Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഇന്നിന്റെ തിരുപ്പിറവി
ഫാ. ടോമി ജോസഫ് പുതിയേടത്ത് (സെന്റ് മേരീസ് ചർച്ച്, കല്ലാനോട്)
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു (യോഹ. 1:14). എന്തിനുവേണ്ടി വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു? വിശ്വാസപ്രമാണത്തിൽ നാം ഇങ്ങനെ പറഞ്ഞുകൊണ്ട് ഉത്തരം കണ്ടെത്തുന്നു. മനുഷ്യരായ നമുക്കു വേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും അവിടുന്നു സ്വർഗത്തിൽനിന്നിറങ്ങി പരിശുദ്ധാത്മാവിനാൽ കന്യകാമറിയത്തിൽനിന്നു ശരീരം സ്വീകരിച്ച് മനുഷ്യനായിത്തീർന്നു. ഈ അവതീർണമായ വചനത്തെ സംബന്ധിക്കുന്ന പേരുതന്നെ മനുഷ്യാവതാര പ്രവൃത്തിയെ വെളിവാക്കുന്നു. അതായത് മനുഷ്യനെ പാപത്തിൽനിന്നു രക്ഷിക്കാൻ. യേശു എന്ന നാമത്തിനു ഹീബ്രുഭാഷയിൽ ‘ദൈവം രക്ഷിക്കുന്നു’ എന്നാണർഥം. വിശുദ്ധ മത്തായി സുവിശേഷത്തിൽ രക്ഷകനു നല്കപ്പെടേണ്ട പേര് എടുത്തുപറയുന്നു. ‘അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവനു യേശു എന്നു പേരിടണം. എന്തെന്നാൽ അവൻ തന്റെ ജനത്തെ പാപങ്ങളിൽനിന്നു മോചിപ്പിക്കും.’ (മത്തായി 1:21). രക്ഷ ആഗ്രഹിക്കുന്നവരെല്ലാം യേശുനാമത്തെ സ്വീകരിക്കണം. അപ്പസ്തോല പ്രവർത്തനങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. ‘മറ്റാരിലും രക്ഷയില്ല. ആകാശത്തിൻ കീഴെ മനുഷ്യന്റെ ഇടയിൽ നമ്മുടെ രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല.’(അപ്പോ. 4:12).
പഴയ നിയമത്തിൽ ആണ്ടിലൊരിക്കൽ മാത്രം മഹാപുരോഹിതൻ അതിവിശുദ്ധ സ്ഥലത്തുവച്ച് ഉരുവിട്ടിരുന്ന ദൈവനാമം ഇന്നെല്ലാ ജനതകൾക്കും രക്ഷയ്ക്കായി നല്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് മനുഷ്യാവതാരം രക്ഷയുടെ സാർവത്രിക സ്വഭാവത്തിൽ വലിയൊരു സദ്വാർത്തയാണ്. ഈ തിരുപ്പിറവി പ്രത്യാശയുടെ പൂർത്തീകരണമാണ്. ഇതു സ്വഭാവത്തിൽത്തന്നെ അടിയന്തരമായ ക്ഷണിക്കലാണ്. അതായത്, വർത്തമാനകാലത്തിൽ യേശുവിനെ രക്ഷകനായി സ്വീകരിക്കുക. ഇതു നാളേക്കു മാറ്റിവയ്ക്കപ്പെടേണ്ടതല്ല. ഇന്നുതന്നെ ആശ്ലേഷിക്കപ്പെടേണ്ടതാണ്.
ദൈവദൂതൻ പറഞ്ഞ ദൂതു കേട്ട് ആട്ടിടയന്മാർ പറഞ്ഞു: ‘നമുക്ക് ഇന്നുതന്നെ ബത്ലഹേം വരെ പോകാം. കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം.’ (ലൂക്കാ 2:15). നമുക്കു വേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും മാംസം ധരിച്ച് കാലത്തിന്റെ പൂർണതയിൽ സ്ത്രീയിൽനിന്നു ജാതനായവന്റെ സവിധത്തിലേക്കുള്ള ദൂരം അവർക്ക് വർത്തമാനകാലത്തിന്റേതായി. സുവിശേഷകൻ പറയുന്നു.
അവർ അതിവേഗം പോയി. സമയം ആർക്കുവേണ്ടിയും കാത്തുനിൽക്കുകയില്ല എന്നതല്ലേ സത്യം. ആയതിനാൽ ആട്ടിടയന്മാർക്ക് ആ നയനസൗഭാഗ്യം സ്വന്തമാക്കാൻ കഴിഞ്ഞു. അവർ മറിയത്തെയും ജോസഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു.
എപ്പോൾ ഒരു വ്യക്തി ക്രിസ്തുവിലേക്കു തിരിയുന്നുവോ അപ്പോൾതന്നെ രക്ഷ അവനിൽ സംഭവ്യമാവുന്ന പുതുയുഗപ്പിറവിയാണു യേശുവിൽ നിറവേറിയത്. സക്കേവൂസിന്റെ യേശുവിലേക്കുള്ള തിരുച്ചുവരവിന്റെ പ്രവൃത്തികൾ അവനിലും കുടുംബത്തിലും രക്ഷ വർത്തമാന അനുഭവമാക്കിയെന്നു വചനം വ്യക്തമാക്കുന്നു.
ദൈവത്തിന്റെ വാഗ്ദാനങ്ങളെല്ലാം ക്രിസ്തുവിൽ നിറവേറുന്നു. അവൻ വെളിപാടിന്റെ പൂർണതയാണ്. നമുക്ക് മുന്നോടിയായി വൃദ്ധനായ ശിമയോൻ അത് അനുഭവിച്ചു. ശിമയോൻ പറഞ്ഞു: സകല ജനതകൾക്കുംവേണ്ടി അങ്ങ് ഒരുക്കിയ രക്ഷ എന്റെ കണ്ണുകൾ കണ്ടുകഴിഞ്ഞു. ഇവിടെ നാമും ക്ഷണിക്കപ്പെടുകയാണ്. ഈ ക്ഷണം അനന്യമാണ്. കാരണം കാലിത്തൊഴുത്തിൽ പിറന്നവൻ കർത്താവായ ക്രിസ്തുവാണ്. അതായത് ദൈവമാണ്.
മോശയ്ക്കു ദൈവം വെളിപ്പെടുത്തിയ യാഹവയ്ക്കു തുല്യമായ ഗ്രീക്ക് പരിഭാഷയാണു കർത്താവ് (കീരിയോസ്). ഇതു പുതിയ നിയമത്തിൽ പിതാവിനെയും യേശുവിനെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ദിവ്യപദമാണ്. കർത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു എന്ന അറിയിപ്പ് യഹോവയായ ദൈവത്തിലേക്ക് പറുദീസ മുതൽ ആരംഭിച്ച വിളിയുടെ തുടർച്ചയാണ്. ഈ ക്ഷണം നമുക്ക് ഇന്നുതന്നെ സ്വീകരിക്കാം. ഇതു നാളേക്കു മാറ്റിവയ്ക്കപ്പെടരുത്. ഒരുവൻ പോലും നശിച്ചുപോകാതിരിക്കാൻ നല്കപ്പെട്ട ദൈവസ്നേഹം കാലിത്തൊഴുത്തിൽ നമ്മുടെ ഛായയിലും സാദൃശ്യത്തിലും ഇതു പുനഃസൃഷ്ടിക്കുവേണ്ടിയുള്ള താഴ്മയുടെ പ്രവൃത്തിയാണ്. നമുക്കും എളിമയോടെ ശിരസ് നമിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വാഗ്ദാനം, കാരുണ്യം, പ്രകാശം
ഇന്നു ക്രിസ്മസ്. പറുദീസ നഷ്ടപ്പെടുത്തിയ ആദിമാതാ
പുൽക്കൂട്ടിലെ അടയാളങ്ങൾ, യേശുവിന്റെ തിരിച്ചറിയൽ മുദ്രകൾ
പഴയ നിയമത്തിലും പുതിയ നിയമത്തിലും രേ
ജനതകൾക്കു സന്തോഷത്തിന്റെ സദ്വാർത്ത
ഫാ. ഡേവിസ് ചെറയത്ത് (പറവട്ടാനി പള്ളി വി
എല്ലാവരും വിലപ്പെട്ടവർ
ഫാ. അഗസ്റ്റിൻ കടേപറന്പിൽ
(സെന്റ് ജോസഫ് പൊന്തിഫിക
അർഥം നഷ്ടപ്പെടുന്ന അഭയകേന്ദ്രങ്ങൾ
ഫാ. ജോൺസൺ ചാലിശേരി(ഡയറക്ടർ, സെന്റ് ക്രിസ്റ്റീന ഹോം
വാതിൽ തുറക്കുംവരെ കാത്തുനിൽക്കുന്ന ദൈവം
ഫാ. മാർട്ടിൻ തൈപ്പറന്പിൽ (ലിറ്റിൽ ഫ്ളവർ ചർച്ച്, പൊറ്
ശാന്തരാത്രി, സമാധാനരാത്രി
ഫാ. ജോസഫ് തച്ചുകുന്നേൽ (വികാരി, സെന്റ് സെബാസ്റ്റ്യൻസ്
ഹൃദയങ്ങളിലെ രാജാവ്
ഫാ. ഫ്രാൻസിസ് മഞ്ഞളി, (കുട്ടംകുളം പള്ളി വി
സമാധാനത്തിന്റെ വിത്തുകൾ വിതയ്ക്കാം
ഫാ. സാജു കുത്തോടി പുത്തൻപുരയിൽ സിഎസ്ടി (പി.ഒ.സി. പാലാരിവട്ടം)
ക്രി
ഹൃദയത്തിൽ ഒരൽപം ഇടം
ഫാ. ജോസഫ് ബാബു പൂവത്തുങ്കൽ (സെന്റ് ജോസഫ് ചർച്ച് പ്രൊപ്
ബഹുമാനിക്കാൻ പഠിക്കുക
ഫാ. ജേക്കബ് കോയിപ്പള്ളി (കാനാ, തുരുത്തി)
മനോഹരമായ ഒരു കലാസൃഷ്ടിക്ക
യാന്ത്രികനാകുന്ന മനുഷ്യൻ
ഫാ. ജോമോൻ കാക്കനാട്ട് (നാലുകോടി പള്ളി അസിസ്റ്റന്റ് വികാ
ദൈവം നൽകിയ സൗഖ്യം
ഫാ. ജേക്കബ് കോയിപ്പിള്ളി (കാനാ, തുരുത്തി)
ശിശുക്കളുടെ കൈകളും കാലുകളു
ഇതെങ്ങനെ സംഭവിക്കും
ഫാ .മാത്യു പുതിയിടത്ത് ഡയറക്ടർ, അഡാർട്ട്, പാലാ
പ്രാർഥ
പുൽക്കൂട്: പ്രപഞ്ചത്തിന്റെ പരിച്ഛേദം
ഫാ. സാബു ജോൺ പനച്ചിക്കൽ (ഉപ്പുതറ)
ക്രിസ്മസ് ചെറ
മണ്ണിനു വിണ്ണിന്റെ സമ്മാനം
ഫാ. ഡേവിസ് ചെറയത്ത് പറവട്ടാനി പള്ളി വികാരി
അ
ഇടമില്ലാത്ത ഇടയൻ
ഫാ. മാത്യു പുതിയിടത്ത്(ഡയറക്ടർ അഡാർ
വ്യതിചലിപ്പിക്കുന്ന പ്രലോഭനങ്ങൾ
ഫാ. ജേക്കബ് കോയിപ്പള്ളി (കാനാ, തുരുത്തി)
ആണ്കുട്ടി
ഹൃദയത്തിൽ ഇടമുണ്ടോ?
ഫാ. ഡേവിസ് ചെറയത്ത് (പറവട്ടാനി പള്ളിവികാരി)
മ
ഉദയം
ഫാ. മാത്യു പുതിയിടത്ത് (ഡയറക്ടർ, അഡാർട്ട് പാലാ)
കാത്തിരിപ്പിന്റെ നാൾവഴികളിൽ
ഫാ. ജേക്കബ് കോയിപ്പള്ളി, കാനാ, തുരുത്തി
‘വരാറായില്ലേ’ കാത്തു നിൽ
Latest News
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
Latest News
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top