നാണ് വിവരം.

പഞ്ചാബിൽനിന്നും നീങ്ങിയതായി ജെയ്ഷ ഇ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്‍റെ സഹോദരൻ അബ്ദുൾ റൂഫ് പറഞ്ഞു. മസൂദ് അസ്ഹറും ജെയ്ഷ ഇ ക്യാമ്പിൽനിന്നും മാറിയതായാണ് സൂചന. ബഹവാൽപുരിലെ ക്യാമ്പിൽനിന്നും മസൂദ് അസ്ഹർ മറ്റൊരു സുരക്ഷിത താവളത്തിലേക്കാണ് മാറിയിരിക്കുന്നത്.

പുൽവാമ ആക്രമണത്തിനു ശേഷം പാക് അധീനകാഷ്മീരിലെ ഭീകരകേന്ദ്രങ്ങൾ പാക്കിസ്ഥാൻ ഒഴിപ്പിച്ചിരുന്നു. ഭീകരരെ അതിർത്തിയിൽനിന്നും മാറ്റുകയും ചെയ്തു. ഇന്ത്യൻ ആക്രമണം ഭയന്നാണ് ഭീകരകേന്ദ്രങ്ങൾ ഇവിടെനിന്നും ഒഴിപ്പിച്ചത്. എന്നാൽ പാക്കിസ്ഥാനിൽ കയറി ഇന്ത്യ തിരിച്ചടിച്ചതോടെ പാക് പഞ്ചാബിലെ ഭീകരകേന്ദ്രങ്ങളിലെ ഭീകരരെക്കൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.


ചൊവ്വാഴ്ച പുലർച്ചെയോടെയാണ് ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ടിലുള്ള ജയ്ഷ ഇ മുഹമ്മദിന്‍റെ താവളങ്ങളിൽ ആക്രമണം നടത്തിയത്. ഇതിനായി 12 മിറാഷ് വിമാനങ്ങളാണ് ഇന്ത്യ ഉപയോഗിച്ചത്. പാക് ഭീകരകേന്ദ്രങ്ങളിൽ പറന്നെത്തി ബോംബുകൾ വർഷിച്ച് വിമാനങ്ങൾ തിരിച്ചുപറന്നു. സൈന്യത്തിന്‍റെ ആക്രമണം 100 ശതമാനം വിജയമായിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.