വാട്സണ്‍ തുടങ്ങി, ബില്ലിംഗ്സ് നയിച്ചു; സൂപ്പർ കിംഗ്സിനു വിജയത്തുടർച്ച
വാട്സണ്‍ തുടങ്ങി, ബില്ലിംഗ്സ് നയിച്ചു; സൂപ്പർ കിംഗ്സിനു വിജയത്തുടർച്ച
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനു തുടർച്ചയായ രണ്ടാം വിജയം. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 203 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് ശേഷിക്കെ ചെന്നൈ മറികടന്നു.

അവസാന ഓവറിൽ 17 റണ്‍സാണ് ചെന്നൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. വിനയ് കുമാർ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് നോബോളാകുകയും ഈ പന്ത് ഡ്വെയ്ൻ ബ്രാവോ സിക്സറിനു പറത്തുകയും ചെയ്തു. ഓവറിലെ അഞ്ചാം പന്ത് രവീന്ദ്ര ജഡേജയും വേലിക്കെട്ടിനു മുകളിലൂടെ പറത്തിയതോടെ ചെന്നൈ വിജയച്ചിരി ചിരിച്ചു.

സാം ബില്ലിംഗ്സ്(23 പന്തിൽ 56), ഷെയ്ൻ വാട്സണ്‍(19 പന്തിൽ 42), അന്പാട്ടി റായിഡു(26 പന്തിൽ 39) എന്നിവർ ചെന്നൈക്കായി മികച്ച പ്രകടനം കാഴ്ചവച്ചു.

വാട്സണും റായിഡുവും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 5.5 ഓവറിൽ 75 റണ്‍സ് അടിച്ചുകൂട്ടി. നായകൻ ധോണി 28 പന്തിൽ 25 റണ്‍സ് നേടി പുറത്തായി. ജഡേജ (ഏഴു പന്തിൽ 11), ഡ്വെയ്ൻ ബ്രാവോ (അഞ്ചു പന്തിൽ 11) എന്നിവർ പുറത്താകാതെനിന്നു.

നേരത്തെ, വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ആന്ദ്രെ റസലിന്‍റെ തകർപ്പൻ പ്രകടനത്തിന്‍റെ പിൻബലത്തിലാണ് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു കൂറ്റൻ സ്കോർ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കോൽക്കത്ത നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 202 റണ്‍സ് അടിച്ചുകൂട്ടി.


88 റണ്‍സ് നേടിയ റസലിന്‍റെ പ്രകടനം ചെന്നൈ ബൗളിംഗിനെ തകർത്തു. 36 പന്ത് നേരിട്ട റസൽ 11 സിക്സറുകൾ പറത്തിയപ്പോൾ ഒരു പന്ത് മാത്രമാണ് നിലത്തുമുട്ടി അതിർത്തി കടന്നത്.

ഒരുഘട്ടത്തിൽ പത്ത് ഓവറിൽ 89/5 എന്ന നിലയിലായിരുന്ന കോൽക്കത്ത റസലിന്‍റെ മിന്നൽപ്രകടനത്തിന്‍റെ പിൻബലത്തിൽ 20 ഓവറിൽ 202/6 എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു. ക്രിസ് ലിൻ(22), സുനിൽ നരെയ്ൻ(12), റോബിൻ ഉത്തപ്പ(29), നിതീഷ് റാണ(16), ദിനേശ് കാർത്തിക്(26), ആർ.കെ.സിംഗ്(2) എന്നിങ്ങനെയാണ് മറ്റു ബാറ്റ്സ്മാൻമാരുടെ സംഭാവന.

ചെന്നൈയ്ക്കായി ഷെയ്ൻ വാട്സണ്‍ 39 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയപ്പോൾ കഴിഞ്ഞ മത്സരത്തിലെ ഹീറോ ഡ്വെയ്ൻ ബ്രാവോ മൂന്ന് ഓവറിൽ 50 റണ്‍സ് വിട്ടുനൽകി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.