ജഡ്ഡു റീലോഡഡ്..!
ജഡ്ഡു റീലോഡഡ്..!
ഒരു മത്സരത്തിൽ രണ്ട് ക്യാച്ച് വിട്ടുകളഞ്ഞ് സർവരുടെയും പഴി കേൾക്കുക... ബാറ്റ്കൊണ്ടും പന്തുകൊണ്ടും ടീമിന് ഒരു സംഭാവനയും ചെയ്യാൻ സാധിക്കാതെവരുക... ഏഴ് കോടി രൂപ മുടക്കി ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലെടുത്ത രവീന്ദ്ര ജഡേജ തികഞ്ഞ പരാജയമാണെന്ന വിമർശനമുന്നയിക്കാൻ ഇത്രയൊക്കെ ധാരാളം.

എന്നാൽ, ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ ആരാധകരുടെ ജഗ്ഗു ഭായ് വിമർശകരുടെ വായടപ്പിച്ചു. മാൻ ഓഫ് ദ മാച്ച് ആയി ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. ജഡേജയുടെ മിന്നും ബൗളിംഗ് പ്രകടനത്തിന്‍റെയും എം.എസ്. ധോണിയുടെ ബാറ്റിംഗ് മികവിന്‍റെയും ബലത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരേ ആറ് വിക്കറ്റ് ജയം നേടി. സ്കോർ: റോയൽ ചലഞ്ചേഴ്സ് 20 ഓവറിൽ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 127. സൂപ്പർ കിംഗ്സ് 18 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 128.

ടോസ് നഷ്ടപ്പെട്ട റോയൽ ചലഞ്ചേഴ്സ് ആദ്യം ക്രീസിലെത്തി. പർഥിവ് പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തിയാണ് ബംഗളൂരു ഇറങ്ങിയത്. സ്കോർ ഒന്പതിൽ നിൽക്കുന്പോൾ ബ്രണ്ടൻ മക്കല്ലത്തെ (അഞ്ച് റണ്‍സ്) നഷ്ടപ്പെട്ടു. മൂന്നാമനായെത്തിയ വിരാട് കോഹ് ലിക്കൊപ്പം ചേർന്ന് പാർഥിവ് ടീമിനെ മുന്നോട്ട് നയിച്ചു. എന്നാൽ, 11 പന്തിൽ എട്ട് റണ്‍സ് എടുത്ത കോഹ്‌ലിയെ ഏഴാം ഓവർ എറിയാനെത്തിയ രവീന്ദ്ര ജഡേജ ആദ്യ പന്തിൽത്തന്നെ ക്ലീൻ ബൗൾഡ് ആക്കി. തുടർന്ന് റോയൽ ചലഞ്ചേഴ്സ് ബാറ്റ്സ്മാന്മാരുടെ കൊഴിഞ്ഞുപോക്കായിരുന്നു. ഡിവില്യേഴ്സ് (ഒരു റണ്‍), മൻദീപ് സിംഗ് (ഏഴ് റണ്‍സ്), ഗ്രാൻഡ്ഹോം (എട്ട് റണ്‍സ്), മുരുഗൻ അശ്വിൻ (ഒരു റണ്‍), ഉമേഷ് യാദവ് (ഒരു റണ്‍), മുഹമ്മദ് സിറാജ് (മൂന്ന് റണ്‍സ്) എന്നിവർ രണ്ടക്കംപോലും കാണാതെ മടങ്ങി. അർധസെഞ്ചുറി നേടിയ പാർഥിവ് പട്ടേലും (41 പന്തിൽ 53 റണ്‍സ്), ടിം സൗത്തിയും (26 പന്തിൽ 36 നോട്ടൗട്ട്) മാത്രമാണ് രണ്ടക്കം കണ്ടത്.


മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സിനായി അന്പാട്ടി റായുഡു (25 പന്തിൽ 32 റണ്‍സ്) ടോപ് സ്കോററായി. 23 പന്തിൽ 31 റണ്‍സ് നേടിയ ധോണിയും 17 പന്തിൽ 14 റണ്‍സ് നേടിയ ഡ്വെയ്ൻ ബ്രാവോയും പുറത്താകാതെനിന്നു. ഷെയ്ൻ വാട്സണ്‍ (11 റണ്‍സ്), സുരേഷ് റെയ്ന (25 റണ്‍സ്) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

കോഹ്‌ലിയുടെ വിക്കറ്റ് ആഘോഷിക്കാതെ ജഡേജ!

ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തിയ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ രവീന്ദ്ര ജഡേജ ആ നേട്ടം ആഘോഷിച്ചില്ല. കളത്തിൽ ജഡേജ നടത്തിയ ഈ സംയമനത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധിപേർ സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവച്ചു. മത്സരത്തിൽ തന്‍റെ ആദ്യ പന്ത് ആയിരുന്നു അതെന്നും ആഘോഷിക്കാനുള്ള അവസ്ഥ ആയിരുന്നില്ല അപ്പോഴെന്നുമാണ് ജഡേജ പ്രതികരിച്ചത്.

ജഡേജ വിക്കറ്റ് നേട്ടങ്ങൾ ആഘോഷപൂർവം കൊണ്ടാടുക പതിവാണെന്നതാണ് വാസ്തവം. ദേശീയ ടീമിന്‍റെ ക്യാപ്റ്റന്‍റെ വിക്കറ്റ് ആണെന്ന് മനസിലാക്കിയാണ് ആഷോഘിക്കാതിരുന്നതെന്നാണ് ട്വിറ്ററിലെ ട്രോളന്മാർ ജഡേജയെ കളിയാക്കിയത്. എട്ട് റണ്‍സ് എടുത്ത കോഹ്‌ലിയെ ജഡേജ ബൗൾഡ് ആക്കുകയായിരുന്നു.

സീസണിൽ ജഡേജ മികച്ച ഫോമിൽ അല്ല. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ ജഡേജ രണ്ട് ക്യാച്ചുകൾ വിട്ടുകളഞ്ഞിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.