ലോകത്തെ നടുക്കിയ കൂട്ടക്കുരുതി
ലോകത്തെ നടുക്കിയ കൂട്ടക്കുരുതി
മാർച്ച് നാല്. വെള്ളിയാഴ്ച. പ്രാദേശിക സമയം രാവിലെ എട്ടുമണി. യെമനിലെ തുറമുഖ നഗരമായ ഏദനിൽ വിശുദ്ധ മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി മഠത്തോടു ചേർന്നുള്ള അഗതി മന്ദിരത്തിൽ തീവ്രവാദികൾ നടത്തിയ അതിനിന്ദ്യമായ കൂട്ടക്കൊലയിൽ തലനാരിഴയ്ക്കാണ് ഫാ. ടോം ഉഴുന്നാലിൽ രക്ഷപ്പെട്ടത്.

സിസ്റ്റർ ആൻസലം (റാഞ്ചി, ഇന്ത്യ 57), റുവാണ്ടക്കാരായ സിസ്റ്റർ മാർഗരറ്റ് (44), സിസ്റ്റർ റെജിനിറ്റ് (32), സിസ്റ്റർ ജൂഡിറ്റ് (കെനിയ41) എന്നിവരും സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തദ്ദേശിയരായ മറ്റു 12 ജോലിക്കാരും ഉൾപ്പെടെ 16 പേരാണു തീവ്രവാദിസംഘത്തിന്‍റെ കൊടുംക്രൂരതയ്ക്ക് ഇരയായത്. രണ്ടു മണിക്കൂറിലേറെ നീണ്ട ആക്രമണത്തിൽനിന്നു സ്ഥാപനത്തിലെ സുപ്പീരിയർ തൊടുപുഴ ഇളംദേശം പുൽപറന്പിൽ സിസ്റ്റർ സാലി തലനാരിഴയ്ക്കു രക്ഷപ്പെട്ടു.



അഗതിമന്ദിരത്തിൽ ആധ്യാത്മിക ശുശ്രൂഷ നിർവഹിച്ചിരുന്ന ഫാ. ടോം ഉഴുന്നാലിലിനെ തീവ്രവാദികൾ ചാപ്പലിനുള്ളിൽ പ്രാർഥനയിലായിരിക്കെ ബന്ദിയാക്കി അജ്ഞാത കേന്ദ്രത്തിലേക്കു വലിച്ചുകൊണ്ടുപോകുകയായിരുന്നു. ഒന്നര വർഷത്തിനിടെ രണ്ടു വീഡിയോ ദൃശ്യങ്ങൾ മാത്രമാണ് ലോകത്തിനു കാണാനായത്. ആഗോള ഇടപെടലുകൾക്കൊടുവിൽ അച്ചൻ മോചിതനായപ്പോൾ നാടും വീടും ലോകവും ആശ്വാസം കൊണ്ടു. 40 വർഷം മുൻപ് യമനിലെ ഭരണകൂടം മദർ തെരേസയെ ക്ഷണിച്ചുവരുത്തി ഒരേക്കറോളം സ്ഥലം നൽകി സ്ഥാപിച്ച അഗതിമന്ദിരത്തിൽ അക്രൈസ്തവരായ 80 വയോധികരെയാണു മദർ തെരേസയുടെ സഹോദരിമാർ സംരക്ഷിച്ചുപോന്നത്.

യെമനിൽ ആ വെള്ളിയാഴ്ച സംഭവിച്ചത്

2016 മാർച്ച് നാല്. വെള്ളിയാഴ്ച. യെമനിലെ ഏദനിലുള്ള മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്‍റെ അഗതിമന്ദിരത്തോടു ചേർന്ന ചാപ്പലിൽ കുർബാനയ്ക്കുശേഷം രാവിലെ എട്ടോടെ മഠം സുപ്പീരിയർ തൊടുപുഴ സ്വദേശിനി സിസ്റ്റർ സാലിയും മൂന്നു കന്യാസ്ത്രീകളും തൊട്ടുചേർന്നുള്ള മഠത്തിലേക്കു പോയി. കുർബാനയ്ക്കുശേഷം ഫാ. ടോം ഉഴുന്നാലിൽ ചാപ്പലിൽ പ്രാർഥന തുടരുകയായിരുന്നു.

വാഹനത്തിലെ തീവ്രവാദിസംഘം ആദ്യം തന്നെ ഗേറ്റിലുണ്ടായിരുന്ന ഗാർഡിനെയും ഡ്രൈവറെയും വെടിവച്ചുവീഴ്ത്തി. തുടർന്ന് ഒരേക്കറോളം സ്ഥലത്ത് വിവിധ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്കു പാഞ്ഞു കയറി ഭീകരമായ കൂട്ടക്കൊല നടത്തുകയായിരുന്നു. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി വേർതിരിച്ച ഷെഡുകൾപോലുള്ള രണ്ടു കെട്ടിടങ്ങളിലായി 80 വൃദ്ധരോഗികളെയാണു മദർ തെരേസയുടെ സഹോദരിമാർ സംരക്ഷിച്ചുപോന്നത്. അന്തേവാസികളെല്ലാം തദ്ദേശിയരായ മുസ്‌ലിം വയോധികരായിരുന്നു.

നാലു കന്യാസ്ത്രീകളും നാലു തദ്ദേശിയ നഴ്സുമാരും നാലു സെക്യൂരിറ്റി ജീവനക്കാരും നാലു ശുചീകരണ ജീവനക്കാരുമാണു തീവ്രവാദികളുടെ കൊടുംക്രൂരതയ്ക്ക് ഇരകളായത്. ഗേറ്റിലുണ്ടായിരുന്നവരെയും വെടിവച്ചുവീഴ്ത്തുന്നതു കണ്ടയുടൻ അഗതി മന്ദിരത്തിൽ ജോലി ചെയ്തിരുന്ന നാലു എത്യോപ്യൻ യുവാക്കൾ ഓടി മഠത്തിലെത്തി ഐഎസ് തീവ്രവാദികൾ കൊലയ്ക്കെത്തിയതായി അറിയിച്ചു. നിമിഷങ്ങൾക്കുള്ളിൽ തീവ്രവാദികൾ ഇവരെ വകവരുത്തി.
കൈൾ പിന്നിലാക്കി ബന്ധിച്ചശേഷം മരത്തിൽ ബന്ധിച്ചു തലയിൽ വെടിവച്ചശേഷം ശിരസ് അറുത്തു മാറ്റി. പലയിടങ്ങളിലായി നിലയ്ക്കാത്ത വെടിയൊച്ച കേട്ട് കിടപ്പുരോഗികളായ അന്തേവാസികൾ ഭയന്നു നിലവിളിച്ചു. അഗതിമന്ദിരത്തിനു പുറത്ത് ഓടിയെത്തിയ ജനവും നിലവിളിക്കുന്നുണ്ടായിരുന്നു.

കെനിയക്കാരി സിസ്റ്റർ ജൂഡിറ്റും റുവാണ്ടക്കാരി സിസ്റ്റർ റെജിനറ്റും അന്തേവാസികൾക്ക് അപായമുണ്ടാകാതിരിക്കാൻ അന്തേവാസികളായ പുരുഷൻമാരുടെയും സ്ത്രീകളുടെയും അഗതിഭവനങ്ങളിലേക്ക് ഓരോരുത്തരായി ഓടിയെത്തി. അവിടെ ജോലിക്കാരായുണ്ടായിരുന്ന തദ്ദേശിയരായ സ്ത്രീകൾ നിലവിളിച്ചു. ’ആ പാവം കന്യാസ്ത്രീകളെ കൊലപ്പെടുത്തരുതേ’. ആരു കേൽക്കാൻ. ആദ്യം സിസ്റ്റർ ജൂഡിറ്റിനെയും തുടർന്നു സിസ്റ്റർ റെജിനറ്റിനെയും ശിരസിൽ വെടിവച്ചുവീഴ്ത്തി. പിടഞ്ഞു വീണ സഹോദരിമാരുടെ നെഞ്ചിലും നിറയൊഴിച്ചു.

നിലവിളിച്ച് ഓടിച്ചെന്ന ഗുംല സ്വദേശി സിസ്റ്റർ ആൻസെലം റുവാണ്ടക്കാരി സിസ്റ്റർ മാർഗരറ്റ് എന്നിവരെ വെടിവച്ചുവീഴ്ത്തി. നാലു കന്യാസ്ത്രീകളും അഗതിമന്ദിരത്തിന്‍റെ മുറ്റത്തും തോട്ടത്തിനു സമീപവുമാണു പിടഞ്ഞുവീണു മരിച്ചത്. അഗതിമന്ദിരത്തിലെ ചോരച്ചാലുകളും പിടച്ചിലും കണ്ട അന്തേവാസികൾ ഭയന്നു നിലവിളിച്ചു.


മറ്റ് നാലു കന്യാസ്ത്രീകളെയും കൊലപ്പെടുത്തിയശേഷം തുടർന്ന് സിസ്റ്റർ സാലിയെ ലക്ഷ്യമിട്ട് തീവ്രവാദികൾ മഠത്തിലേക്ക് പാഞ്ഞടുത്തു. തിരികെയോടിയ സിസ്റ്റർ സാലി സ്റ്റോർ മുറിയിലെ കതകിനു മറവിൽ മറഞ്ഞുനിന്നു. അടുക്കളയും സ്റ്റോറിലും തീവ്രവാദികൾ ആക്രോശിച്ചുകൊണ്ട് സിസ്റ്ററെ തെരഞ്ഞ് മൂന്നു തവണ പാഞ്ഞുകയറുന്പോഴൊക്കെ സിസ്റ്റർ സാലി കതകിന്‍റെ മറവിൽ ഭയന്നു നിൽക്കുകയായിരുന്നു. അവർ കതക് അൽപം തുറന്നിരുന്നെങ്കിൽ...

അഗതിമന്ദിരം അടിച്ചുതകർത്ത സംഘം തോക്കുമായി ചാപ്പലിലേക്കാണു പാഞ്ഞത്. അഗതിമന്ദിരത്തിനു പുറത്തു നിലവിളിച്ചുകൊണ്ടുനിന്നവർ ഫാ. ടോമിനെ വലിച്ചിഴച്ചുകയറ്റുന്നത് കണ്ടതായി പിന്നീട് പോലീസിനു സിസ്റ്റർ സാലി മൊഴി കൊടുത്തിരുന്നു.

മണിക്കൂർ നീണ്ട കൊടുംക്രൂരകൃത്യങ്ങൾക്കുശേഷം 10.10നാണ് ഇസ്‌ലാമിക തീവ്രവാദികൾ ഫാ. ടോമുമായി സ്ഥലംവിട്ടത്. ഹൃദയം വിങ്ങുന്ന വേദനയോടെ പുറത്തിറങ്ങിയ സിസ്റ്റർ സാലി തന്‍റെ ചുമതലയിലുള്ള നാലു കന്യാസ്ത്രീകളും 14 ജോലിക്കാരും അതിദാരുണമായി കൊലചെയ്യപ്പെട്ടു ചോരക്കളത്തിൽ നിശ്ചലമായി കിടക്കുന്ന ഭയാനകമായ കാഴ്ചയാണു കണ്ടത്. വയോധികരായ അന്തേവാസികൾക്ക് എന്തു സംഭവിച്ചു എന്നറിയാൻ സിസ്റ്റർ അഗതിമന്ദിരങ്ങളിലേക്ക് ഓടി. അവരെല്ലാവരും സുരക്ഷിതരായിരുന്നു. ഒരാൾപോലും ആക്രമിക്കപ്പെട്ടിരുന്നില്ല.

അഗതിമന്ദിരത്തിൽ നടന്ന ഭയാനകമായ കൂട്ടക്കൊലയെക്കുറിച്ചു കേട്ടറിഞ്ഞ് അവിടെ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയുടെ മകൻ പത്തു മണിയോടെ അമ്മയെ ഫോണിൽ വിളിച്ചു. ഫോണ്‍ എടുക്കാതെ വന്നതോടെ കൊല്ലപ്പെട്ട സ്ത്രീയുടെ മകനാണു പോലീസിൽ വിവരം അറിയിച്ച് അവരുടെ വാഹനത്തിൽ 10.30ന് അഗതിമന്ദിരത്തിനുള്ളിൽ എത്തിയത്.



സിസ്റ്റർ സാലിയെ അവിടെനിന്നു മാറ്റി സുരക്ഷിതയാക്കാനാണ് സ്ഥലത്തെത്തിയ പോലീസ് ആദ്യംതന്നെ ശ്രമിച്ചത്. “സിസ്റ്റർ, ഞങ്ങളെ അനാഥരാക്കി ഇവിടം വിട്ടുപോകരുതേ’’ എന്ന അന്തേവാസികളുടെ നിലവിളി ഉയർന്നതോടെ സിസ്റ്റർ സാലി താൻ ഒപ്പം വരാൻ ആഗ്രഹിക്കുന്നില്ലെന്നും ജീവൻ നഷ്ടപ്പെട്ടാലും അത് ക്രിസ്തുവിനെ പ്രതി സ്വീകരിച്ചുകൊള്ളാമെന്നും താൽപര്യപ്പെട്ടു.

അഗതിമന്ദിരത്തിൽ അഞ്ചു കന്യാസ്ത്രീകളുണ്ടെന്നു കൃത്യമായി അറിയാവുന്ന തീവ്രവാദികൾ സിസ്റ്റർ സാലിയെ അപായപ്പെടുത്താൻ മടങ്ങി വരുമെന്നു പോലീസ് ഭയപ്പെട്ടിരുന്നു. പോലീസിന്‍റെ തുടർച്ചയായ സമ്മർദത്തിനൊടുവിൽ പോലീസിനൊപ്പം പുറത്തു പോകാൻ സിസ്റ്റർ സാലി നിർബന്ധിതയായി. അകത്തു കയറി ഒരു ജോഡി വസ്ത്രം (നീല സാരി) എടുത്തു മടങ്ങി വന്നശേഷം സിസ്റ്റർ സാലി രക്തത്തിൽ മൂടിക്കിടന്ന നാലു കന്യാസ്ത്രീകളുടെയും മൃതദേഹങ്ങൾ പോലീസ് വാഹനത്തിൽ പോലീസ് സഹായത്തോടെ കയറ്റി. ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സിന്‍റെ ഏദനിലെ അന്തരാഷ്ട്ര ആശുപത്രിയിലേക്കാണ് സിസ്റ്റർ സാലി പോലീസിനൊപ്പം മൃതദേഹങ്ങളുമായി പോയത്. അവിടെ മോർച്ചറി സൗകര്യം പരിമിതമായിരുന്നതിനാൽ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മൃതദേഹങ്ങളുമായി പോലീസ് പോയി അവിടെ സൂക്ഷിച്ചു.

സിസ്റ്റർ സാലിയെ രണ്ടു ദിവസത്തിനുശേഷം പോലീസ് സുരക്ഷിതയായി യുഎഇയിലെത്തിച്ചു. ജിബൂട്ടിയിലെ ക്യാംപ് ഓഫീസ് വഴി നയതന്ത്ര വിദേശ മന്ത്രാലയം നടത്തിയ ശ്രമത്തെ തുടർന്നാണ് യെമനിൽനിന്ന് സിസ്റ്റർ സാലിയെ പോലീസ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞവർഷം കേരളത്തിലും പിന്നീട് കോൽക്കത്തയിലുമെത്തിയ സിസ്റ്റർ സാലി മിഷൻ സേവനം തുടരാൻ അനുവദിക്കണമെന്ന താൽപര്യം സഭാധികാരികളെ അറിയിക്കുകയും ജോർദാനിലെ അമാനിലേക്ക് സേവനത്തിനായി മടങ്ങുകയും ചെയ്തു.

നാൽപതു വർഷമായി മദർ തെരേസാ സഹോദരിമാരുടെ സേവനം യമനിലുണ്ട്. അവിടത്തെ സർക്കാർ നൽകിയ സ്ഥലത്ത് മിഷനറീസ് ഓഫ് ചാരിറ്റി ആതുരശുശ്രൂഷാലയം സ്വന്തം ചെലവിൽ പണി തീർത്തതാണ്. കഴിഞ്ഞ വർഷത്തെ ആക്രമണത്തിനുശേഷം അഗതി മന്ദിരം അടഞ്ഞു കിടക്കുന്നു. അവിടെയുണ്ടായിരുന്ന 80 അന്തേവാസികളെയും സർക്കാർ സന്നദ്ധ സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു. മദർ തെരേസ യെമനിൽ മുന്പ് സദർശനം നടത്തിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.