രജ്പുതിന്‍റെ പ്രകടനം പാഴായി; പഞ്ചാബിനെ എറിഞ്ഞൊതുക്കി സണ്‍റൈസേഴ്സ്
രജ്പുതിന്‍റെ പ്രകടനം പാഴായി; പഞ്ചാബിനെ എറിഞ്ഞൊതുക്കി സണ്‍റൈസേഴ്സ്
ഹൈദരാബാദ്: ക്രിസ് ഗെയിലും കെ.എൽ.രാഹുലും ചേർന്നു നൽകിയ മികച്ച തുടക്കം കളഞ്ഞുകുളിച്ച കിംഗ്സ് ഇലവൻ പഞ്ചാബ് ഐപിഎലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനോടു തോൽവി ചോദിച്ചുവാങ്ങി.

13 റണ്‍സിനായിരുന്നു ഹൈദരാബാദിന്‍റെ വിജയം. ഹൈദരാബാദ് ഉയർത്തിയ 133 റണ്‍സ് ലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 119 റണ്‍സിന് എല്ലാവരും പുറത്തായി.

കെ.എൽ.രാഹുൽ (26 പന്തിൽ 32 റണ്‍സ്), ക്രിസ് ഗെയിൽ (22 പന്തിൽ 23 റണ്‍സ്) എന്നിവർ ചേർന്ന് ഒന്നാം വിക്കറ്റിൽ 55 റണ്‍സ് കൂട്ടിച്ചേർത്തിരുന്നു. പിന്നീട് ഒരു ബാറ്റ്സ്മാനും കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ല.

മായങ്ക് അഗർവാൾ(12), കരുണ്‍ നായർ(13), മുജീബ് ഉർ റഹ്മാൻ(10) എന്നിവർ മാത്രമാണ് പഞ്ചാബ് നിരയിൽ രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാൻമാർ. 19 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ റാഷിദ് ഖാനൊപ്പം രണ്ടു വിക്കറ്റുമായി ബേസിൽ തന്പി, സന്ദീപ് ശർമ, ഷക്കിബ് അൽ ഹസൻ എന്നിവർ തിളങ്ങി.


നേരത്തെ, ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ സണ്‍ റൈസേഴ്സിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 132 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറിൽ 14 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അങ്കിത് രജ്പുതാണ് സണ്‍ റൈസേഴ്സിനെ ചുരുട്ടിക്കെട്ടിയത്.

ശിഖർ ധവാനൊപ്പം (എട്ട് പന്തിൽ 11 റണ്‍സ്) ഓപ്പണിംഗിനിറങ്ങിയ കെയ്ൻ വില്യംസണ്‍ പൂജ്യത്തിനു പുറത്തായപ്പോൾ മുതൽ സണ്‍ റൈസേഴ്സിനു ശനിദശയായിരുന്നു. മൂന്നാം നന്പറായെത്തിയ വൃദ്ധിമാൻ സാഹയും (ഒന്പത് പന്തിൽ ആറ് റണ്‍സ്) വേഗത്തിൽ മടങ്ങി.

തുടർന്ന് മനീഷ് പാണ്ഡെയും (51 പന്തിൽ 54 റണ്‍സ്) ഷക്കീബ് അൽ ഹസനും (29 പന്തിൽ 28 റണ്‍സ്) പൊരുതിയാണ് ടീമിനെ മുന്നോട്ട് നയിച്ചത്. 19 പന്തിൽ 21 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന യൂസഫ് പഠാനാണ് സ്കോർ 100 കടത്തിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.