അതിജീവനത്തിന്‍റെ മാസം
അതിജീവനത്തിന്‍റെ മാസം
വിശ്വാസികളുടെ ജീവിതം പ്രതീക്ഷകളുടെയും ഭയത്തിന്‍റെയും സങ്കലനമാണ്. പ്രതീക്ഷയാണ് ജീവിതത്തിന് തുടർച്ച നിശ്ചയിക്കുന്നത്. ഒന്നിനെയും പ്രതീക്ഷിക്കാതെയുള്ള ജീവിതം എത്ര നിരർഥകമായിരിക്കും. വിശുദ്ധ റംസാൻ, വിശ്വാസികൾ വർഷം തോറും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിരുന്നുകാരനാണ്. വിരുന്നുകാരനെ ആദരിക്കൽ വിശ്വാസത്തിന്‍റെ ഭാഗമാണ്.

സ്വർഗപ്രവേശനവും നരകമോചനവുമാണല്ലോ ജീവിത ലക്ഷ്യങ്ങളിൽ അത്യന്താപേക്ഷിതമായത്. എങ്കിലിതാ..കത്തിയാളുന്ന നരകം തന്‍റെ രോഷം കടിച്ചമർത്തുന്ന, സ്വർഗം സർവവിഭൂഷിതയായി തുറന്നു വയ്ക്കുന്ന സുവർണ കാലം.

അബൂ ഹുറൈറ(റ)യിൽ നിന്ന് നിവേദനം- തിരുനബി(സ) പറഞ്ഞു: ""റംസാൻ ആഗതമായാൽ സ്വർഗകവാടങ്ങൾ തുറക്കപ്പെടുകയും നരകവാതിലുകൾ അടയ്ക്കപ്പെടുകയും പിശാചുക്കൾ ചങ്ങലകളിൽ ബന്ധിക്കപ്പെടുകയും ചെയ്യും''(ബുഖാരി, മുസ്‌ലിം).

ഞങ്ങളുടെ കുടുംബത്തിൽ പാരന്പര്യമായി തന്നെ എല്ലാ സ്ത്രീകളും വീട്ടിൽ അടങ്ങി ഒതുങ്ങി കൂടുന്ന ശീലമുള്ളവരാണ്. അതുകൊണ്ടുതന്നെ ഉമ്മയെ കാണാൻ ധാരാളം സന്ദർശകർ വീട്ടിലേക്ക് വരാറുണ്ട്. റജബ് പിറന്നാൽ ഉമ്മ റംസാനിലേക്കുള്ള തയാറെടുപ്പുകൾ തുടങ്ങും. സന്ദർശകരോട് ഉമ്മ പറയും ""റംസാൻ എത്താറായി, പൊരുത്തപ്പെടണം, പ്രാർഥിക്കണം. കഴിഞ്ഞ റംസാനിൽ ജീവിച്ചിരുന്ന പലരും നമ്മിൽനിന്ന് വിടപറഞ്ഞു. അല്ലാഹു അവർക്ക് സന്തോഷം നൽകട്ടെ''.

മരിച്ചവർക്ക് പാപമോചനത്തിനും ജീവിച്ചിരിക്കുന്നവർക്ക് ദീർഘായുസിനും വേണ്ടി പ്രാർത്ഥിക്കും. എല്ല വിധത്തിലുമുള്ള ഇടപാടുകളും തീർക്കും. എന്‍റെ കുട്ടിക്കാല റംസാൻ ഓർമയിലെ ചില മധുരിക്കുന്ന സംഭവങ്ങളാണിത്. ഉമ്മ ഇപ്പോഴും അങ്ങനെയൊക്കെ തന്നെയാണ്. കാരണം അവരുടെയെല്ലാം മനസിലെ റംസാൻ നമുക്ക് സങ്കൽപിക്കാൻ സാധിക്കുന്നതിനുമപ്പുറമാണ്, മഹത്തരമാണ്.


"നനച്ചുകുളി’ റംസാൻ മുന്നൊരുക്കത്തിന്‍റെ അവിഭാജ്യഘടകമായിരുന്നു. വീടും പരിസരവും റംസാനിനെ സ്വീകരിക്കാൻ വേണ്ടി കഴുകി വൃത്തിയാക്കുന്നതിനെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. "നനച്ചുകുളി' എന്ന വിശദീകരണം നൽകിയാലേ പലർക്കും ഇന്ന് മനസിലാവുകയുള്ളു.

വീടും പരിസരവും മാത്രം വൃത്തിയായാൽ പോര, ഹൃദയവും നനച്ചുകുളിയിൽ ശുദ്ധീകരിക്കപ്പെടണം. കാരണം, ചിത്രത്തിന്‍റെ ഭംഗി ആസ്വദിക്കാൻ സാധ്യമാകണമെങ്കിൽ വരച്ച പ്രതലം നന്നായിരിക്കണം. ചെളിപുരണ്ട പ്രതലത്തിൽ ചായം തേച്ചാൽ തെളിഞ്ഞു കൊള്ളണമെന്നില്ല. ആദ്യം പ്രതലം വൃത്തിയാക്കണം, എന്നിട്ട് ചായം തേച്ചു തുടങ്ങണം. ഇങ്ങനെ ഹൃദയവും ശരീരവുമാകുന്ന കാൻവാസിനെ കഴുകി ശുദ്ധീകരിച്ച് റംസാനിൽ ചായം തേക്കാനുള്ള പ്രതലമാക്കാനുള്ള സമയമാണ് റജബും ശഅ്ബാനും. ഇവകളെ വേണ്ടതുപോലെ ഉപയോഗിച്ചില്ലെങ്കിൽ ചിത്രം പതിഞ്ഞെന്ന് വരില്ല.

സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.