നീ നിൽക്കുന്ന സ്ഥലം
നീ നിൽക്കുന്ന സ്ഥലം
നീ നിൽക്കുന്ന സ്ഥലം പരിശുദ്ധമാണ് (പുറ 3:5). സൃഷ്ടപ്രപഞ്ചം ദൈവദാനമാണ്, സംശുദ്ധമാണ്. അതിനെ മലിനമാക്കുന്നത് ദൈവനിന്ദയാണ്. ശുചിത്വസർവേയിൽ കേരളം തലകുനിച്ചു നിൽക്കുന്നതു കണ്ടില്ലേ? ആരാണ് ഇതിന് ഉത്തരവാദി? ഭൂമിയെ മലിനമാകാതെ കാക്കേണ്ടത് നാമോരോരുത്തരുമാണ്.

മാലിന്യസംസ്കരണം ഒന്നാന്തരം ക്രൈസ്തവ മൂല്യമാണ് (നിയ 23:12-14). വായു, ജലം, മണ്ണ് എല്ലാം ഇന്നു മലിനമാക്കപ്പെട്ടിരിക്കുകയാണ്. നീ നിൽക്കുന്ന, നടക്കുന്ന, കിടക്കുന്ന ഇടങ്ങൾ പരിശുദ്ധമാണെന്നൊരു ചിന്ത നിന്‍റെതന്നെ അകവും പുറവും വീടും തൊടിയും വഴിയും പുഴയുമെല്ലാം ദൈവപ്രസാദത്തിന്‍റെ ഇടങ്ങളാണെന്ന് നിനക്കു തിരിച്ചറിവ് നൽകും.

നീ വലിച്ചെറിയുന്ന മാലിന്യങ്ങൾ പ്രകൃതിയോടും ദൈവത്തോടും സഹോദരനോടും ചെയ്യുന്ന ഗൗരവതരമായ തിന്മയാണ്. ശുദ്ധവായുവും ശുദ്ധജലവും വേണ്ടത്ര ഇന്നില്ല എന്നോർമിക്കണം. നീ അലസമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കൂടുകൾ തനി ബോംബുകളാണ്. വായുവും അന്തരീക്ഷവും ഇവിടെ ജനിക്കുന്ന മനുഷ്യനും മൃഗവുമെല്ലാം രോഗബാധിതമാകുന്നതു നീ കാണുന്നില്ലേ? നാടും നഗരവും ശുചിയായി സൂക്ഷിക്കേണ്ടതു ക്രിസ്തീയ ധർമമാണ്. കേരളത്തിലെ ഓരോ ദേവാലയത്തിന്‍റെ പരിസരത്തും ഒരു മാലിന്യസംസ്കരണ യന്ത്രമോ സംവിധാനമോ സ്ഥാപിക്കാൻ നമുക്കാവില്ലേ? ഇനിയുമതിനു കാലവിളംബം വരുത്തണോ? ഈ നോന്പുകാലത്തു നമ്മുടെ പ്രതിജ്ഞയാവണമിത്. പ്ലാസ്റ്റിക് കത്തിക്കാതിരിക്കുക, മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക!


കടന്നുപോയ പ്രളയത്തിനും ഈ കൊടുംചൂടിനും മാരകമായ രോഗങ്ങൾക്കുമെല്ലാം നമ്മുടെ അശ്രദ്ധവും വിവേകശൂന്യവും ബഹുമാന്യരഹിതവുമായ പെരുമാറ്റമൊക്കെ കാരണമായിട്ടുണ്ട്. ദുരമൂത്ത നമ്മുടെ പാപങ്ങൾ ഭൂമിക്കു താങ്ങാവുന്നതിലുമധികമായി. നമ്മുടെ ആവശ്യങ്ങളെ (Wants) നിയന്ത്രിക്കാനായാൽ മാലിന്യങ്ങൾ (Waste) ഒരുപരിധിവരെ കുറയും. വീട്ടിലുണ്ടാകുന്ന മാലിന്യങ്ങൾ വീട്ടുവളപ്പിലോ അനുവദനീയമായ പൊതുസ്ഥലങ്ങളിലോ മാത്രം സംസ്കരിക്കാനൊരു ക്രിസ്തീയ മനസുണ്ടാകുക. സഭയുടെയും രാഷ്‌ട്രത്തിന്‍റെയും സമർപ്പണം ഇതിന് അനിവാര്യമാണ്. “പ്രകൃതിയോടുള്ള ക്രൂരത തന്നോടുതന്നെയും ദൈവത്തോടുമുള്ള പാപം തന്നെയാണ്’’ (Laudato Si No. 8).

കൃപാവസന്തം -13/ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.