പുണ്യങ്ങളുടെ പൂക്കാലം വരവായി
പുണ്യങ്ങളുടെ പൂക്കാലം വരവായി
പടിഞ്ഞാറൻ ചക്രവാളത്തിലെ അന്തിച്ചുവപ്പിനടിയിലൂടെ റംസാൻ പൊന്നന്പിളിയുടെ വെള്ളിവര കോറിയതോടെ ലോക മുസ്‌‌ലീങ്ങൾക്ക് പരിശുദ്ധ വ്രതമാസം ആരംഭിച്ചു. മനസും ശരീരവും ആത്മസംസ്കരണം ചെയ്തെടുക്കുവാൻ ഇസ്ലാംമത വിശ്വാസികൾക്ക് ആണ്ടിലൊരിക്കലെത്തുന്ന മാസമാണ് റംസാൻ മാസം. റംസാനെ പരിപൂർണമായി ഉൾക്കൊള്ളാൻ തയ്യാറെടുക്കുകയാണ് മുസ്‌‌ലിം ലോകം.പുണ്യങ്ങളുടെ പൂക്കാലമെന്ന് അറിയപ്പെടുന്ന പരിശുദ്ധ റംസാനിൽ പകലിൽ അന്ന പാനീയങ്ങൾ വെടിഞ്ഞും രാത്രിയിൽ നമസ്കാരങ്ങളിൽ മുഴുകി ഭക്തിയുടെ സമൂർത്തരൂപമായും മാറുകയാണ് വിശ്വാസി. എന്നാൽ വിശ്വാസത്തിനപ്പുറം റംസാനിലെ മുസ്‌‌ലിം സമൂഹത്തിലെ കേരളീയ കാഴ്ചകളും ജീവിതര രീതിയും വ്യത്യസ്തമാണ്.

നനച്ചുകുളിയിൽ തുടങ്ങി

മണ്‍കട്ട കൊണ്ടു പണിത ഓലപ്പുരയിൽ നിന്നു കോണ്‍ക്രീറ്റ് സൗധത്തിലേക്കു മാറിയെങ്കിലും പരിശുദ്ധ റംസാൻ ആഗതമാകുന്നതിനു മുന്നോടിയായി വീടും പരിസരവും വൃത്തിയാക്കുക എന്നത് മുസ്‌‌ലിം ഭവനങ്ങളിലെ സ്ത്രീകളുടെ മുടങ്ങാത്ത ശീലമാണ്. കൂട്ടുകുടുംബത്തിൽനിന്ന് അണുകുടുംബത്തിലേക്ക് ചേക്കേറിയെങ്കിലും റംസാനിനെ വരവേൽക്കുവാൻ ആരും പിശുക്ക് കാണിക്കാറില്ല എന്നതാണ് വാസ്തവം. വീടും അടുക്കളയും ഒരുക്കാൻ വല്യുമ്മ മുതൽ ഇളമുറക്കാരി വരെ മൽസരിക്കുകയാണ്. മലബാറിലെ പഴമക്കാർ ഈ ഒരുക്കത്തെയാണ് നനച്ചുകുളി എന്നു പേരിട്ടു വിളിക്കുന്നത്.

മുൻകാലത്തൊക്കെ വീടിന് ഓലയും പുല്ലും മേയുന്നത് റംസാനു മുന്നോടിയാണ് . തറ മെഴുകി മോടിപിടിപ്പിക്കും. ഇന്നെല്ലാം പെയിന്‍റിംഗ് നടത്തിയാണ് വീടൊരുക്കുന്നത്. എന്നാലും അകത്തുള്ള വീട്ടുസാധനങ്ങളെല്ലാം പുറത്തെടുത്ത് കഴുകി വൃത്തിയാക്കുന്ന പതിവിന് മാറ്റമൊന്നുമില്ല. കൈക്കല തുണി മുതൽ മരംകൊണ്ടുളള ഉപ്പ് പാത്രം വരെ കഴുകണമെന്നു പഴമക്കാർക്ക് നിർബന്ധം. ഇതിനു മുന്നിട്ടിറങ്ങുന്നത് സ്ത്രീകളും കുട്ടികളുമാണ്. നോന്പ് കാലത്ത് മുസ്‌‌ലിം വീടുകളിലെ ഭക്ഷണ രീതിക്ക് തന്നെ മാറ്റം വരും. പകലിൽ അന്നപാനീയങ്ങൾ വെടിഞ്ഞ് നോന്പെടുക്കുന്നതിനാൽ നോന്പുതുറ, അത്താഴം എന്നിവയ്ക്കാണ് പ്രാധാന്യം. ഇവയ്ക്ക് രണ്ടിനുമിടയിലെ മുത്താഴത്തിനു മാറ്റങ്ങൾ ഏറെയാണ്. ഇതിലേക്കായി അരി, മുളക്, മല്ലി തുടങ്ങിയ സാധനങ്ങൾ പൊടിച്ച് സൂക്ഷിക്കുന്നത് ഇന്നും പതിവ് കാഴ്ചയാണ്.

മാസപ്പിറവിയുടെ കടലോരം

ലോകത്ത് ചന്ദ്രക്കലയുടെ അടിസ്ഥാനത്തിൽ മാസപ്പിറവി നിശ്ചയിക്കുന്ന ഏക മതമാണ് ഇസ്‌‌ലാം. ആയതിനാൽ മുസ്‌‌ലിങ്ങൾക്ക് പൊന്നന്പിളിക്കീറ് വിശ്വാസത്തിന്‍റെ നേർവരയാണ്. ഇവയിൽ ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്നത് റംസാൻ, ശവ്വാൽ മാസപ്പിറവികൾക്കാണ്. റംസാൻ നോന്പിന്‍റെയും ശവ്വാൽ ചെറിയ പെരുന്നാളിന്‍റെയും വരവ് അറിയിക്കുന്നതിനാലാണിത്. കോഴിക്കോട് ജില്ലയിലെ കാപ്പാട്, ബേപ്പൂർ, മലപ്പുറം ജില്ലയിലെ തിരൂർ കൂട്ടായി, തൃശൂർ ചാവക്കാട്, കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം എന്നിവിടങ്ങളിലെല്ലാമാണ് മാസപ്പിറവിയുടെ ആദ്യ കാഴ്ചക്കാരുണ്ടാകാറുള്ളത്. മൽസ്യബന്ധനവുമായി ബന്ധപ്പെടുന്നവർക്കാണ് മാസപ്പിറവി പെട്ടെന്നു ദൃശ്യമാവുക.

കടലിന്‍റെയും കാറ്റിന്‍റെയും ദിശയും മാനത്തിന്‍റെ ചാഞ്ചാട്ടവും തിരിച്ചറിയുന്നവരുടെ കണ്ണിൽ മാസപ്പിറവി പെട്ടെന്നു പ്രത്യക്ഷപ്പെടും. സൂര്യന്‍റെ ഇടതും വലതുമായി ആറു മാസം മാറി മാറിയാണ് ചന്ദ്രൻ പ്രത്യക്ഷപ്പെടുക. വളർച്ച എത്തിയ ചന്ദ്രക്കലയും വളർച്ച എത്താത്ത ചന്ദ്രക്കലയുമുണ്ട്. വളർച്ച എത്തിയത് മാനത്ത് ഏറെ നേരമുണ്ടാകും. ഇതു മറ്റൊരാൾക്ക് കാണിച്ചുകൊടുക്കാനും കഴിയും. എന്നാൽ വളർച്ചയില്ലാത്തവ നിമിഷനേരം കൊണ്ടു മാഞ്ഞുപോകും. ഇവ കാണുവാനും പ്രയാസമാണ്. മഴമേഘങ്ങൾ മറച്ചാൽ കാണാനും സാധ്യമല്ല. ആയതിനാൽ മാസപ്പിറവി ദൃശ്യം കണ്ടാൽ അവ പള്ളി ഖാസിക്കു മുന്പിൽ സക്ഷ്യപ്പെടുത്തി നൽകണം.

ഹിലാൽ കമ്മിറ്റിക്ക് നാലു പതിറ്റാണ്ട്

കേരളത്തിൽ ഗോളശാസ്ത്ര കണക്ക് മുൻനിർത്തി മാസപ്പിറവി നിരീക്ഷിക്കുന്ന സംവിധാനമാണ് കേരള ഹിലാൽ കമ്മിറ്റി. കേരള നദ്‌‌വത്തുൽ മുജാഹിദീന്‍റെ നേതൃത്വത്തിൽ 1976ലാണ് കേരള ഹിലാൽ കമ്മിറ്റി നിലവിൽ വന്നത്. മാസപ്പിറവി കണ്ടെന്ന് തെറ്റായി വ്യാഖ്യാനിക്കുന്നത് തടയാനും ഗോളശാസ്ത്രത്തിന്‍റ സഹായത്തോടെ മാസപ്പിറവി ദൃശ്യമാകുമോ ഇല്ലയോയെന്ന് മുൻകൂട്ടി അറിയാനുമായാണ് സംവിധാനം ഒരുക്കിയിട്ടുളളത്. ശാസ്ത്രജ്ഞാനം കൂടി ഉൾപ്പെടുത്തി ആധുനിക രീതിയിൽ അവലംബിക്കുകയാണ് ഇവരുടെ ലക്ഷ്യം.

മഹല്ല് ഖാസിമാരുടെയും പാണക്കാട് തങ്ങൾ ഉൾപ്പെടെയുളളവരുടെയും പ്രഖ്യാപനമാണ് ഇപ്പോഴും മാസപ്പിറവിയുടെ കാര്യത്തിൽ കേരള മുസ്‌‌ലിങ്ങൾ അടിസ്ഥാനപ്പെടുത്തുന്നത്. എന്നാൽ മുൻകാലത്ത്നിന്നു വ്യത്യസ്തമായി മാസപ്പിറവിയുടെ കാര്യത്തിൽ കേരളത്തിൽ അടുത്തിടെ ഭിന്നാഭിപ്രായങ്ങളുണ്ടായിട്ടില്ല.


നഖാര മുതൽ വെടിക്കെട്ട് വരെ

നഖാരയുടെയും ചെണ്ടയുടെയും വെടിക്കെട്ടിന്‍റെയും ശബ്ദമാണ് നോന്പും പെരുന്നാളും അറിയാൻ പഴമക്കാർ ആശ്രയിച്ചിരുന്നത്. മുഗൾ രാജാക്കന്മാരുടെ കാലത്ത് യുദ്ധവും മറ്റ് അത്യാവശ്യകാര്യങ്ങളും നഖാര കൊട്ടിയാണ് പ്രജകളെ അറിയിച്ചിരുന്നത്. ലൗഡ് സ്പീക്കർ പ്രചരിക്കാത്ത കാലത്ത് നോന്പിന്‍റെയും നമസ്കാരത്തിന്‍റെയും സമയം കൊട്ടി അറിയിക്കുന്നത് പള്ളികളിൽ നിന്നു നഖാരയുടെയും ചെണ്ടയും ശബ്ദമാണ്. നോന്പ് തുറക്കുന്ന സമയത്ത് കതിന വെടി മുഴക്കുന്ന പള്ളികളുമുണ്ടായിരുന്നു. ആധുനിക സൗകര്യങ്ങളായതോടെ നഖാരയും മറ്റും പള്ളികളിലെ മൂലകളിൽ കാഴ്ച വസ്തുക്കളായി മാറി. റംസാൻ നോന്പും പെരുന്നാളും ജോലി സ്ഥലത്ത് വച്ച് അറിഞ്ഞു മടങ്ങിയ കഥകളായിരുന്നു പഴമക്കാർക്ക് വിവരിക്കാനുണ്ടായിരുന്നത്.

അത്താഴത്തിനും നോന്പുതുറയ്ക്കുമാണ് പ്രധാനമായും ശബ്ദ വീചികൾ പുറപ്പെടുവിച്ചിരുന്നത്. ഇന്ന് പള്ളികളിൽ നിന്ന് അത്താഴത്തിനു ഖുർആൻ പാരായണവും ചിലയിടങ്ങളിൽ അറബി ബൈത്തുകൾ പാടി അത്താഴമുട്ടികളെന്ന പേരിൽ ഉൗര് ചുറ്റുന്നവരുമുണ്ട്. വടകര ഭാഗങ്ങളിൽ ഇന്നും അത്താഴം മുട്ടുകാർ റംസാനിലെ കാഴ്ചയാണ്. മാത്രവുമല്ല റംസാനിൽ രാത്രികാലം ഗൾഫ് രാജ്യങ്ങളെപ്പോലെ പകൽ പോലെ പ്രകാശിതമാകുന്ന വടകര താഴെ അങ്ങാടി, കോഴിക്കോട് കുറ്റിച്ചറ പോലോത്ത സ്ഥലങ്ങൾ ഇന്നുമുണ്ട്. പൊന്നാനി ഭാഗത്ത് പാനീസ് വിളക്കിന്‍റെ നാളമാണ് റംസാൻ പ്രഭ.

അടുക്കള സജീവമാക്കുന്ന ഉമ്മമാർ

നോന്പ് കാലത്ത് വീട്ടമ്മമാർക്ക് തിരക്കിന്‍റെ കാലമാണ്. മുന്നൊരുക്കങ്ങൾ എത്ര നടത്തിയാലും തീരാത്ത ജോലികളുടെ കാലം. അത്താഴത്തിന് ഉറക്കത്തിന്‍റെ ആലസ്യത്തിൽ എഴുന്നേറ്റു ഭക്ഷണം തയാറാക്കി, വീട്ടുകാർക്ക് വിളന്പി പാത്രങ്ങൾ കഴുകിവയ്ക്കുന്പോഴേക്കും സുബഹി ബാങ്ക് വിളിക്കും. പിന്നീട് നമസ്കാരവും ഖുർആൻ പാരായണവും കഴിഞ്ഞ് വിശ്രമം. നേരം വെളുക്കുന്പോഴേക്കും നോന്പ് തുറയ്ക്കുളളത് ഒരുക്കണം. നോന്പിന്‍റെ ആലസ്യം അറിയാതെ വിഭവങ്ങൾ തയാറാകുന്പോഴേക്കും മഗ്‌‌രിബ് ബാങ്ക് വിളിച്ചുകാണും. പിന്നീട് പള്ളിയിൽനിന്ന് നമസ്കാരം കഴിഞ്ഞിറങ്ങുന്ന വീട്ടുകാരനു മുത്താഴം ഒരുക്കണം. ജീരകക്കഞ്ഞിയോ പലഹാരങ്ങളോ ആയിരിക്കും.

വലിയ നോന്പുതുറ സൽക്കാരങ്ങൾ പഴയ കാലത്ത് പതിവായിരുന്നു. രാവിലെ തന്നെ നോന്പു തുറ വീട്ടിലേക്കു പത്തിരി പരത്തുവാനായി അയൽവാസി സ്ത്രീകളുടെ വരവാണ്. മരുമകനെ ആദ്യമായി സൽക്കരിക്കുന്ന സമയത്ത് പുതിയാപ്ലയോടൊപ്പം പരിവാരങ്ങളുമുണ്ടാകും. ഇവർക്ക് കൂടി വിഭവം ഒരുക്കി വരുന്പോഴേക്കും വീട്ടിലുള്ള സ്ത്രീകളും അയൽപക്കകാരികളും തളരും. എങ്കിലും ഒരുമിച്ചുകൂടലിന്‍റെ സ്നേഹവും സൗഹാർദവും പങ്കിടുന്പോൾ അവരതു മറക്കും. ഇന്നു നോന്പു തുറ സൽക്കാരങ്ങൾ സ്വന്തത്തിലേക്ക് ഒതുങ്ങുകയും അടുക്കളയിൽ അങ്ങാടി വിഭവം സജീവമാവുകയുമാണ്. എന്നാലും വീട്ടിലെ പെണ്ണുങ്ങൾക്ക് നോന്പ് കാലം വിശ്രമമില്ലത്ത കാലം തന്നെയാണ്.

ഓർമകളിൽ സുഗന്ധം പരത്തിയ കാലം

റംസാൻ സാഹോദര്യത്തിന്‍റെയും നന്മയുടെയും കാലമാണ്. മെയ്യും മനവും വ്രതത്തിലൂടെ ആത്മസംസ്കരണം നടത്തുന്ന കാലം. എന്നാൽ വീടുകളിൽ നിന്നു നോന്പുതുറ ഇഫ്താർ പാർട്ടികളിലേക്കു വഴിമാറിയപ്പോൾ ഗൃഹാതുരത ഇല്ലാതാകുന്നു. കോഴിക്കറിയും വൈക്കോൽ കൂനപോലെ കൂട്ടിയിട്ട പത്തിരിയും ബിരിയാണിക്കും ഖബ്സക്കും കുഴിമന്തിക്കും വഴിമാറിയിരിക്കുകയാണ്. ആയതിനാൽ തന്നെ അടുക്കള പുകച്ചുള്ള നോന്പുതുറ ഇല്ലാതായി. മരുമകനെ ആദ്യ പത്തിൽ തന്നെ സൽക്കരിച്ചില്ലെങ്കിൽ അതിന്‍റെ കുറച്ചിൽ അമ്മായിയമ്മമാർക്കാണ്. ആയതിനാൽ മരുമകനു കരിച്ചതും പൊരിച്ചതും നോന്പ് കഴിഞ്ഞിട്ട് ചക്കരപ്പുകയിലയും വാസന ബീഡിയും ജീരകക്കഞ്ഞിയും അതിനു ശേഷം ഒരു പാരിതോഷികവും നൽകിയാണ് മടക്കാറുള്ളത്. നിലത്ത് പായ വിരിച്ച് അതിനു മധ്യത്തിൽ സുപ്രയിട്ട് കുത്തുപിഞ്ഞാണത്തിൽ കോഴിക്കറിയും പത്തിരിയും വിളന്പി അതിനു ചുറ്റുമിരുന്നു നോന്പു തുറന്ന കാലം ഗതകാല സ്മൃതികൾ മാത്രമാണിന്ന്.

അശ്റഫ് കൊണ്ടോട്ടി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.