റംസാൻ: സംസ്കരണത്തിന്‍റെ പാഠശാല
റംസാൻ: സംസ്കരണത്തിന്‍റെ പാഠശാല
സ്വഭാവ സംസ്കരണം, സംതൃപ്തി, സൽകർമങ്ങളിലും പുണ്യങ്ങളിലും മത്സരിക്കാനുള്ള പരിശീലനം, ക്ഷമ ശീലിപ്പിക്കൽ, ആരാധനകളധികരിപ്പിക്കുവാനുള്ള അഭ്യസനം തുടങ്ങിയവയ്ക്കുള്ള ശ്രമമാണ് നോന്പുകാരൻ റംസാൻ മാസത്തിലൂടെ നടത്തുന്നത്. അങ്ങനെ സത്യവിശ്വാസി വ്രതത്തിലൂടെ അല്ലാഹുവിന്‍റെ ശ്രദ്ധയും സ്നേഹവും തൃപ്തിയും ലഭിച്ചവനായി സൗഭാഗ്യത്തോടു കൂടി പുറത്തുവരുന്നു.

ദോഷബാധയെ കാത്തു സൂക്ഷിക്കൽ, വിനയം, ഭയം, മാനസിക നൈർമല്യം, അല്ലാഹുവിന്‍റെ കാവൽ എന്നിവ അധികരിപ്പിക്കുന്നതിനുള്ള മാസമാണ് റംസാൻ. ആർക്ക് അതിനുള്ള സൗഭാഗ്യം ലഭിക്കുന്നില്ലയോ അവന് സകല നന്മകളും നിഷേധിക്കപ്പെടുകയും ചെയ്യും. സത്കർമങ്ങൾ കൊണ്ട് തന്‍റെ പാപങ്ങൾ അകറ്റിനിർത്തുകയും വ്രതത്തിലൂടെയും നിശാനമസ്കാരത്തിലൂടെയും പ്രതിരോധ ശേഷി ആർജിക്കുകയും, ഖുർആൻ ബോധനത്തിലൂടെയും നേർപഥത്തിലൂടെയും തന്‍റെ വൈയക്തികവും സ്വഭാവപരവും സാമൂഹികപരവുമായ പ്രകൃതം രൂപപ്പെടുത്തുകയും ചെയ്യുന്ന മുസ്‌ലിം ശക്തമായ ഇച്ഛാശക്തിയും ബലിഷ്ഠമായ മനോവീര്യവും ധീരതയുമുള്ള നേരായ മനുഷ്യനാകുന്നു. അവൻ തന്‍റെ അവയവങ്ങളെ തടയിടുകയും തന്‍റെ ജിഹ്വയുടെയും കരങ്ങളുടെയും ഉപദ്രവങ്ങളിൽനിന്ന് ആളുകളെ സംരക്ഷിക്കുകയും ചെയ്യും.

പൂർവകാല മുസ്‌ലിംകൾ റംസാനിന്‍റെ സുന്ദരമായ സംരക്ഷണത്തിൽ ജീവിക്കുകയും അതിനെ ഏറെ അഴകാർന്നതാക്കുകയും ആദരിക്കുകയും അതിന്‍റെ പ്രഭ സ്വാംശീകരിക്കുകയും സൽകർമങ്ങളനുഷ്ഠിക്കുകയും ദൈവമാർഗത്തിൽ അത്യാധ്വാനം ചെയ്യുകയും ചെയ്തിരുന്നു. റംസാൻ മാസം അവരിൽ നിന്ന് വിട പറഞ്ഞാലും അവർ ദൈവത്തിന് അനുസരണയുള്ളവരും ആരാധന മുറ തെറ്റാതെ നിലനിർത്തുന്നവരുമായി കൊണ്ടേയിരുന്നു.


ആരാധനകളുടെ മാധുര്യം നുകരുകയും വിശ്വാസത്തിന്‍റെ രുചിയാസ്വദിക്കുകയും പരമകാരുണികനെ അനുസരിച്ചുകൊണ്ട് അനുഭൂതി നേടുകയും സാത്വികതയുടെ പാർശ്വം മുറുകെ പിടിക്കുകയും ചെയ്ത അടിയാറുകൾക്ക് ഭാവുകങ്ങൾ. അനുസരണത്തിന് കവിളിൽ ഒളിയും ഹൃദയങ്ങളിൽ പ്രഭയും രക്ഷിതാവിന്‍റെ സാമീപ്യവും സൃഷ്ടിഹൃദയങ്ങളിൽ അനുകന്പയും ഉപജീവനത്തിൽ വിശാലതയമുണ്ട്. പാപത്തിന് കവിളിൽ കരുവാളിപ്പും സൃഷ്ടി ഹൃദയത്തിൽ കോപവും രക്ഷിതാവിൽ നിന്നുള്ള അകൽച്ചയും ഉപജീവനത്തിൽ ഞെരുക്കവുമാണ്. തീർച്ചയായും സത്യവിശ്വാസികൾക്ക് അല്ലാഹു നൽകിയ മഹത്തായ അനുഗ്രഹവും ഒൗദാര്യവുമത്രെ പുണ്യറംസാൻ.

മനസിന്‍റെ സാന്നിധ്യത്തെയും അതിന്‍റെ സത്തയുടെ പ്രകൃതത്തെയും സ്പർശിക്കുന്നതും അതിന്‍റെ വിചാരങ്ങളെ തുണക്കുന്നതും അതിന്‍റെ വിനിമയങ്ങളെ യുക്തിഭദ്രമാക്കുന്നതും സത്യത്തെ നിലനിർത്തുന്ന കാര്യത്തിൽ അതിനെ വിമലീകരിക്കുന്നതും ശ്രേഷ്ഠതയുടെ മേഖലകളിൽ അതിനെ ഉറപ്പിച്ചു നിർത്തുന്നതും ഒരു കൊടുങ്കാറ്റും പിഴുതെറിയാത്തതുമാകുന്നു അത്. റംസാൻ, തീർച്ചയായും ഒരു പാഠശാലയാകുന്നു. അതിലൂടെ സ്ത്രീകളും പുരുഷന്മാരും അവരുടെ സകല വികാരങ്ങളെയും വകഞ്ഞു മാറ്റി പ്രതിരോധിച്ച് പുറത്തു വരുന്നു. അങ്ങനെയവർ ജീവിത സൗഭാഗ്യം നേടുകയും തെളിമയുടെയും വിശുദ്ധിയുടെയും ദൈവബോധത്തിന്‍റെ ജീവിതപാഠങ്ങൾ അഭ്യസിക്കുകയും ചെയ്യുന്നു.

അബ്ദുൽ അസീസ് മാടശേരി
(പ്രഫ.ജാമിഅഃ നദ്‌വിയ്യഃ വിമൻസ് കോളജ്, എടവണ്ണ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.