നടുക്കുന്ന ഓർമകൾ വിവരിക്കാൻ സിസ്റ്റർ സാലിക്കൊപ്പം ഇനി ഫാ. ടോമും
നടുക്കുന്ന ഓർമകൾ വിവരിക്കാൻ സിസ്റ്റർ സാലിക്കൊപ്പം ഇനി ഫാ. ടോമും
തൊടുപുഴ: 2016 മാർച്ച് നാലിനു യെമനിലെ ഏദൻ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആശ്രമഭവനിൽ (വയോജനസേവ കേന്ദ്രം)നടന്ന ഭീകരത ലോകത്തെ അറിയിക്കാൻ മിഷനറീസ് ഓഫ് ചാരിറ്റിയിലെ അവിടത്തെ പ്രവർത്തകരിൽശേഷിച്ച അംഗമായ സിസ്റ്റർ സാലിക്കൊപ്പം ഇനി സലേഷ്യൻ വൈദികൻ ഫാ. ടോം ഉഴുന്നാലിലും. വയോജനസേവാ കേന്ദ്രത്തിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ അരുംകൊലയിൽ മിഷനറീസ് ഓഫ് ചാരിറ്റിയിലെ നാലു കന്യാസ്ത്രീകൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടിരുന്നു.

സിസ്റ്റർ സാലി ഭീകരരിൽനിന്നും അഭ്ഭുതകരമായി രക്ഷപ്പെട്ടപ്പോൾ ഫാ. ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തൊടുപുഴ സ്വദേശിയായ സിസ്റ്റർ സാലി ഇപ്പോൾ ലബനനിൽ മിഷനറി പ്രവർത്തനത്തിലാണ്. തൊടുപുഴ ഇളംദേശം പുൽപ്പറന്പിൽ ജോസഫിന്‍റെയും റോസമ്മയുടെയും മകളാണ് സിസ്റ്റർ സാലി. ഭീകരരിൽനിന്നു രക്ഷപ്പെട്ടശേഷം സഭതന്നെ ഇവരെ ബന്ധുക്കളെ കാണാൻ ഭവനത്തിലേക്ക് അയച്ചിരുന്നു. എന്നാൽ, ഏറെ വൈകാതെ അവർ ലബനനിലേക്ക് പോയി. അച്ചൻ ജീവനോടെ തിരിച്ചുവരുമെന്നു സിസ്റ്റർ സാലി വിശ്വസിച്ചിരുന്നു. രക്തസാക്ഷിയാകാൻ ആഹ്വാനം ചെയ്ത വൈദികനായിരുന്നു ഫാ. ടോമെന്നു സിസ്റ്റർ സാലി പറയുന്നു. ദിവ്യകാരുണ്യനാഥന്‍റെ മുന്നിൽ കൈവിരിച്ചുനിൽക്കുന്ന ഫാ. ടോമിനെ ദൈവം ആ ഭീകരത ലോകത്തെ അറിയിക്കാൻ തിരിച്ചു കൊണ്ടുവരുന്നതിനായി സിസ്റ്റർ സാലി പ്രാർഥിച്ചിരുന്നു, അതിലുപരി വിശ്വസിച്ചിരുന്നു. 18 മാസത്തിനുശേഷം ഫാ. ടോം രക്ഷപ്പെടുന്പോൾ ആ ഭീകരതയും ദൈവത്തിന്‍റെ നിയോഗവും ലോകത്തിലേക്ക് വെളിപ്പെടുത്തപ്പെടുകയാണ്.


ഒരു വെള്ളിയാഴ്ചയായിരുന്നു ഭീകരർ ഭവനത്തിലേക്ക് ഇരച്ചുകയറിയത്. ഫാ. ടോം ഉഴുന്നാലിൽ ചാപ്പലിൽ ഒറ്റയ്ക്കു പ്രാർഥനയിലായിരുന്നു. നീല വസ്ത്രം ധരിച്ചെത്തിയ ഭീകരർ ഗാർഡിനെയും ഡ്രൈവറെയും വധിച്ചു. ഭീകരർ വധിക്കാനെത്തിയിരിക്കുന്നുവെന്ന വിവരം അറിയിക്കാൻ ഓടിയ എത്യോപ്യക്കാരെ മരത്തിൽ കെട്ടിയിട്ടശേഷം വെടിവച്ചു കൊന്നു. ഭവനത്തിലെ സ്ത്രീകളെ സഹായിക്കാൻ നിന്ന നാലു സ്ത്രീകളെയും വെടിവച്ചു കൊന്നു.

അതിനു ശേഷമാണു സിസ്റ്റർ ജൂഡിത്തിനെയും സിസ്റ്റർ റെജിനെറ്റിനെയും ബന്ധിച്ചതിനുശേഷം വധിച്ചത്. അടുത്ത ഭവനത്തിലെത്തിയ സിസ്റ്റർ മാർഗരറ്റിനെയും സിസ്റ്റർ ആൻസ്‌ലെമിനെയും കൊലപ്പെടുത്തി. സിസ്റ്റർ സാലി ഫാ. ടോമിനു മുന്നറിയിപ്പുനൽകാനായി ഓടിയെങ്കിലും അതിനുമുന്പു ഭീകരർ കോണ്‍വെന്‍റിൽ പ്രവേശിച്ചിരുന്നു. സിസ്റ്റർ സാലി റെഫ്രിജറേറ്റർ മുറിയിൽ പ്രവേശിച്ച് വാതിലിന്‍റെ പിറകിൽ നിന്നു. അഞ്ചാമത്തെ കന്യാസ്ത്രീയെ അന്വേഷിച്ചു ഭീകരർ മുറികൾ കയറിയിറങ്ങി. സിസ്റ്ററിന്‍റെ സമീപത്തുകൂടെയും കടന്നുപോയെങ്കിലും അവർ കണ്ടില്ല. ഒരു നിശ്വാസം പോലും ഉയർന്നാൽ ഭീകരർ അറിയുമായിരുന്നു. പക്ഷേ, അവർ കേട്ടില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.