ബദ്റിൽ തെളിഞ്ഞു കണ്ട പരമാർഥം
ബദ്റിൽ തെളിഞ്ഞു കണ്ട പരമാർഥം
അതിരും എതിരുമില്ലാത്ത ധിക്കാരവുമായി സംഹാരതാണ്ഡവം തുടരാൻ ഒരു ജനവിഭാഗത്തെയും ദൈവം അനുവദിക്കുകയില്ല. ഒരു വിഭാഗത്തിന്‍റെ ആക്രമണം മറ്റൊരു വിഭാഗത്തെകൊണ്ട് തടയിടുക എന്ന തന്ത്രം മുഖേന ഭൂമിയിൽ ശാക്തിക സന്തുലനം നിലനിർത്തുന്നു ദൈവം.""യുദ്ധത്തിനിരയാകുന്നവർക്ക്, അവർ മർദിതരായതിനാൽ (തിരിച്ചടിക്കാൻ) അനുവാദം നൽകപ്പെട്ടിരിക്കുന്നു. തീർച്ചയായും അല്ലാഹു അവരെ സഹായിക്കാൻ കഴിവുള്ളവൻ തന്നെയാകുന്നു.

യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരിൽ മാത്രം തങ്ങളുടെ ഭവനങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവർ’’. (വിശുദ്ധ ഖുർആൻ). ശത്രുക്കൾ എന്തൊക്കെ മർദനങ്ങൾ നടത്തിയാലും ക്ഷമിക്കണമെന്നായിരുന്നു ആദ്യ കാലത്ത് സത്യവിശ്വാസികൾക്കുള്ള നിർദേശം. ഉധൃത വചനത്തിലൂടെയാണ് പ്രത്യാക്രമണം നടത്താൻ മുസ്‌ലിംകൾക്ക് അനുവാദം നൽകപ്പെട്ടത്.

ഇസ്‌ലാമിലെ പ്രഥമയുദ്ധമായിരുന്നു ബദ്ർ. സകലമാന ബലഹീനതയും ഒരു ഭാഗത്തും സകലമാന ശക്തിയും മറുഭാഗത്തും കേന്ദ്രീകരിച്ചു എന്നതാണ് ബദ്ർ യുദ്ധത്തെ മറ്റു യുദ്ധങ്ങളിൽ നിന്നും വ്യതിരിക്തമാക്കുന്നത്. യുദ്ധത്തിൽ പങ്കെടുത്ത മുസ്‌ലിം സൈന്യത്തിന്‍റെ മൂന്നിരട്ടിയായിരുന്നു ഖുറൈശീ സൈന്യം. രണശൂരരായ ഭടന്മാർ ഖുറൈശികളുടെ അണികളിലുണ്ടായിരുന്നു. യുദ്ധം അവരുടെ കുലത്തൊഴിലായിരുന്നു. ആവശ്യത്തിലേറെ ആയുധങ്ങളും നൂറു കുതിരകളും നൂറു കുതിരപ്പടയാളികളും എഴുനൂറ് ഒട്ടകങ്ങളും അവരുടെ സൈന്യത്തിലുണ്ടായിരുന്നു. എന്നാൽ മുസ്‌ലിംങ്ങൾക്ക് ശക്തി അവരുടെ മൂന്നിലൊന്ന് അംഗബലമേ ഉണ്ടായിരുന്നുള്ളൂ. യുദ്ധം ചെയ്ത് പരിചയിച്ച മക്കക്കാരോട് അവർക്ക് ഒട്ടും പിടിച്ചുനിൽക്കാനാവില്ല.

രണ്ടു കുതിരപ്പടയാളികളും എഴുപത് ഒട്ടകങ്ങളും മാത്രമാണവർക്കുണ്ടായിരുന്നത്. ആയുധങ്ങളും തീരെകുറവ്. ഇങ്ങനെ ദൗർബല്യവും ശക്തിയും മുഖാമുഖം ഏറ്റുമുട്ടി. എന്നാൽ സത്യത്തിന്‍റെയും ധർമത്തിന്‍റെയും വാഹകരായ ഈ ദുർബലരിലേക്ക് ദൈവത്തിന്‍റെ സഹായവർഷം ഉണ്ടായി. അതിനാൽ ഭൗതിക ശക്തി പരാജയപ്പെട്ടു. യുദ്ധം ചെയ്യണമെന്ന ലക്ഷ്യത്തോടെയോ അതിനുള്ള ഒരുക്കത്തോടെയോ അല്ല മുസ്‌ലിംകൾ മദീനയിൽ നിന്ന് പുറപ്പെട്ടത്. പുറപ്പെടാൻ നബി (സ) ആരെയും നിർബന്ധിച്ചില്ല. പുറപ്പെടാത്തവരെ പ്രേരിപ്പിച്ചുമില്ല. ഓരോരുത്തരുടെയും ഇഷ്ടത്തിന് കാര്യം വിട്ടു. അങ്ങനെ സൗകര്യപ്പെട്ടവരെയും കൊണ്ട് നബി (സ) യാത്രയായി. ഇത്തരത്തിൽ പുറപ്പെട്ടതു കൊണ്ടു തന്നെ വിപുലമായ ഒരു യുദ്ധം വേണ്ടിവരുമെന്ന് അവർ നിനച്ചില്ല.


ഇസ്‌ലാമിന്‍റെ ഏറെ നിർണായകമായ ഒരു ദിവസത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ആരും കരുതിയില്ല. ഏതായിരുന്നാലും ശക്തിയുള്ള അബൂ ജഹലിന്‍റെ സൈന്യത്തോട് മുസ്‌ലിംകൾ ഏറ്റുമുട്ടി. സത്യം പുലരണമെന്നും അസത്യം തകരണമെന്നതും ദൈവ നിശ്ചയമായിരുന്നു. ശക്തിയില്ലാത്ത സംഘത്തോട് മുസ്‌ലിംകൾ ഏറ്റുമുട്ടിയിരുന്നെങ്കിൽ ഒരു കച്ചവടസംഘത്തെ ആക്രമിച്ച് ധനം കൈക്കലാക്കിയ കഥയായി അത് പരിണമിച്ചേനെ.

എന്നാൽ ആദർശത്തിന്‍റെ വിജയഗാഥയായി ചരിത്രത്തിൽ എക്കാലത്തും ബദ്ർ പ്രഫുല്ലമായി നിലനിൽക്കുന്നു. സത്യത്തിന് ആൾബലമോ ആയുധ ശക്തിയോ വാഹന സൗകര്യങ്ങളോ അല്ല പ്രധാനം. ദൈവത്തോട് ബന്ധം പുലർത്തുകയും സഹജമായ ദൗർബല്യത്തിൽ നിന്ന് വിമോചനം നേടുകയും ചെയ്യുന്പോൾ ഹൃദയാന്തരാളങ്ങൾ വിജയം വരിക്കുന്ന സ്ഥലകാല ഭേദമെന്യേയുള്ള തലമുറകൾക്ക് വായിക്കാവുന്ന വീരകഥയായി അത് വിരാജിക്കുന്നു.

അബ്ദുൾ അസീസ് മാടശേരി (പ്രഫ.ജാമിഅഃ നദ്വിയ്യഃ വിമൻസ് കോളജ് എടവണ്ണ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.