എല്ലാവരും വിലപ്പെട്ടവർ
എല്ലാവരും വിലപ്പെട്ടവർ
ഫാ. അഗസ്റ്റിൻ കടേപറന്പിൽ
(സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)


ഉല്പത്തി പുസ്തകത്തിലെ അബ്രഹാമും ലോത്തും പിന്നെ സേദോം നിവാസികളുമാണ് ഇന്നത്തെ ചിന്താവിഷയം. അവരുടെ കഥ വായിച്ചാൽ അവർ നമ്മെ അസ്വസ്ഥരാക്കുന്നുണ്ടോ എന്നതാണു ചോദ്യം. അസ്വസ്ഥരാകേണ്ടവരാണു നമ്മൾ എന്നു നാം അറിയണം. അവരുടെ സാഹചര്യങ്ങളിലൂടെ ഒന്നു സഞ്ചരിക്കാം.

അബ്രഹാം തന്‍റെ കൂടാരവാതിൽക്കൽ ഇരിക്കുകയായിരുന്നു. അവൻ തലയുയർത്തി നോക്കിയപ്പോൾ മൂന്നാളുകൾ തനിക്കെതിരേ നിൽക്കുന്നതു കണ്ടു. അവരെ കണ്ട് അവൻ കൂടാരവാതിൽക്കൽനിന്നെഴുന്നേറ്റ് അവരെ എതിരേൽക്കാൻ ഓടിച്ചെന്നു. തുടർന്ന് അബ്രഹാം പ്രദർശിപ്പിക്കുന്ന ആതിഥ്യമര്യാദ വളരെ ശ്രദ്ധേയമാണ്. അവൻ അവരെ നിലംപറ്റെ താണുവണങ്ങി. അവരുടെ കാലുകൾ കഴുകി അവരെ സ്വീകരിച്ചു. അവർക്കു വിശ്രമിക്കാൻ അവസരമൊരുക്കുകയും മൂന്നിടങ്ങഴി മാവുകൊണ്ട് ഭക്ഷണം പാകംചെയ്യുകയും ഇളം കാളക്കുട്ടിയെ പിടിച്ചു വേലക്കാരെ ഏല്പിച്ചു വിഭവസമൃദ്ധമായ വിരുന്നൊരുക്കുകയും ചെയ്തു.

അബ്രഹാമിന്‍റെ വിരുന്നു സ്വീകരിച്ച് ആ അപരിചിതർ പോയതു സോദോമിന്‍റെ നേരേയാണ്. വൈകുന്നേരമായപ്പോൾ അവർ സോദോമിൽ ചെന്നു. ലോത്ത് നഗരവാതിൽക്കൽ ഇരിക്കുകയായിരുന്നു. അവരെ കണ്ട് ലോത്തും അബ്രഹാം ചെയ്തതുപോലെ നിലംപറ്റെ താണുവണങ്ങി അവരെ സ്വീകരിച്ചു. രാത്രി അവർ ലോത്തിന്‍റെ ഭവനത്തിൽ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചു വിശ്രമിച്ചു.

അബ്രഹാമിൽനിന്നും ലോത്തിൽനിന്നും വിപരീതമായി അപരിചിതർക്കുണ്ടാകുന്ന മറ്റൊരു അനുഭവം തുടർന്നു നമ്മൾ വായിക്കുന്നു. രാത്രിയായപ്പോൾ യുവാക്കളും വൃദ്ധരും ലോത്തിന്‍റെ വീടു വളയുകയും അതിഥികളെ വിട്ടുകൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അവർക്ക് ഈ അതിഥികളുമായി നേരം പുലരുവോളം സുഖഭോഗങ്ങളിൽ ഏർപ്പെടാനായിരുന്നു അത്. തുടർന്നുള്ള സംഭവവികാസങ്ങൾ ഉല്പത്തി 19:4 മുതൽ വായിക്കാവുന്നതാണ്. ആ വിവരണം അവസാനിക്കുന്നതു സോദോം നിവാസികൾ എല്ലാം അന്ധരായിത്തീരുന്ന കഥ പറഞ്ഞുകൊണ്ടാണ്. ബാഹ്യമായ അന്ധത ബാധിക്കുന്നതിന് എത്രയോ മുന്പേ അവർ ആന്തരികമായ അന്ധത ബാധിച്ചവരായിരുന്നു.

ഇതിനിടയിൽ സംഭവിക്കുന്ന മറ്റൊരു കഥയുണ്ട്. അപരിചിതർ സാധാരണ മനുഷ്യരല്ലെന്നും ദൈവമാണെന്നും അബ്രഹാം തിരിച്ചറിയുന്ന കഥയാണത്. ആ ദൈവത്തിന്‍റെ മുന്പിൽ തനിക്കറിയില്ലാത്ത സോദോം നിവാസികൾക്കുവേണ്ടി അബ്രഹാം പ്രാർഥനയോടെ കൂപ്പുകൈകളുമായി നിൽക്കുന്നു. അവർ നശിപ്പിക്കപ്പെടരുത് എന്നതാണു പ്രാർഥന. അപരിചിതരെ സ്വീകരിക്കുക മാത്രമല്ല അബ്രഹാം ചെയ്തത്. തന്നിൽനിന്ന് അകലെ ആയിരിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കാനും തയാറാകുന്നു.


എന്താണ് ഇവിടെ സംഭവിച്ചത്? അബ്രഹാമും ലോത്തും പരദേശികളെ ദൈവത്തിന്‍റെ പ്രത്യക്ഷീകരണമായി കണ്ടപ്പോൾ സോദോം നിവാസികൾ വേട്ടയ്ക്കു പറ്റിയ ഇരകളായി കണ്ടു. കാഴ്ചപ്പാടാണ് ഇവിടത്തെ പ്രശ്നം. കാഴ്ചപ്പാടുകൾ തെറ്റിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ അതുളവാക്കും. ഈ കഥാപാത്രങ്ങൾ നമ്മെ അസ്വസ്ഥരാക്കുന്നില്ലേ? മറ്റുള്ളവർക്കുവേണ്ടിയുള്ള ദുഃഖം, അവരോടുള്ള പക്ഷംചേരൽ എന്നിവ നീതിമാന്‍റെ ലക്ഷണങ്ങളാണെന്ന് അബ്രഹാമും ലോത്തും നമ്മെ ഓർമിപ്പിക്കുന്നു.

അബ്രഹാമും ലോത്തും അപരിചിതരെ സ്വീകരിച്ചത് അവർ ദൈവമാണെന്ന് അറിഞ്ഞുകൊണ്ടല്ല. വന്നവരെ ദൈവത്തെപ്പോലെ അവർ സ്വീകരിച്ചു. ദൈവം വരുന്നത് അനാഥരിലൂടെയും വിശക്കുന്നവരിലൂടെയും പരദേശികളിലൂടെയും ഒക്കെയാണ്. നമുക്കു ചുറ്റുമുള്ള ഒഡീഷക്കാരിലൂടെയും ബംഗാളികളിലൂടെയും ദൈവം കടന്നുവരാം. അവരെയൊക്കെ നോക്കുന്നതു ക്ലാവുപിടിച്ച കണ്ണുകൊണ്ടാണോ? ആരെയും വിലകെട്ടവരായി കാണാതിരിക്കുക. എല്ലാ മനുഷ്യർക്കും മഹത്വമുണ്ടെന്നറിയുക. അതിഥി ദേവോ ഭവഃ

ഓരോ മനുഷ്യനും എത്ര പ്രധാനപ്പെട്ടവനാണെന്നു ദൈവപുത്രന്‍റെ മനുഷ്യാവതാരം ഓർമപ്പെടുത്തുന്നു. ""വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു’’ (യോഹ1:14) എന്ന ഭാഗം രക്ഷാകര ചരിത്രം മുഴുവൻ മനസിലാക്കാനുള്ള താക്കോൽവാക്യമാണെന്നാണു ഹിപ്പോയിലെ മെത്രാനായ വിശുദ്ധ അഗസ്റ്റിൻ അഭിപ്രായപ്പെടുന്നത്. കാരണം, അതു മനുഷ്യന്‍റെ മഹത്വത്തെയും മനുഷ്യചരിത്രത്തിലുള്ള ദൈവത്തിന്‍റെ ഇടപെടലിനെയും അനുസ്മരിപ്പിക്കുന്നു.

ദൈവത്തെ സ്നേഹിക്കാനുള്ള ഏക മാർഗം മനുഷ്യനെ സ്നേഹിക്കുകയാണ്. അഗതികളിലും പാവപ്പെട്ടവരിലും ദൈവത്തെ കാണാൻ നമുക്ക് എളിമയും വിനയവും വേണം. Humility is the mother of all virtues and pride is the mother of all vices. ഇതും വിശുദ്ധ അഗസ്റ്റിൻ പറഞ്ഞ വാക്യമാണ്. നമ്മുടെ ചുറ്റുപാടുകൾ നമ്മെ അസ്വസ്ഥരാക്കുന്നുണ്ടോ‍? അബ്രഹാമും ലോത്തും ഇവിടെ കുറയുന്നില്ലേ? സോദോംകാർ ഇവിടെ വർധിക്കുന്നില്ലേ? ഈ ചോദ്യങ്ങൾ നമ്മെ അസ്വസ്ഥരാക്കുന്നെങ്കിൽ വരാനിരിക്കുന്ന ക്രിസ്മസ് കൂടുതൽ അർഥപൂർണമാകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.