മഴവില്ല് തെളിയുന്പോൾ
മഴവില്ല് തെളിയുന്പോൾ
“ദൈവം അരുളിച്ചെയ് തു: മേഘങ്ങളിൽ മഴവില്ലു തെളിയുന്പോൾ ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളുമായി ചെയ്ത എന്നേക്കുമുള്ള ഉടന്പടി ഞാനോർക്കും’’ (ഉൽപത്തി 9:16). ശാശ്വതമായ സ്നേഹത്തിന്‍റെ മഴവില്ല് തെളിച്ചുകൊണ്ടു ദൈവം മനുഷ്യനെ പ്രത്യാശയിലേക്ക് അനുനിമിഷം നടത്തുകയാണ്.

ചെറുതും വലുതുമായ സകലതിനോടും സ്നേഹത്തിന്‍റെ ഉടന്പടി തീർക്കുന്ന ദൈവം മാരിവില്ലിന്‍റെ ശോഭയോടെ ജീവിതത്തെ പ്രകാശപൂർണമാക്കാൻ സദാ നമ്മെ ക്ഷണിക്കുന്നു. മനുഷ്യന്‍റെ തകർന്നടിഞ്ഞ സ്വപ്നങ്ങൾക്കു മേലാണ് ദൈവസ്നേഹത്തിന്‍റെ ഈ വർണരാജി അവിടുന്നു തെളിക്കുന്നത്. പെയ്തൊഴിയാത്ത മേഘങ്ങളും നിനയാതെ വന്ന പ്രളയങ്ങളും അവസാന വാക്കുകളല്ല എന്നൊരു ഉറപ്പാണ് ദൈവം മനുഷ്യനു സമ്മാനിക്കുന്നത്. ഇക്കഴിഞ്ഞ പ്രളയത്തിനു ശേഷം സ്നേഹ സഹോദര്യങ്ങളുടെ ഒരുപാട് മഴവില്ലുകൾ കണ്ടവരാണ് നമ്മൾ.

ഓരോ മഴവില്ലും ഓരോ ഓർമപ്പെടുത്തലുമാണ്; എല്ലാ ജീവജാലങ്ങളുമായി എന്നേക്കുമുള്ള സ്നേഹഉടന്പടിയുടെ ഓർമപ്പെടുത്തൽ. ഈ ഓർമകളിലാണ് പാഴ്നിലങ്ങൾ ഫലപുഷ്ടമാവുകയും പാഴ്ചെടികൾ പൂത്തുലയുകയും ചെയ്യുന്നത്. ജീവിതത്തിന്‍റെ കണ്ണീർമുത്തുകളിൽ ദൈവസ്നേഹത്തിന്‍റെ രശ്മികൾ പ്രസരിക്കുന്പോൾ മാനവസ്നേഹത്തിന്‍റെ വർണരാജികൾ വിരിയുകയായി. ഹൃദയാകാശത്തു ദൈവം തെളിച്ച മഴവില്ലനുഭവങ്ങൾ ഓർത്തെടുക്കലാകണം ഈ നോന്പുകാലം. സർവ ജീവജാലങ്ങളോടും ദൈവം ചെയ്ത ഉടന്പടി എന്‍റേതുമാണെന്ന തിരിച്ചറിവ് ഏതു പ്രളയത്തെയും പ്രണയമാക്കി മാറ്റാൻ പോരുന്നതാണ്.


ദൈവസ്നേഹത്തിന്‍റെ മാരിവില്ല് ഒളിമങ്ങാതെ ആത്മാവിന്‍റെ ആകാശത്തു നിറഞ്ഞു നിൽക്കട്ടെ. സഹജരുടെ സങ്കട സന്താപങ്ങളിൽ പ്രത്യാശയുടെ, പ്രതീക്ഷയുടെ ഒരു മഴവില്ലായി തെളിയേണ്ടവരല്ലേ നമ്മളും?

കൃപാവസന്തം-6 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്റെ വഴിയെ

ജറുസലേം തീര്‍ത്ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.