ശബരി റെയിൽപാത നിർമാണം തുടങ്ങാൻ നടപടിയെടുക്കണം: എംപി
ശബരി റെയിൽപാത നിർമാണം തുടങ്ങാൻ നടപടിയെടുക്കണം: എംപി
പത്തനംതിട്ട: ശബരിമല തീർഥാടനകാലത്ത് ഈ വർഷം 192 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് സതേൺ റയിൽവേ ജനറൽ മാനേജർ വശിഷ്‌ട ജോഹ്റി അറിയിച്ചതായി ആന്റോ ആന്റണി എംപി പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേർന്ന എംപിമാരുടെ യോഗത്തിലാണ് ഈ വിവരം അറിയിച്ചത്.

ശബരി റെയിൽവേയുടെ എരുമേലി വരെയുള്ള പുതിയ അലൈൻമെന്റ് സംസ്‌ഥാന സർക്കാർ അംഗീകരിച്ച് നൽകിയിരിക്കുന്ന സാഹചര്യത്തിൽ സ്‌ഥലം ഏറ്റെടുപ്പ് പൂർത്തീകരിച്ച് നാർമാണപ്രവർത്തനങ്ങളിലേക്ക് എത്രയും വേഗം കടക്കണമെന്ന് യോഗത്തിൽ എംപി ആവശ്യപ്പെട്ടു.

ശബരി പാത എരുമേലിയിൽ നിന്ന് – റാന്നി – പത്തനംതിട്ട– കോന്നി– പുനലൂർ വഴി തിരുവനന്തപുരത്തേയ്ക്ക് നീട്ടണമെന്നുള്ള തന്റെ ആവശ്യം അംഗീകരിച്ച് മമതാ ബാനർജി റയിൽവേ മന്ത്രി ആയിരുന്നപ്പോൾ റെയിൽവേ ബ്ജറ്റിൽ പ്രഖ്യാപിക്കുകയും തുടർന്നുള്ള വർഷങ്ങളിൽ അത് പ്ലാനിൽ പെടുത്തുകയും സർവേയ്ക്ക് ഉത്തരവാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ശബരിപാത നിർമാണം വൈകിക്കരുതെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.