കടൽത്തീരം പോലൊരു മനസ്
കടൽത്തീരം പോലൊരു മനസ്
ദൈവം സോളമന് അളവറ്റ ജ്ഞാനവും ഉൾക്കാഴ്ചയും കടൽത്തീരംപോലെ വിശാലമായ ഹൃദയവും പ്രദാനം ചെയ്യും (1 രാജാ 4:29). കുഞ്ഞിനെ കരുതുന്ന അമ്മ മുതൽ നാടുവാഴുന്ന രാജാക്കന്മാർക്കു വരെ ഉണ്ടായിരിക്കേണ്ട സദ്ഗുണങ്ങൾ. ജ്ഞാനത്തോടൊപ്പം ഉൾക്കാഴ്ചയും കാരുണ്യവും ഉണ്ടായിരുന്നതിനാലാണ് സോളമൻ ഇസ്രയേലിന്‍റെ അതിവൈജ്ഞാനിക രാജാവായി വിശേഷിപ്പിക്കപ്പെട്ടത്.

ആത്മശരീരങ്ങൾക്ക് അച്ചടക്കം ശീലിക്കുന്ന ഈ നോന്പുകാലം ജ്ഞാനർജനത്തിന്‍റെയും സോദരദർശനത്തിന്‍റെയും പരമകാരുണ്യത്തിന്‍റെയും നാളുകളാവണം. ജ്ഞാനം നേടുക എന്നാൽ, ദൈവത്തെ നേടുകയെന്നു തന്നെയർഥം. ജ്ഞാനേശ്വരൻ എന്നാണല്ലോ ഭാരതീയർ ദൈവത്തെ വിശേഷിപ്പിക്കുന്നത്. അവനിവാഴുന്നവനെയും അവനവനെയും തിരിച്ചറിയുന്നതാണ് ജ്ഞാനസാരം. അങ്ങനെയുള്ളവർക്കെ പ്രഭയാർന്നതും പരോപകാരപ്രദവുമായ ജീവിതം നയിക്കാനാവൂ. കരവിട്ട് അല്പദൂരം കടലിലേക്കു പോകാമെന്നും താഴ്‌വാരംവിട്ട് മലമുകളേറാമെന്നും ആൾക്കൂട്ടംവിട്ട് വിജനതയിലേക്കു പിൻവാങ്ങാമെന്നും യേശു പറയുന്നതിന്‍റെ അർഥം ഉൾക്കാഴ്ചകളിലേക്കു മനമിഴി തുറക്കാൻ ആയിരുന്നുവല്ലോ? കണ്ണീരുകൊണ്ടു കാലുകഴുകിയവളുടെ സന്താപത്തിന്‍റെ ഉൾക്കടൽ കാണാൻ അവനായത് അതുകൊണ്ടാണ്. ഉൾക്കാഴ്ചകൾ നഷ്ടപ്പെടുന്പോഴാണ് അടുത്തു നിൽക്കുന്നവനെ മനുഷ്യനല്ലാതെ “മര’’മായിട്ട് നാം കാണുന്നത്.


കടൽത്തീരം പോലെ വിശാലമായ ഹൃദയം ദൈവസമ്മാനമാണ്. ഹൃദയശൂന്യനെന്നു ഒരാൾ വിളിക്കപ്പെടുന്നതിനെക്കാൾ വലിയ ദുര്യോഗം മറ്റെന്തുണ്ട്? ശാന്തമെങ്കിലും ക്രുദ്ധമെങ്കിലും തിരകൾക്കു നെഞ്ചകം നൽകുന്ന തീരം വലിയൊരു പാഠമാണ് നമുക്ക്. അടങ്ങിയും അലറിയും വരുന്നവരൊക്കെ തേടുന്നത് ഒരു തീരം തന്നെയല്ലേ?- കടൽത്തീരം പോലെ വിശാലമായ ഒരു ഹൃദയം. ആകാശപ്പറവകളുടെ അപ്പനായ കുറ്റിക്കലച്ചൻ ഇങ്ങനെയൊരു ഹൃദയം കൊണ്ട് അവഗണിക്കപ്പെട്ടവരെയും ആട്ടിയോടിക്കപ്പെട്ടവരെയും ചേർത്തണച്ചവനായിരുന്നു. നീർക്കുമിളയ്ക്കു ഒരു സമുദ്രമായി മാറാനുള്ള സാധ്യത പോലെ, ചെറുതെങ്കിലും ഈ ജീവിതം ജ്ഞാനപ്രകാശവും തേജസുറ്റ ഉൾക്കാഴ്ചകളും അതിരില്ലാത്ത ഹൃദയ വിശാലതയുംകൊണ്ട് അലങ്കരിക്കപ്പെടട്ടെ.

കൃപാവസന്തം - 11 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്റെ വഴിയെ

ജറുസലേം തീര്‍ത്ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.