മണ്ണിനു വിണ്ണിന്‍റെ സമ്മാനം
മണ്ണിനു വിണ്ണിന്‍റെ സമ്മാനം
ഫാ. ഡേവിസ് ചെറയത്ത് പറവട്ടാനി പള്ളി വികാരി

അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം (ലൂക്ക 2:14) ദൈവത്തിനു മഹത്വവും, മനുഷ്യർക്കു സമാധാനവും ഏതൊരു മതവിശ്വാസത്തിന്‍റെയും ലക്ഷ്യം ഇതത്രെ! ദൈവാരാധന മാനവസമാധാനത്തെ ലക്ഷ്യംവയ്ക്കണം. ദൈവത്തെ തേടുന്നവരെ ദൈവം തേടി വരുന്നു. മണ്ണിൽനിന്ന് ആഗ്രഹിച്ചാൽ വിണ്ണിൽനിന്നു മണ്ണിലെത്തുന്ന ദൈവം. മണ്ണിനു വിണ്ണിന്‍റെ സമ്മാനമാണത്. ഇമ്മാനുവേൽ- ദൈവം നമ്മോടുകൂടെ. ദൈവം കൂടെയുണ്ടെങ്കിൽ തീർച്ചയായും സമാധാനവും നമുക്കൊപ്പം വസിക്കും.

ക്രിസ്മസ് സമ്മാനങ്ങളുടെ കാലമായി ഗണിക്കപ്പെടുന്നുണ്ടല്ലോ. മനുഷ്യനു ദൈവം നല്കിയ സമ്മാനമാണു ക്രിസ്തു. ആകാശം ഭൂമിയെ തൊട്ട മഹാത്ഭുതം. മനുഷ്യനെ മനസിലാക്കാൻ ദൈവം മനുഷ്യനായതിന്‍റെ ചരിത്രസ്മരണയാണു ക്രിസ്മസ് കാലഘട്ടം നമ്മിലുണർത്തുന്നത്.

എഡി 350-ൽ ജീവിച്ചിരുന്ന വിശുദ്ധ നിക്കോളാസിനെ ഓർക്കുന്നതു നന്ന്. ഏഷ്യാമൈനറിലെ ലിസിയ ഗ്രാമത്തിൽ ജീവിച്ചിരുന്ന അദ്ദേഹം സിയോൻ ആശ്രമത്തിലെ ഒരു സന്യാസിയായിരുന്നു. പിന്നീട് ആശ്രമശ്രേഷ്ഠനായ അദ്ദേഹത്തിന്‍റെ ദീനാനുകന്പ പ്രസിദ്ധമായിരുന്നു. താൻ ചെയ്യുന്ന നന്മകൾ ആരും അറിയരുതെന്ന നിർബന്ധം അദ്ദേഹത്തെ വ്യത്യസ്തനാക്കി.

അക്കാലത്തു ദരിദ്രമായ ഒരു വീട്ടിൽ മൂന്നു പെൺകുട്ടികൾ വിവാഹപ്രായം കഴിഞ്ഞു നിന്നിരുന്നു. അവർ അപകടത്തിന്‍റെ വക്കിലാണെന്നറിഞ്ഞ നിക്കോളാസച്ചൻ ഒരു ദിവസം ആരും അറിയാതെ ഒരു മകളുടെ വിവാഹത്തിനുള്ള പണം അതീവ രഹസ്യമായി ആ വീട്ടിൽ എത്തിച്ചുകൊടുത്തു. രണ്ടാമത്തെ മകളുടെ കാര്യത്തിലും അദ്ദേഹം അതാവർത്തിച്ചു. മൂന്നാമത്തെ മകളുടെ വിവാഹത്തിനുള്ള പണം വീട്ടിലെത്തിച്ചത് ആ കുടുംബനാഥൻ മനസിലാക്കി. അയാൾ നിക്കോളാസച്ചന്‍റെ അടുക്കൽവന്ന് കല്പാദം ചുംബിച്ചു നന്ദി പറഞ്ഞു.


ഈ സംഭവം പരസ്യപ്പെടുത്തരുതെന്ന് അച്ചൻ പറഞ്ഞെങ്കിലും അദ്ദേഹം അതു പരസ്യപ്പെടുത്തി. കാട്ടുതീ പോലെ പ്രചരിച്ച ഈ സംഭവം മറ്റുള്ളവരെ രഹസ്യമായി സഹായിക്കുന്നതിന് അനേകർക്ക് പ്രേരണനൽകി.

വിശുദ്ധ നിക്കോളാസിനെയാണ് പിന്നീടു ക്രിസ്മസ് സമ്മാനവുമായി വരുന്ന ക്രിസ്മസ് പപ്പായായി നമ്മൾ അനുസ്മരിക്കുന്നത്. വിശുദ്ധ നിക്കോളാസിന്‍റെ കാരുണ്യ പ്രവൃത്തികൾ അനുകരിച്ചാണ് ഇന്നും ക്രിസ്മസ് കാലത്തു സമ്മാന കൈമാറ്റങ്ങളും ക്രിസ്മസ് സുഹൃത്തിനെ തെരഞ്ഞെടുക്കുന്നതും പാവങ്ങൾക്കു ക്രിസ്മസ് കിറ്റ് നൽകുന്നതും മറ്റും നമ്മൾ ചെയ്യുന്നത്.

ദൈവത്തിന്‍റെ സ്നേഹസമ്മാനമായ യേശുക്രിസ്തുവിനെ എളിമയുള്ള ഹൃദയത്തിൽ നമുക്കു സ്വീകരിക്കാം. വിശുദ്ധ നിക്കോളാസിനെയും മറ്റ് അനേകം വിശുദ്ധരേയുംപോലെ നമുക്കും മറ്റുള്ളവർക്കു സ്നേഹസമ്മാനങ്ങൾ നൽകുന്നവരാകാം. കൂട്ടിവയ്ക്കുക എന്നല്ല, കൊടുത്തു തീർക്കുക- വാങ്ങുക എന്നതല്ല, നൽകുക എന്നതാണ് ക്രിസ്മസ് നൽകുന്ന സന്ദേശം. ദൈവം നല്കിയ സമ്മാനമല്ലേ യേശുക്രിസ്തു. നമുക്കവനെ സ്നേഹപൂർവം സ്വകരിക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.