ആത്മീയതയുടെ അഭാവം ആപത്ത്
ആത്മീയതയുടെ അഭാവം ആപത്ത്
കോടാനു കോടി വരുന്ന മനുഷ്യകുലത്തെ നയിക്കാൻ ന്യൂനപക്ഷം വരുന്ന ചിലർക്കേ സാധിക്കാറുള്ളൂ. ആ ന്യൂനപക്ഷത്തിൽ നിന്നായിരിക്കും ലോകത്തുള്ള സകലരും മാതൃക സ്വീകരിക്കുന്നതും സന്മാർഗം തേടുന്നതും. അത്തരം കഴിവും പ്രാപ്തിയുമുള്ളവരെ വളരെ ചെറുപ്രായത്തിൽ തന്നെ മനസിലാക്കുവാൻ സാധിക്കും. അവരുടെ ജീവിതരീതികളും ചുറ്റുപാടുകളും ഇടപെടലുകളും ശ്രദ്ധിച്ചാൽ മതി. എല്ലാം പക്വതയോടെയുള്ളതായിരിക്കും.

ഭൗതികമായി നേതൃപദവി വഹിക്കാൻ യോഗ്യരായ വ്യക്തികൾക്ക് അതിനോടൊപ്പം ആത്മീയതയുടെ പിൻബലം കൂടിയുണ്ടെങ്കിൽ അവരുടെ സ്ഥാനം മഹത്തരമായിരിക്കും. ഇന്ന് നമ്മൾ നേതൃതലങ്ങളിൽ അനുഭവിക്കുന്ന ദാരിദ്ര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നുമാണിത്. ഇന്ന് മിക്ക മേഖലയിലും യോഗ്യരല്ലാത്ത ചിലരെ തത്‌സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അവർ തെറ്റായ ദിശയിലേക്ക് സമൂഹത്തെ നയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രവണത അധികരിച്ചിട്ടുണ്ട്. ഇത്തരം പ്രവണതകൾ സമാധാനപരമായി നീങ്ങുന്ന സമൂഹത്തിന്‍റെ സന്തുലിതാവസ്ഥയിൽ ഭ്രംശനമുണ്ടാക്കും.

ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന സകല മത-ജാതി, രാഷ്ട്രീയ-വർഗീയ കൊലപാതകങ്ങളുടെയും ഉള്ളറകൾ അന്വഷിച്ചാൽ നമുക്കിത് വ്യക്തമാകും. അയോഗ്യരായ നേതാക്കൾ പുറപ്പെടുവിക്കുന്ന വിദ്വേഷവും വർഗീയതയും തുളുന്പുന്ന ബാലിശമായ അഭിപ്രായ പ്രകടനങ്ങളും പ്രസ്താവനയിറക്കലുകളുമാണ് ഇത്തരം പ്രതിലോമസാഹചര്യങ്ങളിലേക്ക് സമൂഹത്തെ നയിക്കുന്നത്.


ധാർമിക ബോധത്തിന്‍റെ അഭാവവും ആത്മീയതയോടുള്ള മുഖം തിരിക്കലുമാണ് ഇത്തരം "അയോഗ്യനേതൃത്വ’ങ്ങൾ ലോകത്ത് പിറവിയെടുക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഭരണാധിപന്മാർ ഭരണത്തിന്‍റെ ആസ്വാദകരും ഭരണീയർ അനുസരിക്കേണ്ടവരുമാണെന്ന ഫ്യൂഡൽ ഭരണതത്ത്വമാണ് പുതിയകാലത്തും നേതൃ-അനുയായിബന്ധമെന്ന് തോന്നും. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അധികാരം അലങ്കാരമല്ല, മറിച്ച് ഉത്തരവാദിത്വമാണ്. അതുകൊണ്ടാണ് "സമുദായ നേതാവ് അവരുടെ സേവകനാണ്’ എന്ന് പ്രവാചകർ പറയാനുള്ള കാരണം. ഇന്ന് ഇത്തരം സേവനപരത ലഭിക്കുന്ന മാതൃക മനസിലാക്കണമെങ്കിൽ പൂർവസൂരികളായ മഹാത്മാക്കളുടെ ജീവചരിത്രങ്ങൾ പരതണം. ചിലരുടെ ജീവിതവും ജീവിത പരിസരവും വീക്ഷിച്ചാൽ അവരുടെ സ്ഥാനവും നേതൃപാടവവും കാലേകൂട്ടി ഗ്രഹിക്കാൻ സാധിക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞതിന്‍റെ പൊരുൾ ഇതാണ്.

പൂർവസൂരികളുടെ ചരിത്ര പശ്ചാത്തലങ്ങളും ധീരോദാത്ത സംഭവങ്ങളും വിവരിക്കുന്നത് കേട്ട് കണ്ണ് തുടയ്ക്കലും അത്ഭുതം കൂറലും മാത്രമാകരുത് നമ്മുടെ ഉത്തരവാദിത്വം. മറിച്ച് അവരുടെ ജീവിതത്തെ പരമാവധി നമ്മിലേക്കാവാഹിക്കാൻ ശ്രമിക്കുക. എന്നിട്ട് എന്നും ഓർക്കപ്പെടുന്ന മറ്റൊരു ചരിത്രമാവാൻ ഞാനും നിങ്ങളും ശ്രമിക്കുക.നാഥൻ തുണയ്ക്കട്ടെ.


സയ്യിദ് ഇബ്റാഹീമുൽ
ഖലീലുൽ ബുഖാരി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.