Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
സ്വയംഭരണ കോളജുകളുമായി മൂപ്പിളമ തർക്കം: നഷ്ടം മുഴുവൻ വിദ്യാർഥികൾക്ക്
കേരളത്തിലെ പ്രധാനപ്പെട്ട ഒരു സ്വയംഭരണ കോളജിൽ സാമൂഹ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ വിദ്യാർഥി. യൂറോപ്യൻ രാജ്യത്തു തൊഴിൽ നേടുക എന്ന ലക്ഷ്യത്തോടെയാണു സാമൂഹ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ പഠനം നടത്തിയത്. എന്നാൽ, പഠനം പൂർത്തിയായി രണ്ടു വർഷം പിന്നിട്ടിട്ടും ഈ യുവാവിനു വിദേശത്തേയ്ക്കു പോകാൻ കഴിഞ്ഞിട്ടില്ല. കാരണം സർവകലാശാല നല്കേണ്ട ഡിഗ്രി സർട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടില്ല .
(തന്റെ പേരും പഠിച്ച സ്ഥാപനത്തിന്റെ പേരും പരസ്യപ്പെടുത്തില്ലെന്ന ഉറപ്പിനെ തുടർന്നാണ് താൻ നേരിടുന്ന ദുരിതം ഈ വിദ്യാർഥി നേരിട്ടു വ്യക്തമാക്കിയത്. അതിനാൽ വിദ്യാർഥിയുടെ പേരുവിവരം വെളിപ്പെടുത്തുന്നില്ല.)
സോഷ്യൽ സയൻസിൽ 80 ശതമാനത്തിലധികം മാർക്ക് നേടിയ ഈ മിടുക്കനു വിദേശത്തേയ്ക്കു തൊഴിൽ തേടിപോകുന്നതിനോ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ മത്സരപരീക്ഷ എഴുതി ഒരു ജോലി സ്വന്തമാക്കാനോ സാധിക്കാത്ത സ്ഥിതി. ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടിയാൽ മാത്രമേ ഇനി മുന്നോട്ടു പോകാനാവൂ.
ആ വിദ്യാർഥി പറയുന്നതു കേൾക്കുക: ഞങ്ങളുടെ ദുരവസ്ഥ മനസിലാക്കി അധികൃതർ ഇനിയെങ്കിലും കനിവുകാട്ടണം. നിരവധി തവണ സർവകലാശാലയിൽ കയറിയിറങ്ങി. ഓരോരോ ന്യായങ്ങൾ പറഞ്ഞ് സർവകലാശാല അധികൃതർ ഒഴിവാകുന്നു. ഒടുവിൽ പറയുന്നു കോളജ് അധികൃതരുമായി ചില പ്രശ്നങ്ങളുണ്ട് അതിനാലാണ് സർട്ടിഫിക്കറ്റ് വിതരണം വൈകുന്നതെന്ന്.
സർവകലാശാലയും സ്വയംഭരണ കോളജുകളും തമ്മിലുണ്ടാവുന്ന നിസാര തർക്കങ്ങളുടെ പേരിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാതിരിക്കുന്ന സർവകലാശാലകളുടെ നിലപാട് വിദ്യാർഥികളുടെ ഭാവിയിലാണു കരിനിഴൽ വീഴ്ത്തുന്നത്. സ്വയംഭരണ കോളജുകളിലെ വിദ്യാർഥികളുടെ കോഴ്സ് സർട്ടിഫിക്കറ്റുകൾ നല്കാനുള്ള അധികാരം അതാതു സർവകലാശാലകൾക്കാണ്. സർവകലാശാലയും സ്വയംഭരണ കോളജുകളും തമ്മിൽ എന്തെങ്കിലും സൗന്ദര്യപ്പിണക്കമുണ്ടെങ്കിൽ അതിനു വിദ്യാർഥികൾ എന്തു പിഴച്ചു?
ചെന്നൈ സ്വയംഭരണ കോളജിൽ ഫലം വന്ന ഉടൻ സർട്ടിഫിക്കറ്റ്
കേരളത്തിൽ ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കി കോഴ്സ് സർട്ടിഫിക്കറ്റിനായി രണ്ടു വർഷമായി കാത്തിരിക്കുന്ന ഈ വിദ്യാർഥി ബിരുദ പഠനം നടത്തിയത് ചെന്നൈയിലെ സ്വയംഭരണ കോളജിലായിരുന്നു. വർഷങ്ങൾക്കു മുന്പേ അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് സ്വയംഭരണാവകാശങ്ങൾ ലഭിച്ച ചെന്നൈയിലെ ഈ കോളജിൽ പരീക്ഷാഫലം വന്ന് ആഴ്ചകൾക്കുളളിൽ ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടും. പി.ജി. കോഴ്സിനായി സർവകലാശാലകൾ അപേക്ഷ ക്ഷണിക്കുന്നതിനു മുന്പേ തന്നെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകുന്നു.
ഇതിനാൽ കൃത്യമായി ബിരുദാനന്തര ബിരുദ കോഴ്സിനു ചേരാൻ അവസരമുണ്ടായതായും ഇങ്ങനെയാണ് ഓട്ടോണമസ് കോളജ് എന്ന ആശയത്തിലേക്ക് താൻ ഉൾപ്പെടെയുള്ളവർ ആകൃഷ്ടരായതെന്നും ഈ യുവാവ് പറഞ്ഞു. സ്വയംഭരണ കോളജിനോടു സംസ്ഥാനത്തെ സർവകലാശാലകളുടെ നിഷേധാത്മക നിലപാട് തങ്ങൾക്കും മനസിലായതായി ഈ വിദ്യാർഥി സാക്ഷ്യപ്പെടുത്തുന്നു.
നിഷേധാത്മക നിലപാട്
സംസ്ഥാനത്തെ ഓട്ടോണമസ് കോളജുകളോട് അധികൃതർക്കു നിഷേധാത്മക നിലപാടാണുള്ളത് എന്നതു രഹസ്യമല്ല. ഓട്ടോണമസ് കോളജുകൾക്കു നേരെ പരമാവധി ദ്രോഹം ചെയ്യുക എന്നതാണു സ്ഥിതി. കഴിഞ്ഞ സർക്കാരാണ് ഓട്ടോണമസ് കോളജ് എന്ന ആശയം നടപ്പാക്കിയതെന്നും തങ്ങൾ ഇതിൽ പൂർണ തൃപ്തരല്ലെന്നുമാണ് ഇപ്പോഴത്തെ സർക്കാരിന്റെ നിലപാട്. ഇതിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നതാകട്ടെ വിദ്യാർഥികളും.
സംസ്ഥാനത്തെ ചില സ്വയംഭരണ കോളജുകളിൽ വിദ്യാർഥികളുടെ ഇന്റേണൽ മാർക്ക് നല്കിയതു സംബന്ധിച്ച് സർവകലാശാല മാനദണ്ഡങ്ങളിൽ നിന്നു ചില വ്യതിചലനങ്ങൾ ഉണ്ടായെന്നും അതിനായി വൻതുക പിഴ കെട്ടിവച്ചാൽ മാത്രമേ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് നല്കാൻ കഴിയുള്ളുവെന്നുമാണു ചില സർവകലാശാല അധികാരികളുടെ നിലപാട്. ഈ നിലപാടിനെ തുടർന്ന് സർട്ടിഫിക്കറ്റ് തേടി കോടതി വരെ കയറേണ്ട അവസ്ഥയുമുണ്ടായി. വിദ്യാർഥികളുടെ ഭാവിഓർത്ത് ഇനിയെങ്കിലും സർട്ടിഫിക്കറ്റ് വിതരണത്തിനുള്ള നടപടി സ്വീകരിക്കണമെന്നാണു പൊതുവായ ആവശ്യം.
എന്നാൽ, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അതാതു സർവകലാശാല സിൻഡിക്കറ്റുകൾ നല്കിയ ഗൈഡ്ലൈൻ അനുസരിച്ചായിരുന്നു തങ്ങളുടെ പ്രവർത്തനമെന്നാണ് ഓട്ടോണമസ് കോളജ് അധികൃതർ പറയുന്നത്. പുതിയ സർക്കാർ വന്നതോടെ സർവകലാശാല സിൻഡിക്കറ്റ് മാറി. സർവകലാശാല ഭരണരീതികളിൽ മാറ്റംവന്നു. അതനുസരിച്ചുള്ള മാറ്റങ്ങൾ ഓട്ടോണമസ് കോളജുകളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഓട്ടോണമസ് കോളജ് അധികൃതർ വ്യക്തമാക്കുന്നു.
നിർദേശം നല്കിയതു യുജിസി
ഉന്നത വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ നവീകരണത്തിനും പരീക്ഷണ-നിരീക്ഷണങ്ങൾക്കുമായി പുതിയ രീതി അവലംബിക്കുന്നതിന്റെ ഭാഗമായാണ് ഓട്ടോണമസ് കോളജ് വ്യാപകമാക്കുക എന്ന ആശയം 2007-ൽ യുജിസി മുന്നോട്ടുവച്ചത്. പതിനൊന്നാം പദ്ധതി കാലയളവിൽ ഓരോ സംസ്ഥാനവും പത്തു ശതമാനമെങ്കിലും കോളജുകൾക്കെങ്കിലും സ്വയംഭരണാധികാരം നല്കണമെന്നു യുജിസി നിർദേശിച്ചു. ഇതേത്തുടർന്നു ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിൽ ഉയർന്ന നിലവാരം നേടിയിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനിൽ നിന്നു സ്വയംഭരണാധികാരം ലഭിക്കുന്നതിന് സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നു 2013-14 ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപനമുണ്ടായി.
2017 സെപ്റ്റംബർ എട്ടിലെ കണക്കനുസരിച്ചു രാജ്യത്ത് യുജിസി അംഗീകരിച്ച 621 സ്വയംഭരണ കോളജുകളുണ്ട്. 170 സർക്കാർ കോളജുകളും 451 സർക്കാരിതര കോളജുകളും. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ സ്വയംഭരണ കോളജുകളുള്ളത് - 181 എണ്ണം. കർണാടകയിൽ 70 സ്വയംഭരണ കോളജുകളുണ്ട്. സർക്കാർ കോളജ് ആയ എറണാകുളം മഹാരാജാസ് ഉൾപ്പെടെ 19 കോളജുകൾക്കാണ് കേരളത്തിൽ സ്വയംഭരണ പദവി ഉള്ളത്.
കേരളത്തിലെ കോളജുകൾക്കു സ്വയംഭരണ പദവി നല്കുന്നതിന്റെ വിവിധ വശങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ പ്രഫ. എൻ.ആർ. മാധവമേനോൻ അധ്യക്ഷനായ സമിതിയെ സർക്കാർ അന്നു ചുമതലപ്പെടുത്തി. ആദ്യഘട്ടത്തിൽ അക്കാദമിക് സ്വയംഭരണാധികാരം ആയിരുന്നു വിഭാവനം ചെയ്തിരുന്നത്. ഈ ഘട്ടത്തിൽ സ്വയംഭരണ പദവി തേടുന്ന സർക്കാർ, എയ്ഡഡ് കോളജുകളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു.
സംസ്ഥാനത്തെ സർവകലാശാലാ ആക്ടുകൾ ഭേദഗതി ചെയ്താണ് ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്. ഭേദഗതി പ്രകാരം സ്വയംഭരണ കോളജിന്റെ അക്കാദമിക് കൗണ്സിലിലേക്കു നാലിൽ കുറയാത്ത വിദഗ്ധ അംഗങ്ങളെ കോളജിനു പുറത്തുനിന്നു നാമനിർദേശം ചെയ്യേണ്ടതാണ്.
ഇതു സ്വയംഭരണ സംവിധാനം കൂടുതൽ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെയായിരുന്നു. സംസ്ഥാനത്തു സ്വയംഭരണ പദവി ലഭിച്ച കോളജുകളെല്ലാം തന്നെ ഏറ്റവും മികച്ച നിലയിൽ പാഠ്യ- പാഠ്യേതര രംഗങ്ങളിൽ പതിറ്റാണ്ടുകളോളം കഴിവു തെളിയിച്ചവയാണ്. എന്നാൽ, സ്വയംഭരണ പദവിലേക്കു തെരഞ്ഞെടുത്തതോടെ ആ കോളജുകൾക്കെതിരേ അധികാരികളുടെ ഭാഗത്തുനിന്നു പല തരത്തിലുള്ള അക്കാദമിക ആക്രമണമുണ്ടായി എന്നാണ് ആക്ഷേപം.
കൂടുതൽ അധികാരങ്ങൾ നല്കി യുജിസി റഗുലേഷൻ
സംസ്ഥാനത്തു സ്വയംഭരണ കോളജുകൾക്ക് കൂച്ചുവിലങ്ങിടാൻ അധികൃതർ ശ്രമം നടത്തുന്പോൾ ഇതിനു വിപരീതമായി വിപ്ലവകരമായ നിർദേശങ്ങളാണു യുജിസി അടുത്തയിടെ പുറപ്പെടുവിച്ചിട്ടുള്ളത്. യുജിസി റഗുലേഷൻ അനുസരിച്ച് ഇനി സർവകലാശാലയുടെ അംഗീകാരമില്ലാതെയും സ്വയംഭരണ കോളജുകൾക്കു പുതിയ കോഴ്സുകൾ ആരംഭിക്കാം. ഇതുസംബന്ധിച്ചുള്ള യുജിസിയുടെ റഗുലേഷൻ ഗസറ്റ് വിജ്ഞാപനമായി പുറത്തിറങ്ങിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക സമിതിയെ നിയോഗിച്ച് സംസ്ഥാനത്തെ സ്വയംഭരണ കോളജുകളിൽ പരിശോധന നടത്താനുള്ള നീക്കംആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് സ്വയംഭരണ കോളജുകൾക്കു കൂടുതൽ അധികാരങ്ങൾ നല്കിക്കൊണ്ടുള്ള യുജിസിയുടെ റഗുലേഷൻ പുറത്തുവന്നത്. ഇതിൻപ്രകാരം സ്വയംഭരണ കോളജുകൾക്കു ഡിപ്ലോമ, ഡിഗ്രി, പി.ജി, പിഎച്ച്ഡി കോഴ്സുകൾ സ്വന്തമായി ആരംഭിക്കാം. കോളജുകളിൽ രൂപീകരിച്ചിട്ടുള്ള പഠന ബോർഡുകൾ, അക്കാദമിക് കൗണ്സിൽ, ഗവേണിംഗ് കൗണ്സിൽ എന്നിവയുടെ അംഗീകാരമേ ഇതിന് ആവശ്യമുള്ളു.
സംസ്ഥാനത്ത് 2014ൽ പാസാക്കിയ നിയമപ്രകാരം പുതിയ കോഴ്സുകൾ തുടങ്ങാൻ സർവകലാശാലകളുടെ അനുമതിയും അംഗീകാരവും നിർബന്ധമാണെന്ന വ്യവസ്ഥ പുതിയ റഗുലേഷൻ വന്നതോടെ ഇല്ലാതാകും. സ്വയംഭരണ കോളജുകളുടെ പഠനബോർഡും അക്കാദമിക് കൗണ്സിലും ഗവേണിംഗ് കൗണ്സിലും അംഗീകരിച്ച കോഴ്സുകളുടെ പാഠ്യപദ്ധതി സർവകലാശാലയ്ക്കു സമർപ്പിക്കണമെന്നും ബന്ധപ്പെട്ട വിഷയത്തിലെ പഠനബോർഡ് പാഠ്യപദ്ധതി പരിശോധിച്ച് ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നുമായിരുന്നു സംസ്ഥാനത്തുണ്ടായിരുന്ന നിയമം. ഈ സമയത്തിനുള്ളിൽ സർവകലാശാല തീരുമാനമെടുത്തില്ലെങ്കിൽ സ്വയംഭരണ കോളജു സമർപ്പിച്ച കോഴസ് പാഠ്യപദ്ധതിക്ക് അംഗീകാരം ലഭിച്ചതായി കണക്കാക്കുമെന്നുമാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്.
ഒരുമാസത്തിനകം തീരുമാനം കൈക്കൊള്ളാത്ത നടപടിക്കെതിരേ സർവകലാശാലയെ സമീപിച്ചപ്പോൾ 50,000 രൂപ പിഴ നല്കി പാഠ്യപദ്ധതിക്ക് അംഗീകാരം വാങ്ങിക്കോളൂ എന്ന നിലപാടാണ് ചില സർവകലാശാലകൾ സ്വീകരിച്ചത്. ഇതിനെതിരേ സ്വയംഭരണ കോളജുകൾ ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂല തീരുമാനം നേടിയത്. യുജിസിയുടെ പുതിയ റഗുലേഷനെ മറികടന്നുള്ള നിയമനിർമാണം സംസ്ഥാന സർക്കാരിനു സാധ്യമാവില്ല.
മികച്ച കോളജുകൾക്കു പരിശോധന വേണ്ട
നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെയോ (എൻ.ബി.എ) നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്സിലിന്റെയോ (നാക് )ഉയർന്ന അംഗീകാരമുള്ള കോളജുകൾക്ക് ഇനി വിദഗ്ധ സമിതിയുടെ നേരിട്ടുള്ള പരിശോധനയില്ലാതെ സ്വയംഭരണ പദവി നല്കാമെന്നു യുജിസിയുടെ കഴിഞ്ഞ ദിവസമിറങ്ങിയ പുതിയ റഗുലേഷനിൽ നിർദ്ദേശം. ആകെ നാലു സ്കോറിൽ 3.51 മുകളിൽ സ്കോറോടെ നാക് അക്രഡിറ്റേഷനോ ചുരുങ്ങിയതു മൂന്നു കോഴ്സുകൾക്ക് ഓരോന്നിനും 750 സ്കോറോടെ എൻ.ബി.എ അക്രഡിറ്റേഷനോ ലഭിച്ച കോളജുകൾക്കാണ് വിദഗ്ധ സമിതിയുടെ നേരിട്ടുള്ള പരിശോനനയില്ലാതെ സ്വയംഭരണ പദവി നൽകാൻ റഗുലേഷനിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്.
കൂടാതെ നാലിൽ 3.26 മുതൽ 3.50 വരെ സ്കോറോടെ നാക് അക്രഡിറ്റേഷനോ തത്തുല്യ രീതിയിൽ എൻ.ബി.എ അക്രഡിറ്റേഷനോ തുടർച്ചയായി രണ്ടു തവണ നേടിയ കോളജുകൾക്കും വിദഗ്ധ സമിതിയുടെ നേരിട്ടുള്ള പരിശോധന ഒഴിവാക്കി സ്വയംഭരണ പദവി നൽകാവുന്നതാണെന്നും വ്യവസ്ഥ ചെയ്യുന്നു . ഈ കോളജുകൾ സ്വയംഭരണ പദവിക്കായി അപേക്ഷ സമർപ്പിച്ചാൽ വിദഗ്ധ സമിതി പരിശോധന നടത്താതെ തന്നെ പദവി നൽകാമെന്ന വ്യവസ്ഥയുമുണ്ട്.
മികവ് കെടുകാര്യസ്ഥതയിലോ? / തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒരു ഓട്ടോണമസ് കോളജ് അനുഭവം
കേരളത്തിലെ ജനങ്ങളെ ഏറ്റവുമധികം സ്വാധീ
പരീക്ഷ നടത്തി 14 മാസം കഴിഞ്ഞപ്പോൾ ഫലം!
കേരളത്തിലെ ഏറ്റവും പഴക്കമുള്ള സർവകലാശാല. തിരുവനന
ഫലം വരാൻ കാലതാമസം, വീണ്ടും നീണ്ട കാത്തിരിപ്പ്
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരീക്ഷകൾ ന
ഓണ്ലൈൻ വന്നിട്ടും രക്ഷയില്ല
കാലിക്കട്ട് സർവകലാശാലയിൽനിന്ന് അസൽ ബിരുദ സർട്ട
കാത്തിരിപ്പ് ഇനിയും എത്രനാൾ?
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മാങ്
ജയിച്ചാലും ഡിഗ്രി സർട്ടിഫിക്കറ്റ് ഇല്ല
സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു കുട
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top