Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
പുണ്യങ്ങളുടെ പൂക്കാലം വരവായി
പടിഞ്ഞാറൻ ചക്രവാളത്തിലെ അന്തിച്ചുവപ്പിനടിയിലൂടെ റംസാൻ പൊന്നന്പിളിയുടെ വെള്ളിവര കോറിയതോടെ ലോക മുസ്ലീങ്ങൾക്ക് പരിശുദ്ധ വ്രതമാസം ആരംഭിച്ചു. മനസും ശരീരവും ആത്മസംസ്കരണം ചെയ്തെടുക്കുവാൻ ഇസ്ലാംമത വിശ്വാസികൾക്ക് ആണ്ടിലൊരിക്കലെത്തുന്ന മാസമാണ് റംസാൻ മാസം. റംസാനെ പരിപൂർണമായി ഉൾക്കൊള്ളാൻ തയ്യാറെടുക്കുകയാണ് മുസ്ലിം ലോകം.പുണ്യങ്ങളുടെ പൂക്കാലമെന്ന് അറിയപ്പെടുന്ന പരിശുദ്ധ റംസാനിൽ പകലിൽ അന്ന പാനീയങ്ങൾ വെടിഞ്ഞും രാത്രിയിൽ നമസ്കാരങ്ങളിൽ മുഴുകി ഭക്തിയുടെ സമൂർത്തരൂപമായും മാറുകയാണ് വിശ്വാസി. എന്നാൽ വിശ്വാസത്തിനപ്പുറം റംസാനിലെ മുസ്ലിം സമൂഹത്തിലെ കേരളീയ കാഴ്ചകളും ജീവിതര രീതിയും വ്യത്യസ്തമാണ്.
നനച്ചുകുളിയിൽ തുടങ്ങി
മണ്‍കട്ട കൊണ്ടു പണിത ഓലപ്പുരയിൽ നിന്നു കോണ്‍ക്രീറ്റ് സൗധത്തിലേക്കു മാറിയെങ്കിലും പരിശുദ്ധ റംസാൻ ആഗതമാകുന്നതിനു മുന്നോടിയായി വീടും പരിസരവും വൃത്തിയാക്കുക എന്നത് മുസ്ലിം ഭവനങ്ങളിലെ സ്ത്രീകളുടെ മുടങ്ങാത്ത ശീലമാണ്. കൂട്ടുകുടുംബത്തിൽനിന്ന് അണുകുടുംബത്തിലേക്ക് ചേക്കേറിയെങ്കിലും റംസാനിനെ വരവേൽക്കുവാൻ ആരും പിശുക്ക് കാണിക്കാറില്ല എന്നതാണ് വാസ്തവം. വീടും അടുക്കളയും ഒരുക്കാൻ വല്യുമ്മ മുതൽ ഇളമുറക്കാരി വരെ മൽസരിക്കുകയാണ്. മലബാറിലെ പഴമക്കാർ ഈ ഒരുക്കത്തെയാണ് നനച്ചുകുളി എന്നു പേരിട്ടു വിളിക്കുന്നത്.
മുൻകാലത്തൊക്കെ വീടിന് ഓലയും പുല്ലും മേയുന്നത് റംസാനു മുന്നോടിയാണ് . തറ മെഴുകി മോടിപിടിപ്പിക്കും. ഇന്നെല്ലാം പെയിന്റിംഗ് നടത്തിയാണ് വീടൊരുക്കുന്നത്. എന്നാലും അകത്തുള്ള വീട്ടുസാധനങ്ങളെല്ലാം പുറത്തെടുത്ത് കഴുകി വൃത്തിയാക്കുന്ന പതിവിന് മാറ്റമൊന്നുമില്ല. കൈക്കല തുണി മുതൽ മരംകൊണ്ടുളള ഉപ്പ് പാത്രം വരെ കഴുകണമെന്നു പഴമക്കാർക്ക് നിർബന്ധം. ഇതിനു മുന്നിട്ടിറങ്ങുന്നത് സ്ത്രീകളും കുട്ടികളുമാണ്. നോന്പ് കാലത്ത് മുസ്ലിം വീടുകളിലെ ഭക്ഷണ രീതിക്ക് തന്നെ മാറ്റം വരും. പകലിൽ അന്നപാനീയങ്ങൾ വെടിഞ്ഞ് നോന്പെടുക്കുന്നതിനാൽ നോന്പുതുറ, അത്താഴം എന്നിവയ്ക്കാണ് പ്രാധാന്യം. ഇവയ്ക്ക് രണ്ടിനുമിടയിലെ മുത്താഴത്തിനു മാറ്റങ്ങൾ ഏറെയാണ്. ഇതിലേക്കായി അരി, മുളക്, മല്ലി തുടങ്ങിയ സാധനങ്ങൾ പൊടിച്ച് സൂക്ഷിക്കുന്നത് ഇന്നും പതിവ് കാഴ്ചയാണ്.
മാസപ്പിറവിയുടെ കടലോരം
ലോകത്ത് ചന്ദ്രക്കലയുടെ അടിസ്ഥാനത്തിൽ മാസപ്പിറവി നിശ്ചയിക്കുന്ന ഏക മതമാണ് ഇസ്ലാം. ആയതിനാൽ മുസ്ലിങ്ങൾക്ക് പൊന്നന്പിളിക്കീറ് വിശ്വാസത്തിന്റെ നേർവരയാണ്. ഇവയിൽ ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്നത് റംസാൻ, ശവ്വാൽ മാസപ്പിറവികൾക്കാണ്. റംസാൻ നോന്പിന്റെയും ശവ്വാൽ ചെറിയ പെരുന്നാളിന്റെയും വരവ് അറിയിക്കുന്നതിനാലാണിത്. കോഴിക്കോട് ജില്ലയിലെ കാപ്പാട്, ബേപ്പൂർ, മലപ്പുറം ജില്ലയിലെ തിരൂർ കൂട്ടായി, തൃശൂർ ചാവക്കാട്, കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം എന്നിവിടങ്ങളിലെല്ലാമാണ് മാസപ്പിറവിയുടെ ആദ്യ കാഴ്ചക്കാരുണ്ടാകാറുള്ളത്. മൽസ്യബന്ധനവുമായി ബന്ധപ്പെടുന്നവർക്കാണ് മാസപ്പിറവി പെട്ടെന്നു ദൃശ്യമാവുക.
കടലിന്റെയും കാറ്റിന്റെയും ദിശയും മാനത്തിന്റെ ചാഞ്ചാട്ടവും തിരിച്ചറിയുന്നവരുടെ കണ്ണിൽ മാസപ്പിറവി പെട്ടെന്നു പ്രത്യക്ഷപ്പെടും. സൂര്യന്റെ ഇടതും വലതുമായി ആറു മാസം മാറി മാറിയാണ് ചന്ദ്രൻ പ്രത്യക്ഷപ്പെടുക. വളർച്ച എത്തിയ ചന്ദ്രക്കലയും വളർച്ച എത്താത്ത ചന്ദ്രക്കലയുമുണ്ട്. വളർച്ച എത്തിയത് മാനത്ത് ഏറെ നേരമുണ്ടാകും. ഇതു മറ്റൊരാൾക്ക് കാണിച്ചുകൊടുക്കാനും കഴിയും. എന്നാൽ വളർച്ചയില്ലാത്തവ നിമിഷനേരം കൊണ്ടു മാഞ്ഞുപോകും. ഇവ കാണുവാനും പ്രയാസമാണ്. മഴമേഘങ്ങൾ മറച്ചാൽ കാണാനും സാധ്യമല്ല. ആയതിനാൽ മാസപ്പിറവി ദൃശ്യം കണ്ടാൽ അവ പള്ളി ഖാസിക്കു മുന്പിൽ സക്ഷ്യപ്പെടുത്തി നൽകണം.
ഹിലാൽ കമ്മിറ്റിക്ക് നാലു പതിറ്റാണ്ട്
കേരളത്തിൽ ഗോളശാസ്ത്ര കണക്ക് മുൻനിർത്തി മാസപ്പിറവി നിരീക്ഷിക്കുന്ന സംവിധാനമാണ് കേരള ഹിലാൽ കമ്മിറ്റി. കേരള നദ്വത്തുൽ മുജാഹിദീന്റെ നേതൃത്വത്തിൽ 1976ലാണ് കേരള ഹിലാൽ കമ്മിറ്റി നിലവിൽ വന്നത്. മാസപ്പിറവി കണ്ടെന്ന് തെറ്റായി വ്യാഖ്യാനിക്കുന്നത് തടയാനും ഗോളശാസ്ത്രത്തിന്റ സഹായത്തോടെ മാസപ്പിറവി ദൃശ്യമാകുമോ ഇല്ലയോയെന്ന് മുൻകൂട്ടി അറിയാനുമായാണ് സംവിധാനം ഒരുക്കിയിട്ടുളളത്. ശാസ്ത്രജ്ഞാനം കൂടി ഉൾപ്പെടുത്തി ആധുനിക രീതിയിൽ അവലംബിക്കുകയാണ് ഇവരുടെ ലക്ഷ്യം.
മഹല്ല് ഖാസിമാരുടെയും പാണക്കാട് തങ്ങൾ ഉൾപ്പെടെയുളളവരുടെയും പ്രഖ്യാപനമാണ് ഇപ്പോഴും മാസപ്പിറവിയുടെ കാര്യത്തിൽ കേരള മുസ്ലിങ്ങൾ അടിസ്ഥാനപ്പെടുത്തുന്നത്. എന്നാൽ മുൻകാലത്ത്നിന്നു വ്യത്യസ്തമായി മാസപ്പിറവിയുടെ കാര്യത്തിൽ കേരളത്തിൽ അടുത്തിടെ ഭിന്നാഭിപ്രായങ്ങളുണ്ടായിട്ടില്ല.
നഖാര മുതൽ വെടിക്കെട്ട് വരെ
നഖാരയുടെയും ചെണ്ടയുടെയും വെടിക്കെട്ടിന്റെയും ശബ്ദമാണ് നോന്പും പെരുന്നാളും അറിയാൻ പഴമക്കാർ ആശ്രയിച്ചിരുന്നത്. മുഗൾ രാജാക്കന്മാരുടെ കാലത്ത് യുദ്ധവും മറ്റ് അത്യാവശ്യകാര്യങ്ങളും നഖാര കൊട്ടിയാണ് പ്രജകളെ അറിയിച്ചിരുന്നത്. ലൗഡ് സ്പീക്കർ പ്രചരിക്കാത്ത കാലത്ത് നോന്പിന്റെയും നമസ്കാരത്തിന്റെയും സമയം കൊട്ടി അറിയിക്കുന്നത് പള്ളികളിൽ നിന്നു നഖാരയുടെയും ചെണ്ടയും ശബ്ദമാണ്. നോന്പ് തുറക്കുന്ന സമയത്ത് കതിന വെടി മുഴക്കുന്ന പള്ളികളുമുണ്ടായിരുന്നു. ആധുനിക സൗകര്യങ്ങളായതോടെ നഖാരയും മറ്റും പള്ളികളിലെ മൂലകളിൽ കാഴ്ച വസ്തുക്കളായി മാറി. റംസാൻ നോന്പും പെരുന്നാളും ജോലി സ്ഥലത്ത് വച്ച് അറിഞ്ഞു മടങ്ങിയ കഥകളായിരുന്നു പഴമക്കാർക്ക് വിവരിക്കാനുണ്ടായിരുന്നത്.
അത്താഴത്തിനും നോന്പുതുറയ്ക്കുമാണ് പ്രധാനമായും ശബ്ദ വീചികൾ പുറപ്പെടുവിച്ചിരുന്നത്. ഇന്ന് പള്ളികളിൽ നിന്ന് അത്താഴത്തിനു ഖുർആൻ പാരായണവും ചിലയിടങ്ങളിൽ അറബി ബൈത്തുകൾ പാടി അത്താഴമുട്ടികളെന്ന പേരിൽ ഉൗര് ചുറ്റുന്നവരുമുണ്ട്. വടകര ഭാഗങ്ങളിൽ ഇന്നും അത്താഴം മുട്ടുകാർ റംസാനിലെ കാഴ്ചയാണ്. മാത്രവുമല്ല റംസാനിൽ രാത്രികാലം ഗൾഫ് രാജ്യങ്ങളെപ്പോലെ പകൽ പോലെ പ്രകാശിതമാകുന്ന വടകര താഴെ അങ്ങാടി, കോഴിക്കോട് കുറ്റിച്ചറ പോലോത്ത സ്ഥലങ്ങൾ ഇന്നുമുണ്ട്. പൊന്നാനി ഭാഗത്ത് പാനീസ് വിളക്കിന്റെ നാളമാണ് റംസാൻ പ്രഭ.
അടുക്കള സജീവമാക്കുന്ന ഉമ്മമാർ
നോന്പ് കാലത്ത് വീട്ടമ്മമാർക്ക് തിരക്കിന്റെ കാലമാണ്. മുന്നൊരുക്കങ്ങൾ എത്ര നടത്തിയാലും തീരാത്ത ജോലികളുടെ കാലം. അത്താഴത്തിന് ഉറക്കത്തിന്റെ ആലസ്യത്തിൽ എഴുന്നേറ്റു ഭക്ഷണം തയാറാക്കി, വീട്ടുകാർക്ക് വിളന്പി പാത്രങ്ങൾ കഴുകിവയ്ക്കുന്പോഴേക്കും സുബഹി ബാങ്ക് വിളിക്കും. പിന്നീട് നമസ്കാരവും ഖുർആൻ പാരായണവും കഴിഞ്ഞ് വിശ്രമം. നേരം വെളുക്കുന്പോഴേക്കും നോന്പ് തുറയ്ക്കുളളത് ഒരുക്കണം. നോന്പിന്റെ ആലസ്യം അറിയാതെ വിഭവങ്ങൾ തയാറാകുന്പോഴേക്കും മഗ്രിബ് ബാങ്ക് വിളിച്ചുകാണും. പിന്നീട് പള്ളിയിൽനിന്ന് നമസ്കാരം കഴിഞ്ഞിറങ്ങുന്ന വീട്ടുകാരനു മുത്താഴം ഒരുക്കണം. ജീരകക്കഞ്ഞിയോ പലഹാരങ്ങളോ ആയിരിക്കും.
വലിയ നോന്പുതുറ സൽക്കാരങ്ങൾ പഴയ കാലത്ത് പതിവായിരുന്നു. രാവിലെ തന്നെ നോന്പു തുറ വീട്ടിലേക്കു പത്തിരി പരത്തുവാനായി അയൽവാസി സ്ത്രീകളുടെ വരവാണ്. മരുമകനെ ആദ്യമായി സൽക്കരിക്കുന്ന സമയത്ത് പുതിയാപ്ലയോടൊപ്പം പരിവാരങ്ങളുമുണ്ടാകും. ഇവർക്ക് കൂടി വിഭവം ഒരുക്കി വരുന്പോഴേക്കും വീട്ടിലുള്ള സ്ത്രീകളും അയൽപക്കകാരികളും തളരും. എങ്കിലും ഒരുമിച്ചുകൂടലിന്റെ സ്നേഹവും സൗഹാർദവും പങ്കിടുന്പോൾ അവരതു മറക്കും. ഇന്നു നോന്പു തുറ സൽക്കാരങ്ങൾ സ്വന്തത്തിലേക്ക് ഒതുങ്ങുകയും അടുക്കളയിൽ അങ്ങാടി വിഭവം സജീവമാവുകയുമാണ്. എന്നാലും വീട്ടിലെ പെണ്ണുങ്ങൾക്ക് നോന്പ് കാലം വിശ്രമമില്ലത്ത കാലം തന്നെയാണ്.
ഓർമകളിൽ സുഗന്ധം പരത്തിയ കാലം
റംസാൻ സാഹോദര്യത്തിന്റെയും നന്മയുടെയും കാലമാണ്. മെയ്യും മനവും വ്രതത്തിലൂടെ ആത്മസംസ്കരണം നടത്തുന്ന കാലം. എന്നാൽ വീടുകളിൽ നിന്നു നോന്പുതുറ ഇഫ്താർ പാർട്ടികളിലേക്കു വഴിമാറിയപ്പോൾ ഗൃഹാതുരത ഇല്ലാതാകുന്നു. കോഴിക്കറിയും വൈക്കോൽ കൂനപോലെ കൂട്ടിയിട്ട പത്തിരിയും ബിരിയാണിക്കും ഖബ്സക്കും കുഴിമന്തിക്കും വഴിമാറിയിരിക്കുകയാണ്. ആയതിനാൽ തന്നെ അടുക്കള പുകച്ചുള്ള നോന്പുതുറ ഇല്ലാതായി. മരുമകനെ ആദ്യ പത്തിൽ തന്നെ സൽക്കരിച്ചില്ലെങ്കിൽ അതിന്റെ കുറച്ചിൽ അമ്മായിയമ്മമാർക്കാണ്. ആയതിനാൽ മരുമകനു കരിച്ചതും പൊരിച്ചതും നോന്പ് കഴിഞ്ഞിട്ട് ചക്കരപ്പുകയിലയും വാസന ബീഡിയും ജീരകക്കഞ്ഞിയും അതിനു ശേഷം ഒരു പാരിതോഷികവും നൽകിയാണ് മടക്കാറുള്ളത്. നിലത്ത് പായ വിരിച്ച് അതിനു മധ്യത്തിൽ സുപ്രയിട്ട് കുത്തുപിഞ്ഞാണത്തിൽ കോഴിക്കറിയും പത്തിരിയും വിളന്പി അതിനു ചുറ്റുമിരുന്നു നോന്പു തുറന്ന കാലം ഗതകാല സ്മൃതികൾ മാത്രമാണിന്ന്.
അശ്റഫ് കൊണ്ടോട്ടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നല്ല പെരുമാറ്റം, നല്ല ശീലം
ഇസ്ലാം മതത്തിന് മൂന്നു ഭാഗങ്ങളുണ്ട്. വിശ്വാസ ശാസ്ത്രം, കര്‍മശാസ്ത്രം, പെരുമാറ്റ
ഹൃദയശുദ്ധിയുടെ റംസാനാകട്ടെ
സത്യസന്ധത മാന്യതയുടെ ലക്ഷണമാണ്. മാന്യത സൽസ്വഭാവത്തിന്റെ മുഖമുദ്രയാണ്. അപ്
അടുത്തുള്ളവരെ അകറ്റരുത്
അകലെയുള്ള സുഹൃത്തുക്കൾ വർധിക്കുകയും അടുത്തുള്ളവർ അകലുകയൊ, അകറ്റുകയൊ ചെയ്യ
പാരത്രിക ജീവിതത്തെ സമ്പന്നമാക്കുക
വലിയ ഭാഗ്യവാന്മാരാണ് റംസാനെ സ്വീകരിക്കാന്‍ കഴിയുന്ന വിശ്വാസികള്‍. പല മഹാന്മാ
അലിഞ്ഞില്ലാതാവട്ടെ ഞാനെന്ന ഭാവം
വിവേകബുദ്ധിയെത്തിയ കാലം മുതൽ ഓരോ വ്യക്തിയുടെയും മനസിൽ ഞാനാരാണെന്ന ചോദ്യവു
അന്യരായി ആരുമില്ല
സ്വയം ലാളിത്യവും വിനയവും തെരഞ്ഞെടുക്കുന്നവനെ ദൈവം ആകാശം മുട്ടെ വളർത്തും. എന്നാ
സഹാനുഭൂതിയെ ഉണര്‍ത്തുന്ന മാസം
വിശുദ്ധ റംസാൻ സഹാനുഭൂതിയെ ഉണര്‍ത്തുന്ന മാസം കൂടിയാണ്. സഹജീവികളോടുള്ള സ്നേഹ
ദൈവത്തിന്റെ പേരില്‍ സ്നേഹിക്കുക
സ്രഷ്ടാവും നിയന്ത്രിതാവുമായ പരാശക്തിയെ വിവിധ ഭാഷകളില്‍ വിവിധ പേരുകള്‍ വിളിക്കു
ആരാധനയിലെ മാനുഷികത
മതം അതിന്റെ മാനുഷിക മുഖം പ്രകടിപ്പിക്കുന്നിടത്താണ് മൂല്യങ്ങൾ പ്രസരിക്കുന്നത്
റംസാനിലൂടെ ആത്മവിശുദ്ധി കൈവരിക്കണം
മറ്റുള്ളവരെ കുറ്റം പറയാനും മറ്റുള്ളവരിലെ കുറ്റം കണ്ടു പിടിക്കാനും നമ്മിൽ പലരും
ലഭിച്ചതിന് നന്ദിയുള്ളവരായിരിക്കുക
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, കായ്കനി നഷ്ടം എന്നിവകൊണ്ടു നാം നി
ആദരപൂര്‍വം ആരാധനാനിരതരാകുക
ദൈവാനുഗ്രഹങ്ങളുടെ പെരുമഴക്കാലവും പുണ്യങ്ങളുടെ പൂക്കാലവുമായ വിശുദ്ധ റംസാനെ വ
ഹൃദയം ശുദ്ധീകരിക്കുക
ഞങ്ങളുടെ കുടുംബത്തിൽ പാരന്പര്യമായി തന്നെ എല്ലാ സ്ത്രീകളും വീട്ടിൽ അടങ്ങി ഒതുങ
സ്വർഗപ്രവേശവും നരകമോചനവും
വിശുദ്ധ റംസാൻ സമാഗതമായി. വിശ്വാസികൾ മാസങ്ങളോളം പ്രാർഥനാ വചനങ്ങൾ ഉരുവിട്ട
നോമ്പുതുറകൾ ആഡംബരത്തിന്റെ പ്രകടനമാക്കരുത്
റംസാൻ എന്നും ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു. ഏതൊരാളെ സംബന്ധിച്ചും നോമ്പ് അങ്ങനെയാ
റംസാന് രഞ്ജിപ്പുകള്ക്കാകട്ടെ
സഹജീവിസ്നേഹത്തിന്റെ ഉത്തമ സന്ദേശം നല്കുന്ന മാസമാണല്ലോ റംസാന്. തര്ക്കപര
ഖുർആനിനെ അടുത്തറിയണം
അവികസിത സമൂഹത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച വേദഗ്രന്ഥമാണ്
ഇരുപത്തിയേഴാം രാവിന്റെ പുണ്യം
ആയിരം മാസങ്ങളേക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്ർ നല്കി മുഹമ്മദ് നബി(സ്വ)യു
സകാത്ത് പാവങ്ങളുടെ അവകാശം
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നാമത്തേതാണ് സകാത്ത്. വിശ്വാസിയെ വിമലീകരി
ഉദാരനാകുക, മുക്തിനേടുക
ആയിരം മാസത്തെ പ്രതിഫലാര്‍ഹമായ ലൈലത്തുല്‍ ഖദ്ർ കൊണ്ടും കാരുണ്യത്തിന്റെയും പാ
ഖുര്‍ആനിന് വേണ്ടി അല്പസമയം
പരിശുദ്ധ ഖുര്‍ആനിലെ ഓരോ ആയത്തുകളും അല്ലാഹുവില്‍ നിന്നുള്ള വചനങ്ങളാണ്. അതുകൊ
ഖുർആൻ ജീവിതത്തിൽ പകർത്തുക
ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ് എന്നതാണ് റംസാനിന്റെ പ്രത്യേകത. മനുഷ്യ വര്‍ഗത്ത
വ്രതം വിശ്വാസിയുടെ അനുഗ്രഹം
വ്രതം വിശ്വാസിക്ക് ഒരനുഗ്രഹമാണ്. ശരീരത്തെയും മനസിനെയും ഒരുപോലെ സംസ്കരിക്കാ
സമൂഹ മാധ്യമങ്ങളേ, വിട...
അമൂല്യമായ സമയത്തെ അപഹരിക്കുന്ന സാമൂഹ്യ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയാത
പ്രതികൂല ജീവിതസാഹചര്യങ്ങളെ അതിജീവിക്കാൻ നോമ്പ് ശക്തി നൽകുന്നു
മനുഷ്യസ്വഭാവങ്ങളിൽ വിചാര വികാരവിധേയത്വങ്ങൾക്ക് നിർണായക സ്വഭാവമാറ്റങ്ങൾ അ
സ്വർഗവാതിൽ തുറന്നുകിടക്കുന്ന മാസം
അല്ലാഹുവിനെ അനുസരിച്ച് ജീവിച്ച സജ്ജനങ്ങൾക്കു നൽകുന്ന പ്രതിഫലമാണല്ലോ സ്വർ
സഹകരണത്തിന്റെ റംസാൻ
റംസാനിനെ സഹകരണത്തിന്റെ മാസമെന്ന് നബി(സ്വ) വിശേഷിപ്പിച്ചു കാണാം. അതിന്റെ പ്രക
വിശ്വാസിഹൃദയങ്ങളുടെ വസന്തനാളുകൾ
വരണ്ടുണങ്ങിയ വിശ്വാസിഹൃദയങ്ങൾക്ക് എന്നും ഉൗർജവും ആവേശവും പ്രദാനം ചെയ്യുന്നത
വേദങ്ങളിറങ്ങിയ പുണ്യമാസം
ഖുർആൻ മാത്രമല്ല, പൂർവവേദങ്ങളും റംസാൻ മാസത്തിലാണ് അവതരിപ്പിക്കപ്പെട്ടതെന്നു കാണ
ആത്മശുദ്ധീകരണത്തിന്റെ മാസം
‘കരുണാവാരിധിയായ രക്ഷിതാവേ, ഞങ്ങള്‍ക്ക് റജബ്, ശഅബാന്‍ എന്നീ മാസങ്ങളില്‍ അനുഗ
ആത്മീയതയുടെ അഭാവം ആപത്ത്
കോടാനു കോടി വരുന്ന മനുഷ്യകുലത്തെ നയിക്കാൻ ന്യൂനപക്ഷം വരുന്ന ചിലർക്കേ സാധിക്കാ
അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്ന രാവ്
മനുഷ്യൻറെ ജീവിത വ്യവഹാരങ്ങളിൽ കടന്നു കൂടുന്ന അപചയങ്ങൾക്ക് തടയിടുകയാണ് വ്രത കാലം. ഓരോ വർഷവും ഇതാവർത
ഏകാഗ്രതയോടെ പ്രാർഥിക്കുക
പ്രാർഥിക്കാത്തവരായി ആരുമുണ്ടാകില്ല. മുഴുമടിയൻമാർ പോലും പ്രാർഥനയ്ക്ക് നേരം
വ്രതം ആത്മവിശുദ്ധിക്ക്
എന്തിനുവേണ്ടിയാണ് നോന്പ് ഒരു നിർബന്ധ കർമമായി നിശ്ചയിക്കപ്പെട്ടത് എന്നത് പ്ര
ബദ്രീങ്ങളുടെ മഹത്വം
ബദ്റില്‍ പങ്കെടുത്തവര്‍ക്കുള്ള മഹത്തായ വിശേഷണമാണ് അസ്ഹാബുല്‍ ബദ്ർ എന്നത്. അവ
റംസാന്റെ ദാർശനിക സൗന്ദര്യം
മനുഷ്യന്റെ ശീലങ്ങളേയും വിചാരങ്ങളേയും സംസ്കരിക്കാൻ ദൈവം നിശ്ചയിച്ച നിർബന്ധിത
ബദ്റിൽ തെളിഞ്ഞു കണ്ട പരമാർഥം
അതിരും എതിരുമില്ലാത്ത ധിക്കാരവുമായി സംഹാരതാണ്ഡവം തുടരാൻ ഒരു ജനവിഭാഗത്തെയും
ബദ്ർ: സമരങ്ങളുടെ മാതാവ്
പുണ്യങ്ങളുടെ സമൃദ്ധിക്കാലമായ വിശുദ്ധ റംസാനിനെ ഏറെ ധന്യമാക്കുന്ന ദിനങ്ങളിലൊ
ആത്മചൈതന്യത്തിന്റെ മാസം
ചന്ദ്രവർഷകലണ്ടർ പ്രകാരമുള്ള ഒന്‍പതാമത്തെ മാസമാണ് റംസാനെങ്കിലും വിശ്വാസപരമാ
കാരുണ്യത്തിന്റെ ദിനരാത്രങ്ങൾ
വിശുദ്ധ റംസാനിലേത് അനുഗ്രഹത്തിന്റേ യും അനുതാപത്തിന്റേയും അനന്തമോക്ഷത്തിന്റേയ
നമുക്കും അൻസ്വാറുകളാകാം
മക്കയിൽനിന്നും മദീനയിലേക്കുള്ള പലായനമാണ് ഹിജ്റ. വിശ്വാസ സംരക്ഷണത്തിനുവേണ്ട
മദ്യം തിന്മകളുടെ മാതാവ്
സകല തിന്മവകളുടെയും മാതാവാണ് മദ്യപാനം. അധ്വാനിക്കുന്ന കാശ് നൽകി തലച്ചോറ് കള
നോന്പിന്റെ ആത്മാവ് നഷ്ടപ്പെടുത്തരുത്
ആത്മശുദ്ധീകരണത്തിനും ഹൃദയവിമലീകരണത്തിനും വഴിതുറക്കുന്ന മഹത്തായ ഒരു ആരാധ
റംസാൻ: സംസ്കരണത്തിന്റെ പാഠശാല
സ്വഭാവ സംസ്കരണം, സംതൃപ്തി, സൽകർമങ്ങളിലും പുണ്യങ്ങളിലും മത്സരിക്കാനുള്ള പരിശ
സക്കാത്ത്: നിർബന്ധിത ദാനധർമം
സക്കാത്ത് എന്ന നിർബന്ധിത ദാനധർമത്തെക്കുറിച്ച് കൂടുതൽ വിശദീകരിക്കാം. സ്വർണത്ത
സന്പത്തും സക്കാത്തും
ദാനധർമങ്ങൾ വർധിപ്പിക്കുക. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കുക എ
അതിജീവനത്തിന്റെ മാസം
വിശ്വാസികളുടെ ജീവിതം പ്രതീക്ഷകളുടെയും ഭയത്തിന്റെയും സങ്കലനമാണ്. പ്രതീക്ഷയാ
ആത്മചൈതന്യത്തിന്റെ മാസം
വീണ്ടും ഒരു റംസാന് ആഗതമായി. ആത്മചൈതന്യത്തിന്റെയും ഭക്തിയുടെയും മഹത്തായ സന്ദേ
ധർമചിന്ത വളർത്തേണ്ട സമയം
മനുഷ്യ മനസിൽ ധർമചിന്ത വളരേണ്ട കാലമാണ് റംസാൻ. തിന്മകളിലേക്കാണ് മനുഷ്യന്റെ ആ
Latest News
തരൂർ ചിത്രത്തിലില്ല; തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ: പന്ന്യൻ
"ബിഹാര്‍ റോബിന്‍ഹുഡ്' എത്തിയ കാര്‍ മുംബൈ സ്വദേശിയില്‍നിന്നു വാങ്ങിയത്
ഒറ്റുകൊടുക്കാൻ മടിയില്ലാത്ത എത്ര സ്ഥാനാർഥികളുണ്ട് കോൺഗ്രസിലെന്ന് പിണറായി
കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം: സി.ആര്. മഹേഷിനും പോലീസുകാര്‍ക്കും പരിക്ക്
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി
Latest News
തരൂർ ചിത്രത്തിലില്ല; തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ: പന്ന്യൻ
"ബിഹാര്‍ റോബിന്‍ഹുഡ്' എത്തിയ കാര്‍ മുംബൈ സ്വദേശിയില്‍നിന്നു വാങ്ങിയത്
ഒറ്റുകൊടുക്കാൻ മടിയില്ലാത്ത എത്ര സ്ഥാനാർഥികളുണ്ട് കോൺഗ്രസിലെന്ന് പിണറായി
കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം: സി.ആര്. മഹേഷിനും പോലീസുകാര്‍ക്കും പരിക്ക്
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top