ഒപ്പമുണ്ടായിരുന്നതു ഫരിഹയും മലയാളി ക്യാപ്റ്റൻ ജോയി ടി. കുര്യനും
ഒപ്പമുണ്ടായിരുന്നതു ഫരിഹയും മലയാളി ക്യാപ്റ്റൻ ജോയി ടി. കുര്യനും
ഇന്ത്യയുടെ സിംഹക്കുട്ടി അഭിനന്ദൻ വർധമാൻ മാതൃരാജ്യത്തു തിരികെയെത്തിയപ്പോൾ വാഗാ അതിർത്തിയിൽ അഭിന്ദനനോടൊപ്പം കണ്ട സ്ത്രീയും സൈനിക ഉദ്യോഗസ്ഥനും ആരൊക്കെ എന്നായിരുന്നു ലോകമെങ്ങുമുള്ള ഇന്ത്യക്കാർ അന്വേഷിച്ചത്.

പാക് തടവിൽ നിന്നു മോചിതനായി വെള്ളിയാഴ്ച രാത്രി അട്ടാരി- വാഗാ അതിർത്തിയിലെത്തിയപ്പോൾ വീരനായകനോടൊപ്പം ഫോട്ടോകളിൽ നിറഞ്ഞുനിന്നത് അഭിനന്ദിന്‍റെ ഭാര്യയോ കുടുംബാംഗമോ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥയോ ആയിരുന്നില്ല.

പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയത്തിലെ ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ദക്ഷിണേഷ്യൻ കാര്യങ്ങളുടെ ഡയറക്ടറും പാക് വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥയുമായ ഡോ. ഫരിഹ ബുഗ്തി ആണ് അഭിനന്ദന്‍റെ തൊട്ടടുത്തു സാൽവാർ കമ്മീസ് ധരിച്ചു നിന്ന സ്ത്രീ.

നെതർലൻഡ്സിലെ അന്താരാഷ്‌ട്രകോടതിയിൽ വിചാരണ കഴിഞ്ഞ കുൽഭൂഷണ്‍ ജാദവ് കേസ് അടക്കമുള്ളതിന്‍റെ ചുമതല ഡോ. ഫരിഹ ബുഗ്തിക്കായിരുന്നു. കുൽഭൂഷണെ പാക് ജയിലിലെത്തി അദ്ദേഹത്തിന്‍റെ ഭാര്യ കാണുന്പോഴും ഫരിഹയായിരുന്നു കൂടെയുണ്ടായിരുന്നത്.
അഭിനന്ദിന്‍റെ കൂടെ ഫോട്ടോകളിൽ അടുത്തുണ്ടായിരുന്ന രണ്ടാമനാകട്ടെ മലയാളിയും പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ എയർ അഡ്വൈസറുമായ ഗ്രൂപ്പ് ക്യാപ്റ്റൻ ജോയി ടി. കുര്യൻ. അഭിനന്ദനോടൊപ്പം പ്രത്യേക വിമാനത്തിൽ ജോയിയും ഡൽഹിയിലെത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ കാലാവധി പൂർത്തിയാക്കിയാണ് ഇന്ത്യയിലേക്കു വന്നത്.


മൂന്നു വർഷമായി പാക്കിസ്ഥാനിൽ ജോലി ചെയ്തിരുന്ന ജെ.ടി. കുര്യൻ എന്ന ജോയി തോമസ് കുര്യൻ ഇന്ത്യയുടെ ഏറ്റവും മികവുറ്റ വ്യോമാഭ്യാസ പൈലറ്റുമാരിൽ പ്രമുഖനാണ്. വിഖ്യാതമായ സൂര്യ കിരണ്‍ എന്ന ഇന്ത്യൻ വ്യോമാഭ്യാസ പ്രകടന സംഘത്തിൽ 2008 മുതൽ 2010 വരെ ടീം ലീഡർ ആയിരുന്നു. വിശിഷ്ട സേവനത്തിനുള്ള മെഡലും നേടിയിട്ടുണ്ട്. അസാമാന്യ ധൈര്യവും വൈമാനിക പ്രാഗത്ഭ്യവും വേണ്ട സൂര്യ കിരണ്‍ ടീമിൽ 2005 മുതൽ അംഗമായിരുന്നു. കോഴഞ്ചേരി മാരത്തോണ്‍ കുടുംബാംഗമായ പിതാവ് തോമസ് കുര്യൻ ഭിലായി സ്റ്റീൽ പ്ലാന്‍റിലെ ഉദ്യോഗസ്ഥനായിരുന്നതിനാൽ ഭിലായിയിലാണു ജോയി പഠിച്ചുവളർന്നത്.

അഭിഭാഷകൻ കൂടിയായിരുന്ന പരേതനായ തോമസ് കുര്യന്‍റെയും അധ്യാപികയായിരുന്ന ആഗ്നസ് കുര്യന്‍റെയും നാലു മക്കളിൽ മൂന്നാമനാണ്. തൃശൂർ കൊടകര ചെതലൻ കുടുംബാംഗമായ റൂബിയാണു ഭാര്യ. ഹാമിർപുർ എൻഐടിയിൽ പഠിക്കുന്ന കെവിൻ, ഭോപ്പാൽ കേന്ദ്രീയ വിദ്യാലയയിൽ വിദ്യാർഥിനിയായ കാരണ്‍ എന്നിവരാണു മക്കൾ.

ജോർജ് കള്ളിവയലിൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.