കാരുണ്യത്തിന്‍റെ ദിനരാത്രങ്ങൾ
കാരുണ്യത്തിന്‍റെ ദിനരാത്രങ്ങൾ
വിശുദ്ധ റംസാനിലേത് അനുഗ്രഹത്തിന്‍റേ യും അനുതാപത്തിന്‍റേയും അനന്തമോക്ഷത്തിന്‍റേയും ദിനരാത്രങ്ങളാണ്. ഉടമയായ സ്രഷ്ടാവിനോട് ഹൃദയം തുറന്ന് സംവദിക്കുന്ന പുണ്യനിമിഷങ്ങൾ. സ്രഷ്ടാവ് അടിമകൾക്ക് എല്ലാം നൽകുന്ന ശ്രേഷ്ഠമായ ദിനങ്ങൾ. വിശ്വാസിഹൃദയങ്ങളിൽ ആത്മീയാനന്ദത്തിന്‍റെ അനുഗ്രഹീത മുഹൂർത്തങ്ങൾ വിരുന്നൊരുക്കുകയാണ് വിശുദ്ധ റംസാനിന്‍റെ രാപകലുകൾ.

റംസാനിലെ പ്രഥമ പത്ത് ദിനങ്ങൾ കാരുണ്യത്തിന്‍റേതാണ്. അല്ലാഹു കാരുണ്യമാണ്. വിശുദ്ധ ഖുർആനിന്‍റെ പ്രഥമ സൂക്തത്തിൽ അല്ലാഹു സ്വയം പരിചയപ്പെടുത്തുന്നത് അവൻ കാരുണ്യവാനും കരുണാവാരിധിയുമാണെന്നാണ്. അവനിലേക്ക് നീട്ടുന്ന കരങ്ങളെ അവൻ മടക്കുകയില്ല. വിശുദ്ധ ഖുർആൻ തന്നെ അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. "നിങ്ങൾ ചോദിച്ചതെല്ലാം അവൻ നിങ്ങൾക്ക് നൽകി. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ നിങ്ങൾക്ക് എണ്ണിക്കണക്കാക്കാൻ സാധ്യമല്ല.’ (സൂറ: ഇബ്രാഹിം 34).

നാലു വേദഗ്രന്ഥങ്ങളിലും അവഗാഹമുള്ള പണ്ഡിതനായിരുന്നു കഅ്ബുൽ അഹ്ബാർ. തൗറാതും ഇഞ്ചീലും സബൂറും ഖുർആനുമുൾപ്പെ ടെയുള്ള മുഴുവൻ ഗ്രന്ഥങ്ങളിലും അല്ലാഹു മനുഷ്യരോടുള്ള അദമ്യമായ സ്നേഹപ്രകടനം നടത്തുന്നുണ്ടെന്നാണ് കഅ്ബ് പറയുന്നത്. പ്രപഞ്ചത്തിലുള്ള നിഖില വസ്തുക്കളും അല്ലാഹു സംവിധാനിച്ചത് മനുഷ്യനുവേണ്ടിയാണെന്നാണ് ഖുർആനിക പക്ഷം.

ആധ്യാത്മികതയുടെ ഗിരിശൃംഗങ്ങൾ കീഴടക്കിയ വിശിഷ്ട വ്യക്തിത്വമാണ് ഇമാം അബുൽ ഖാസിമുൽ ഖുശൈരി(റ). ദൈവത്തിന്‍റെ കാരുണ്യത്തെ അടയാളപ്പെടുത്തുന്ന ഹൃദയസ്പൃക്കായ ഒരു കഥ അദ്ദേഹം തന്‍റെ മാസ്റ്റർപീസ് കൃതിയായ അർരിസാലയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

സൽക്കാരപ്രിയനായിരുന്ന ഇബ്രാഹിം നബിയുടെ കഥ-
ഒരിക്കൽ ഒരു അഗ്നിയാരാധകൻ ഇബ്രാഹിം നബിയോട് ചോദിച്ചു ‌‌‌‌‌"ഇന്നെനിക്ക് ആതിഥ്യമരുളാമോ’? അദ്ദേഹം പറഞ്ഞു: ‘നിങ്ങൾ മുസ്‌ലിമാവുകയാണെങ്കിൽ ഞാൻ നിങ്ങളെ സൽക്കരിക്കാം'. ആഗതൻ പറഞ്ഞു: ‘ഞാൻ മുസ്‌ലിമാവുകയാണെങ്കിൽ പിന്നെ നിങ്ങളെനിക്ക് ഒൗദാര്യം ചെയ്തുഎന്ന് പറയാനില്ലല്ലോ’? അയാൾ നിരാശനായി മടങ്ങി.


അപ്പോഴാണ് അല്ലാഹു ഇബ്രാഹിം നബിയോട് ചോദിക്കുന്നത്. ‘ഓ ഇബ്രാഹിം, മതം മാറാതെ നീ അയാൾക്കു ഭക്ഷണം നൽകില്ലഅല്ലേ? എഴുപതു വർഷമായി അവിശ്വാസിയായിട്ടും ഞാനയാൾക്ക് ഭക്ഷണം നൽകുന്നുണ്ടല്ലോ. ഒരു ദിവസം ആതിഥേയമരുളിയാൽ നിനക്കെന്താണ് സംഭവിക്കുക’? ഇതു കേൾക്കേണ്ട താമസം ഇബ്രാഹിം നബി ആഗതനെ പിന്തുടർന്നു. അയാളെ ക്ഷണിച്ചുവരുത്തി ആതിഥ്യമരുളി. അപ്പോൾ ആ അഗ്നിയാരാധകൻ ചോദിച്ചു: "എന്തു പറ്റി? നിങ്ങളെന്നെ അവഗണിച്ചതായിരുന്നില്ലേ?'. ഇബ്രാഹിം നബി സംഭവിച്ചതെല്ലാം പറഞ്ഞു. തീയാരാധകൻ ചോദിച്ചു: "ഇപ്രകാരമാണോ അല്ലാഹു എന്നോട് വർത്തിക്കുന്നത്?' ‘എങ്കിൽ എന്താണ് ഇസ്‌ലാമെന്നെനിക്ക് പറഞ്ഞുതരൂ’. ഇബ്രാഹിം നബി പറഞ്ഞു: "ഇസ്‌ലാം സഹിഷ്ണുതയാണ്, അല്ലാഹു കാരുണ്യമാണ്.’ ഇതുകേട്ടപ്പോൾ അയാൾ ഇബ്രാഹിം സരണിയിൽ ആകൃഷ്ടനായി.

അല്ലാഹുവിന്‍റെ കാരുണ്യം അനന്തമാണ്. അവന്‍റെ ഒൗദാര്യത്തിലാണ് നമ്മുടെ പ്രതീക്ഷ. ഹൃദയം തുറന്നുവച്ച് കൈകൾ മേൽപ്പോട്ടുയർത്തി നമുക്കവന്‍റെ കാരുണ്യത്തിനുവേണ്ടി യാചിക്കാം. "അല്ലാഹുമ്മ ഇർഹംനീ യാ അർഹമർറാഹിമീൻ' (തുല്യതയില്ലാത്ത കരുണാമയനേ ഞങ്ങളേയും കരുണകൊണ്ട് കനിയണമേ..)

മുഹമ്മദ് ഫാളിൽ നൂറാനി അസ്സഖാഫി
(ഡയറക്ടർ, ഇർസുന്നബവി, കോഴിക്കോട്)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.