അനിശ്ചിതത്വം, മണിക്കൂറുകളുടെ കാത്തിരിപ്പ്; ഒടുവിൽ അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ
അനിശ്ചിതത്വം, മണിക്കൂറുകളുടെ കാത്തിരിപ്പ്; ഒടുവിൽ അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ
ന്യൂഡൽഹി: പാക്കിസ്ഥാന്‍റെ പിടിയിലായ വൈമാനികൻ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ത്യക്ക് ഒൗദ്യോഗികമായി കൈമാറിയത് മണിക്കൂറുകളുടെ അനിശ്ചിതത്വത്തിനുശേഷം. വൈകിട്ട് അഞ്ചോടെ വാഗ അതിർത്തിയിൽ എത്തിച്ച അഭിനന്ദനെ, 5.25-ന് ഇന്ത്യക്ക് കൈമാറിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വാഗാ അതിർത്തിയിൽ എത്തിച്ച അഭിനന്ദനെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഓഫീസർമാർക്ക്‌ കൈമാറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാൽ നടപടിക്രമങ്ങൾ പിന്നെയും മണിക്കൂറുകൾ നീണ്ടു. 9.20-നാണ് ഒടുവിൽ ഒൗദ്യോഗികമായി വൈമാനികനെ ഇന്ത്യക്കു കൈമാറിയത്. വൈദ്യ പരിശോധനയടക്കം മണിക്കൂറുകൾ നടപടിക്രമങ്ങൾ നീണ്ടതാണ് അഭിനന്ദന്‍റെ തിരിച്ചുവരവ് വൈകിച്ചത്. അതിനിടെ അഭിനന്ദന്‍റെ കൈമാറ്റത്തിനു തൊട്ടുമുന്പും പാക്കിസ്ഥാൻ ഇന്ത്യക്ക് മുന്നിൽ ഉപാധികൾ വച്ചതായി റിപ്പോർട്ടുണ്ട്.

ശത്രുപാളയത്തിൽ നിന്നു മടങ്ങിയെത്തുന്ന മകനെ സ്വീകരിക്കാൻ അഭിനന്ദന്‍റെ പിതാവ് റിട്ടയേർഡ് എയർ മാർഷൽ വി.എസ് വർധമാനും അമ്മ ഡോ. ശോഭ വർധമാനും എത്തിയിരുന്നു. അഭിനന്ദൻ ഇന്ത്യയിൽ എത്തിയാലുടൻ ആറരയോടെ തൊട്ടു പിന്നാലെ എയർ വൈസ് മാർഷൽ ആർ.ജി.കെ കപൂർ പത്രസമ്മേളനം നടത്തുമെന്നറിയിച്ചിരുന്നെങ്കിലും രാത്രി വൈകിയതോടെ ഇതു നീണ്ടു പോയി.


പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ നിന്ന് വ്യോമമാർഗം ലാഹോറിലെത്തിച്ച അഭിനന്ദനെ അവിടെ നിന്ന് റോഡ് മാർഗമാണ് വാഗാ അതിർത്തിയിലേക്കെത്തിച്ചത്. സൂര്യാസ്തമനത്തിന് ശേഷമേ ഇത്തരം കൈമാറ്റങ്ങൾ നടക്കാവൂ എന്ന അന്താരാഷ്ട്ര ധാരണ അനുസരിച്ചാണ് അഭിനന്ദനെ ഇന്ത്യക്ക് കൈമാറുന്നത് സന്ധ്യവരെ നീണ്ടു പോയത്. അതീവ സുരക്ഷയാണ് വാഗ അതിർത്തിയിലും പരിസരത്തും ഒരുക്കിയിരുന്നത്. റെഡ്ക്രോസ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.

അമൃത്സറിൽനിന്ന് അഭിനന്ദനെ ഗ്വാളിയോറിലേക്കോ ഡൽഹിയിലേക്കോ എത്തിക്കുമെന്നായിരുന്നു ആദ്യ വിവരങ്ങൾ. ഒടുവിൽ അഭിനന്ദനെ ഡൽഹിയിലേക്കാണ് എത്തിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.