രാഷ്‌ട്രീയം കളിച്ച് ബിജെപി
രാഷ്‌ട്രീയം കളിച്ച് ബിജെപി
പാക്കിസ്ഥാനിൽ നിന്നു മടങ്ങിയെത്തിയ വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്‍റെ പേരിൽ രാഷ്‌ട്രീയം കളിച്ച് ബിജെപി നേതാക്കൾ. അഭിനന്ദന്‍റെ തിരിച്ചു വരവിന്‍റെ ക്രെഡിറ്റ് ഒരു ആർഎസ്എസ് സ്വയംസേവകന്‍റെ ശൂരത്വത്തിനാണ് നൽകേണ്ടതെന്നാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞത്.

ബിജെപി നേതാവ് സുധാംശു മിത്തലിന്‍റെ “ആർഎസ്എസ്: ബിൽഡിംഗ് ഇന്ത്യ ത്രൂ സേവ’’ എന്ന പുസ്തകത്തിന്‍റെ പ്രകാശനചടങ്ങിലായിരുന്നു രാജ്യം ഒന്നടങ്കം കാത്തിരുന്ന അഭിനന്ദൻ വർധമാന്‍റെ തിരിച്ചുവരവും രാഷ്‌ട്രീയനേട്ടമായി അവതരിപ്പിക്കാൻ മന്ത്രി ശ്രമിച്ചത്. പിടിയിലായി 48 മണിക്കൂറിനുള്ളിൽ ഇന്ത്യയുടെ പുത്രൻ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നുവെന്നതിൽ സംഘത്തിന് അഭിമാനിക്കാം. കാരണം അത് ഒരു ആർഎസ്എസ് സ്വയംസേവകന്‍റെ ശൂരത്വംകൊണ്ടാണെന്നാണ് മോദിയുടെ പേരെടുത്തു പറയാതെ സ്മൃതി ഇറാനിയുടെ പ്രസ്താവന. അഭിനന്ദനെ മോചിപ്പിച്ചില്ലെങ്കിൽ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മോദി പാക്കിസ്ഥാന് മുന്നറിയിപ്പു നൽകിയെന്നും തുടർന്നാണ് പാക്കി സ്ഥാൻ അഭിനന്ദനെ മോചിപ്പിക്കാൻ തയാറായതെന്നും കർ ണാടകയലിലെ ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ അ വകാശപ്പെട്ടു.


യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇതേ പോലെ പറഞ്ഞു. ഇന്ത്യ നടത്തിയ വ്യോമാക്രമണം ബിജെപിയെ കർണാടകത്തിൽ 22 സീറ്റിൽ വിജയിപ്പിക്കുമെന്ന് നേരത്തേ യെദിയൂരപ്പ പറഞ്ഞിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധങ്ങൾ പലയിടത്തു നിന്നും ഉയർന്നിരുന്നു. രാജ്യം സംഘർഷ ഭീതി നേരിടുന്പോഴും ജനങ്ങളെ അഭിസംബോധന ചെയ്യാതെ ബിജെപി റാലിയിൽ പങ്കെടുത്തു കൊണ്ടായിരുന്നു പ്രധാനമന്ത്രിയും പ്രസ്താവനകൾ നടത്തിയത്.

അഭിനന്ദൻ വർധമാൻ പാക് പിടിയിലായി തൊട്ടു പിന്നാലെ ബിജെപി ബൂത്ത് പരിപാടിയിൽ ആളുകളോട് സംസാരിച്ച മോദി അഭിനന്ദനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. മറിച്ച് രാജ്യം ശക്തമായ കരങ്ങളിലാണെന്നും അടുത്ത തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.